Wednesday, June 18, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഉസ്താദ് സാക്കീര്‍ ഹുസൈന്‍: വിസ്മയം സൃഷ്ടിച്ച മാന്ത്രിക വിരലുകള്‍

Janmabhumi Online by Janmabhumi Online
Dec 17, 2024, 10:48 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

വിരലുകളാല്‍ വിസ്മയതാളം തീര്‍ത്ത മഹാമാന്ത്രികനായിരുന്നു ഉസ്താദ് സാക്കീര്‍ ഹുസൈന്‍. ആസ്വാദകരെ സംഗീതത്തിന്റെ മായികപ്രപഞ്ചത്തിലേറ്റി, ലോകം ചുറ്റിയ ഭാരതത്തിന്റെ പ്രിയ സംഗീതജ്ഞന്റെ വേര്‍പാട് ഏവരെയും ദുഃഖിതരാക്കുന്നു. ആ മാന്ത്രികവിരലുകളെ സംഗീതാസ്വാദകര്‍ അത്രത്തോളം പ്രണയിച്ചു. കണ്ണുചിമ്മുന്നതിനേക്കാള്‍ വേഗത്തിലാണ് തബലയില്‍ ഉസ്താദിന്റെ വിരലുകള്‍ ചലിച്ചത്. ഭാരതത്തിന്റെ സംഗീത പാരമ്പര്യത്തില്‍ ആഴത്തിലുള്ള ജ്ഞാനവും സിദ്ധിയുമാണ് സാക്കിര്‍ ഹുസൈനെ ലോകമറിയുന്ന സംഗീതജ്ഞനാക്കി മാറ്റിയത്. അതോടൊപ്പം പാശ്ചാത്യ സംഗീതത്തിലുള്ള അറിവും അവഗാഹവും ശ്രദ്ധേയനാക്കി.

തബല ഇതിഹാസം കൂടിയായ അച്ഛന്‍ ഉസ്താദ് അളളാ രഖ കാതില്‍ ചൊല്ലിക്കൊടുത്ത താളക്കണക്കുകളാണ് സാക്കീര്‍ ഹുസൈന് അവസാന നിമിഷംവരെ കരുത്തായത്. അള്ളാ രഖ കാണിച്ചുകൊടുത്ത വഴികളിലൂടെ വളര്‍ന്ന അദ്ദേഹം തബലയെ ലോകപ്രശസ്തിയിലേക്ക് ഉയര്‍ത്തി. വളരെ ചെറുപ്രായത്തില്‍ത്തന്നെ മഹാന്മാരായ പല സംഗീതജ്ഞര്‍ക്കുമൊപ്പം തബല വായിച്ചു തുടങ്ങി. ആദ്യമായി ഏഴാമത്തെ വയസ്സില്‍ സരോദ് വിദഗ്ധന്‍ ഉസ്താദ് അലി അക്ബര്‍ ഖാനോടൊപ്പം ഏതാനും മണിക്കൂര്‍ പിതാവിന് പകരക്കാരനായി തബല വായിച്ചു. പിന്നീട് പന്ത്രണ്ടാമത്തെ വയസ്സില്‍ ബോംബെ പ്രസ് ക്ലബില്‍ നൂറുരൂപയ്‌ക്ക് ഉസ്താദ് അലി അക്ബര്‍ ഖാനോടൊപ്പം സ്വതന്ത്രമായി തബല വായിച്ച് സംഗീതലോകത്ത് വരവറിയിച്ചു. ആ വര്‍ഷം തന്നെ പാറ്റ്‌നയില്‍ ദസറ ഉത്സവത്തില്‍ പതിനായിരത്തോളം ആസ്വാദകരുടെ മുന്‍പില്‍ മഹാനായ സിത്താര്‍ വാദകന്‍ ഉസ്താദ് അബ്ദുല്‍ ഹലിം ജാഫര്‍ ഖാന്‍, ഷഹനായി ചക്രവര്‍ത്തി ബിസ്മില്ലാ ഖാന്‍ എന്നിവരോടൊപ്പം രണ്ടു ദിവസത്തെ കച്ചേരികളില്‍ തബല വായിച്ചു. ലോകത്തെ വിസ്മയിപ്പിക്കാന്‍ തയ്യാറെടുക്കുന്ന അത്ഭുതപ്രതിഭയുടെ വളര്‍ച്ചയുടെ പടവുകളായിരുന്നു അതെല്ലാം.

ഭാരതത്തില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല ആ വളര്‍ച്ച. 1970ല്‍, അദ്ദേഹത്തിന്റെ പതിനെട്ടാമത്തെ വയസ്സിലാണ് അമേരിക്കയില്‍ സിത്താര്‍ മാന്ത്രികന്‍ രവിശങ്കറിനൊപ്പം കച്ചേരി അവതരിപ്പിച്ചത്. വാഷിങ്ടണ്‍ സര്‍വകലാശാലയില്‍ എത്തനോമ്യൂസിക്കോളജി വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറാകുമ്പോള്‍ പ്രായം 19 മാത്രം. സാക്കീര്‍ ഹുസൈന്റെ സംഗീതലോകത്തെ ജൈത്രയാത്രയ്‌ക്ക് പിന്നീട് വേഗം കൂടി. വര്‍ഷത്തില്‍ ഇരുന്നൂറിലധികം ദിവസങ്ങള്‍ അദ്ദേഹം കച്ചേരികള്‍ നടത്തി. വിദേശരാജ്യങ്ങളിലായിരുന്നു അവയിലേറെയും. ഓരോ രാജ്യത്തെയും സംഗീതജ്ഞര്‍ അദ്ദേഹത്തെ കൂട്ടു കിട്ടാന്‍ മത്സരിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള താളവാദ്യ വിദഗ്ധരെ സമന്വയിപ്പിച്ച് പ്ലാനറ്റ് ഡ്രം എന്ന പേരില്‍ അമേരിക്കന്‍ താളവാദ്യ വിദഗ്ധന്‍ മിക്കി ഹാര്‍ട് തയാറാക്കിയ ആല്‍ബത്തില്‍ ഭാരതത്തില്‍നിന്നു ഘടം വിദഗ്ധന്‍ വിക്കു വിനായകറാമിനൊപ്പം സാക്കീര്‍ ഹുസൈനുമുണ്ടായിരുന്നു. 1991ല്‍ ലോകത്തിലെ മികച്ച സംഗീത ആല്‍ബത്തിനുള്ള ഗ്രാമി പുരസ്‌കാരം ഈ ആല്‍ബത്തിലൂടെ ആദ്യമായി സാക്കീര്‍ ഹുസൈന്‍ സ്വന്തമാക്കി. പിന്നീടും ഗ്രാമി പുരസ്‌കാരമടക്കം നിരവധി ബഹുമതികള്‍ ലോകമെങ്ങുനിന്നും അദ്ദേഹത്തെ തേടിയെത്തി. 2016ല്‍ വൈറ്റ്ഹൗസില്‍ നടന്ന ഓള്‍ സ്റ്റാര്‍ ഗ്ലോബല്‍ കണ്‍സേര്‍ട്ടില്‍ പങ്കെടുക്കാന്‍ യുഎസ് പ്രസിഡന്റ് ബറാക്ക് ഒബാമയുടെ ക്ഷണം ലഭിച്ചു. ഭാരതത്തില്‍ നിന്നുള്ള ഒരു സംഗീതജ്ഞന് ആദ്യമായാണ് ആ അംഗീകാരം കിട്ടിയത്. ഭാരതം പത്മശ്രീയും പത്മഭൂഷണും പത്മവിഭൂഷണും നല്‍കി. ലോകം ഈ കലാകാരനെ അത്രയേറെ സ്‌നേഹിച്ചു, ആദരിച്ചു.

മഹാനായ സാക്കിര്‍ ഹുസൈന്‍ നമ്മുടെ കൊച്ചുകേരളത്തിലും അത്ഭുതം തീര്‍ത്തു. 2017ല്‍ മേള പ്രമാണിമാരുടെ തട്ടകമായ തൃശൂര്‍ പെരുവനത്ത് വിസ്മയം തീര്‍ക്കാന്‍ അദ്ദേഹം എത്തി. സാക്കീര്‍ ഹുസൈനെ വരവേറ്റത് പെരുവനം കുട്ടന്‍ മാരാരും സംഘവും ചേര്‍ന്നുള്ള മേളത്തോടെയായിരുന്നു. സാരംഗി വിദഗ്ധന്‍ ദില്‍ഷാദ് ഖാനോടൊപ്പം അദ്ദേഹം സൃഷ്ടിച്ചത് കേരളം അതുവരെ കണ്ടിട്ടില്ലാത്ത, കേട്ടിട്ടില്ലാത്ത സംഗീതത്തിന്റെ പെരുമഴക്കാലമായിരുന്നു…എങ്ങനെ മറക്കും ഉസ്താദിനെ.

തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന് മലയാളക്കരയുടെ ആദരാഞ്ജലി.

Tags: SpecialMusicianRemembering Ustad Zakir Hussain
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

ഇന്ത്യയുടെ മഹത്തായ ബഹിരാകാശ മുന്നേറ്റത്തിന്റെ 11 വർഷങ്ങൾ

Kerala

അടിയന്തരാവസ്ഥയ്‌ക്ക് അമ്പതാണ്ട്, പോരാട്ടത്തിനും; പോരാളികള്‍ ആ ചരിത്രമെഴുതുന്നു

Vicharam

സമഗ്ര വളര്‍ച്ചയുടെ 11 വര്‍ഷങ്ങള്‍

Main Article

ഭാരതത്തിന്റെ പരിവര്‍ത്തനത്തിലെ നാഴികക്കല്ല്

Varadyam

നവോത്ഥാന സാരഥി

പുതിയ വാര്‍ത്തകള്‍

12 വയസുകാരിയെ പീഡിപ്പിച്ച 60കാരന് 145 വര്‍ഷം കഠിന തടവ്

സയണിസ്റ്റ് ഭീകരത ലോക സമാധാനത്തിന് ഭീഷണി: പിണറായി വിജയന്‍

തിരുവനന്തപുരം വിമാനത്താവളത്തിനടുത്ത് ഇന്ധനം തീര്‍ന്നതിനെത്തുടര്‍ന്ന് ഇറക്കേണ്ടി വന്ന എഫ് 35 ബി എന്ന അഞ്ചാം തലമുറ യുദ്ധവിമാനത്തില്‍ ഇന്ധനം നിറയ്ക്കുന്നു- വിമാനത്തിനടുത്ത് നില്‍ക്കുന്ന പൈലറ്റ് മൈക്കിനേയും കാണാം.

ബ്രിട്ടന്റെ അഞ്ചാം തലമുറ യുദ്ധവിമാനം ഇന്ധനം തീര്‍ന്ന് തിരുവനന്തപുരത്ത് ഇറക്കേണ്ടി വന്നപ്പോള്‍ അതിന്റെ പൈലറ്റ് കസേര ആവശ്യപ്പെട്ടത് ഇക്കാരണത്താല്‍

കുട്ടനാട് പ്രൊഫഷണല്‍ കോളേജുകളൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ച അവധി

മിഠായി നല്‍കി 12 കാരിയായ പെണ്‍കുട്ടിയെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയ 60കാരന് 145 വര്‍ഷം കഠിനതടവ്

19 വർഷത്തിന് ശേഷം വക്കീൽ വേഷത്തിൽ സുരേഷ് ​ഗോപി

മുതലപ്പൊഴി : സ്വമേധയാ കേസെടുത്ത് ന്യൂനപക്ഷ കമ്മീഷന്‍, ഡ്രഡ്ജിംഗിലെ അനിശ്ചിതത്വം നീക്കാന്‍ നിര്‍ദ്ദേശം

സംസ്ഥാനത്ത് ശക്തമായ മഴ തുടരും,കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത, 9 ജില്ലകളില്‍ മഞ്ഞ ജാഗ്രത

നിജ്ജാര്‍വധം: നിയമം നിയമത്തിന്‌റെ വഴിക്ക്, കൂടുതല്‍ വ്യാഖ്യാനങ്ങള്‍ക്കില്ലെന്ന് കനേഡിയന്‍ പ്രധാനമന്ത്രി

ഇന്ത്യ -കാനഡ ബന്ധങ്ങളില്‍ ശുഭ സൂചനങ്ങള്‍, നയതന്ത്ര പ്രതിനിധികളെ പുനസ്ഥാപിക്കാന്‍ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies