Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ട്രംപിന്റെ രണ്ടാമൂഴം

എസ്. സന്ദീപ് by എസ്. സന്ദീപ്
Nov 7, 2024, 08:03 am IST
in Main Article
FacebookTwitterWhatsAppTelegramLinkedinEmail

നാലുവര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും വൈറ്റ് ഹൗസിലേക്കെത്തുന്ന ഡൊണാള്‍ഡ് ട്രംപിന് ആശംസകള്‍ നേര്‍ന്ന് ആദ്യമെത്തിയ ലോകനേതാക്കളിലൊരാളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. തെരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തില്‍ എന്റെ സുഹൃത്ത് ഡൊണാള്‍ഡ് ട്രംപിന് ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ എന്നാണ് മോദി സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമായ ‘എക്സി ‘ ല്‍ കുറിച്ചത്. ഇരുവരും നടത്തിയ കൂടിക്കാഴ്ചകളുടെ നിരവധി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു മോദിയുടെ അനുമോദന ട്വീറ്റ്. മോദി-ട്രംപ് സൗഹൃദം ഭാരത-യുഎസ് ബന്ധത്തില്‍ എത്രത്തോളം പ്രോത്സാഹനമായി മാറും എന്നത് ഏവരും ഉറ്റുനോക്കുന്നു. കുടിയേറ്റ വിഷയം ഉള്‍പ്പെടെയുള്ള റിപ്പബ്ലിക്കന്‍ കടുംപിടുത്തങ്ങളടക്കം നിരവധി ഉഭയകക്ഷി വിഷയങ്ങള്‍ ഇരുനേതാക്കള്‍ക്കിടയിലുണ്ടെങ്കിലും ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകാലത്ത് യുഎസ്-ഭാരത ബന്ധം കൂടുതല്‍ ശക്തിപ്രാപിക്കുമെന്നു തന്നെയാണ് പ്രതീക്ഷ. ട്രംപിന്റെ വിജയമറിഞ്ഞതിന് പിന്നാലെ ഭാരത ഓഹരി വിപണിയിലടക്കമുണ്ടായ വലിയ കുതിച്ചുചാട്ടം നല്‍കുന്ന സൂചനയും അതുതന്നെ.

പ്രതിരോധ, സുരക്ഷാ മേഖലയില്‍ ഇരുനേതാക്കളും തമ്മിലുള്ള സൗഹൃദം ഭാരതത്തിന് നേട്ടമാണ് സമ്മാനിച്ചിട്ടുള്ളത്. ഭീകരവാദത്തിനെതിരായ ഇരുനേതാക്കളുടേയും സമാന നിലപാടുകള്‍ ഭാരത-യുഎസ് ബന്ധത്തെ 2016-2020 കാലത്ത് ശക്തിപ്പെടുത്തി. മേഖലയിലെ പാകിസ്ഥാന്‍ അടക്കമുള്ള ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ശക്തികളോടുള്ള യുഎസിന്റെ സമീപനത്തിലെ വലിയ വ്യതിയാനങ്ങളും അക്കാലത്താണുണ്ടായത്. 2017 ജൂണ്‍ 1ന് മോദി വാഷിങ്ടണില്‍ പ്രസിഡന്റ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് ശേഷമാണ് യുഎസ് പാകിസ്ഥാന് ശക്തമായ ഭാഷയില്‍ താക്കീത് നല്‍കിയ സംഭവമുണ്ടാകുന്നതും.

അത്തരം സഹകരണങ്ങള്‍ക്ക് കൂടുതല്‍ ശക്തിയും ദൃഢതയും വ്യാപ്തിയും നല്‍കാന്‍ ട്രംപിന്റെ രണ്ടാമൂഴത്തിന് സാധിക്കുമെന്നു തന്നെയാണ് പ്രതീക്ഷ. സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക് മേഖല എന്ന ഇരുനേതാക്കളുടേയും നിലപാടിന് കൂടുതല്‍ സ്വീകാര്യതയും ഇനിയുണ്ടാവും. ക്വാഡ് സഖ്യത്തിന്റെ പ്രാധാന്യവും സംയുക്ത സൈനികാഭ്യാസങ്ങളും ഈ മേഖലയില്‍ വര്‍ധിക്കും.

2019ല്‍ നടന്ന ‘ഹൗഡി മോദി ‘ പരിപാടിയും 2020ല്‍ നടന്ന ‘ നമസ്തേ ട്രംപ് ‘പരിപാടിയും മോദി-ട്രംപ് സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്നതായിരുന്നു. ഇരുരാജ്യങ്ങള്‍ തമ്മിലും നേതാക്കള്‍ തമ്മിലുമുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്താന്‍ രണ്ട് പരിപാടികളും സഹായിച്ചു. ഇരുവരും തമ്മിലുള്ള ശക്തമായ വ്യക്തിബന്ധം ഉഭയകക്ഷി ബന്ധത്തെ കൂടുതല്‍ സജീവമാക്കി നിര്‍ത്തുമെന്നാണ് വിദേശകാര്യ വിദഗ്ധരുടെ പ്രതീക്ഷ.

വ്യാപാര-വാണിജ്യ ബന്ധങ്ങളില്‍ മെരുക്കിയെടുക്കാന്‍ പാടുള്ള സുഹൃത്ത് എന്നാണ് മോദിയെ ട്രംപ് ഒരിക്കല്‍ വിശേഷിപ്പിച്ചത്. എന്നാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക-വാണിജ്യ കരാറുകള്‍ ഇരുവരുടേയും കാലത്ത് ശക്തമായി. യുഎസ് ഫസ്റ്റ് എന്ന ട്രംപിന്റെ നിലപാടും മേയ്‌ക്ക് ഇന്‍ ഇന്ത്യ എന്ന മോദിയുടെ കാഴ്ചപ്പാടും സാമ്പത്തിക കരാറുകളില്‍ ഇടംപിടിച്ചപ്പോള്‍ ഇരുരാജ്യങ്ങള്‍ക്കും നേട്ടമുണ്ടായി. ലോകത്തിലെ പ്രധാന സാമ്പത്തിക ശക്തിയായി ഉയര്‍ന്നുവരുന്ന ഭാരതത്തിന്റെ വളര്‍ച്ച യുഎസുമായുള്ള ഉഭയകക്ഷി ബന്ധങ്ങളിലും പ്രകടമാണ്. കൊവിഡ് കാലത്ത് ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ ബന്ധം സവിശേഷമായിരുന്നു. യുഎസിലേക്ക് നിരവധി മെഡിക്കല്‍ ഉപകരണങ്ങള്‍ കയറ്റി അയക്കാന്‍ മോദിയുടെ നിര്‍ദ്ദേശ പ്രകാരം കേന്ദ്രസര്‍ക്കാര്‍ സംവിധാനങ്ങള്‍ തയ്യാറായി. യുഎസിലേക്ക് ആവശ്യമായ ഹൈഡ്രോക്ലോറോക്വിന്‍ അടക്കം എത്തിച്ചതില്‍ ഇരുവരുടേയും വ്യക്തിബന്ധം നിര്‍ണ്ണായകമായി.

ബംഗ്ലാദേശിലെ യുഎസ് ഇടപെടലുകളും ഷെയ്ക് ഹസീനയുടെ സ്ഥാനഭ്രംശവും ഭാരതത്തിന്റെ നിലപാടുകള്‍ക്ക് വിരുദ്ധമായി സംഭവിച്ചവയാണ്. ഡൊണാള്‍ഡ് ട്രംപിന്റെ വരവോടെ ഈ നയതന്ത്ര പ്രതിസന്ധിയില്‍ വലിയ മാറ്റമാണ് വിദേശകാര്യ വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്.

സമൂഹ മാധ്യമങ്ങളിലെ ലോക നേതാക്കളാണ് തങ്ങളെന്നാണ് ഡൊണാള്‍ഡ് ട്രംപ് ഒരിക്കല്‍ മോദിയെയും ട്രംപിനെപ്പറ്റിയും വിശേഷിപ്പിച്ചത്. ഭാരതത്തിന്റെ സാമൂഹ്യ-സാമ്പത്തിക പരിവര്‍ത്തനത്തിന്റെ കാരണമായ പ്രഥമ പങ്കാളിയാണ് യുഎസ് എന്നായിരുന്നു മോദിയുടെ പ്രതികരണം. 2019ലെ ഹൗഡി മോദി പരിപാടിയില്‍ അബ് കീ ബാര്‍ ട്രംപ് സര്‍ക്കാര്‍ എന്ന പ്രധാനമന്ത്രി മോദിയുടെ പ്രസ്താവന വലിയ വിവാദമാണ് യുഎസിലുണ്ടാക്കിയത്. എന്നാല്‍ ഇരുവരും തമ്മിലുള്ള വ്യക്തിബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നതായിരുന്നു അത്.
സ്ഥിരതയുള്ള പാളത്തിലൂടെ പോകുന്ന ബന്ധമാണ് യുഎസുമായിട്ടുള്ളതെന്നും ആര് വിജയിച്ച് വൈറ്റ് ഹൗസിലെത്തിയാലും ആ ബന്ധത്തില്‍ മാറ്റമുണ്ടാവില്ലെന്നുമായിരുന്നു കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ നടത്തിയ പ്രതികരണം. എന്നാല്‍ ഡൊണാള്‍ഡ് ട്രംപ് വീണ്ടുമൊരിക്കല്‍ കൂടി യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കെത്തുമ്പോള്‍ മോദി-ട്രംപ് സൗഹൃദം ഇരുരാജ്യങ്ങളുടേയും വിവിധ മേഖലയിലെ സഹകരണത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന കാര്യത്തില്‍ സംശയമില്ല.

 

Tags: Donald TrumpAmerican president election
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ഐഫോണ്‍ ഉത്പാദനം അമേരിക്കയിലാക്കിയാല്‍ വില മൂന്നിരട്ടിയാകും; ട്രംപിന്റെ സമ്മര്‍ദത്തിനുവഴങ്ങിയാൽ കമ്പനിക്കുണ്ടാവുക കനത്ത ബാധ്യത

World

വ്‌ളാഡിമിർ പുടിനെ ‘ഭ്രാന്തൻ’ എന്ന് വിളിച്ച് ഡൊണാൾഡ് ട്രംപ് ; ഉക്രെയ്ൻ പിടിച്ചെടുക്കാൻ ശ്രമിച്ചാൽ റഷ്യ നശിപ്പിക്കപ്പെടുമെന്നും ഭീഷണി

World

ഗാസയിൽ യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ ഇസ്രായേലിന് പിന്തുണയില്ലെന്ന് ട്രംപ്, ഇസ്രയേലുമായുള്ള വ്യാപാര ചർച്ചകൾ മരവിപ്പിച്ച് ബ്രിട്ടൻ

US

ലഷ്‌കർ-ഇ-തൊയ്ബ ബന്ധമുള്ള രണ്ട് ജിഹാദികൾ വൈറ്റ് ഹൗസ് ഉപദേശക സമിതിയിൽ; നിയമനം നൽകി ട്രംപ് ഭരണകൂടം

World

മധ്യപൂര്‍വേഷ്യയിലെ സമാധാനം; ട്രംപ് കള്ളം പറയുന്നു: ഇറാന്‍

പുതിയ വാര്‍ത്തകള്‍

കരുവന്നൂര്‍ ബാങ്കില്‍ നടന്നത് സിപിഎം നേതൃത്വം നേരിട്ട് നടത്തിയ തട്ടിപ്പും കള്ളപ്പണ ഇടപാടും:ശോഭാ സുരേന്ദ്രന്‍

എറണാകുളത്ത് 10 വയസുള്ള രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയിലായി

അംബാനിയുടെ ജിയോ മ്യൂച്വല്‍ ഫണ്ടിലേക്ക് വരുന്നൂ, അലാദ്ദീനുമായി….

പത്തനംതിട്ട,എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ,വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

നിലമ്പൂരില്‍ പി വി അന്‍വറിന് വേണ്ടി കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് അനുയായികള്‍

പാകിസ്ഥാന്‍റെ ഭോലേരി സൈനിക വിമാനത്താവളത്തില്‍ വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹംഗാറില്‍ ബ്രഹ്മോസ് നടത്തിയ ആക്രമണം. നീല നിറത്തില്‍ കാണുന്ന ഹംഗാറില്‍  ബ്രഹ്മോസ് വീഴ്ത്തിയ കറുത്ത വലിയ തുള കാണാം. ഉപഗ്രഹത്തില്‍ നിന്നുള്ള ചിത്രം.

പാകിസ്ഥാന്റെ ഭോലാരി എയര്‍ബേസില്‍ ബ്രഹ്മോസ് താണ്ഡവം; ഹംഗാറില്‍ വലിയ തുള; അവാക്സും നാല് യുദ്ധവിമാനങ്ങളും തരിപ്പണമായോ?

മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ മറന്നു വച്ച കളളന്‍ കുടുങ്ങി

കോഴിക്കോട് വാഹനാപകടത്തില്‍ 6 പേര്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies