Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തളിപ്പറമ്പില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥാപനം വിതരണം ചെയ്ത കുടിവെള്ളത്തില്‍ ഇ-കോളി ബാക്ടീരിയ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2024, 10:50 am IST
inKerala
ആരോഗ്യ വിഭാഗം കുറുമാത്തൂരിലെ കിണര്‍ പരിശോധിക്കുന്നു

ആരോഗ്യ വിഭാഗം കുറുമാത്തൂരിലെ കിണര്‍ പരിശോധിക്കുന്നു

കണ്ണൂര്‍: തളിപ്പറമ്പില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥാപനം വിതരണം ചെയ്ത കുടിവെള്ളത്തില്‍ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. പ്രദേശത്തെ മഞ്ഞപ്പിത്ത വ്യാപനത്തെ തുടര്‍ന്ന് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. തളിപ്പറമ്പ് നഗരസഭയില്‍ കുടിവെള്ളം വിതരണം ചെയ്യുന്ന ജാഫറിന്റെ കുടിവെള്ള വിതരണ ടാങ്കറും വാഹനവും ആരോഗ്യവകുപ്പ് പിടിച്ചെടുത്തിട്ടുണ്ട്.

കുറുമാത്തൂര്‍ പഞ്ചായത്തിലെ ഒരു കിണറില്‍ നിന്നാണ് ഇവര്‍ വെള്ളം എടുക്കുന്നത്. കിണര്‍ ശുചീകരണത്തിനുള്ള നടപടികള്‍ക്ക് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തളിപ്പറമ്പിലെ തട്ടുകടകള്‍ രണ്ടാഴ്ചത്തേക്ക് അടച്ചിടും. നഗരസഭാ പരിധിയില്‍ സ്വകാര്യ കുടിവെള്ള വിതരണം നിരോധിച്ചിട്ടുണ്ട്.

നിലവില്‍ കുറുമാത്തൂര്‍ പഞ്ചായത്തിലെ 14ാം വാര്‍ഡിലെ ചവനപ്പുഴയില്‍ സ്ഥിതി ചെയ്യുന്ന ഒരു കിണറില്‍ നിന്നാണ് ഇവര്‍ കുടിവെള്ളത്തിനായി വെള്ളമെടുക്കുന്നതായി പറയപ്പെടുന്നത്. ആ കിണര്‍ ആരോഗ്യവകുപ്പ് വിഭാഗം അധികൃതര്‍ സന്ദര്‍ശിച്ച് കുടിവെള്ളത്തിന്റെ ശുദ്ധത ഉറപ്പുവരുത്താനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ച്ചയായി ക്ലോറിനേഷന്‍ നടത്താനും ആവശ്യപ്പെട്ടു.

ഈ കിണര്‍ വെള്ളത്തിന്റെ വാട്ടര്‍ ക്വാളിറ്റി ടെസ്റ്റ് റിപ്പോര്‍ട്ട് കുടിവെള്ള വിതരണക്കാര്‍ ഹാജരാക്കിയത് പ്രകാരം ഇത് ശുദ്ധതയുള്ളതാണ്. അതേസമയം, ഈ കുടിവെള്ള വിതരണക്കാര്‍ തളിപ്പറമ്പ് നഗരത്തില്‍ വിതരണം ചെയ്യുമ്പോള്‍ പിടിച്ചെടുത്ത കുടിവെള്ളത്തില്‍ നിന്നും ഇ കോളി ബാക്റ്റീരിയ സാന്നിധ്യം കണ്ടെത്തി. ‘ജാഫര്‍’ എന്ന കു
ടിവെള്ള വിതരണക്കാര്‍ ആരോഗ്യവകുപ്പ് വിഭാഗം നിര്‍ദ്ദേശിച്ച പ്രകാരമുള്ള കൃത്യമായ ക്ലോറിനേഷന്‍ നടപടികളോ ശുദ്ധീകരണ പ്രവൃത്തികളോ ചെയ്യുന്നില്ലെന്ന് ഇതില്‍ നിന്ന് വ്യക്തമായതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

കുറുമാത്തൂറിലെ കിണര്‍ വെള്ളത്തിന്റെ വാട്ടര്‍ ക്വാളിറ്റി ടെസ്റ്റ് റിപ്പോര്‍ട്ട് ഹാജരാക്കിയത് കൃത്രിമമായി ഉണ്ടാക്കിയതായിരിക്കാമെന്ന് സംശയിക്കുന്നതായി അധികൃതര്‍ പറയുന്നു. അല്ലെങ്കില്‍ മറ്റേതെങ്കിലും വെള്ളമോ അല്ലെങ്കില്‍ വളരെ ഉയര്‍ന്നതോതില്‍ ക്ലോറിനേഷന്‍ നടത്തിയതിനുശേഷം ശേഖരിച്ച വെള്ളമോ ആയിരിക്കാം പരിശോധിച്ചിട്ടുണ്ടാവുക.

തളിപ്പറമ്പ് നഗരത്തില്‍ വിതരണം ചെയ്യാനായിട്ട് ഉപയോഗിക്കുന്നത് ഈ കിണറിലെ വെള്ളമല്ല മറ്റേതെങ്കിലും ഇ കോളി ബാക്റ്റീരിയ കലര്‍ന്ന വെള്ളമാണോയെന്ന് സംശയിക്കുന്നതായിആരോഗ്യ വകുപ്പ് വ്യക്തമാക്കി. തളിപ്പറമ്പ് നഗരത്തിലെ ഒട്ടുമിക്ക ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും തട്ടുകടകളിലും നിലവില്‍ കുടിവെള്ളം എത്തിക്കുന്നത് ജാഫര്‍ എന്ന കുടിവെള്ള വിതരണക്കാരനാണ്. എന്നാല്‍ ഈ സ്ഥാപന
ങ്ങള്‍ക്ക് എല്ലാം വാട്ടര്‍ അതോറിറ്റിയുടെ കണക്ഷനുണ്ട്. എന്നാല്‍ വാട്ടര്‍ അതോറിറ്റി രേഖകള്‍ പ്രകാരം ഇവരുടെ പ്രതിമാസ ബില്ല് 500 രൂപയില്‍ താഴെ മാത്രമേ ആകുന്നുള്ളൂ. എല്ലാ ദിവസവും വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ളമാണ് ഉപയോഗിക്കുന്നതെങ്കില്‍ ബില്‍ ഇത്രയും ആയാല്‍ മതിയാവില്ല.

ആയതിനാല്‍ അവര്‍ ദൈനംദിന ആവശ്യങ്ങള്‍ക്ക് ഈ കുടിവെള്ളം ഉപയോഗിക്കുന്നില്ലെന്നും പകരം നഗരസഭയില്‍ നിന്നും ലൈസന്‍സ് കരസ്ഥമാക്കുന്നതിന് വേണ്ടി മാത്രമാണ് ഈ കണക്ഷനെടുത്തിട്ടുള്ളതെന്നും ആരോഗ്യ വകുപ്പ് കണ്ടെത്തി. ‘ജാഫര്‍’ കുടിവെള്ളം പോലെ സ്വകാര്യ കുടിവെള്ള ഏജന്‍സി വിതരണം ചെയ്യുന്ന വെള്ളം ഉപയോഗിക്കുന്ന ദിവസങ്ങളില്‍ ഈ ഹോട്ടലുകളില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്ക് അസുഖം പിടിക്കുകയും അതുപോലെ തന്നെ കേരള വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ളം ഉപയോഗിക്കുന്ന ദിവസങ്ങളില്‍ ഭക്ഷണം കഴിക്കുന്നവര്‍ക്ക് അസുഖം പിടിപെടാതിരിക്കുകയും ചെയ്യുന്നതായി തെളിഞ്ഞു. ഒരു
ഹോട്ടലില്‍ പോയി പല ദിവസങ്ങളില്‍ ഭക്ഷണം കഴിക്കുന്നവര്‍ക്ക് എന്തുകൊണ്ട് അസുഖം പിടിപെടുന്നില്ലെന്ന കാര്യത്തിന് ഇതോടുകൂടി ഉത്തരമായതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

ഏഴാംമൈലിലെ ഒരു സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ അവരുടെ കിണര്‍ വെള്ളം ലഭ്യമല്ലാത്തവേളയില്‍ ‘ജാഫര്‍’ കുടിവെള്ള വിതരണക്കാര്‍ കുറച്ചുനാള്‍ കുടിവെള്ളം വിതരണം ചെയ്യുകയും അതിനുശേഷം കൃത്യം ഒരു മാസത്തിനുശേഷം സ്‌കൂളിലെ എല്ലാവര്‍ക്കും മഞ്ഞപ്പിത്തം പിടിപെടുകയും ചെയ്തിരുന്നു. ഇതിന് കാരണം ഇവിടെയും
ഇ കോളി ബാക്റ്റീരിയ കലര്‍ന്ന വെള്ളമാണ് ഇവര്‍ വിതരണം ചെയ്തതെന്നതും വ്യക്തമാകുന്നതായിആരോഗ്യ വകുപ്പ് അറിയിച്ചു.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ പീയുഷ് എംനമ്പൂതിരിപ്പാടിന്റെ നിര്‍ദേശപ്രകാരം നടത്തിയ ഈപരിശോധനയിലും അന്വേഷണത്തിലും ഡെപ്യൂട്ടി ഡിഎംഒ ഡോ. കെ.സി. സച്ചിന്‍, ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. അഷ്‌റഫ്, ആരോഗ്യ വകുപ്പ് ഫീല്‍ഡ് വിഭാഗം ജീവനക്കാരായ ബിജു, സജീവന്‍, പവിത്രന്‍, ആര്യ എന്നിവരും മുനിസിപ്പല്‍ സെക്രട്ട
റിയുടെ നേതൃത്വത്തില്‍ മുനിസിപ്പല്‍ ആരോഗ്യവിഭാഗം അധികൃതരും പങ്കെടുത്തു.

Tags: Drinking WaterThaliparambaE-coli bacteria
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിഷേധ പന്തലില്‍ കുടിവെള്ളം നല്‍കണം, നിരീക്ഷണം തടയണം: പാറ്റ പാര്‍ട്ടിക്കുവേണ്ടി സിപിഎമ്മിന്‌റെ ഹര്‍ജി

India

ജ്വല്ലറിയിലെത്തിയ യുവതിക്ക് വെള്ളത്തിന് പകരം നൽകിയത് ആസിഡ്, 23കാരി അതീവ ഗുരുതരാവസ്ഥയിൽ

Kerala

തിരുവന്തപുരത്ത് കുടിവെള്ളം കിട്ടുന്നില്ലെന്ന് ശിവന്‍കുട്ടി, കുടിവെള്ളം നല്‍കേണ്ടത് വാട്ടര്‍ അതോറിറ്റിയെന്ന് മേയര്‍

Kerala

നാരങ്ങാ വിപണിയിലും പൊള്ളുന്ന ചൂട്; വില ഇനിയും കൂടുമെന്ന് കച്ചവടക്കാർ, കർണാടകയിൽ നിന്നുമുള്ള വരവ് കുറഞ്ഞു

Kerala

വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന, 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

പുതിയ വാര്‍ത്തകള്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഹുസൈനെ പുറത്താക്കി

കറുകുറ്റിയിൽ റെയിൽവേ ട്രാക്കിന് സമീപം എട്ട് കിലോ കഞ്ചാവുമായി കൊടും ക്രിമിനൽ പിടിയിൽ ; അറസ്റ്റിലായത് മൂർഷിദാബാദ് സ്വദേശി സോനാ മൊല്ല

എയര്‍ ഇന്ത്യ വിമാനം 300 അടിയോളം താഴേക്ക് പതിച്ച സംഭവം: പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചെന്ന് കണ്ടെത്തല്‍

ഓപ്പറേഷൻ മുർഷിദാബാദ് ; ബംഗാളിലെത്തി കഞ്ചാവ് പ്രതിയെ അറസ്റ്റ് ചെയ്ത് കേരള പോലീസ് , നടന്നത് സിനിമയെ വെല്ലുന്ന ആക്ഷൻ സീനുകൾ

മഹാരാഷ്‌ട്രയിലെ ഏറ്റവും വില കൂടിയ ഗണപതി മുംബൈയിലെ മാട്ടുംഗയില്‍, ഇതിനെ ഇന്‍ഷുറന്‍സ് ചെയ്തിരിക്കുന്നത് ₹474.46 കോടിയ്‌ക്ക്

സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ മാധ്യമങ്ങളെ പ്രശംസിച്ച് ബലൂചിസ്ഥാൻ : പാകിസ്ഥാനെ കാൻസർ എന്ന് വിശേഷിപ്പിച്ച് മിർ യാർ ബലൂച്

മുട്ടില്‍ മരംമുറി: അഗസ്റ്റിന്‍ സഹോദരങ്ങള്‍ വിചാരണ കോടതിയില്‍ കീഴടങ്ങി, അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിന് പിന്നാലെ കീഴടങ്ങല്‍

സംഘശതാബ്ദി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യുപിയിലെ ഗോരഖ്പൂരിലെ സിദ്ധാര്‍ത്ഥ നഗറില്‍ സംഘടിപ്പിച്ച യുവസംവാദം ആര്‍എസ്എസ് അഖിലഭാരതീയ പ്രചാരക് പ്രമുഖ് സ്വാന്തരഞ്ജന്‍ ഉദ്ഘാടനം ചെയ്യുന്നു (ഇടത്ത്) യുവസംവാദത്തില്‍ പങ്കെടുക്കുന്നവര്‍ (വലത്ത്)

യുവശക്തി ഭാവിഭാരതത്തിന്റെ കരുത്തുറ്റ ആസ്തി: സ്വാന്തരഞ്ജന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.