India

ഇന്ത്യയെ ഭരിക്കാൻ ജനിച്ച രാജകുടുംബമാണ് തങ്ങളെന്ന മനോഭാവമാണ് കോൺഗ്രസിനുള്ളത് : പ്രധാനമന്ത്രി നരേന്ദ്രമോദി

രാജ്യത്തിന് ഒരു ഭരണഘടന ഉണ്ടെന്ന് ഉറപ്പാക്കാൻ ഏഴ് പതിറ്റാണ്ടുകളെടുത്തുവെന്ന് കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ പരാമർശിച്ചുകൊണ്ട് മോദി പറഞ്ഞു

Published by

ചിമൂർ : രാജ്യം ഭരിക്കാൻ ജനിച്ച രാജകുടുംബമാണ് തങ്ങളുടേതെന്ന മനോഭാവമാണ് കോൺഗ്രസിൻ്റേതെന്ന് വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മഹാരാഷ്‌ട്രയിലെ ചന്ദ്രപൂർ ജില്ലയിലെ ചിമൂറിൽ നടന്ന റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യത്തിനുശേഷം കോൺഗ്രസ് ഒരിക്കലും ദളിതരെയും പിന്നാക്കക്കാരെയും ആദിവാസികളെയും പുരോഗതി പ്രാപിക്കാൻ അനുവദിക്കാത്തതിന്റെ കാരണം ഇതാണെന്നും മോദി പറഞ്ഞു.

കൂടാതെ സംവരണ വിഷയം കോൺഗ്രസ് എപ്പോഴും അലോസരപ്പെടുത്തുന്നു. 1980-കളിൽ രാജീവ് ഗാന്ധി പാർട്ടിയെ നയിച്ചപ്പോൾ ദളിതുകളുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ആദിവാസികളുടെയും പ്രത്യേക അവകാശങ്ങളെ ചോദ്യം ചെയ്തുകൊണ്ട് ഒരു പരസ്യം പ്രസിദ്ധീകരിച്ചു. ഈ പഴയ പരസ്യം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. അത് പാർട്ടിയുടെ സംവരണ വിരുദ്ധ മനോഭാവമാണ് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

കൂടാതെ ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി വൻ ഭൂരിപക്ഷത്തോടെ മഹാരാഷ്‌ട്രയിൽ അധികാരം നിലനിർത്തുമെന്ന് ഇവിടെയുള്ള വലിയ ജനക്കൂട്ടത്തെ കാണുമ്പോൾ തനിക്ക് വ്യക്തമാകുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിജെപിയുടെ സങ്കൽപ് പത്ര തെരഞ്ഞെടുപ്പ് പ്രകടനപത്രിക മഹാരാഷ്‌ട്രയുടെ വികസനത്തിന് ഉറപ്പുനൽകുമെന്നും മോദി പറഞ്ഞു.

കൂടാതെ രാജ്യത്തിന് ഒരു ഭരണഘടന ഉണ്ടെന്ന് ഉറപ്പാക്കാൻ ഏഴ് പതിറ്റാണ്ടുകളെടുത്തുവെന്ന് കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ പരാമർശിച്ചുകൊണ്ട് മോദി പറഞ്ഞു. കശ്മീരിൽ ആർട്ടിക്കിൾ 370 തിരികെ കൊണ്ടുവരാൻ കോൺഗ്രസിനെയും സഖ്യകക്ഷികളെയും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by