Automobile

നിരന്തരം പരാതികള്‍; ഓലയ്‌ക്കെതിരെ അന്വേഷണം അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിട്ടി

Published by

ന്യൂഡൽഹി: നിരന്തരം  പരാതികൾ ലഭിച്ചതിനെത്തുടർന്ന് പ്രമുഖ ഇലക്‌ട്രിക് വാഹന കമ്പനിയായ ഓല ഇലക്‌ട്രിക്കൽസിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിട്ടി. ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ ജനറൽ പ്രമോദ് തിവാരിയോടാണ് 15 ദിവസത്തിനുള്ളിൽ പരാതികളിലും ആരോപണങ്ങളിലും വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചിരിക്കുന്നത്. അതോറിട്ടി നൽകിയ നോട്ടീസിൽ ഓല നേരത്തെ വിശദീകരണം നല്‍കിയിരുന്നു.

പരാതികളിൽ പറയുന്ന 99 ശതമാനം പ്രശ്നങ്ങളും പരിഹരിച്ചുവെന്നാണ് കമ്പനി അതോറിട്ടിയെ അറിയിച്ചിരിക്കുന്നത്. ഒക്ടോബർ 21ന് അതോറിട്ടി നൽകിയ നോട്ടീസിനോട് കമ്പനി പ്രതികരിച്ചുവെന്നും ഇനി വിശദമായ അന്വേഷണം നടത്തിയ റിപ്പോർട്ടാണ് ആവശ്യമെന്നും അതോറിട്ടി മേധാവി നിധി ഖാരെ പറഞ്ഞു.

ദേശീയ ഉപഭോക്ത്യ ഹെൽപ് ലൈൻ (എൻസിഎച്ച്) വഴി 10,644 പരാതികളാണ് ഓല ഇലക്‌ട്രിക്കിനെതിരെ ലഭിച്ചിരിക്കുന്നത്. ഉപഭോക്തൃ അവകാശ ലംഘനം, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം, അധാർമികമായ വാണിജ്യം എന്നിങ്ങനെ നിരവധി പരാതികൾ ഇവയിലുണ്ട്. പരാതികൾ കുമിഞ്ഞു കൂടിയതിനു പിന്നാലെ അതോറിട്ടി വിഷയത്തിൽ നടപടി സ്വീകരിക്കുകയായിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക