Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വഖഫ് അധിനിവേശം: അറുനൂറോളം കുടുംബങ്ങള്‍ വഴിയാധാരമാവും

അജി ബുധനൂര്‍ by അജി ബുധനൂര്‍
Oct 11, 2024, 06:29 am IST
in Kerala

കൊച്ചി: മത്സ്യത്തൊഴിലാളികളുടെ ഏക്കര്‍ കണക്കിന് ഭൂമി തട്ടിയെടുക്കാന്‍ വഖഫ് ബോര്‍ഡ് നീക്കം. തങ്ങളുടേതെന്ന് അവകാശ വാദം ഉന്നയിച്ച് എറണാകുളം വൈപ്പിന്റെ വടക്കന്‍ തീരത്തെ മുനമ്പത്ത് 114 ഏക്കര്‍ വരുന്ന തീരദേശഭൂമി തട്ടിയെടുക്കാനാണ് നീക്കം നടത്തുന്നത്. ഭൂമി അധിനിവേശം നടത്തുന്നതിലൂടെ അറുനൂറോളം കുടുംബങ്ങള്‍ തെരുവിലാകും ജനിച്ച മണ്ണില്‍ ജീവിക്കാനുള്ള അവകാശത്തിനായി മുനമ്പം ചെറായി തീരത്തെ രണ്ടായിരത്തിലധികം വരുന്നവര്‍ പ്രക്ഷോഭത്തിലാണ്. എന്നാല്‍ കുടിയൊഴിപ്പിക്കാനുള്ള നീക്കവുമായി മുന്നോട്ട് പോവുകയാണ് വഖഫ് ബോര്‍ഡ്.

തീരദേശത്ത് മത്സ്യബന്ധനനം മാത്രമായിരുന്നപ്പോള്‍ ഈ പ്രദേശത്ത് വഖഫിന് നോട്ടമുണ്ടായിരുന്നില്ല. എന്നാല്‍ ആറ് കിലോമീറ്ററിലധികം മുനമ്പം മുതല്‍ ചെറായി വരെ വ്യാപിച്ച് കിടക്കുന്ന ബീച്ചിന്റെ ടൂറിസം സാധ്യതകള്‍ തിരിച്ചറിഞ്ഞതോടെയാണ് കോടികള്‍ കൊയ്‌തെടുക്കാന്‍ പ്രദേശവാസികളെ എങ്ങനെയും ഇറക്കിവിട്ട് ഭൂമി തട്ടിയെടുക്കാന്‍ വഖഫ് ബോര്‍ഡ് നീക്കം തുടങ്ങിയത്. ഒന്നുകില്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കി തുച്ഛമായ വിലയ്‌ക്ക് ഭൂമി തട്ടിയെടുക്കുക ഇല്ലെങ്കില്‍ വഖഫിന്റെ മറവില്‍ കുടിയൊഴിപ്പിക്കുക, എന്ന കുതന്ത്രമാണ് പയറ്റുന്നത്.

2017 വരെ സ്വന്തമെന്ന് കരുതിയിരുന്ന വീടും വസ്തുവും ഒരു സുപ്രഭാതത്തില്‍ റവന്യൂ രേഖകളില്‍ വഖഫിന്റേതായി മാറുകയായിരുന്നു. ഇതോടെ തങ്ങളുടെ കൈവശം ഇരിക്കുന്ന ആധാരങ്ങള്‍ക്ക് കടലാസിന്റെ വില പോലും ഇല്ലാതെയായി.

റീസര്‍വ്വെ നടത്തി നല്കിയ ഭൂമിയുടെ കൈവശാവകാശത്തിനായി റവന്യൂ ഓഫിസുകളില്‍ കയറി ഇറങ്ങിയിട്ടും രക്ഷയില്ലാതായി. 2022ല്‍ നിരവധി പേര്‍ വിവിധ ആവശ്യങ്ങള്‍ക്ക് ഭൂമി ഉപയോഗിക്കുന്നതിന് വില്ലേജ് ഓഫീസുകളില്‍ ഭൂനികുതി ഒടുക്കാനെത്തിയപ്പോഴാണ് ചതിയുടെ തീവ്രത അറിയുന്നത്.

വഖഫിന്റെ മറവില്‍ ടി.എ അബ്ദുള്‍ സലാം, നാസര്‍ മലൈയില്‍ എന്നിവര്‍ വഖഫ് സംരക്ഷണ സമിതി എന്ന പേരില്‍ പള്ളിപ്പുറം വില്ലേജിലെ മുനമ്പം മുതല്‍ ചെറായി ബീച്ച് വരെ 404 ഏക്കര്‍ ഭൂമി വഖഫിന്റേതെന്ന് കാട്ടി ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്ന വിവരമാണ് നാട്ടുകാര്‍ അറിയുന്നത്. ഫറൂഖ് കോളജിനായി ദാനം നല്കിയ ഭൂമിയും ഇതിലുണ്ടെന്ന അവകാശ വാദം ഇവര്‍ ഉന്നയിക്കുന്നു. എന്നാല്‍ കടലെടുത്ത തീരം പോയിട്ട് ഇന്ന് 104 ഏക്കറാണ് ബാക്കിയുള്ളത്. ഈ ഭൂമി കോളജിന്റേതെന്നാണ് വഖഫിന്റെ വാദം. ഇതോടെ റവന്യൂ രേഖകളില്‍ നിലവിലെ ഭൂമിയെല്ലാം തത്വത്തില്‍ വഖഫിന്റേതാക്കി മാറ്റി റവന്യൂ വിഭാഗം.

ഇതോടെ 600 കുടുംബങ്ങളുടെ ജീവിതം വഴിമുട്ടി. മക്കളുടെ പഠനം, വിവാഹം, ബാങ്ക് വായ്‌പകള്‍, ലൈഫ് ഭവന പദ്ധതി എല്ലാം പ്രതിസന്ധിയിലായി. എന്നാല്‍ വിവാദ ഭൂമിയില്‍ ഉള്‍പ്പെട്ട മുസ്ലിം വിഭാഗത്തിലുള്ളവരുടെ ചില വസ്തുക്കള്‍ വഖഫ് ഭൂമിയില്‍ നിന്നും ഒഴിവാക്കിയ വിചിത്ര സംഭവവും ഉണ്ടായി. റവന്യൂ വിഭാഗം ഇതിനു വേണ്ടി ഒത്തുകളിച്ചു. ഭൂമിയുടെ അവകാശം തിരികെ കിട്ടിയില്ലെങ്കില്‍ മക്കളുമായി കടലിലേക്കെന്ന് പറയുന്ന വിധവകളെയും അന്തിയുറങ്ങാന്‍ ഇടമില്ലെന്ന് വിലപിക്കുന്ന നിരാലംബരെയും ഇവിടെ കാണാം. വഖഫിന്റെ അധിനി വേശ നീക്കത്തില്‍ മരവിച്ച മനസ്സുമായി ജീവിക്കുകയാണ് ഒരു സമൂഹം.

Tags: fishermanmunambamState Waqf BoardWaqf invasion
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

”സിപിഎമ്മും കോണ്‍ഗ്രസും ചതിച്ചു, ഞങ്ങളെ രക്ഷിച്ചത് ബിജെപി”, മുനമ്പത്തു നിന്ന് അവരെത്തി ബിജെപിക്കായി…

മുനമ്പം സമരവേദിയില്‍ കേന്ദ്രമന്ത്രി കിരണ്‍റിജ്ജു എത്തിയപ്പോള്‍. (ഫയല്‍ ചിത്രം)
Kerala

വഖഫ് ഭീകരത; മുനമ്പത്തെ വഞ്ചിച്ചവര്‍ക്ക് മറുപടി നല്‍കാനൊരുങ്ങി തീരദേശ ജനത

Kerala

പുതുവൈപ്പിൽ മത്സ്യബന്ധന ബോട്ട് മുങ്ങി; മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം, അഞ്ചു പേർ കടലിലേക്ക് ചാടി രക്ഷപ്പെട്ടു

Kerala

പ്രളയകാലത്ത് രക്ഷാപ്രവർത്തകരായ മത്സ്യതൊഴിലാളികൾക്ക് ശാസ്ത്രീയ കരുത്ത്: ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സ് പരിശീലനകേന്ദ്രം

പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് മുനമ്പത്ത് വിജയിച്ച കുഞ്ഞുമോന്‍ അഗസ്റ്റിന്‍ വേളാങ്കണ്ണി പള്ളിയില്‍ മാതാവിന് പൂമാല ചാര്‍ത്തി അനുഗ്രഹം തേടുന്നു
Kerala

‘ഉപ്പുവെള്ളത്തിലും താമര വിരിഞ്ഞു’; വിജയം മാറ്റത്തിന്റെ ദിശാസൂചകം

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.