Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം നേതാവും നഗരസഭാ നേതൃത്വവും ഇടപെട്ടു; പൂജപ്പുരയില്‍ അമ്യൂസ്‌മെന്റ് പാര്‍ക്കിന് ഒരാഴ്ച കൂടി പ്രവര്‍ത്തനാനുമതി

സുനില്‍ തളിയില്‍ by സുനില്‍ തളിയില്‍
Oct 15, 2024, 10:44 am IST
in Kerala, Thiruvananthapuram

തിരുവനന്തപുരം: സിപിഎം ജില്ലാ നേതൃത്വവും നഗരസഭാ നേതൃത്വവും ഇടപെട്ട് പൂജപ്പുരയിലെ അമ്യൂസ്‌മെന്റ് പാര്‍ക്കിന് പ്രവര്‍ത്തനാനുമതി ഒരാഴ്ചകൂടി നീട്ടി നല്‍കിയതായി ആരോപണം. നഗരസഭ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി പോലും അറിയാതെയാണ് കരാറുകാരന് ഒരാഴ്ച കൂടി നീട്ടി നല്‍കിയത്.

പൂജാ ഫെസ്റ്റിനോടനുബന്ധിച്ച് അനുവദിച്ച അമ്യൂസ്‌മെന്റ് പാര്‍ക്കിന്റെ പ്രവര്‍ത്തനമാണ് ദീര്‍ഘിപ്പിച്ചു നല്‍കിയത്. സ്റ്റാന്‍ഡിംഗ് കമ്മിറ്റി അറിഞ്ഞില്ലെങ്കിലും ഉന്നതങ്ങളില്‍നിന്ന് കരാറുകാരന് ഉറപ്പ് ലഭിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം രാവിലെ വ്യാപാര മേളയും സൂപ്പര്‍ റിയാലിറ്റി ഷോയും അമ്യൂസ്‌മെന്റ് പാര്‍ക്കും ഞായറാഴ്ച വരെ നീട്ടിയിരിക്കുന്നുവെന്ന് കാണിച്ച് ഫഌക്‌സ് ബോര്‍ഡും സ്ഥാപിച്ചിരുന്നു. സംഘാടകര്‍ എന്ന പേരിലാണ് ഫഌക്‌സ് സ്ഥാപിച്ചിരിക്കുന്നത്. നഗരസഭാ അധികൃതര്‍ അറിയാതെ കരാറുകാരന്‍ എന്തായാലും ഇങ്ങനെയൊരു ഫഌക്‌സ് വയ്‌ക്കാന്‍ സാധ്യതയില്ല.

പൂജപ്പുര സരസ്വതി ക്ഷേത്ര ജനകീയ സമിതിയാണ് കഴിഞ്ഞ വര്‍ഷം വരെ പൂജാ ഫെസ്റ്റിന് മൈതാനം ലേലത്തില്‍ നല്‍കിയിരുന്നത്. തറ വാടകയായി 15 ലക്ഷം രൂപ കോര്‍പ്പറേഷന് നല്‍കുകയും ചെയ്യുമായിരുന്നു. എന്നാല്‍ തികച്ചും സാമ്പത്തിക നേട്ടം മാത്രം ലക്ഷ്യമിട്ടുകൊണ്ടാണ് ഈ വര്‍ഷം കോര്‍പ്പറേഷന്‍ നേരിട്ട് മൈതാനം ലേലത്തില്‍ നല്‍കിയത്. പത്ത് ദിവസത്തേക്ക് ജിഎസ്ടി ഉള്‍പ്പെടെ 76,50,000 രൂപയ്‌ക്കാണ് അമ്യൂസ്‌മെന്റ് പാര്‍ക്കിന് നഗരസഭ കരാര്‍ നല്‍കിയത്.

കായിക പരിശീലനത്തിനായാണ് കോര്‍പ്പറേഷന്‍ പൂജപ്പുര മൈതാനം നല്‍കിയിരിക്കുന്നത്. ദിവസവും നിരവധി പേര്‍ പ്രഭാതനടത്തത്തിനും, അത്‌ലറ്റിക്‌സ്, ഫുട്‌ബോള്‍, ക്രിക്കറ്റ്, ഹാന്‍ഡ്‌ബോള്‍, റോളര്‍ സ്‌കേറ്റിംഗ് പരീശീലനങ്ങള്‍ക്ക് ഉപയോഗിക്കുന്ന സ്റ്റേഡിയമാണിത്. ഓണത്തിന് ഏഴു ദിവസവും നവരാത്രിക്ക് 10 ദിവസവും മാത്രമാണ് അമ്യൂസ്‌മെന്റ് പാര്‍ക്കിനും മറ്റ് പരിപാടികള്‍ക്കും സ്റ്റേഡിയം വിട്ടു നല്‍കാറുള്ളത്. ഇത് അട്ടിമറിച്ചാണ് പാര്‍ക്കിന് സമയം നീട്ടി നല്‍കിയത്. മുന്‍ വര്‍ഷങ്ങളില്‍ ഒരു ദിവസം 35,000 രൂപ നിരക്കില്‍ തുക മുന്‍കൂറായി വാങ്ങി ഒന്നോ രണ്ടോ ദിവസം സമയം ദീര്‍ഘിപ്പിച്ചു നല്‍കാറുണ്ടായിരുന്നു. എന്നാല്‍ ഈ വര്‍ഷം കരാറുകാരനില്‍ നിന്ന് ഒരു രൂപ പോലും മുന്‍കൂറായി വാങ്ങാതെയാണ് ഒരാഴ്ച നീട്ടി നല്‍കിയത്. രണ്ടു ദിവസം മഴപെയ്തതിനെത്തുടര്‍ന്ന് കരാറുകാരന് നഷ്ടം സംഭവിച്ചു എന്ന കാരണം പറഞ്ഞാണ് കരാര്‍ നീട്ടി നല്‍കിയിരിക്കുന്നത്.

തൃശ്ശൂരുള്ള ഒരു സര്‍ക്കാര്‍ കോളജിലെ അധ്യാപകനാണ് ബിനാമി പേരില്‍ മൈതാനം ലേലത്തില്‍ പിടിച്ചിരിക്കുന്നതെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. സിപിഎമ്മിന്റെ ഒരു ജില്ലാ നേതാവാണ് ഇതിനുപിന്നില്‍ എന്നാണ് മറ്റൊരു ആരോപണം. ഈ നേതാവാണ് ഭക്തരുടെയും ഹിന്ദു സംഘടനകളുടെയും പൊതുജനങ്ങളുടെയും എതിര്‍പ്പിനെ മറികടന്ന് നവകേരള സദസ്സിന്റെ സ്വാഗതസംഘം ഓഫീസായി പൂജപ്പുര സരസ്വതി മണ്ഡപം ഉപയോഗിക്കാന്‍ തീരുമാനിച്ചത്. കരാറൊപ്പിടുന്ന സമയത്ത് തന്നെ പത്ത് ദിവസം കഴിഞ്ഞും ഒരാഴ്ച കൂടി നീട്ടി നല്‍കാമെന്ന് ഈ നേതാവ് കരാറുകാരന് ഉറപ്പ് നല്‍കിയിരുന്നതായും അറിയുന്നു.

Tags: CPM LeaderAmusement parkPoojappura Sarawathy Mandapammunicipal leadership
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുന്‍ മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരന് യുഡിഎഫ് നേതാവിന്‌റെ സ്മരണാര്‍ത്ഥമുള്ള പുരസ്‌കാരം

Kerala

മൊഴിമാറ്റാന്‍ അതിജീവിതയെ ഭീഷണിപ്പെടുത്തി, സിപിഎം നേതാവായ പ്രോസിക്യൂട്ടറെ സസ്‌പെന്‍ഡ് ചെയ്ത് ബാര്‍ കൗണ്‍സില്‍

Kerala

30 വർഷമായി തുടരുന്ന ലൈംഗികാതിക്രമം; സിപിഎം നേതാവിനെതിരേ വീട്ടമ്മയുടെ പരാതി, പ്ലസ്‌ടു വിദ്യാർത്ഥികളെയും ലൈംഗികമായി ഉപദ്രവിച്ചു

Kerala

വീട്ടമ്മ പരാതി നല്‍കി: സിപിഎം നേതാവിനെതിരെ ഗുരുതര ലൈംഗികാരോപണം, ഒടുവില്‍ സസ്‌പെന്‍ഷന്‍

Kerala

കാസർകോട്ട് ബിഎൽഒയെ കയ്യേറ്റം ചെയ്ത് സിപിഎം നേതാവ്; കളക്ടർക്ക് പരാതി നൽകി ബിഎൽഒ, ആക്രമണം ക്യാമ്പ് നടത്തുന്നതിനിടെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊർജ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര ഉന്നതതല യോഗം ചേർന്ന് കേന്ദ്രം

രാത്രികാലങ്ങളിൽ അശ്ലീല പദപ്രയോഗങ്ങളും , നഗ്നതാ പ്രദർശനവും ; പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ ലൈംഗികാരോപണം

കടം വാങ്ങിയ ആളെ വായ്‌പ തിരിച്ചടയ്‌ക്കാൻ വിളിക്കുന്നത് ആത്മഹത്യാ പ്രേരണയല്ല: സുപ്രീംകോടതി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.