Kerala

പി.പി ദിവ്യയുടെ ഭർത്താവും പരാതിക്കാരനും അടുത്ത സുഹൃത്തുക്കൾ; പരിയാരത്ത് പോസ്റ്റുമോർട്ടം നടത്തിയാൽ കള്ളക്കളി ഉറപ്പ്: കെ.സുരേന്ദ്രൻ

Published by

തിരുവനന്തപുരം: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയുടെ ഭർത്താവും പെട്രോൾ പമ്പിന് അപേക്ഷിച്ചയാളും ഏറ്റവും അടുത്ത സുഹൃത്തുക്കളാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. നിയമങ്ങൾ ലംഘിച്ചുകൊണ്ടുള്ള അനുമതിക്കാണ് ദിവ്യ സമ്മർദ്ദം ചെലുത്തിയത് എന്ന സംശയം പരാതിക്കാരന്റെ വാക്കുകളിൽ ഒളിഞ്ഞുകിടപ്പുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.

തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് പെട്രോൾ പമ്പിന് വേണ്ടി പി പി ദിവ്യ അനധികൃതമായി ഇടപെടൽ നടത്തി എന്ന വസ്തുത കെ സുരേന്ദ്രൻ പുറത്ത് കൊണ്ട് വന്നിരിക്കുന്നത്. ദിവ്യയുടെ ഭർത്താവും വ്യാജപരാതിക്കാരനും ജോലി ചെയ്യുന്ന പരിയാരം മെഡിക്കൽ കോളേജിൽ നവീൻ ബാബുവിന്റെ മൃതദേഹം പോസ്റ്റ്‌ മോർട്ടം നടത്തിയാൽ കള്ളക്കളി നടക്കുമെന്നുറപ്പ്. ബന്ധുക്കൾ ആവശ്യപ്പെട്ടതുപോലെ മറ്റൊരു സ്ഥലത്ത് പോസ്റ്റ്‌ മോർട്ടം നടത്തിയേ മതിയാവൂവെന്നും മറ്റൊരു പോസ്റ്റിൽ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണ രൂപം:

ഇവിടെ നാം കാണാതെ പോകുന്ന ഒരു വസ്തുതയുണ്ട്. പെട്രോൾ പമ്പിന് അപേക്ഷിച്ചയാളും പി. പി. ദിവ്യയുടെ ഭർത്താവും ഏറ്റവും അടുത്ത സുഹൃത്തുക്കളാണ്. ഈ പമ്പു തന്നെ ദിവ്യയുടെ കുടുംബത്തിനുവേണ്ടിയാണോ എന്ന സംശയം ബലപ്പെടുകയാണ്. നിയമങ്ങൾ ലംഘിച്ചുകൊണ്ടുള്ള അനുമതിക്കാണ് ദിവ്യ സമ്മർദ്ദം ചെലുത്തിയത് എന്ന സംശയം പരാതിക്കാരന്റെ വാക്കുകളിൽ ഒളിഞ്ഞുകിടപ്പുണ്ട്. റോഡിൽ വളവുള്ള സ്ഥലത്ത് സുരക്ഷാ കാരണങ്ങളാൽ പെട്രോൾ പമ്പ് അനുവദിക്കാനാവില്ല. ട്രാൻസ്ഫർ ആയി പോകുന്ന പോക്കിൽ എ. ഡി. എമ്മിന് ഒരു പണി കൊടുത്തതായി സംശയിക്കാനുള്ള എല്ലാ ന്യായങ്ങളുമുണ്ട്. ക്ഷണിക്കാതെ യാത്രയയപ്പിനു വന്നതിനും പരാതിക്കും പിന്നിൽ ഗൂഡാലോചന മണക്കുന്നു. ശരിയായ അന്വേഷണം കേരളം ആഗ്രഹിക്കുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by