Sunday, June 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ജിഹാദി മുക്തമാക്കണം തീര്‍ത്ഥാടന കേന്ദ്രങ്ങള്‍

ജി.കെ. സുരേഷ് ബാബു by ജി.കെ. സുരേഷ് ബാബു
Nov 18, 2024, 07:52 am IST
in Main Article
FacebookTwitterWhatsAppTelegramLinkedinEmail

കേരളത്തിലെ ഇസ്ലാമിക ഭീകരവാദം സാധാരണക്കാരെയും പൊതുജനങ്ങളെയും എങ്ങനെ ബാധിക്കുന്നു എന്നത് സംബന്ധിച്ച് ഇന്നും വ്യക്തമായ ധാരണയില്ല.. ഇതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് കുമളിയിലുണ്ടായ സംഭവം. കുമളിയില്‍ 38 ഓളം കടകളാണ് കശ്മീരികളുടെ ഉടമസ്ഥതയിലോ അവര്‍ ജീവനക്കാരായിട്ടോ ഉള്ളത്. കടയില്‍ സാധനം വാങ്ങാന്‍ എത്തിയ ഇസ്രായേലി വിനോദസഞ്ചാരികള്‍ ഹീബ്രു ഭാഷയില്‍ നാട്ടിലേക്ക് ഫോണ്‍ വിളിച്ച് സംസാരിച്ചതാണ് കശ്മീരില്‍ നിന്നുള്ള ഇസ്ലാമിക ജിഹാദി ഭീകരരെ പ്രകോപിപ്പിച്ചത്. കടയില്‍നിന്ന് ഇസ്രായേലുകാര്‍ക്ക് സാധനം നല്‍കില്ല എന്നുപറഞ്ഞ് അവരെ പുറത്താക്കി. തുടര്‍ന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയും മറ്റും ഇടപെട്ട് ഇവരെ തിരിച്ചുകൊണ്ടുവന്നതും കടക്കാര്‍ മാപ്പ് പറഞ്ഞതും.
കേരളത്തിന്റെ മാറുന്ന മുഖച്ഛായയുടെ പ്രതീകമാണ് ഈ സംഭവം. കുമളിയില്‍ മാത്രമല്ല, മട്ടാഞ്ചേരിയിലും കോവളത്തും കശ്മീരികളുടെ കടകളുണ്ട്. ഇവരുടെ രാഷ്‌ട്രീയബന്ധവും തീവ്രവാദബന്ധവും അന്വേഷിക്കേണ്ടിയിരിക്കുന്നു. ഇസ്രായേലുകാരെ അപമാനിച്ച സംഭവത്തില്‍ വളരെ ഗൗരവമായ സംഭവവികാസങ്ങള്‍ തുടര്‍ന്നുണ്ടായി. ഈ സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപിയും ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്‍ഡ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ അഥവാ കാസയും പ്രതിഷേധവുമായി രംഗത്തെത്തി. കുമളിയില്‍ മാത്രമല്ല, കേരളത്തിന്റെ പലഭാഗത്തും ജിഹാദികള്‍ ഇസ്രയേലുകാരെ ആക്ഷേപിച്ചതിനെതിരെ പോസ്റ്ററുകളും ഉയര്‍ന്നു. അറബികളും ജൂതന്മാരും പാര്‍സികളും എല്ലാവരും വ്യാപാരത്തിനും സന്ദര്‍ശനത്തിനും എത്തിയപ്പോള്‍ ഇരുകൈകളും നീട്ടി സ്വീകരിക്കുകയും ആരാധനാലയങ്ങള്‍ ഒരുക്കുകയും ചെയ്ത ഉജ്ജ്വലമായ മതനിരപേക്ഷ പാരമ്പര്യമാണ് കേരളത്തിലെ ഹിന്ദു രാജാക്കന്മാര്‍ മലബാറിലും കൊച്ചിയിലും തിരുവിതാംകൂറിലും അനുവര്‍ത്തിച്ചിട്ടുള്ളത്. തീവ്രവാദി സാന്നിധ്യം അല്ലെങ്കില്‍ ജിഹാദിസം കേരളത്തിന്റെ വ്യാപാര-വ്യവസായ-വിനോദസഞ്ചാര മേഖലകളിലേക്ക് പടരുന്നു എന്നതിന്റെ വ്യക്തമായ സൂചന കൂടിയാണ് ഈ സംഭവം.

മുഹമ്മദ് റിയാസ് വിനോദസഞ്ചാരവകുപ്പിന്റെ ചുമതല ഏറ്റെടുത്തതിനുശേഷം വെബ്സൈറ്റ് നിര്‍മാണം മുതല്‍ വിനോദസഞ്ചാര പ്രചാരണ സാമഗ്രികളില്‍ വരെ ഇസ്ലാമിക സാന്നിധ്യം കൂടിയത് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ദൈവത്തിന്റെ നാടായ കേരളത്തിന്റെ വിനോദസഞ്ചാര പ്രചാരണ സാമഗ്രികളില്‍ ഇത്തരം കാര്യങ്ങളെക്കുറിച്ചുള്ള ലഘുലേഖകളും വിവരണങ്ങളും കുറവാണെങ്കിലും ഇസ്ലാമിക പാരമ്പര്യത്തെ കുറിച്ചുള്ള നിരവധി പ്രചാരണ സാമഗ്രികള്‍ എത്തിയിരിക്കുന്നത് ആകസ്മികമോ നിര്‍ദോഷപരമോ ആയി കാണാനാവില്ല. ഏതുരാജ്യത്തും ഏത് സംസ്ഥാനത്തും അതത്, തനത് സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും വേരുകളെ ആധാരമാക്കിയുള്ള വിനോദസഞ്ചാര പരിപാടികളാണ് തയ്യാറാക്കേണ്ടത്. കേരളത്തില്‍ റിയാസ് മന്ത്രിയായതിനുശേഷം ഉണ്ടായിട്ടുള്ള ഇസ്ലാമിക സ്വാധീനത്തെക്കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ തന്നെ അന്വേഷണം നടത്തണം. കശ്മീരിലെ ജനസംഖ്യ ഭൂരിപക്ഷം ഇസ്ലാം ആയപ്പോഴാണ് 1993 ല്‍ ഒന്നുകില്‍ മതം മാറുക അല്ലെങ്കില്‍ ഓടിപ്പോവുക അല്ലെങ്കില്‍ മരിക്കുക എന്ന മുദ്രാവാക്യം മുസ്ലിം പള്ളികളില്‍നിന്ന് വൈകുന്നേരത്തെ നമസ്‌കാരത്തിന് ശേഷം വന്നത്. ലക്ഷക്കണക്കിന് കശ്മീരി പണ്ഡിറ്റുകളുടെ പലായനവും മരണവും കാശ്മീര്‍ ഫയല്‍സ് എന്ന സിനിമയില്‍ വളരെ വ്യക്തമായി വരച്ചു കാട്ടിയിട്ടുണ്ട്. സ്വന്തം മതത്തിനു സ്വാധീനമുള്ള സ്ഥലത്ത് മറ്റുള്ളവര്‍ ജീവിക്കുന്നത് വിലക്കുന്ന ഇസ്ലാമിക ജിഹാദി ഭീകരര്‍ എങ്ങനെ, എന്തിന് കേരളത്തിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ വ്യാപാരാവശ്യത്തിന് എന്ന പേരില്‍ ഉപയോഗപ്പെടുത്തുന്നു എന്നതിലും വിശദമായ അന്വേഷണം ആവശ്യമാണ്.

അടുത്തിടെ ഇസ്ലാമിക ഭീകരര്‍ ക്രൈസ്തവ സമുദായത്തിനെതിരെ നടത്തുന്ന ആസൂത്രിതമായ ആക്രമണങ്ങള്‍ കൂടി ഈ നിലയില്‍ തന്നെ വേണം കാണാന്‍. കഴിഞ്ഞദിവസം കണ്ണൂരിലെ ചെമ്പന്‍തൊട്ടിയില്‍ ക്രിസ്ത്യന്‍ പള്ളിയില്‍ കയറി നിസ്‌കാരത്തിന് സൗകര്യം വേണമെന്ന് ഒരു അധ്യാപകനും കുറെ മുസ്ലിം വിദ്യാര്‍ത്ഥികളും കൂടി ആവശ്യപ്പെട്ടു. തൊട്ടടുത്തുതന്നെയുള്ള മുസ്ലിം പള്ളികളില്‍ പോയി നിസ്‌കരിക്കാന്‍ പള്ളിക്കാര്‍ പറഞ്ഞപ്പോള്‍ അവിടെ ബഹളം ഉണ്ടാക്കുകയും നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തു. പള്ളിയിലെ കുമ്പസാരക്കൂട്ടില്‍ ഉപയോഗിക്കുന്ന വിശുദ്ധവസ്ത്രം എടുത്ത് കക്കൂസില്‍ എറിഞ്ഞു. പള്ളിയില്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് തൊട്ടടുത്തുള്ള കന്യാസ്ത്രീ മഠത്തിലും ഇതേ സംഭവം ആവര്‍ത്തിച്ചു. എന്തുകൊണ്ട് ഇസ്ലാമിക ആരാധനാലയങ്ങള്‍ ഉള്ളപ്പോള്‍ ക്രൈസ്തവ ആരാധനാലയങ്ങളിലും കന്യാസ്ത്രീ മഠങ്ങളിലും കയറി തങ്ങള്‍ക്ക് ആരാധനാസൗകര്യം വേണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു എന്നകാര്യം കേരളത്തിലെ ക്രൈസ്തവരും വര്‍ഗീയതയ്‌ക്ക് അടിപ്പെടാത്ത മുസ്ലീങ്ങളും ആലോചിക്കണം. നേരത്തെ അരുവിത്തറയില്‍ പള്ളിയുടെ സ്‌കൂള്‍ ഗ്രൗണ്ട് കൈയേറാന്‍ നടത്തിയ ശ്രമം, കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളേജ് പൂട്ടിക്കാന്‍ നടത്തിയ സമരം, പൂഞ്ഞാറില്‍ പള്ളിമുറ്റത്ത് വൈദികനെ വണ്ടിയിടിച്ചു കൊല്ലാന്‍ നടത്തിയ ശ്രമം, കഴിഞ്ഞ ക്രിസ്മസിന് കാസര്‍കോട് പുല്‍ക്കൂടുകള്‍ നശിപ്പിച്ചത്, ബൈബിള്‍ കത്തിച്ചത് ഒക്കെ കാണേണ്ടതാണ്. മൂവാറ്റുപുഴ നിര്‍മ്മല കോളേജില്‍ ഇതേപോലെ നിസ്‌കാരം ആവശ്യപ്പെട്ട് നടത്തിയ സമരവും ഓര്‍ക്കണം. ഇതെല്ലാം ആകസ്മികമോ ഒറ്റപ്പെട്ടതോ ആണെന്ന് കരുതാനാവില്ല.

വഖഫ് ബോര്‍ഡിന്റെ പേരില്‍ കേരളത്തിലുടനീളം നടക്കുന്ന ലാന്‍ഡ് ജിഹാദും ബൃഹത്തായ അജണ്ടയുടെ ഭാഗമാണ്. ഫസല്‍ ഗഫൂര്‍ പണ്ടു പറഞ്ഞ അസ്ത്രങ്ങളുമായി ഇതിനൊക്കെ ബന്ധമുണ്ടോ എന്നകാര്യവും പരിശോധിക്കണം. ഇസ്രായേലികളായ വിനോദസഞ്ചാരികള്‍ക്കെതിരെ ഇത്തരം ഒരു സാഹചര്യം കേരളത്തില്‍ ഉണ്ടായിട്ടും ഇതേക്കുറിച്ച് അന്വേഷണം നടത്താനും സ്വമേധയാ കേസെടുക്കാനും കേരള പോലീസ് തയ്യാറാകാത്തതും ശ്രദ്ധേയമാണ്. ജിഹാദികള്‍ക്കെതിരെ കേസും നടപടിയും എടുക്കാന്‍ കഴിയാത്ത, ശേഷിയില്ലാത്ത, നട്ടെല്ലില്ലാത്ത പോലീസായി കേരളത്തിലെ പോലീസ് സംവിധാനം മാറിയിരിക്കുന്നു. ഇസ്രായേല്‍കാരോട് കുമളിയില്‍ ഉണ്ടായ അപമാനവും അനാദരവും ലോകവിനോദസഞ്ചാര ഭൂപടത്തില്‍ കേരളത്തെ എങ്ങനെ അടയാളപ്പെടുത്തും എന്നകാര്യം ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയനും വിനോദസഞ്ചാര വകുപ്പിന്റെ ചുമതലയുള്ള മരുമകന്‍ റിയാസും ആലോചിക്കേണ്ടതാണ്. കണ്ണടച്ച് നിഷ്‌ക്രിയമായ പോലീസ് സംവിധാനം തീര്‍ച്ചയായും മറ്റു വിനോദസഞ്ചാരികള്‍ക്ക് ഭാവിയില്‍ പാഠമാക്കുന്ന തരത്തിലുള്ള പ്രതികരണം സൃഷ്ടിക്കാനുള്ള സാധ്യതയുണ്ട്. കോവളം, മട്ടാഞ്ചേരി, കുമളി തുടങ്ങി കേരളത്തിന്റെ തന്ത്രപ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് കശ്മീരികളും ജിഹാദികളും വ്യാപകമായി എത്തുന്ന കാര്യവും പരിശോധിക്കണം. ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് മാത്രമാണ് കുമളിയില്‍ എസ്ഡിപിഐയുടെ യൂണിറ്റ് ആരംഭിച്ചത്.

കൃഷി നഷ്ടമാവുകയും വ്യവസായം മുരടിക്കുകയും ചെയ്ത കേരളത്തിന്റെ ഇനിയുള്ള മോചനമാര്‍ഗ്ഗമാണ് ആധ്യാത്മികത അടിസ്ഥാനമാക്കിയുള്ള തീര്‍ത്ഥാടനം പ്രോത്സാഹിപ്പിക്കുക എന്നത്. ശബരിമലയും ഗുരുവായൂരും ശ്രീപത്മനാഭസ്വാമി ക്ഷേത്രവും ആറ്റുകാലും കൊട്ടിയൂരും ചോറ്റാനിക്കരയും തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രവും ഒക്കെ ദേശവ്യാപകമായി ആയിരങ്ങളെ ആകര്‍ഷിക്കുന്നതാണ്. ഭാരതത്തിലെ 80 ശതമാനം വരുന്ന ഭൂരിപക്ഷ ഹിന്ദുസമൂഹത്തിന് തീര്‍ത്ഥാടന സൗകര്യങ്ങള്‍ക്ക് അനുസൃതമായ സര്‍ക്യൂട്ടുകള്‍ യാത്രാസൗകര്യങ്ങള്‍, ഭക്ഷണം, പാര്‍പ്പിടം എന്നിവ ഒരുക്കിയാല്‍ത്തന്നെ കേരളത്തിന് ഇന്നത്തെ കടക്കെണിയില്‍നിന്നും രക്ഷപ്പെടാനാകും. അതിന് ആദ്യം വേണ്ടത് കേരളത്തിലെ തീവ്രവാദി വിഭാഗങ്ങളെ ഒഴിവാക്കിനിര്‍ത്തുകയാണ്. അവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കാനും ഭാരതത്തിന്റെ ഭരണഘടനയ്‌ക്കനുസരിച്ച് നമ്മുടെ സംസ്‌കാരത്തിനും പാരമ്പര്യത്തിനുമനുസരിച്ച് അവരെ നടത്താന്‍കഴിയുന്ന ആര്‍ജ്ജവമുള്ള ഒരു ഭരണകൂടം ഉണ്ടാവുകയാണ് വേണ്ടത്. കേരളത്തിലെ പോലീസ് സംവിധാനം ഇന്നും പൂര്‍ണമായും തീവ്രവാദികള്‍ക്കൊപ്പമാണ്. പോപ്പുലര്‍ ഫ്രണ്ട് ഭീകരരെ അറസ്റ്റ് ചെയ്യാന്‍ കേന്ദ്രസേന രായ്‌ക്കുരാമാനം വരേണ്ടിവന്നു.

ഇതോടൊപ്പം കൂട്ടിവായിക്കേണ്ട മറ്റൊരു സംഭവം കേരളത്തിലെ ഹോട്ടല്‍-ഭക്ഷ്യവിപണന മേഖലയിലുണ്ടാകുന്ന മാറ്റമാണ്. ദേശീയപാതയിലും സംസ്ഥാനപാതകളിലും അറബി ഭക്ഷണവും കുഴിമന്തിയും നിര്‍ബന്ധിച്ചു അടിച്ചേല്‍പ്പിക്കുന്ന സംവിധാനം ശക്തമായിരിക്കുന്നു. ഹോട്ടല്‍ എന്ന് പേരുള്ള പല സ്ഥാപനങ്ങളിലും ഉച്ചയൂണ് കഴിഞ്ഞു ബിരിയാണിയോ കുഴിമന്തിയോ തരാം എന്നാണ് വാമൊഴി. അതേസമയം ഊണ് തയ്യാറാക്കുന്ന ബോര്‍ഡ് പുറത്തുണ്ടാവും. ഹോട്ടലുകളില്‍ വിതരണം ചെയ്യുന്ന ഹലാല്‍ ഭക്ഷണം ഹലാലാക്കുന്നത് തുപ്പിയും നക്കിയും ഒക്കെയാണ്. ഇതിനെതിരെ ഉത്തരേന്ത്യയിലെ യുപി അടക്കമുള്ള സംസ്ഥാനങ്ങള്‍ നിയമനടപടി തുടങ്ങിക്കഴിഞ്ഞു. കേരളത്തില്‍ കുഴിമന്തിയും ബിരിയാണിയും വില്‍ക്കുന്ന ഭൂരിപക്ഷം കടകളിലും ഇത്തരം ഹലാല്‍ സംവിധാനം ഉണ്ടായിട്ടും ഭക്ഷ്യസുരക്ഷാ വകുപ്പ്, വിനോദസഞ്ചാര വകുപ്പ്, ആഭ്യന്തരവകുപ്പ് എന്നിവ നടപടി സ്വീകരിക്കാത്തത് ഇസ്ലാമിക വോട്ടുബാങ്ക് രാഷ്‌ട്രീയത്തെ കണ്ടുകൊണ്ടാണ്. അവരുടെ ആഭാസത്തരത്തെ ചെറുക്കാനോ ചോദ്യം ചെയ്യാനോ ഉള്ള കഴിവ് പിണറായിക്കും ഈ സര്‍ക്കാരിനും ഇല്ല. ശബരിമല തീര്‍ത്ഥാടനകാലത്ത് ലക്ഷക്കണക്കിന്
തീര്‍ത്ഥാടകരാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് പോലും എത്തുന്നത്. ഭക്ഷണസാധനങ്ങള്‍ അയ്യപ്പഭക്തരുടെ വ്രതശുദ്ധിക്ക് ഭംഗം വരാതെയാണ് വില്‍ക്കുന്നതെന്ന് ഉറപ്പുവരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ എന്ത് നടപടിയാണ് എടുത്തിട്ടുള്ളത്? കേരളത്തിന്റെ രക്ഷയ്‌ക്ക് കീര്‍ത്തികേട്ട വിശ്വമാനവികതയ്‌ക്ക് കോട്ടം തട്ടാതിരിക്കാന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ നിന്നും വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ നിന്നും ജിഹാദികളെ ഒഴിപ്പിക്കാന്‍ അതിശക്തമായ നടപടി അനിവാര്യമാണ്. സംസ്ഥാന സര്‍ക്കാര്‍ അത് ചെയ്തില്ലെങ്കില്‍ പൊതുജനങ്ങളോ കേന്ദ്രസര്‍ക്കാരോ അത് ചെയ്യും എന്നകാര്യം കൂടി ഓര്‍മിക്കുക.

Tags: Responsible Tourism initiativePilgrimage centersjihadi free
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സംഭാലില്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളിലും 19 കിണറുകളിലും എഎസ്‌ഐ സര്‍വേ

Kerala

ഉത്തരവാദിത്ത ടൂറിസം ഒക്ടോബറില്‍;  ലിംഗസമത്വ ടൂറിസം അന്താരാഷ്‌ട്ര ഉച്ചകോടി നടത്തും

പുതിയ വാര്‍ത്തകള്‍

ഷെയ്ഖ് ഹസീനയ്‌ക്ക് ഇന്ന് നിർണായക ദിവസം : ബംഗ്ലാദേശ് ട്രൈബ്യൂണലിൽ വാദം കേൾക്കൽ നടക്കും ; വധശിക്ഷ വിധിച്ചേക്കാമെന്ന് റിപ്പോർട്ട്

ഇന്ത്യയിൽ ആക്ടീവ് കോവിഡ് രോഗികളുടെ എണ്ണം 3,000 കടന്നു: 7 മരണം, ഏറ്റവും കൂടുതൽ രോ​ഗികൾ കേരളത്തിൽ

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില കുറച്ചു ; നിരക്ക് എത്ര കുറഞ്ഞുവെന്ന് അറിയാം

പ്രോസ്റ്റേറ്റ് കാന്‍സറും രോഗലക്ഷണങ്ങളും

ഈ രീതിയിലുള്ള ഗണേശ വിഗ്രഹങ്ങളാണോ വീട്ടിലുള്ളത്? എങ്കില്‍ ഇവ അറിയുക

മല്ലികാര്‍ജുന്‍ ഖാര്‍ഗെ (ഇടത്ത്) സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍ (വലത്ത്)

ഇന്ത്യയുടെ നഷ്ടക്കണക്കുകളില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്ക് ആക്രാന്തം; നഷ്ടങ്ങളില്ലെന്നല്ല, പക്ഷെ പിഴവ് തിരുത്തി ഇന്ത്യ തിരിച്ചടിച്ചുവെന്ന് സേനമേധാവി

കങ്കണ (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

മാപ്പ് പറഞ്ഞ ഷര്‍മിഷ്ഠയെ വിട്ടയയ്‌ക്കണമെന്ന് കങ്കണ; സനാതനവിശ്വാസികളെ തൃണമൂല്‍ പൊലീസ് വേട്ടയാടുന്നു:ബിജെപി നേതാവ് സുവേന്ദു അധികാരി

പ്രധാനമന്ത്രിയുടെ ബംഗാള്‍ സന്ദര്‍ശനം സംസ്ഥാനത്തിന് ആഘോഷാവസരം- ഗവര്‍ണര്‍ സി.വി. ആനന്ദബോസ്

കൊല്ലങ്കോട് വെള്ളച്ചാട്ടത്തില്‍ വിനോദസഞ്ചാരി മരിച്ചു

തെരുവുനായ ചത്തതിന് നടപടി ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തിയ വയോധികനെതിരെ കേസ്,സ്റ്റേഷനിലെത്തിയത് നായയുടെ ജഡവുമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies