ലക്നൗ : 46 വർഷത്തിന് ശേഷം ഉത്തർപ്രദേശിലെ സംഭാൽ ശിവക്ഷേത്രം തുറന്നു. നാലര പതിറ്റാണ്ട് മുമ്പ് സാമുദായിക സംഘർഷത്തെത്തുടർന്നാണ് താന നഖാസ പ്രദേശത്തെ മൊഹല്ല ഖഗ്ഗു സരായി ക്ഷേത്രം അടച്ചത് . ക്ഷേത്രം ഭരണസമിതിയും പോലീസും ചേർന്ന് ഇന്ന് വീണ്ടും ക്ഷേത്രം തുറക്കുകയും ശിവലിംഗവും ഹനുമാൻ വിഗ്രഹവും സ്ഥലത്ത് കണ്ടെത്തുകയും ചെയ്തു.
പ്രദേശവാസികൾ പറയുന്നതനുസരിച്ച്, മുമ്പ് ഭജന-കീർത്തനവും പൂജ-അർച്ചനയും ഈ ക്ഷേത്രത്തിൽ പതിവായി നടന്നിരുന്നുവെങ്കിലും സാമുദായിക സംഘർഷം കാരണം അതൊക്കെ നിർത്തി ക്ഷേത്രം അടച്ചുപൂട്ടി .1978-ലെ സംഭാൽ കലാപത്തിനുശേഷം ഭൂരിഭാഗം ഹിന്ദുക്കളും ഇവിടം വിട്ടുപോയി.
പൂജാരിയ്‌ക്ക് പോലും ഇവിടെവന്ന് പൂജ നടത്താനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. ക്ഷേത്രം തുറക്കുന്ന വിവരം ലഭിച്ചയുടൻ നിരവധി ഹിന്ദുക്കൾ എത്തി. ക്ഷേത്രം വൃത്തിയാക്കിയ ശേഷം പൂജയും നടത്തി. ക്ഷേത്രഗോപുരത്തിലും പതാക ഉയർത്തി.
















