Monday, June 23, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആണ്‍-പെണ്‍ ഭേദമന്യേ പീഡിപ്പിച്ചു നടക്കുന്നവരുടെ പൃഷ്ടം താങ്ങി നടക്കുന്നയാള്‍ക്ക് എന്ത് യോഗ്യത;കരണകുറ്റിക്ക് അടികൊടുക്കല്‍’ ഒഴിവാക്കി വെള്ളപൂശി.

Janmabhumi Online by Janmabhumi Online
Nov 25, 2024, 06:59 pm IST
in Entertainment
FacebookTwitterWhatsAppTelegramLinkedinEmail

ഒടുവില്‍ ഉണ്ണികൃഷ്ണനെ സംവിധായകന്‍ രഞ്ജിത് കരണത്തടിച്ചിട്ടില്ലെന്ന വാദവുമായി രംഗത്തെത്തിയ സംവിധായകന്‍ പത്മകുമാറിനെതിരെ സംവിധായകന്‍ ആലപ്പി അഷ്‌റഫ് രംഗത്ത്. യുട്യൂബ് ചാനലിലൂടെ താന്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്നും പത്മകുമാറിന്റെ വിശദീകരണക്കുറിപ്പു പോലും അന്ന് സംഭവിച്ച കാര്യങ്ങള്‍ ശരിവയ്‌ക്കുന്നതാണെന്നും ആലപ്പി അഷറഫ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി. അനാവശ്യമായി അപവാദങ്ങള്‍ പ്രചരിപ്പിക്കുക എന്നത് തന്റെ ശീലമല്ല, സ്വന്തം ഗുരുവിനെ വെള്ളപൂശാന്‍ ലോഡ് കണക്കിന് വൈറ്റ് സിമന്റ് വേണ്ടി വരും. ഗുരു മാത്രമല്ല ശിഷ്യനും ഒട്ടും പുറകിലല്ലെന്നും അക്കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ തന്നെ നിര്‍ബന്ധിക്കരുതെന്നും ആലപ്പി അഷ്‌റഫ് കുറിപ്പില്‍ പറയുന്നുണ്ട്.

ആലപ്പി അഷ്‌റഫിന്റെ കുറിപ്പ്:

”അടികൊണ്ട ഒടുവിലാന്‍ ഇപ്പോഴും കുറ്റക്കാരനോ…? പത്മകുമാറിന്റെ വെള്ളപൂശലിനുള്ള മറുപടി. അന്‍പതു വര്‍ഷത്തിലേറേയായി ഈ രംഗത്തുള്ള വ്യക്തിയാണ് ഞാന്‍. അനാവശ്യമായി അപവാദങ്ങള്‍ പ്രചരിപ്പിക്കുക എന്നത് എന്റെ ശീലമല്ല. എന്നെ അറിയുന്ന ആരും അതു വിശ്വസിക്കുകയുമില്ല. എന്റെ കണ്ണുകളെ ഞാന്‍ വിശ്വസിക്കരുതെന്നാണോ താങ്കള്‍ പറയുന്നത്. താങ്കള്‍ എത്ര കല്ലുവച്ച നുണ വിശ്വാസ്യയോഗ്യമായി അവതരിപ്പിച്ചാലും സത്യത്തിന്റെ ഒരു കണികയെങ്കിലും അവക്കിടയില്‍ ഒളിച്ചിരിപ്പുണ്ടാവും എന്ന വസ്തുത ഓര്‍മിക്കുക..

ഒരു തരത്തില്‍ പറഞ്ഞാല്‍ ഞാന്‍ പറഞ്ഞ സംഭവം മറ്റൊരു തരത്തില്‍ ആവര്‍ത്തിക്കുകയാണ് താങ്കള്‍ ചെയ്തിട്ടുള്ളത്. ‘സൗഹൃദസദസ്സുകളിലൊന്നില്‍ ഉണ്ടായ ക്ഷണികമായ ഒരു കൊമ്പു കോര്‍ക്കല്‍ കൈയ്യാങ്കളിയോളം എത്തി ‘കരണകുറ്റിക്ക് അടികൊടുക്കല്‍’ ഒഴിവാക്കി വെള്ളപൂശി. അതിനെ നിസ്സാരവല്‍ക്കരിക്കാന്‍ താങ്കള്‍ക്ക് കഴിയുമായിരിക്കും കാരണം ‘കരണം പുകഞ്ഞത്, താങ്കളുടേതല്ലല്ലോ…?

താങ്കളുടെ വരികള്‍: ”സഭ്യതയുടെ അതിരു കടക്കുന്നു എന്നു തോന്നിയപ്പോള്‍ രഞ്ജിത്ത് അതു തിരുത്തിയതും ഒരു കയ്യാങ്കളിയുടെ വക്കുവരെ എത്തിയതും”

ഒടുവിലാനെന്ന വയോധികന്റെ കരണത്തടിച്ച് അദ്ദേഹത്തെ തിരുത്താന്‍ താങ്കളുടെ ഗുരു ആര്…. ഏഴാം തമ്പുരാനോ….? ഒടുവിലാന്‍ സഭ്യതയുടെ ഏത് അതിരുകളാണ് ഭേദിച്ചത്..? അതൊന്നു വ്യക്തമാക്കാമോ…? ”എന്റെ ഗുരുവും സുഹൃത്തും സഹോദരനും എല്ലാമാണ് രഞ്ജി. അത് ഏത് ദുരാരോപണങ്ങള്‍ക്ക് അദ്ദേഹം ഇരയായാലും അങ്ങനെ തന്നെയാണ്”- ഇതു താങ്കളുടെ വരികളാണ്.. ഒന്നുകൂടി വായിച്ചുനോക്കൂ.. എത്ര മ്ലേച്ഛമാണ് ഈ വരികള്‍ എത്ര അപഹാസ്യമാണ് താങ്കളുടെ വാക്കുകള്‍

”ഏത് ദുരാരോപണങ്ങള്‍ക്ക് അദ്ദേഹം ഇരയായാലും” എന്നു വച്ചാല്‍ ഇനി ഏതറ്റംവരെ അയാള്‍ പോകണം. രഞ്ജിത്തിന്റെ ഔദാര്യം ആവോളം പറ്റിയിട്ടുണ്ട് താങ്കള്‍ എന്നെനിക്കറിയാം ആദ്യമായി സംവിധായകകുപ്പായാമണിഞ്ഞ ‘അമ്മക്കിളിക്കൂട്’ തൊട്ടു അങ്ങനെ പലതും. അതിന് അയാള്‍ ചെയ്ത എന്തും ന്യായീകരിക്കുമെന്ന താങ്കളുടെ ഈ വാക്കുകളിലൂടെ സ്വയം അപഹാസ്യനാകുകയാണെന്ന് താങ്കളെന്ന് അറിയുക.

”സിനിമകള്‍ ഇല്ലാതായി കഴിയുമ്പോള്‍ വാര്‍ത്തകളുടെ ലൈം ലൈറ്റില്‍ തുടരാന്‍ വേണ്ടി ചില സിനിമാ പ്രവര്‍ത്തകര്‍ നടത്തിപ്പോരുന്ന യൂട്യൂബ് ചാനലുകള്‍” ഒരു കാര്യം മനസ്സിലാക്കുക താങ്കളുടെ മാത്രം മ്ലേച്ഛമായ ചിത്രകഥകള്‍ മാത്രം മതി ചാനലിന് റേറ്റിങ് കൂട്ടാന്‍. സിനിമ ചെയ്യാത്തവര്‍ക്ക് പ്രതികരണശേഷി പാടില്ല എന്ന താങ്കളുടെ കണ്ടെത്തല്‍ അപഹാസ്യമാണ്. ഏറ്റവും കൗതുകം തോന്നിയത് താങ്കളുടെ ഈ വാക്കുകളാണ്

”ഒരു ചെറിയ സംഭവമാണ് സാംസ്‌കാരിക കേരളത്തെ ഞെട്ടിക്കുന്ന ഒരു സ്‌ഫോടകാത്മക വാര്‍ത്തയായി ശ്രീ അഷറഫ് അവതരിപ്പിക്കുന്നതെന്ന്”

പത്മകുമാര്‍ ഈ സാംസ്‌കാരിക കേരളം എന്ന വാക്കൊക്കെ ഉച്ചരിക്കാന്‍ താങ്കളെ പോലെ ഒരാള്‍ക്ക്, അതും ആണ്‍-പെണ്‍ ഭേദമന്യേ പീഡിപ്പിച്ചു നടക്കുന്നവരുടെ പൃഷ്ടം താങ്ങി നടക്കുന്ന താങ്കളെ പോലെയുള്ളവര്‍ക്ക് എന്ത് യോഗ്യതയാണുള്ളത് എന്ന് ജനം വിലയിരുത്തട്ടെ.. ആറാം തമ്പുരാന്റെ സെറ്റില്‍ ഒടുവില്‍ ഉണ്ണികൃഷ്ണനും രഞ്ജിത്തും തമ്മില്‍ നിര്‍ദോഷമായ ഒരു തമാശയുടെ പേരില്‍ കയ്യാങ്കളിയുടെ വക്കോളാം എത്തി എന്ന് സ്വയപ്രഖ്യാപിത ശിഷ്യന്‍ തന്നെ സമ്മതിക്കുന്നു. ആ സെറ്റില്‍ അങ്ങനെ ഒരു പ്രശ്‌നംസംഭവിച്ചു എന്ന് പരോക്ഷമായി സമ്മതിക്കുന്ന പത്മകുമാറിന്റെ ഗതികേടില്‍ തികഞ്ഞ സഹതാപം മാത്രം.

സ്വന്തം ഗുരുവിനെ വെള്ളപൂശാന്‍ ലോഡ് കണക്കിന് വൈറ്റ് സിമന്റ് വേണ്ടി വരുമെന്ന് ഓര്‍മപ്പെടുത്തുന്നു.

(ഗുരു മാത്രമല്ല ശിഷ്യനും ഒട്ടും പുറകിലല്ല എന്നെനിക്കറിയാം, ആ കഥകളൊന്നും എന്നെക്കൊണ്ടു പറയിപ്പിക്കല്ലേ താങ്കള്‍)

Tags: Padhmakumar#directorRanjithAlappy ashraf
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

എം. പത്മകുമാറിന്റെ ചിത്രം പൂർത്തിയായി

Entertainment

മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ ചെയ്തു, പരീക്ഷണ കാൻസർ ചികിത്സയിലും മംമ്ത പങ്കാളിയായി, ആലപ്പി അഷ്റഫ്

New Release

എം. പന്മകുമാർ ഒരുക്കുന്ന ക്രൈംത്രില്ലർ ചിത്രം കൂർഗിൽ ആരംഭിച്ചു.

Entertainment

ആ പൃഥ്വിരാജ് ചിത്രത്തിന്റെ സംവിധായകന്റെ ഭാര്യയെ കൊന്ന് സെപ്റ്റിക്ക് ടാങ്കിൽ തള്ളി’; ആലപ്പി അഷ്‌റഫ്

Entertainment

ബോബി ചെമ്മണ്ണൂരിന് ജയിലില്‍ പുതപ്പ് പോലും കിട്ടിയില്ല? ഹണി റോസ് അതീവ ബുദ്ധിമതി!

പുതിയ വാര്‍ത്തകള്‍

വിജയ് ദേവരകൊണ്ടയ്‍ക്കെതിരെ എസ്‍സി/ എസ്‍ടി അതിക്രമം തടയല്‍ നിയമ പ്രകാരം കേസ്

ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ പോപ്പുലേഷന്‍ സയന്‍സസില്‍ എംഎ, എംഎസ്‌സി, പിഎച്ച്ഡി

ശക്തമായ നടപടി തുടരും; മാവോയിസ്റ്റുകളെ ഉറങ്ങാന്‍ അനുവദിക്കില്ല: അമിത്ഷാ

ദൽഹിയിൽ ഡാർക്ക് വെബ് വഴി അനധികൃത മയക്കുമരുന്ന് റാക്കറ്റിന്റെ പ്രവർത്തനം ; നൈജീരിയൻ സംഘം അറസ്റ്റിൽ

ഗുരുവചനം ശിരസാ വഹിച്ച്

ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം: വിമാനക്കമ്പനികള്‍ പശ്ചിമേഷ്യന്‍ വ്യോമപാത ഒഴിവാക്കുന്നു

ദേശസുരക്ഷയ്‌ക്ക് മാത്രമല്ല, മാനവികതയ്‌ക്കും വേണ്ടി….. അവയവങ്ങളുമായി പറന്ന് വ്യോമസേനയുടെ സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനം

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നടന്ന ബിടെക് മറൈന്‍ എന്‍ജിനീയറിങ് പാസിങ് ഔട്ട് ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ കേഡറ്റ് ദേവനന്ദയ്ക്ക് മികച്ച കേഡറ്റിനുള്ള പുരസ്‌കാരം നല്‍കുന്നു

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇനി സൃഷ്ടിക്കേണ്ടത് നന്മയും മനുഷ്യത്വവും നിറഞ്ഞവരെ: ഗവര്‍ണര്‍

വിജില്‍ ഹ്യൂമന്‍ റൈറ്റ്‌സ് കോഴിക്കോട്ട് സംഘടിപ്പിച്ച 'അടിയന്തരാവസ്ഥ- പാഠവും പഠനവും' എന്ന ചര്‍ച്ചാസമ്മേളനം ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്യുന്നു

അടിയന്തരാവസ്ഥ: ഗാന്ധിയന്‍ സമരം നയിച്ചവരെ ഫാസിസ്റ്റുകള്‍ എന്നു വിളിക്കുന്നു- പി.എസ്. ശ്രീധരന്‍ പിള്ള

കയ്യിൽ കുരിശുമായി കാളീദേവിയെ ആക്ഷേപകരമായി ചിത്രീകരിച്ച് കനേഡിയൻ റാപ്പർ; ടോമി ജെനസിനെതിരെ കടുത്ത വിമർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies