Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദളിതരെപ്പറ്റി പ്രസംഗിക്കും; രാഹുലിനോ പ്രിയങ്കയ്‌ക്കോ യഥാര്‍ത്ഥ ദളിത് പ്രേമമില്ല ഹരിയാനയില്‍ ഏറ്റുവാങ്ങിയത് ദളിത് രോഷം

രാഹുല്‍ ഗാന്ധി എന്ന കോണ്‍ഗ്രസ് നേതാവ് എപ്പോഴും ഭരണഘടന ഉയര്‍ത്തി സംസാരിക്കുകയും ദളിതര്‍ക്ക് വേണ്ടി വാദിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന നേതാവാണ്. പക്ഷെ ഹരിയാനയില്‍ ഇതേ കോണ്‍ഗ്രസ് ദളിതരെ ഓരത്തേക്ക് തള്ളിമാറ്റുകയും ദളിത് നേതാവിനെ അപമാനിക്കുകയും ചെയ്യുകയായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2024, 08:27 pm IST
in India
ദളിത് നേതാവ് ഷെല്‍ജ കുമാരി (ഇടത്ത്)

ദളിത് നേതാവ് ഷെല്‍ജ കുമാരി (ഇടത്ത്)

ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധി എന്ന കോണ്‍ഗ്രസ് നേതാവ് എപ്പോഴും ഭരണഘടന ഉയര്‍ത്തി സംസാരിക്കുകയും ദളിതര്‍ക്ക് വേണ്ടി വാദിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന നേതാവാണ്. പക്ഷെ ഹരിയാനയില്‍ ഇതേ കോണ്‍ഗ്രസ് ദളിതരെ ഓരത്തേക്ക് തള്ളിമാറ്റുകയും ദളിത് നേതാവിനെ അപമാനിക്കുകയും ചെയ്യുകയായിരുന്നു ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍. അതിന്റെ ഫലമായി ഹരിയാനയില്‍ കോണ്‍ഗ്രസ് ഏറ്റുവാങ്ങിയത് വന്‍തോല്‍വിയാണ്.

അവിടെ ദളിതരുടെ നേതാവായ ഷെല്‍ജയെ നിശ്ശബ്ദയാക്കാന്‍ കൂട്ടുനില്‍ക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.  പകരം രാഹുലും പ്രിയങ്കയും പിന്തുണച്ചത് ജാഠ് സമുദായ നേതാവായ ഭൂപീന്ദര്‍ സിങ്ങ് ഹൂഡയെ ആണ്. ആകെയുള്ള 90 സീറ്റുകളില്‍ 72 സീറ്റുകളും നല്‍കിയത് ഭൂപീന്ദര്‍ ഹൂഡയ്‌ക്കാണ്. ദളിത് നേതാവായ കുമാരി ഷെല്‍ജയ്‌ക്ക് അനുവദിച്ചത് 9 സീറ്റുകള്‍ മാത്രമാണ്.

ജാഠ് സമുദായ നേതാക്കള്‍ ദളിത് നേതാവായ ഷെല്‍ ജയെ അപമാനിച്ചപ്പോള്‍ അതിനെതിരെ രാഹുലോ പ്രിയങ്കയോ ചെറുവിരല്‍ അനക്കിയില്ല. ഷെല്‍ജ 12 ദിവസം രാഷ്‌ട്രീയ പ്രചാരണവേദിയില്‍ നിന്നും മാറി നിന്നു. ഇതാണ് കോണ്‍ഗ്രസ് എന്ന ജാഠ് നേതാവിന്റെ പാര്‍ട്ടിയ്‌ക്കെതിരെ ദളിതര്‍ ഒന്നടങ്കം തിരിയാന്‍ കാരണമായത്. ജാഠ് നേതാക്കളായ ഭൂപീന്ദര്‍ സിങ്ങ് ഹൂഡയുടെയും മകന്‍ ദീപേന്ദര്‍ ഹുഡയുടെയും കയ്യിലാണ് ഹരിയാനയിലെ കോണ്‍ഗ്രസ്, ഒരു വേദിയില്‍ രാഹുല്‍ ഗാന്ധിക്ക് ജിലേബി നല്‍കിയത് ദീപേന്ദര്‍ ഹുഡയാണ്. അങ്ങിനെയാണ് ഇന്ത്യയിലെ തൊഴിലില്ലായ്‌മ പരിഹരിക്കാന്‍ ഇന്ത്യയിലുടനീളം ജിലേബി ഫാക്ടറി ആരംഭിക്കണെന്ന് വരെ രാഹുല്‍ ഗാന്ധി തട്ടിവിട്ടത്. ജിലേബി ഫാക്ടറിയില്‍ ഉണ്ടാക്കാന്‍ കഴിയുന്ന പലഹാരമല്ലെന്ന് അറിയാത്ത നേതാവ്.

പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയെ ശതകോടീശ്വരനാക്കിയ നേതാവാണ് ഭൂപീന്ദര്‍ ഹൂഡ. വന്‍ റിയല്‍ എസ്റ്റേറ്റ് സാധ്യതയുള്ള ഹരിയാനയിലെ ഗുരുഗ്രാം ഉള്‍പ്പെടെയുള്ള പ്രദേശത്ത് ഏകദേശം 5000 ഏക്കര്‍ കര്‍ഷകഭൂമിയാണ് റോബര്‍ട്ട് വധേരയ്‌ക്ക് നല്‍കിയതെന്ന് സിബിഐ പറയുന്നു. പിന്നീട് തരംമാറ്റിക്കൊടുക്കുകയും ചെയ്തു. ഈ ഭൂമി വധേര ഡിഎല്‍എഫ് എന്ന വലിയ റിയല്‍ എസ്റ്റേറ്റ് കമ്പനിയ്‌ക്ക് വിറ്റതായും പറയുന്നു. അങ്ങിനെയുള്ള ഭൂപീന്ദര്‍ ഹൂഡയ്‌ക്ക് മുന്നില്‍ രാഹുലും പ്രിയങ്കയും ദളിത് നേതാവ് ഷെല്‍ജയെ ബലികൊടുക്കുകയായിരുന്നു. കെ.സി.വേണുഗോപാലോ, മല്ലികാര്‍ജുന്‍ ഖാര്‍ഗെയോ ഷെല്‍ജ അപമാനിക്കപ്പെട്ട സംഭവത്തില്‍ പ്രതികരിക്കാന്‍ പോലും തയ്യാറായില്ല. സംസ്ഥാനത്തെ കോണ്‍ഗ്രസിനുള്ളില്‍ പ്രശ്നങ്ങള്‍ സംസ്ഥാനത്ത് തന്നെ തീര്‍ക്കണമെന്ന പ്രസ്താവനയില്‍ അവര്‍ ഒതുങ്ങി. ഇതോടെ ഗ്രൂപ്പ് വഴക്ക് പാരമ്യത്തിലെത്തി. അതാണ് കോണ്‍ഗ്രസിനെ പതനത്തില്‍ എത്തിച്ചത്. അതില്‍ കോണ്‍ഗ്രസിനോടുള്ള ദളിത് രോഷത്തിന് നല്ലൊരു പങ്കുണ്ട്.

 

 

Tags: congressDalitHaryananRahulPriyankaSheljakumariAntiDalit
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

വിസ്മയത്തുമ്പത്ത്

Editorial

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

Article

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

Kerala

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

Kerala

സ്ഥാനാര്‍ത്ഥിയാകുമെന്ന് അവസാന നിമിഷം വരെ പ്രതീക്ഷ,ബിഷപ്പിനെ സന്ദര്‍ശിച്ച് ദീപ്തി മേരി വര്‍ഗീസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.