Thursday, June 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വഖഫ് അധിനിവേശം: അറുനൂറോളം കുടുംബങ്ങള്‍ വഴിയാധാരമാവും

അജി ബുധന്നൂര്‍ by അജി ബുധന്നൂര്‍
Oct 11, 2024, 06:29 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: മത്സ്യത്തൊഴിലാളികളുടെ ഏക്കര്‍ കണക്കിന് ഭൂമി തട്ടിയെടുക്കാന്‍ വഖഫ് ബോര്‍ഡ് നീക്കം. തങ്ങളുടേതെന്ന് അവകാശ വാദം ഉന്നയിച്ച് എറണാകുളം വൈപ്പിന്റെ വടക്കന്‍ തീരത്തെ മുനമ്പത്ത് 114 ഏക്കര്‍ വരുന്ന തീരദേശഭൂമി തട്ടിയെടുക്കാനാണ് നീക്കം നടത്തുന്നത്. ഭൂമി അധിനിവേശം നടത്തുന്നതിലൂടെ അറുനൂറോളം കുടുംബങ്ങള്‍ തെരുവിലാകും ജനിച്ച മണ്ണില്‍ ജീവിക്കാനുള്ള അവകാശത്തിനായി മുനമ്പം ചെറായി തീരത്തെ രണ്ടായിരത്തിലധികം വരുന്നവര്‍ പ്രക്ഷോഭത്തിലാണ്. എന്നാല്‍ കുടിയൊഴിപ്പിക്കാനുള്ള നീക്കവുമായി മുന്നോട്ട് പോവുകയാണ് വഖഫ് ബോര്‍ഡ്.

തീരദേശത്ത് മത്സ്യബന്ധനനം മാത്രമായിരുന്നപ്പോള്‍ ഈ പ്രദേശത്ത് വഖഫിന് നോട്ടമുണ്ടായിരുന്നില്ല. എന്നാല്‍ ആറ് കിലോമീറ്ററിലധികം മുനമ്പം മുതല്‍ ചെറായി വരെ വ്യാപിച്ച് കിടക്കുന്ന ബീച്ചിന്റെ ടൂറിസം സാധ്യതകള്‍ തിരിച്ചറിഞ്ഞതോടെയാണ് കോടികള്‍ കൊയ്‌തെടുക്കാന്‍ പ്രദേശവാസികളെ എങ്ങനെയും ഇറക്കിവിട്ട് ഭൂമി തട്ടിയെടുക്കാന്‍ വഖഫ് ബോര്‍ഡ് നീക്കം തുടങ്ങിയത്. ഒന്നുകില്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കി തുച്ഛമായ വിലയ്‌ക്ക് ഭൂമി തട്ടിയെടുക്കുക ഇല്ലെങ്കില്‍ വഖഫിന്റെ മറവില്‍ കുടിയൊഴിപ്പിക്കുക, എന്ന കുതന്ത്രമാണ് പയറ്റുന്നത്.

2017 വരെ സ്വന്തമെന്ന് കരുതിയിരുന്ന വീടും വസ്തുവും ഒരു സുപ്രഭാതത്തില്‍ റവന്യൂ രേഖകളില്‍ വഖഫിന്റേതായി മാറുകയായിരുന്നു. ഇതോടെ തങ്ങളുടെ കൈവശം ഇരിക്കുന്ന ആധാരങ്ങള്‍ക്ക് കടലാസിന്റെ വില പോലും ഇല്ലാതെയായി.

റീസര്‍വ്വെ നടത്തി നല്കിയ ഭൂമിയുടെ കൈവശാവകാശത്തിനായി റവന്യൂ ഓഫിസുകളില്‍ കയറി ഇറങ്ങിയിട്ടും രക്ഷയില്ലാതായി. 2022ല്‍ നിരവധി പേര്‍ വിവിധ ആവശ്യങ്ങള്‍ക്ക് ഭൂമി ഉപയോഗിക്കുന്നതിന് വില്ലേജ് ഓഫീസുകളില്‍ ഭൂനികുതി ഒടുക്കാനെത്തിയപ്പോഴാണ് ചതിയുടെ തീവ്രത അറിയുന്നത്.

വഖഫിന്റെ മറവില്‍ ടി.എ അബ്ദുള്‍ സലാം, നാസര്‍ മലൈയില്‍ എന്നിവര്‍ വഖഫ് സംരക്ഷണ സമിതി എന്ന പേരില്‍ പള്ളിപ്പുറം വില്ലേജിലെ മുനമ്പം മുതല്‍ ചെറായി ബീച്ച് വരെ 404 ഏക്കര്‍ ഭൂമി വഖഫിന്റേതെന്ന് കാട്ടി ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്ന വിവരമാണ് നാട്ടുകാര്‍ അറിയുന്നത്. ഫറൂഖ് കോളജിനായി ദാനം നല്കിയ ഭൂമിയും ഇതിലുണ്ടെന്ന അവകാശ വാദം ഇവര്‍ ഉന്നയിക്കുന്നു. എന്നാല്‍ കടലെടുത്ത തീരം പോയിട്ട് ഇന്ന് 104 ഏക്കറാണ് ബാക്കിയുള്ളത്. ഈ ഭൂമി കോളജിന്റേതെന്നാണ് വഖഫിന്റെ വാദം. ഇതോടെ റവന്യൂ രേഖകളില്‍ നിലവിലെ ഭൂമിയെല്ലാം തത്വത്തില്‍ വഖഫിന്റേതാക്കി മാറ്റി റവന്യൂ വിഭാഗം.

ഇതോടെ 600 കുടുംബങ്ങളുടെ ജീവിതം വഴിമുട്ടി. മക്കളുടെ പഠനം, വിവാഹം, ബാങ്ക് വായ്പകള്‍, ലൈഫ് ഭവന പദ്ധതി എല്ലാം പ്രതിസന്ധിയിലായി. എന്നാല്‍ വിവാദ ഭൂമിയില്‍ ഉള്‍പ്പെട്ട മുസ്ലിം വിഭാഗത്തിലുള്ളവരുടെ ചില വസ്തുക്കള്‍ വഖഫ് ഭൂമിയില്‍ നിന്നും ഒഴിവാക്കിയ വിചിത്ര സംഭവവും ഉണ്ടായി. റവന്യൂ വിഭാഗം ഇതിനു വേണ്ടി ഒത്തുകളിച്ചു. ഭൂമിയുടെ അവകാശം തിരികെ കിട്ടിയില്ലെങ്കില്‍ മക്കളുമായി കടലിലേക്കെന്ന് പറയുന്ന വിധവകളെയും അന്തിയുറങ്ങാന്‍ ഇടമില്ലെന്ന് വിലപിക്കുന്ന നിരാലംബരെയും ഇവിടെ കാണാം. വഖഫിന്റെ അധിനി വേശ നീക്കത്തില്‍ മരവിച്ച മനസ്സുമായി ജീവിക്കുകയാണ് ഒരു സമൂഹം.

Tags: fishermanmunambamState Waqf BoardWaqf invasion
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുനമ്പത്ത് യുവാവ് പങ്കാളിയെ വെട്ടിക്കൊലപ്പെടുത്തി

Kerala

മഴക്കെടുതി : വിഴിഞ്ഞത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു 

Kerala

തിരുവനന്തപുരത്ത് തെങ്ങ് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മത്സ്യതൊഴിലാളി മരിച്ചു

Kerala

മനോരമയും മാതൃഭൂമിയും തഴഞ്ഞു, ജന്മഭൂമി മുനമ്പത്തെ വഖഫ് പ്രശ്നം ജനശ്രദ്ധയില്‍ കൊണ്ടുവന്നു; ജമാ അത്തെ ഇസ്ലാമി രണ്ടരക്കോടി മുക്കി: ജയശങ്കര്‍

Kerala

മുനമ്പത്ത് ഇന്‍ഡി സഖ്യത്തിന്റെ നുണകളുടെ പെരുമഴ, മാധ്യമങ്ങളെയടക്കം തെറ്റിദ്ധരിപ്പിക്കുന്നു: വി.മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ സൈന്യത്തിന് ബാങ്കോക്കിൽ നിന്ന് സല്യൂട്ട് : 12000 അടി ഉയരത്തിൽ നിന്ന് ഓപ്പറേഷൻ സിന്ദൂറിന്റെ പതാക ഉയർത്താൻ സ്‌കൈ ഡ്രൈവർ അനാമിക ശർമ്മ

പാകിസ്ഥാനിൽ സ്വകാര്യ കമ്പനിയിലെ 11 ജീവനക്കാരെ ഭീകരർ തട്ടിക്കൊണ്ടുപോയി : പിന്നിൽ തെഹ്രീക്-ഇ-താലിബാൻ തീവ്രവാദികളെന്ന് സംശയം

ചങ്കിലെ ചൈനയെ ആർക്കും വേണ്ട : ലോകത്തിലെ ഏറ്റവും വെറുക്കപ്പെട്ട രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്ത് ചൈന

ഭാരതാംബയുടെ ചിത്രത്തെ എതിർക്കുന്നത് പ്രീണന രാഷ്‌ട്രീയത്തിന്റെ ഭാഗം; ഇവർ ലക്ഷ്യമിടുന്നത് പ്രത്യേക വോട്ട് ബാങ്ക്: രാജീവ് ചന്ദ്രശേഖർ

‘കേരള മോഡൽ’ വികസനം യഥാർത്ഥമല്ല; അത് ഇടത്-വലത് സംയുക്ത നിർമ്മിതി: രാജീവ് ചന്ദ്രശേഖർ

ഭാരതത്തെ സ്നേഹിക്കൂ… അമ്മയെ പ്രണമിക്കൂ… ഈ മണ്ണിൻറെ മക്കളാകൂ… സഖാക്കളെ അതാകട്ടെ പ്രകൃതിപാഠം – എൻ. ഹരി

ബക്രീദ്: സർക്കാർ അവധി ശനിയാഴ്ച മാത്രം, വെള്ളിയാഴ്ചത്തെ അവധി റദ്ദാക്കി സർക്കാർ

ലോക പരിസ്ഥിതിദിനാഘോഷം; രാജ്ഭവനില്‍ ഗവര്‍ണര്‍ നട്ടത് സിന്ദൂര്‍ വരിക്ക

വേദിയില്‍ ഭാരതാംബയുടെ ചിത്രം: കൃഷിമന്ത്രിക്ക് ഇഷ്ടമായില്ല; രാജ്ഭവനിലെ പരിപാടി ബഹിഷ്‌കരിച്ച് സര്‍ക്കാര്‍

ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിക്കാൻ ആരും ഇടപെട്ടിട്ടില്ല : ഡൊണാൾഡ് ട്രമ്പ് ഇടപെട്ടുവെന്ന രാഹുലിന്റെ വാദം തള്ളി ശശി തരൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies