തിരുവനന്തപുരം: സംസ്ഥാനങ്ങളുമായി കേന്ദ്രം പങ്കു വയ്ക്കുന്ന നികുതി വിഹിതം 50 ശതമാനമായി ഉയര്‍ത്തണമെന്ന് കേരളം പതിനാറാം ധനകാര്യ കമ്മീഷനോട് ആവശ്യപ്പെട്ടു. പതിനഞ്ചാം ധനകാര്യ കമ്മീഷന് സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം 41 ശതമാനമെന്നാണ് നിശ്ചയിച്ചത്. കേരളത്തിന്റേതിനു സമാനമായ ശുപാര്‍ശ കമ്മിഷന് സന്ദര്‍ശിച്ച മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഉണ്ടായിട്ടുണ്ടെന്ന് ചെയര്മാന് പ്രൊഫ. അരവിന്ദ് പനഗാരിയ പറഞ്ഞു.
കേന്ദ്രം പങ്കുവയ്ക്കുന്ന നികുതി വിഹിതം നിശ്ചയിക്കുന്ന മാനദണ്ഡങ്ങളിലും വലിയ മാറ്റം കേരളം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജനസാന്ദ്രതാടിസ്ഥാനത്തില്‍ വിഹിതം നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡം പുതിയതായി ഉള്‍പ്പെടുത്തണമെന്നാണ് കേരളം മുന്നോട്ടു വച്ച മറ്റൊരു ആവശ്യം. ഈ മാനദണ്ഡത്തിലൂടെ രണ്ടര ശതമാനം നികുതി വിഹിതം നിശ്ചയിക്കണം. ദുരന്തനിവാരണത്തിനായി കൂടുതല്‍ വിഹിതം കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിശീര്ഷക വരുമാനം കുറവുള്ള സംസ്ഥാനങ്ങള്‍ക്ക് നിലവില്‍ കൂടുതല്‍ വിഹിതം ലഭിക്കുന്നുണ്ട്. ഇത്തരത്തിലുള്ള വിഹിതം നിലവിലെ 45 ശതമാനത്തില്‍ നിന്ന് 30 ശതമാനമാക്കണമെന്ന് കേരളം നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: