Monday, June 23, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സദ്ഗുരുവിനെ അപമാനിച്ച് വീഡിയോകള്‍ പ്രസിദ്ധീകരിച്ച നക്കീരന്‍ മാസികയ്‌ക്കെതിരെ മൂന്ന് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആശ്രമം

സദ് ഗുരു ജഗ്ഗി വാസുദേവിനെ അപമാനിച്ച് വാര്‍ത്തകളും വീഡിയോകളും പ്രസിദ്ധീകരിച്ച നക്കീരന്‍ മാസികയ്‌ക്കും എഡിറ്റര്‍ നക്കീരന്‍ ഗോപാലിനും എതിരെ മൂന്ന് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആശ്രമം.

Janmabhumi Online by Janmabhumi Online
Dec 3, 2024, 11:03 pm IST
in India
നക്കീരന്‍ ഗോപാല്‍ (വലത്ത്) സദ് ഗുരു ജഗ്ഗി വാസുദേവ് (ഇടത്ത്)

നക്കീരന്‍ ഗോപാല്‍ (വലത്ത്) സദ് ഗുരു ജഗ്ഗി വാസുദേവ് (ഇടത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

ചെന്നൈ: സദ് ഗുരു ജഗ്ഗി വാസുദേവിനെ അപമാനിച്ച് വാര്‍ത്തകളും വീഡിയോകളും പ്രസിദ്ധീകരിച്ച നക്കീരന്‍ മാസികയ്‌ക്കും എഡിറ്റര്‍ നക്കീരന്‍ ഗോപാലിനും എതിരെ മൂന്ന് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആശ്രമം. ദല്‍ഹി ഹൈക്കോടതിയില്‍ സദ് ഗുരു നല്‍കിയ പരാതിയിലാണ് ഈ ആവശ്യം. ഇവ പ്രസിദ്ധീകരിച്ചതിനാല്‍ ഗൂഗിളും യൂട്യൂബും പ്രതികളാണെന്നും ആശ്രമത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു.

കേസ് ഇനി 2025 ഏപ്രിലില്‍ വാദം കേള്‍ക്കും. ഇഷ ആശ്രമത്തില്‍ കുട്ടികളോട് മോശമായി പെരുമാറുന്നു എന്നാണ് നക്കീരന്‍ മാസികയുടെ എഡിറ്റര്‍ നക്കീരന്‍ ഗോപാല്‍ ആവശ്യപ്പെടുന്നത്. നീക്കരന്‍ ഗോപാലിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു എന്നാരോപിച്ച് നേരത്തെ നക്കീരന്‍ ഗോപാല്‍ സദ് ഗുരുവിന്റെ ഇഷ ആശ്രമത്തിനെതിരെ നോട്ടീസ് അയച്ചിരുന്നു.

സദ്ഗുരു ജഗ്ഗിവാസുദേവിനും അദ്ദേഹത്തിന്റെ കോയമ്പത്തൂരിലെ ഇഷ ആശ്രമത്തിനും എതിരെ തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉയരുകയാണ്. ഡിഎംകെ നേതൃത്വത്തില്‍ ഇഷ ആശ്രമത്തെ ഇല്ലായ്മ ചെയ്യാന്‍ നീക്കമുണ്ടെന്ന് ആശ്രമം ഭാരവാഹികള്‍ പറയുന്നു.

സദ് ഗുരുവിനെ വേട്ടയാടാന്‍ ഒരു ന്യൂനപക്ഷ മതസ്ഥാപനവും ഡിഎംകെയും

സദ്ഗുരുവിനെ കേസുകളില്‍ കുടുക്കി സല്‍പേര് ഇല്ലാതാക്കാന്‍ കഴിഞ്ഞ ഏതാനും നാളുകളായി തുടര്‍ച്ചയായി ശ്രമം നടന്നുവരികയാണ്. ഡിഎംകെയും ഒരു ന്യൂനപക്ഷ സമുദായവും ചേര്‍ന്ന് പല രീതിയില്‍ ജഗ്ഗി വാസുദേവിനെ വേട്ടയാടാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. ഈ ന്യൂനപക്ഷ സമുദായസ്ഥാപനം ഇവിടെ ഏക്കര്‍ കണക്കിന് വനഭൂമി വെട്ടിപ്പിടിച്ച് പണ്ട് മുതലേ പടര്‍ന്ന് പന്തലിച്ചതാണ്. അവര്‍ക്ക് സദ് ഗുരുവിന്റെ സത്വരമായ വളര്‍ച്ച ദഹിക്കുന്നില്ല. ഇതാണ് വേട്ടയാടലിന് ഒരു കാരണം. ഹിന്ദു ദര്‍ശനങ്ങളും ഹിന്ദു സംസ്കാരവും സനാതനധര്‍മ്മം പ്രോത്സാഹിപ്പിക്കുന്ന പ്രസ്ഥാനങ്ങളും തമിഴ്നാട്ടില്‍ വേണ്ടെന്നതാണ് ഡിഎംകെ നയം. ഇത് രണ്ടും ചേരുന്ന‍ മാരകശക്തിയുള്ള ശത്രുപക്ഷമാണ് സദ് ഗുരുവിനും കോയമ്പത്തൂരിലെ ഇഷ യോഗ കേന്ദ്രത്തിനും വിനയാകുന്നത്.

സ്റ്റാലിന്‍ മുഖ്യമന്ത്രിയായി ഡിഎംകെ സര്‍ക്കാര്‍ അധികാരത്തില്‍ ഏറി ആദ്യനാളുകളില്‍ അന്നത്തെ ധനമന്ത്രിയായിരുന്ന പളനിവേല്‍ ത്യാഗരാജന്‍ സദ് ഗുരുവിന്റെ ആശ്രമത്തില്‍ റെയ്ഡ് ചെയ്യുമെന്ന് സൂചിപ്പിച്ചിരുന്നു. പക്ഷെ അധികം കഴിയും മുന്‍പ് പളനിവേല്‍ ത്യാഗരാജന് മറ്റ് ചില വിവാദങ്ങളെ തുടര്‍ന്ന് രാജിവെച്ച് പുറത്തുപോകേണ്ടിവന്നു.

സദ്ഗുരുവിന്റെ പത്മവിഭൂഷണ്‍ തിരിച്ചുവാങ്ങിക്കാന്‍ നീക്കം

2017ല്‍ സദ് ഗുരുവിന് സമ്മാനിച്ച പത്മവിഭൂഷണ്‍ തിരിച്ചുപിടിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ എം.വെട്രി സെല്‍വനാണ് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. നിരവധി ക്രിമിനല്‍ കേസുകള്‍ നേരിടുന്ന സദ് ഗുരുവിന് നല്‍കിയ പത്മവിഭൂഷണ്‍ തിരിച്ചുപിടിക്കണമെന്നായിരുന്നു ഹര്‍ജിക്കാരന് വേണ്ടിയുള്ള അഡ്വ. എം. രാധാകൃഷ്ണന്റെ വാദം. സദ് ഗുരുവിന് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സുന്ദരേശനും വാദിച്ചു. അനധികൃതമായി വനഭൂമി കയ്യേറിയാണ് കോയമ്പത്തൂരിലെ ഇഷ യോഗ കേന്ദ്രം സ്ഥാപിച്ചത് എന്നതായിരുന്നു ഹര്‍ജിക്കാരന്റെ മറ്റൊരു വാദം.

ഈ വാദങ്ങളെല്ലാം ഹൈക്കോടതി ബെഞ്ച് തള്ളി. എല്ലാ ചട്ടങ്ങളും കണക്കിലെടുത്ത ശേഷമാണ് ഈ പുരസ്കാരം അന്ന് സദ് ഗുരുവിന് നല്‍കിയതെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. അതിനാല്‍ ഈ പൊതുതാല്‍പര്യഹര്‍ജി തള്ളിക്കളയുന്നുവെന്നും ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ച് വിധിച്ചു.

പെണ്‍കുട്ടികളെ തടങ്കലില്‍ വെച്ചിരിക്കുന്നു എന്ന പരാതി

തന്റെ രണ്ട് പെണ്‍മക്കളെ സദ് ഗുരു ആശ്രമത്തില്‍ തടങ്കലില്‍ വെച്ചിരിക്കുകയാണെന്ന് വാദിച്ച് ഡോ. സായിബാബ മദ്രാസ് ഹൈക്കോടതിയില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ രണ്ട് പെണ്‍കുട്ടികളും സ്വന്തം ഇഷ്ടപ്രകാരമാണ് സദ് ഗുരുവിന്റെ ആശ്രമത്തില്‍ എത്തിയതെന്ന് വീഡിയോ കാള്‍ വഴി പെണ്‍കുട്ടികളുമായി സംസാരിച്ചപ്പോള്‍ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഈ കേസ് സുപ്രീംകോടതി തന്നെ തള്ളി. .

നേരത്തെ ഇതേ കേസില്‍ അച്ഛനായ ഡോ.എസ്. കാമരാജിന്റെ തന്റെ രണ്ട് പെണ്‍മക്കളെക്കുറിച്ചുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ തമിഴ്നാട് പൊലീസിനോട് നേരിട്ട് പരിശോധിച്ച് നിജസ്ഥിതി റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടത് മദ്രാസ് ഹൈക്കോടതിയാണ് . എന്നാല്‍ ഈ അവസരം മുതലാക്കി സ്റ്റാലിന്‍ സര്‍ക്കാര്‍ 150 പൊലീസുകാരെയാണ് ഇഷ ഫൗണ്ടേഷനിലേക്ക് അയച്ചത്. പൊലീസ് ആറ് ഗ്രൂപ്പായി വേര്‍തിരിഞ്ഞ് റെയ്ഡ് നടത്തുകയായിരുന്നു. ജഗ്ഗി വാസുദേവ് ഏതാണ്ട് ഒരു കൊടിയ കുറ്റവാളി എന്ന പ്രതീതി ജനിപ്പിക്കുകയായിരുന്നു പൊലീസ് നടപടിയുടെ ലക്ഷ്യമെന്ന് കരുതുന്നു. ഈ കേസില്‍ 150 പൊലീസുകാരാണ് സദ് ഗുരുവിന്റെ ആശ്രമത്തില്‍ റെയ് ഡ് എന്ന പേരില്‍ തള്ളിക്കയറിയത്. ഒടുവില്‍ സുപ്രീംകോടതി ഇടപെട്ടാണ് ആശ്രമത്തിനുള്ളിലെ ഡിഎംകെ സര്‍ക്കാരിന്റെ പൊലീസ് വേട്ട അവസാനിപ്പിച്ചത്. ഇഷ ഫൗണ്ടേഷനില്‍ ഇനി പൊലീസ് പരിശോധന വേണ്ടെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഉള്‍പ്പെടെയുള്ള മൂന്നംഗ സുപ്രിംകോടതി ബെഞ്ച് വിധിച്ചു.

 

 

.

 

 

Tags: #SadhguruJaggiVasudev#Nakkeeran#NakkeeranGopal#IshaAshram#IshaAshramCoimbatoreSadhguru#DYChandrachud#JaggiVasudev
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

സദ്ഗുരുവിനെ പൊലീസ് തടങ്കലിലാക്കി എന്ന് ഇന്ത്യന്‍ എക്സ്പ്രസ് തലക്കെട്ട് ദുരുപയോഗപ്പെടുത്തി എ ഐ സഹായത്തോടെ സൃഷ്ടിച്ച വാര്‍ത്ത (ഇടത്ത്)
India

സദ്ഗുരു തടങ്കലിലെന്ന് വ്യാജവാര്‍ത്ത; വ്യാജ ഇന്ത്യന്‍ എക്സ്പ്രസ് പേജില്‍ കള്ളവാര്‍ത്ത സൃഷ്ടിച്ചത് ഒരു ഓണ്‍ലൈന്‍ കമ്പനിയെ പ്രോമോട്ട് ചെയ്യാന്‍

India

പുസ്തകങ്ങള്‍ വിറ്റഴിക്കാന്‍ വരെ തന്റെ പേരും ചിത്രവും ഓണ്‍ലൈനില്‍ ദുരുപയോഗം ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സദ്ഗുരു കോടതിയില്‍

ശ്യാം മീര സിങ്ങ് (ഇടത്ത്)
India

നിയമയുദ്ധത്തില്‍ സദ് ഗുരുവിന് ജയം;സദ് ഗുരുവിനെയും അദ്ദേഹത്തിന്റെ ആശ്രമത്തെയും വിമര്‍ശിക്കുന്ന വീഡിയോകള്‍ പിന്‍വലിച്ച് യൂട്യുബര്‍ ശ്യാം മീര സിങ്ങ്

India

മുഗളരുടെ ചരിത്രം ഭാരതത്തില്‍ മായ്ച്ചുകളയാനുള്ള സമയം ഇതാണ്: സദ്ഗുരു ജഗ്ഗി വാസുദേവ്

72 നാവികോദ്യോഗസ്ഥര്‍ സദ് ഗുരുവിന്‍റെ ഇഷ യോഗ സെന്‍ററില്‍
India

സദ് ഗുരുവിന്റെ ആശ്രമത്തില്‍ ഹഠയോഗയില്‍ പരിശീലനം നേടി 72 സൈനികോദ്യോഗസ്ഥര്‍

പുതിയ വാര്‍ത്തകള്‍

നിലമ്പൂർ ആർക്കൊപ്പം? വോട്ടെണ്ണൽ 8 മണിക്ക്, ആദ്യ ഫലസൂചനകൾ 8.15ഓടെ

എറണാകുളത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഭർത്താവ് മുൻ ബ്രാഞ്ച് സെക്രട്ടറിയെ കുത്തി

നിങ്ങള്‍ സ്ഥിരമായി കപ്പലണ്ടി കഴിക്കുന്നവരാണോ? എങ്കില്‍ ഈ കാര്യങ്ങള്‍ ഉറപ്പായും അറിഞ്ഞിരിക്കുക

ആയുരാരോഗ്യ സൗഖ്യത്തിന് ബ്രാഹ്മമുഹൂര്‍ത്തത്തിലെ മന്ത്രജപം

പ്രകാശ് ദഡ് ലാനി (വലത്ത്) രാഹുല്‍ ഗാന്ധി ടെക്നീഷ്യന്‍മാരോട് സംസാരിക്കുന്നു (ഇടത്ത്)

മോദിയുടെ മെയ്‌ക്ക് ഇന്‍ ഇന്ത്യയെ കുറ്റപ്പെടുത്താന്‍ വന്ന രാഹുല്‍ ഗാന്ധിക്ക് കണക്കിന് കൊടുത്ത് പ്രകാശ് ദഡ് ലാനി;രാഹുല്‍ ഗാന്ധീ, ഇന്ത്യ മാറുകയാണ്

ഇന്ദു മേനോന്‍ (ഇടത്ത്) അഖില്‍ പി ധര്‍മ്മജന്‍ (വലത്ത്)

പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കണം എന്ന അപേക്ഷയുമായി ഇന്ദുമേനോനോട് അഖിൽ പി ധർമ്മജൻ

ഹമാസ് വധിച്ച ഇസ്രയേല്‍ ബന്ദികളായ മൂന്ന് പേര്‍

ഹമാസ് ബന്ദികളായി പിടിച്ച മൂന്ന് ഇസ്രയേല്‍ക്കാരുടെ മൃതദേഹങ്ങള്‍ ഗാസയില്‍ കണ്ടെത്തി

ഇറാന്‍റെ ഫര്‍ദോ ആണവറിയാക്ടറില്‍ നടക്കുന്ന യുറേനിയം സമ്പുഷ്ടീകരണം

എന്താണ് ഇറാന്‍ ചെയ്യുന്ന കുറ്റം? എന്താണ് ഇറാന്റെ ആണവനിലയത്തില്‍ നടക്കുന്ന യുറേനിയം സമ്പുഷ്ടീകരണം?

എബി വി പിയുടെ തമ്പാനൂര്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ സംഘര്‍ഷം

തെളിവില്ല ,നടന്‍ ബാലചന്ദ്രമേനോനെതിരായ ലൈംഗിക അതിക്രമക്കേസ് അവസാനിപ്പിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies