Monday, June 16, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തീര്‍ത്ഥാടനവഴിയിലെ ഐതിഹ്യമുറങ്ങുന്ന ആക്കുന്ന് ശ്രീധര്‍മ്മശാസ്താ ക്ഷേത്രം

എന്‍.പി. സജീവ് by എന്‍.പി. സജീവ്
Nov 18, 2024, 07:33 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ശബരിമലയുമായി ബന്ധപ്പെട്ട് ഐതിഹ്യ പ്രധാനമായ നിരവധി ക്ഷേത്രങ്ങളും സംഭവങ്ങളും കേരളത്തിലെ വിവിധ ദേശങ്ങളിലണ്ട്. തീര്‍ത്ഥാടനവഴിയില്‍ ഭക്തജനങ്ങള്‍ ഈ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്താറുണ്ട്. എറണാകുളം ജില്ലയിലെ മഞ്ഞപ്രയിലെ ആക്കുന്ന് ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രവും ആലങ്ങാട്ട് യോഗവുമെല്ലാം ഇത്തരത്തിലുള്ളതാണ്. ശ്രീശങ്കരാചാര്യരുടെ ജന്മഭൂമിയായ കാലടിയില്‍ നിന്നും ഏകദേശം നാലു കിലോമീറ്റര്‍ വടക്ക്കിഴക്ക് മാറിയുള്ള മഞ്ഞപ്ര ഗ്രാമത്തിലാണ് ചരിത്രപ്രസിദ്ധമായ ആക്കുന്ന് ശ്രീ ധര്‍മ്മശാസ്താക്ഷേത്രം. പ്രാചീനകാലത്ത് ഈ പ്രദേശം ആലങ്ങാട് സ്വരൂപത്തില്‍ ഉള്‍പ്പെട്ടതായിരുന്നു. 1764 ലാണ് ആലങ്ങാടും പറവൂരും തിരുവിതാംകൂറിനോട് ചേര്‍ന്നത്.

ക്ഷേത്ര ചരിത്രത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്. മഞ്ഞപ ഗ്രാമം ആലങ്ങാട്ട് മണ്ഡപത്തില്‍(പഴയ ജില്ല) ഉള്‍പ്പെട്ട പ്രവര്‍ത്തി(വില്ലേജ്) ആയിരുന്നു. ഈ പ്രവര്‍ത്തിയുടെ അന്നത്തെ ഭരണത്തലവന്‍ (ചന്ദ്രക്കാരന്‍)അമ്പാടത്ത് കേശവ പിളള ആയിരുന്നു. ഒരിക്കല്‍ തിരുവിതാംകൂറിനോട് പുതിയതായി ചേര്‍ത്ത പ്രദേശങ്ങളുടെ കരം മുതലായവയുടെ ‘എഴുതിതീര്‍ച്ചയ്‌ക്കായി തിരുവനന്തപുരത്തെത്തിയ കേശവപിളളയ്‌ക്ക് ഔദ്യോഗിക ചുമതലകളെല്ലാം പൂര്‍ത്തിയാക്കിയിട്ടേ നാട്ടിലേക്ക് വരാന്‍ സാധിച്ചുള്ളു.

ആലങ്ങാട്ട് സ്വരൂപത്തിന്റെ പെരിയോന്‍ കൂടിയായ അദ്ദേഹം എല്ലാ വര്‍ഷവും ശബരിമല ദര്‍ശനം നടത്താറുണ്ടായിരുന്നു. ഔദ്യോഗിക ചുമതലകളെല്ലാം തീര്‍ത്ത് ശബരിമല ദര്‍ശനത്തിനായി നാട്ടില്‍ എത്തിച്ചേര്‍ന്നപ്പോള്‍ മറ്റ് അയ്യപ്പക്തഭക്തന്മാരെല്ലാം ശബരിമലയ്‌ക്ക് പോയിക്കഴിഞ്ഞിരുന്നു. മകനായി അമ്മ പളളിക്കെട്ടിന് വേണ്ട ഒരുക്കങ്ങള്‍ നടത്തിയിരുന്നു. പളളിക്കെട്ട് നിറച്ച് അദ്ദേഹം ഏകനായി മകരവിളക്ക് ദര്‍ശനത്തിനായി പുറപ്പെട്ടു. എകനായി പുറപ്പെട്ട കേശവപിള്ളയ്‌ക്ക് മദ്ധ്യവയസ്‌ക്കനായ ഒരു ബ്രാഹ്മണനെ കുറച്ചുദൂരം ചെന്നപ്പോള്‍ സഹയാത്രികനായി ലഭിച്ചു. സന്ധ്യയോടടുത്തപ്പോള്‍ ഇവര്‍ ഒരു ദേവീക്ഷേത്രത്തില്‍ ദര്‍ശനം നടത്തി യാത്ര തുടരാമെന്ന് തീരുമാനിച്ചു.

ഒരു ശിലയും, ഭസ്മസഞ്ചിയും മുദ്രവടിയും കൂടെയുണ്ടായിരുന്ന ബ്രാഹ്മണന്‍ കേശവപിളളയെ ഏല്‍പ്പിച്ചിട്ട് ക്ഷേത്രത്തിലേയ്‌ക്ക് പ്രവേശിച്ചു. ദീപാരാധന തൊഴുതശേഷം ബാഹ്മണനെ കാത്തിരുന്ന അദ്ദേഹം ഉറങ്ങിപ്പോയി. ആരോ തന്നെ വിളിക്കുന്നതായി തോന്നി ഉണര്‍ന്നു നോക്കിയപ്പോള്‍ ശബരിമല പൊന്നുപതിനെട്ടാം പടിയില്‍ അനേകം അയ്യപ്പഭക്തന്മാരുടെ മദ്ധ്യത്തില്‍ നില്‍ക്കുന്നതായി അദ്ദേഹത്തിനു അനുഭവപ്പെട്ടു. തന്നെ വന്നു വിളിച്ചയാള്‍ ആരെന്നോ, തന്റെ കൂടെ വന്നയാള്‍ എവിടെയെന്നോ ഒന്നും അറിയില്ലായിരുന്നു. സ്വാമിദര്‍ശനം നടത്താനും മകരജ്യോതി ദര്‍ശിക്കുവാനും കഴിഞ്ഞത് ഭഗവാന്റെ അനുഗ്രഹം കൊണ്ടായിരുന്നുവെന്ന് അദ്ദേഹത്തിനു ബോധ്യമായി. അയ്യപ്പന്മാരെല്ലാം മലയിറങ്ങിയിട്ടും ശിലയും ഭസ്മസഞ്ചിയും മുദ്രവടിയും ആരെ ഏല്‍പ്പിക്കണമെന്നോ എന്തു ചെയ്യണമെന്നോ അറിയാതെ നില്‍ക്കുന്ന കേശവപിളളക്ക് പഴയ ബ്രാഹ്മണന്‍ ദര്‍ശനം നല്‍കി. ശില ‘ആ കുന്നില്‍’ (ബ്രാഹ്മണനെ ആദ്യം കണ്ട സ്ഥലം) പ്രതിഷ്ഠിക്കുക. ഭസ്മസഞ്ചിയും മുദ്രവടിയും സ്വഗൃഹത്തില്‍ സൂക്ഷിക്കുവാനും തന്റെ സാന്നിദ്ധ്യം എന്നും അവിടെ ഉണ്ടാകുന്നതാണെന്ന് അരുളിച്ചെയ്ത ശേഷം ബ്രാഹ്മണന്‍ അന്തര്‍ദ്ധാനം ചെയ്തു.

ആ അരുളപ്പാട് അനുസരിച്ച് പ്രതിഷ്ഠിച്ചതാണ് ആക്കുന്ന് ശ്രീ ധര്‍മ്മശാസ്താക്ഷേത്രം. ആ കുന്ന് കാലക്രമത്തില്‍ ആക്കുന്ന് എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങി. ഭസ്മസഞ്ചിയും മുദ്രവടിയും അമ്പാടത്ത് കുടുംബത്തില്‍ ഇപ്പോഴും സൂക്ഷിച്ചു വരുന്നു.

അവതാര ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം ശബരീ പീഠത്തിലേയ്‌ക്ക് പുറപ്പെട്ട അയ്യപ്പസ്വാമിയെ പിന്‍പെ അകമ്പടി സേവിക്കാന്‍ നിയുക്തമായത് ആലങ്ങാട്ട് യോഗക്കാരായിരുന്നു. ആലങ്ങാട്ട് യോഗത്തിന്റെ പെരിയോന്‍ സ്ഥാനം അമ്പാടത്ത് തറവാട് കാരണവരായിരുന്ന തങ്കപ്പമേനോനായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിനുശേഷം ഇപ്പോള്‍ പെരിയോന്‍ വിജയന്‍ ആലങ്ങാട്ടാണ്.

എല്ലാവര്‍ഷവും ഐതിഹ്യപ്രധാനമായ പേട്ടത്തുള്ളലിന് ആലങ്ങാട്ട് യോഗക്കാര്‍ നേതൃത്വം നല്കാറുണ്ട്. എരുമേലിയിലും ശബരിമലയിലും പരമ്പരാഗതമായ സ്ഥാനങ്ങളും അവകാശങ്ങളും ആനുകൂല്യങ്ങളും ഇപ്പോഴും നിലനില്ക്കുന്നുണ്ട്. ആക്കുന്ന് ശ്രീധര്‍മ്മശാസ്താ ക്ഷേത്ര സേവാസമിതിയുടെ നേതൃത്വത്തിലാണ് ഇപ്പോള്‍ ക്ഷേത്രം മുന്നോട്ട് പോ
കുന്നത്.

Tags: pilgrimage routeSabarimala pilgrimsAkunnu Sreedharma Shasta Temple
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല തീര്‍ഥാടകരുടെ ബസ് എരുമേലിയില്‍ മറിഞ്ഞു; ഒരാള്‍ മരിച്ചു, പലരുടെയും നില ഗുരുതരം

മകരവിളക്ക് ദര്‍ശനത്തിനായി ശബരിമലയില്‍ പാണ്ടിത്താവളത്തില്‍ തീര്‍ത്ഥാടകര്‍ പര്‍ണശാലകളൊരുക്കിയപ്പോള്‍
Kerala

തിരക്കിന് നിയന്ത്രണം, പര്‍ണശാലകളൊരുങ്ങുന്നു

User comments
Kerala

സന്നിധാനത്ത് തീര്‍ഥാടകര്‍ സ്വയം പാചകം ചെയ്യേണ്ട, സിലിണ്ടറുകള്‍ പിടിച്ചെടുക്കണമെന്ന് ഹൈക്കോടതി

Kerala

കൊല്ലത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു; 2 പേർ മരിച്ചു, 3 പേർക്ക് പരിക്ക്

സന്നിധാനത്ത് ഇന്നലെ നടന്ന കളഭം എഴുന്നള്ളിപ്പ്‌
Kerala

ഭക്തര്‍ക്ക് ഔഷധകുടിവെള്ളമേകാന്‍ അട്ടപ്പാടിയിലെ വനവാസികള്‍

പുതിയ വാര്‍ത്തകള്‍

സൈപ്രസ് പ്രസിഡന്‍റ് നികോസ് ക്രിസ്റ്റോഡൗലിഡസ് മോദിയെ സ്വീകരിക്കുന്നു (വലത്ത്) തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്)

തുർക്കി-പാകിസ്ഥാൻ അച്ചുതണ്ടിനെ ചെറുക്കാന്‍ മോദി സൈപ്രസിലെത്തി; ഇന്ത്യ-യൂറോപ്യൻ യൂണിയൻ ബന്ധം ശക്തിപ്പെടുത്തും

ഇന്ത്യയുടെ ആന്‍റി ഡ്രോണ്‍ സംവിധാനമായ ഡി4 (ഇടത്ത്) തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (നടുവില്‍) ഇന്ത്യയുടെ ആകാശ് മിസൈല്‍ സംവിധാനം (വലത്ത്)

തുര്‍ക്കിയുടെ ഡ്രോണുകളെ നാണം കെടുത്തിയ ഇന്ത്യയുടെ ചുണക്കുട്ടന്മാര്‍ ഇവരാണ്….

ഇന്ത്യയുടെ ശുഭാംശു ശുക്ലയ്‌ക്കൊപ്പം ബഹിരാകാശത്തേക്ക് കേരളത്തിന്റെ ജ്യോതിയും ഉമയും പോകും

എയറിന്ത്യ വിമാനത്തില്‍ നിന്നും കണ്ടെടുത്ത ഒരു ബ്ലാക് ബോക്സ് (ഇടത്ത്) തകര്‍ന്നുവീണ എയറിന്ത്യ വിമാനത്തില്‍ വാല്‍ഭാഗം (വലത്ത്)

എയറിന്ത്യ വിമാന അപകടം: രണ്ടാമത്തെ ബ്ലാക് ബോക്സും കണ്ടെടുത്തു; വിമാനത്തകര്‍ച്ച വരെ വിമാനത്തിനുള്ളില്‍ സംഭവിച്ചതെന്തെന്ന് അറിയാനാകും

ആയത്തുള്ള അലി ഖമേനിയെ വധിക്കാൻ ബെഞ്ചമിൻ നെതന്യാഹു പദ്ധതിയിട്ടിരുന്നുവെന്ന് റിപ്പോർട്ട് ; തടഞ്ഞത് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

മുകേഷ് അംബാനിയും ഗുരുവായ പ്രൊഫ. മന്‍മോഹന്‍ ശര്‍മ്മയും (ഇടത്ത്) ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തിയും ഗുരു പ്രൊഫ. ജസ്വന്ത് ജി കൃഷ്ണയ്യയും (വലത്ത്)

ഗുരു സാക്ഷാല്‍ പരബ്രഹ്മ….ഗുരുവിന് ദക്ഷിണയായി ഇന്ത്യയിലെ രണ്ട് വന്‍ബിസിനസുകാര്‍; ഒരാള്‍ നല്‍കിയത് 151 കോടി; മറ്റൊരാള്‍ 12 കോടിയും

തുർക്കിയെ പിന്തുണയ്‌ക്കരുത് : ബഹിഷ്ക്കരിക്കുക തന്നെ വേണം ; ആമിർ ഖാൻ

എസ്ഐയെ വാഹനമിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം : രണ്ട് പേർ അറസ്റ്റിൽ

കനത്ത മഴ: 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

‘ഇറാനും ഇസ്രായേലും തമ്മിൽ ഉടൻ സമാധാനമുണ്ടാകും, ഇരു രാജ്യങ്ങളും ഒരു കരാറിൽ ഏർപ്പെടണം’ ; നിർദ്ദേശവുമായി ഡൊണാൾഡ് ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies