Monday, June 16, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അജണ്ട നിശ്ചയിക്കുന്നവര്‍ക്കേ ചരിത്രം സൃഷ്ടിക്കാനാകു:ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള

സ്വന്തം ജനതയ്‌ക്കുനേരെ പട്ടാളത്തെക്കൊണ്ട് താന്‍ വെടി വെയ്‌പ്പിക്കില്ല എന്നാണ് നരേന്ദ്രമോദി പറഞ്ഞത്

Janmabhumi Online by Janmabhumi Online
Nov 4, 2024, 08:21 pm IST
in Kerala, Kozhikode
FacebookTwitterWhatsAppTelegramLinkedinEmail

കോഴിക്കോട്:അജണ്ട നിശ്ചയിക്കുന്നവര്‍ക്കേ ചരിത്രം സൃഷ്ടിക്കാനാകുവെന്ന് ഗോവാ ഗവര്‍ണര്‍ അഡ്വ പി എസ് ശ്രീധരന്‍ പിള്ള. കേരളത്തിലെ സാമൂഹ്യ രാഷ്‌ട്രീയ അജണ്ട നിശ്ചയിക്കുന്നതില്‍ ജന്മഭൂമി നിര്‍ണായക പങ്ക് വഹിക്കുന്നു. ജന്മഭൂമിയില്‍ വന്ന വാര്‍ത്തയുടെ പിന്നാലെ മറ്റ് മാധ്യമങ്ങള്‍ പോകുന്ന സാഹചര്യമാണ്. ജന്മഭൂമി സുവര്‍ണജയന്തി ആഘോഷവേദിയില്‍ ‘മീറ്റ് ദ ഗവര്‍ണര്‍’ പരിപാടിയില്‍ ശ്രീധരന്‍ പിള്ള പറഞ്ഞു.

ജന്മഭൂമിക്ക് മഹത്തായ പാരമ്പര്യമാണുള്ളത്. കേരളത്തിന്റേയും ദേശീയ രാഷ്‌ട്രീയത്തിന്റേയും ധാരകളെക്കുറിച്ച് വ്യക്തമായ ധാരണ നല്‍കാന്‍ പത്രത്തിന് കഴിയുന്നു.

ദേശീയ പ്രാധാന്യമുള്ള പല വാര്‍ത്തകളും പ്രസിദ്ധീകരിക്കാത്ത അപകടകരമായ പ്രവണത ഇന്നുണ്ട്. മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗം അത്തരത്തില്‍ പുറത്തു വരാത്ത ഒന്നാണ്. സ്വന്തം ജനതയ്‌ക്കുനേരെ പട്ടാളത്തെക്കൊണ്ട് താന്‍ വെടി വെയ്‌പ്പിക്കില്ല എന്നാണ് നരേന്ദ്രമോദി പറഞ്ഞത്. ആരാധനാലയങ്ങളില്‍ വെടിയൊച്ച കേള്‍ക്കുന്നത് ഇഷ്ടപ്പെടുന്നില്ലന്നും അദ്ദേഹം പറഞ്ഞു. ഇതു രണ്ടും ചെയ്ത ഭരണകൂടങ്ങള്‍ നമുക്കുണ്ടായിരുന്നു. അന്നത്തേയും ഇന്നത്തേയും സര്‍ക്കാറുകളെ താരതമ്യം ചെയ്യണമെങ്കില്‍ ഇക്കാര്യങ്ങള്‍ ജനം അറിയണം. അതിന് മാധ്യമങ്ങള്‍ അവസരം നല്‍കുന്നില്ല. ശ്രീധരന്‍ പിള്ള പറഞ്ഞു.

കൂട്ടക്കൊല നടത്താതെ ജനാധിപത്യത്തെ നശിപ്പിച്ച് എങ്ങനെ ഏകാധിപത്യം കൊണ്ടുവരാം എന്നതിന്റെ തെളിവായിരുന്നു അടിയന്താരാവസ്ഥ. അതിനെ ചെറുത്തു തോല്‍പ്പിച്ചത് മലയാളികളൊക്കെ വിവരമില്ലന്ന് ആക്ഷേപിക്കുന്ന ഉത്തരേന്ത്യയിലെ ജനങ്ങളാണ്. അടിയന്തരാവസ്ഥയ്‌ക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കേരളത്തിലെ മുഴുവന്‍ സീറ്റും അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പാര്‍ട്ടിക്കാണ് കിട്ടിയത്. കര്‍ണാടക, ആന്ധ്ര, തമിഴ് നാട് , ഗോവ സംസ്ഥാനങ്ങളിലും ബഹൂഭൂരിപക്ഷം സീറ്റും അടിന്തരാവസ്ഥയെ പിന്തുണച്ചവര്‍ നേടി. എന്നാല്‍ ഉത്തരേന്ത്യയിലെ 10 സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥയ്‌ക്ക് മുന്‍പ് ആകെയുണ്ടായിരുന്ന 234 സീറ്റില്‍ 222 ഉം കോണ്‍ഗ്രസിനായിരുന്നു. അടിയന്തരാവസ്ഥയക്ക് ശേഷം അതില്‍ വെറും രണ്ടു സീറ്റാണ് കിട്ടിയത്. ഇന്ന് ഭാരതത്തെ ജനാധിപത്യത്തിന്റെ മാതാവായി ലോകം അംഗികരിക്കുമ്പോള്‍ അടിയന്തരാവസ്ഥയുടെ കാലം മറന്നു കൂടാ- ഗോവാ ഗവര്‍ണര്‍ പറഞ്ഞു.

ഗവര്‍ണര്‍ എന്ന നിലയില്‍ മിസോറാമിലേയും ഗോവായിലേയും വികസനക്കുതിപ്പ് അടുത്തുനിന്നു കണ്ട അനുഭവവും അഡ്വ പി എസ് ശ്രീധരന്‍ പിള്ള പങ്കുവെച്ചു. 36 വര്‍ഷം ഇന്ത്യയ്‌ക്കെതിരെ ആയുധമെടുത്ത് പോരാടിയ ആളാണ് മിസോറാം മുഖ്യമന്ത്രി. ചൈനയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമൊക്കെ ആയുധങ്ങള്‍ കൊണ്ടു വന്ന് കലാപം ഉണ്ടാക്കി. ഏറ്റവും കുറച്ച് വികസനം എത്തിയിരുന്ന സംസ്ഥാനം. ടാര്‍ റോഡില്ലാത്ത ജില്ലകള്‍. ഇന്ന് അവസ്ഥമാറി. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളെപ്പോലെയോ ഒരു പടി മുന്നിലോ മിസോറാമില്‍ വികസനം നടക്കുന്നു. രാജ്യത്തിന്റെ ആകെ വരുമാനത്തില്‍ 3 ശതമാനം മാത്രം പങ്കാളിത്തം വഹിക്കുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കായി വരുമാനത്തിന്റെ 10 ശതമാനം ചെലവിടാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനം മേഖലയുടെ മുഖച്ഛായമാറ്റി.

ഏറ്റവും കൂടുതല്‍ ആളോഹരി വരുമാനമുള്ള സംസ്ഥാനമാണ് ഗോവ. കേരളത്തെപ്പോലെ കാര്‍ഷക മേഖലയെ ഉള്‍ക്കൊള്ളുന്നതില്‍ ഗോവയും പിന്നോട്ടുപോയി. നാളികേരവും നെല്‍കൃഷിയും എല്ലാം നശിച്ചു. എന്നാല്‍ ഇപ്പോള്‍ വികസനകാര്യത്തില്‍ വിസ്മയം സൃഷ്‌ട്രിക്കുകയാണ് ഈ കൊച്ചു സംസ്ഥാനം. കേന്ദ്രത്തിന്റെ ഉദാരസമീപനം മൂലം ടൂറിസം മേഖലയില്‍ ഉണ്ടായിരിക്കുന്ന വികസനം ഗോവയെ ഈ രംഗത്തെ ഒന്നാമെതത്തിച്ചു- ശ്രീധരന്‍ പിള്ള പറഞ്ഞു.

മലബാര്‍ ക്രിസ്ത്യന്‍ കോളേജ് മലയാള വിഭാഗം മുന്‍ മേധാവി പ്രൊഫ. കെ വി തോമസ് അധ്യക്ഷം വഹിച്ചു. ഗുരുവായൂരപ്പന്‍ കോളേജ് മലയാള വിഭാഗം മേധാവി ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍ സ്വാഗതവും സന്തോഷ് നായര്‍ നന്ദിയും പറഞ്ഞു

Tags: GoaPS Sreedharan PillaiJanmabhumigovernnorGolden JubileeagendanarendramodimanipurHistory
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

അടിയന്തരാവസ്ഥയില്‍ മാധ്യമങ്ങള്‍

Kerala

അടിയന്തരാവസ്ഥയ്‌ക്ക് അമ്പതാണ്ട്, പോരാട്ടത്തിനും; പോരാളികള്‍ ആ ചരിത്രമെഴുതുന്നു

Kerala

ഹൃദയഭേദകം: വിമാനാപകടത്തില്‍ അനുശോചിച്ച് ബംഗാള്‍ ഗവര്‍ണര്‍

Kerala

സിസ തോമസിന്റെ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് അംഗീകരിച്ച് സര്‍ക്കാര്‍

Travel

അവധിക്കാലം ചെലവഴിക്കാൻ ഏറ്റവും അനുയോജ്യമായ ബീച്ചുകൾ ഇവയാണ് , ഒന്ന് സന്ദർശിച്ചു നോക്കൂ

പുതിയ വാര്‍ത്തകള്‍

ഇറാനിയൻ മിസൈൽ വിക്ഷേപണ സൈനികരെ തേടിപ്പിടിച്ച് വധിച്ച് ഇസ്രായേൽ വ്യോമസേന ; ആക്രമണത്തിന്റെ വീഡിയോ ഐഡിഎഫ് പുറത്ത് വിട്ടു 

സംസ്‌കൃതം എല്ലാ വീട്ടിലും, ഓരോ വ്യക്തിയിലും എത്തണം: ദിനേശ് ചന്ദ്ര

തുർക്കിയുടെ നെഞ്ചിടിപ്പേറ്റി ; പരമോന്നത സിവിലിയൻ ബഹുമതി നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആദരിച്ച് സൈപ്രസ്

ജിയോഹോട്ട്സ്റ്റാർ കേരള ക്രൈം ഫയൽസ് സീസൺ 2-ന്റെ രണ്ടാമത്തെ ട്രെയിലർ പുറത്തിറക്കി.

‘തേറ്റ’ ടീസർ പുറത്തിറങ്ങി,ചിത്രം ജൂൺ 20ന് തിയേറ്ററിൽ എത്തുന്നു

‘ഓട്ടംതുള്ളൽ’ പൂർത്തിയായി

ആട്.3 കാവ്യാ ഫിലിംസും ഫ്രൈഡേ ഫിലിം ഹൗസും ചേർന്നു നിർമ്മിക്കുന്നു

പ്രകമ്പനം മഹാരാജാസ് കോളജിൽ ആരംഭിച്ചു

ധനുഷ്- ശേഖർ കമ്മൂല ചിത്രം “കുബേര” ട്രെയ്‌ലർ പുറത്ത്

ഇറാൻ-ഇസ്രായേൽ യുദ്ധത്തിൽ ആർക്കൊക്കെ എത്ര നഷ്ടം സംഭവിച്ചു ? ഖമേനിയെ കൊല്ലാനുള്ള പദ്ധതി വിജയിക്കുമോ ? അറിയാം പത്ത് സുപ്രധാന വിവരങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies