ചാലക്കുടി:ഇരുപത്തിമൂന്ന് കിലോ കഞ്ചാവുമായി കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരന് പിടിയില്‍.
വന്‍തോതില്‍ കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്നുവെന്ന് തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ഡോ. നവനീത് ശര്‍മ്മക്ക് ലഭിച്ച രഹസ്യവിവരത്തിന്റെയടിസ്ഥാനത്തില്‍ തൃശൂര്‍ റൂറല്‍ ജില്ലയിലെ പ്രധാന സഞ്ചാര പാതകള്‍ കേന്ദ്രീകരിച്ച് നടത്തിയ വ്യാപകപരിശോധനകള്‍ക്കിടയില്‍ ചാലക്കുടി ഡിവൈഎസ് പി കെ. സുമേഷിന്റെ നേതൃത്വത്തില്‍ കൊടകരയില്‍ ദേശീയപാതയോട് ചേര്‍ന്ന ബസ് സ്റ്റോപ്പിന് സമീപം സംശയാസ്പദമായി കണ്ടയാളില്‍ നിന്നും ഇരുപത്തിമൂന്ന് കിലോയോളം കഞ്ചാവ് പിടികൂടി. അന്‍പതിലേറെ ലഹരി മരുന്ന് കേസുകളില്‍ പ്രതിയായ മാള പൂപ്പത്തി സ്വദേശി നെടുംപറമ്പില്‍ വീട്ടില്‍ ഷാജി എന്ന പൂപ്പത്തി ഷാജി (66 വയസ്)യാണ് പിടിയിലായത്. ഇയാള്‍ക്ക് പട്ടിക്കുട്ടി ഷാജിയെന്നും വിളിപ്പേരുണ്ട്. ഒറീസയില്‍ നിന്നും ട്രെയിന്‍മാര്‍ഗ്ഗവും ബസ് മാര്‍ഗ്ഗവും വന്‍തോതില്‍ കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് ചാലക്കുടിയിലും പരിസരങ്ങളിലും വിതരണം ചെയ്യാന്‍ എത്തിച്ച കഞ്ചാവാണ് പിടികൂടിയത്. കൊടകരയില്‍ വന്നിറങ്ങി ഓട്ടോറിക്ഷ കാത്ത് നില്‍ക്കവേയാണ് ഷാജിയെ പോലീസ് സംഘം പിടികൂടിയത്. സംശയാസ്പദമായ സാഹചര്യത്തില്‍ ഷോള്‍ഡര്‍ ബാഗും മറ്റൊരു വലിയ ബാഗുമായി നില്‍ക്കുകയായിരുന്നു ഇയാള്‍. പോലീസിനെകണ്ട് ബാഗുകളുമായി ഒളിക്കാന്‍ ശ്രമിച്ചതാണ് പിടിക്കപ്പെടാന്‍ ഇടയാക്കിയത്.
കുപ്രസിദ്ധ ലഹരിവ്യാപാരിയായ ബോംബെതലയന്‍ ഷാജിയുടെ അടുത്ത സുഹൃത്തും ലഹരിക്കടത്തില്‍ കൂട്ടാളിയുമാണ് പൂപ്പത്തി ഷാജി. തുടര്‍ച്ചയായി കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ ഉള്‍പ്പെട്ട കേസുകളിലെ പ്രതിയായ ബോംബെ തലയന് ഷാജിയെ അടുത്തയിടെ കരുതല്‍ തടങ്കലിലാക്കിയിരുന്നു.
തൃശ്ശൂര്‍ റൂറല്‍ ജില്ലയില്‍ ആദ്യമായാണ് ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കഞ്ചാവ് കേസില്‍ ഉള്‍പ്പെട്ട പ്രതിയെ കരുതല്‍ തടങ്കലിലാക്കിയത്. ഇരുപത്തിരണ്ട് കിലോ കഞ്ചാവുമായി ഒറീസ സ്വദേശിയോടൊപ്പം പിടിയിലായതിനെ തുടര്‍ന്ന് ഇയാളെഏഴര വര്‍ഷം കഠിന തടവിനും എഴുപത്തിഅയ്യായിരം രൂപ പിഴയും ശിക്ഷവിധിച്ചിരുന്നു. ഈ ശിക്ഷാവിധിപ്രകാരം കുറച്ചുനാള്‍ ജയിലില്‍ കിടന്ന ശേഷം അപ്പീല്‍ ജാമ്യത്തിലിറങ്ങി വീണ്ടും ബോംബെ തലയന് ഷാജിക്കൊപ്പം കഞ്ചാവ് കടത്തലില് വ്യാപൃതനാവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: