Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന മൃതസഞ്ജീവനി

ഡോ. വിനോദ്.കെ പോള്‍ by ഡോ. വിനോദ്.കെ പോള്‍
Oct 23, 2024, 07:11 am IST
in Article

18 വയസ്സുള്ള രാജുവിന് (യഥാര്‍ഥ പേരല്ല) 2017 ലാണ് ഗുരുതരമായ ഹൃദ്രോഗം കണ്ടെത്തിയത്. ചികിത്സയ്‌ക്കായി അഞ്ചുലക്ഷം രൂപയിലധികം കടബാധ്യതയുണ്ടായി. രാജുവിന്റെ അച്ഛന്‍ കന്നുകാലികളും സ്ഥലവും വിറ്റു. 2019 ല്‍ ആ കുടുംബത്തിന് ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയില്‍നിന്ന് (എബി-പിഎംജെഎവൈ) കത്തു ലഭിച്ചെങ്കിലും അതവര്‍ കാര്യമാക്കിയില്ല. 2022ല്‍ രാജുവിന്റെ നില വഷളായി. അടിയന്തര ശസ്ത്രക്രിയ ആവശ്യമായി വന്നു. മറ്റു വഴികളില്ലാതെ വന്നപ്പോള്‍ ആശുപത്രി ജീവനക്കാരന്‍ കുടുംബത്തോടു പിഎംജെഎവൈ യോഗ്യത പരിശോധിക്കാന്‍ ആവശ്യപ്പെട്ടു. അവരുടെ യോഗ്യത സ്ഥിരീകരിച്ചു. തുടര്‍ന്ന്, രാജു അവിടെ ഏകദേശം 1.83 ലക്ഷം രൂപ ചെലവുള്ള ജീവന്‍രക്ഷ ശസ്ത്രക്രിയയ്‌ക്കു വിധേയനായി. 67 ദിവസത്തെ ആശുപത്രിവാസത്തിനുശേഷം, അദ്ദേഹം ആശുപത്രി വിടുകയും പുതിയ ജീവിതത്തിലേക്കു കടക്കുകയും ചെയ്തു.

എബി-പിഎംജെഎവൈയുടെ ഗുണഭോക്താക്കളുടെ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള എണ്ണമറ്റ അനുഭവങ്ങളില്‍ ഒന്നുമാത്രമാണിത്. കഴിഞ്ഞ ആറുവര്‍ഷത്തിനിടയില്‍ ഏകദേശം 7.8 കോടി ആശുപത്രി പ്രവേശനങ്ങള്‍ ഈ പദ്ധതിക്കു കീഴില്‍ അനുവദിച്ചതിലൂടെ, പിഎം-ജെഎവൈ ദശലക്ഷക്കണക്കിനുപേരുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ജീവന്‍ രക്ഷിക്കുകയും ചെയ്തു. അതോടൊപ്പം ഭാരിച്ച ആശുപത്രിച്ചെലവു കൊണ്ട് ദാരിദ്ര്യത്തിലേക്കും ദുരിതത്തിലേക്കും നീങ്ങുന്നതില്‍ നിന്നു നിരവധി കുടുംബങ്ങളെയും രക്ഷിച്ചു. പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനനുസൃതമായി സാര്‍വത്രിക ആരോഗ്യ പരിരക്ഷയ്‌ക്കായുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയുടെ തെളിവാണ് ഈ പദ്ധതി.

ഓരോ ഗുണഭോക്താവിന്റെ കുടുംബത്തിനും ദ്വിതീയ-തൃതീയ ചികിത്സയ്‌ക്കായി 5 ലക്ഷം രൂപ വരെ സൗജന്യ ആരോഗ്യപരിചരണം നല്‍കി. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലുടനീളമുള്ള ആരോഗ്യ പരിപാലന അടിത്തറയെ പിഎംജെഎവൈ സ്പര്‍ശിച്ചു. സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്‍കുന്ന ഭീമമായ സംഖ്യകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ തുക ചെറുതായിരിക്കാം. എന്നാല്‍ പദ്ധതിയുടെ രൂപകല്‍പ്പനയും തോതും കണക്കിലെടുക്കുമ്പോള്‍ ദശലക്ഷക്കണക്കിനു കുടുംബങ്ങള്‍ക്ക് ഈ തുകയുടെ സ്വാധീനം, ജീവിതം മെച്ചപ്പെടുത്തുന്നതും ജീവന്‍ രക്ഷിക്കുന്നതുമാണ്. ഒരു കുടുംബത്തിന്റെ മിക്കവാറും എല്ലാ വാര്‍ഷിക ആശുപത്രി പരിചരണ ആവശ്യകതകളും ഈ പരിരക്ഷയിലൂടെ നിറവേറ്റപ്പെടുന്നുണ്ട്.

രൂപകല്‍പ്പന അനുസരിച്ച്, പിഎംജെഎവൈ ഇന്‍പേഷ്യന്റ് ദ്വിതീയ-തൃതീയ പരിചരണത്തിനുള്ളതാണ്. ഔട്ട്‌പേഷ്യന്റ് സേവനങ്ങള്‍ പദ്ധതിയുടെ ഭാഗമല്ല. ഇവയെ സാര്‍വത്രിക ആരോഗ്യ പരിരക്ഷയുടെ സമാന ഉത്കര്‍ഷേച്ഛയുള്ള സമഗ്ര പ്രാഥമികാരോഗ്യ ദൗത്യത്തിലൂടെയാണ് അഭിസംബോധന ചെയ്യുന്നത്. ഇതിനുകീഴില്‍, 1.75 ലക്ഷം ആയുഷ്മാന്‍ ആരോഗ്യ മന്ദിരങ്ങള്‍ (എഎഎം) സ്ഥാപിച്ചിരുന്നു. അവിടെ സൗജന്യ പരിശോധന, രോഗനിര്‍ണയം എന്നിവ നടത്തുകയും മരുന്നുകള്‍ നല്‍കുകയും ചെയ്യുന്നു. രണ്ടു സംവിധാനങ്ങളിലുടനീളമുള്ള കരുത്തുറ്റ ദ്വിമുഖസംയോജനവും പരിചരണത്തിന്റെ തുടര്‍ച്ചയുമാണ് നിലവില്‍ ശ്രദ്ധാകേന്ദ്രം. ഭാരതത്തിന്റെ സാര്‍വത്രിക ആരോഗ്യ പരിരക്ഷാ മാതൃക പൊതു ധനസഹായത്തോടെയുള്ള സമഗ്ര പ്രാഥമിക ആരോഗ്യസംരക്ഷണത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.

പദ്ധതിനിര്‍വഹണ കാലയളവില്‍, ആരോഗ്യ ആനുകൂല്യ പാക്കേജിനു (എച്ച്ബിപി) കീഴിലുള്ള നടപടിക്രമങ്ങളും നിരക്കുകളും പരിഷ്‌കരിക്കുകയും യുക്തിസഹമാക്കുകയും ചെയ്തു. 2018-ല്‍ 1393 എച്ച്ബിപികള്‍ മാത്രമായിരുന്നെങ്കില്‍ 2022 മുതല്‍ അത് 1949 ആയി ഉയര്‍ന്നു.

പദ്ധതിയുടെ വിജയവും പൊതുജനക്ഷേമത്തോടുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയും പരിരക്ഷ വിപുലീകരിക്കുന്നതിന് ഈ വര്‍ഷം രണ്ടു പ്രധാന സംരംഭങ്ങളിലേക്കു നയിച്ചു. ഇടക്കാല ബജറ്റില്‍, ആശ-അങ്കണവാടി പ്രവര്‍ത്തകര്‍, സഹായികള്‍ എന്നിവരുടെ ഏകദേശം 37 ലക്ഷം കുടുംബങ്ങളിലേക്കും പദ്ധതി വ്യാപിപ്പിച്ചു.

രണ്ടാമതായി, വര്‍ധിച്ചുവരുന്ന ആയുര്‍ദൈര്‍ഘ്യത്തിന്റെ പശ്ചാത്തലത്തില്‍, സാമൂഹ്യ-സാമ്പത്തിക നില പരിഗണിക്കാതെ, 70 വയസും അതിനു മുകളിലുമുള്ള എല്ലാ പൗരന്മാരിലേക്കും പിഎംജെഎവൈ പരിരക്ഷ വ്യാപിപ്പിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനമാണു മറ്റൊന്ന്. 4.5 കോടി കുടുംബങ്ങളിലെ ആറുകോടി മുതിര്‍ന്ന പൗരന്മാര്‍ക്കും ഇതു പ്രയോജനപ്പെടും. ഭാരതത്തിലെ ആരോഗ്യത്തെക്കുറിച്ചുള്ള ദേശീയ സാമ്പിള്‍ സര്‍വേ (എന്‍എസ്എസ്) 75-ാം റൗണ്ട് റിപ്പോര്‍ട്ട് കാണിക്കുന്നത് ഈ പ്രായത്തിലുള്ളവരുടെ ആശുപത്രി പ്രവേശന നിരക്ക് ഉയര്‍ന്ന നിലയായ 11 ശതമാനം കവിയുന്നു എന്നാണ്.

പിഎംജെഎവൈ, പൊതു-സ്വകാര്യ ആരോഗ്യ മേഖലകളെ ‘ഒരു രാഷ്‌ട്രം, ഒരു സംവിധാനം’ എന്നതുമായി കൂട്ടിയിണക്കുന്നു. ഇന്നുവരെ, പിഎംജെഎവൈയ്‌ക്കു പട്ടികപ്പെടുത്തിയ ഏകദേശം 13,000 സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെ 29,000-ത്തിലധികം ആശുപത്രികളുടെ അഖിലേന്ത്യാശൃംഖലയുണ്ട്. കൂടാതെ, ഇവയില്‍ ഏകദേശം 25,000 ആശുപത്രികള്‍ രണ്ടാംശ്രേണി, മൂന്നാംശ്രേണി നഗരങ്ങളിലാണു സ്ഥിതിചെയ്യുന്നത്. എണ്ണത്തിലും നിരക്കിലും സ്വകാര്യമേഖലയില്‍ അംഗീകൃത ആശുപത്രി പ്രവേശനത്തിന്റെ അനുപാതം യഥാക്രമം 57 ശതമാനം, 67ശതമാനം എന്നിങ്ങനെയാണ്. ഇത് ഈ മേഖലയിലെ ഗണ്യമായ പങ്കാളിത്തത്തെ സൂചിപ്പിക്കുന്നു. സംസ്ഥാന മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച്, ഗുണഭോക്താവിനു പട്ടികയിലുള്ള പൊതു-സ്വകാര്യ ആശുപത്രികളിലേതും തെരഞ്ഞെടുക്കാം.

നിരവധി പേര്‍ക്ക് ഇന്ന് ആരോഗ്യ സേവനങ്ങള്‍ പ്രാപ്യമാകുന്നു. ഒപ്പം, ആസ്തികളും സമ്പാദ്യങ്ങളും സംരക്ഷിക്കുകയും ചെയ്യുന്നു.

ആയുഷ്മാന്‍ ഭാരത് പിഎംജെഎവൈ വികസിത ഭാരതം കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കു വഹിക്കാന്‍ ഒരുങ്ങുകയാണ്. എല്ലാത്തിനുമുപരിയായി, മികച്ച ആരോഗ്യം, ക്ഷേമത്തിന്റെയും ദേശീയ ഉത്പാദനക്ഷമതയുടെയും സമൃദ്ധിയുടെയും അടിത്തറ കൂടിയാണ്.

(നിതി ആയോഗ് (ആരോഗ്യം) അംഗമാണ് ലേഖകന്‍)

Tags: MrithasanjeevaniArogya YojanaPradhan Mantri Jan Arogya YojanaCentral Health Department
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീചിത്രയിലെ പ്രതിസന്ധി പരിഹരിച്ചു ; രണ്ട് ദിവസത്തിനകം ശസ്ത്രക്രിയകൾ പുനരാരംഭിക്കും: സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.