Thursday, June 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആഡംബരങ്ങളില്‍ ഭ്രമിക്കാതെ…

ആര്യ ചന്ദ്രന്‍. എസ് by ആര്യ ചന്ദ്രന്‍. എസ്
Oct 11, 2024, 05:58 am IST
in Special Article
FacebookTwitterWhatsAppTelegramLinkedinEmail

പച്ചയായ മനുഷ്യസ്‌നേഹി… ഇതിനുമപ്പുറം രത്തന്‍ ടാറ്റയെ എങ്ങനെ വിശേഷിപ്പിക്കാന്‍. ദശലക്ഷക്കണക്കിന് ഭാരതീയരുടെ താങ്ങും തണലുമായ മനുഷ്യന്‍. ടാറ്റ ട്രസ്റ്റിന്റെ പേരില്‍ തന്റെ സമ്പത്തിന്റെ 65 ശതമാനവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മറ്റിവച്ച രത്തന്‍ ടാറ്റയെ ഒരിക്കലും ആഢംബരങ്ങളും അംഗീകാരങ്ങളും ഭ്രമിപ്പിച്ചിരുന്നില്ല.

വ്യാവസായിക താത്പര്യങ്ങള്‍ക്കു മുന്നില്‍ മനുഷ്യത്വം നശിക്കുന്ന ഇന്നത്തെ കാലത്ത് ഇവ രണ്ടും ഒരേയളവില്‍ വിളക്കിച്ചേര്‍ത്ത് അദ്ദേഹം ലോകത്തിന് തന്നെ മാതൃകയായി. ഭാരതത്തിലെ വിവിധ തട്ടുകളിലുള്ള ജനങ്ങളുടെ ജീവിതത്തില്‍ അദ്ദേഹത്തിന്റെ സ്വാധീനം അനിര്‍വചനീയമാണ്. ആരോഗ്യം, കുടിവെള്ളം, വിദ്യാഭ്യാസം എന്നിങ്ങനെ സാധാരണക്കാരുടെ ജീവിതത്തില്‍ അദ്ദേഹം നിലയുറപ്പിച്ചു.

അര്‍ബുദ രോഗികള്‍ക്ക് കൈത്താങ്ങായി ടാറ്റ മെമ്മോറിയല്‍ ആശുപത്രി. നിരവധി കാന്‍സര്‍ കെയര്‍ പ്രോഗ്രാമുകള്‍, ട്രസ്റ്റുകള്‍, രോഗികള്‍ക്ക് അവരുടെ വീടിനടുത്ത് താങ്ങാനാകുന്ന രീതിയില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള ചികിത്സ ഉറപ്പാക്കിയുള്ള പദ്ധതികള്‍. അങ്ങനെ നീളുന്നു ആരോഗ്യ രംഗത്ത് അദ്ദേഹം നല്കിയ സംഭാവനകള്‍.

ഭാരതത്തിന്റെ വാഹന മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച നാനോ പിറന്നതും രത്തന്‍ ടാറ്റയുടെ ആശയത്തില്‍ നിന്ന്. മുംബൈയിലെ തിരക്കേറിയ നിരത്തില്‍ നിന്ന് തന്റെ കണ്ണിലുടക്കിയ ഒരു ദൃശ്യം. അത് മനസിനെ അസ്വസ്ഥമാക്കി. അതിലൂടെ സാധാരണക്കാരന് സ്വന്തമായി ഒരു കാറെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമായി. സ്‌കൂട്ടറില്‍ തിക്കി തിരക്കിയുള്ള ഒരു കുടുംബത്തിന്റെ യാത്രയില്‍ നിന്ന് പിറന്ന ടാറ്റ നാനോ ഭാരതത്തിന്റെ നിരത്തുകളില്‍ വിപ്ലവം സൃഷ്ടിച്ചു.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ഷാവര്‍ഷം രത്തന്‍ ടാറ്റ പംഖ് സ്‌കോളര്‍ഷിപ്പ് നല്കി വരുന്നുണ്ട്. കൂടാതെ, ഉന്നത വിദ്യാഭ്യാസ മേഖലയില്‍ അദ്ദേഹം നിരവധി സംഭാവനകള്‍ നല്കി. സാധാരണക്കാര്‍ക്കായി സ്വച്ഛ് വാട്ടര്‍ പ്യൂരിഫയര്‍ ലഭ്യമാക്കി.

ഗ്രാമീണ ജനതയെ സംബന്ധിച്ചിടത്തോളം ജീവന്റെ വിലയാണ് ഈ പദ്ധതിക്ക്. സുനാമിക്കുശേഷം പാവപ്പെട്ടവര്‍ക്ക് കുറഞ്ഞ ചെലവില്‍ കുടിവെള്ള ഫില്‍റ്ററുകള്‍ നല്കുന്ന പദ്ധതിയായിരുന്നു ഇത്.

മൃഗസ്നേഹിയായിരുന്നു രത്തന്‍ ടാറ്റ. മുംബൈയിലെ താമസ സ്ഥലമായ മഹാലക്ഷ്മിയില്‍ 2.2 ഏക്കറില്‍ മൃഗങ്ങള്‍ക്കായി ലോകോത്തര നിലവാരമുള്ള ആശുപത്രി അദ്ദേഹത്തിന്റെ സ്വപ്‌ന പദ്ധതിയായിരുന്നു. 200 വളര്‍ത്തുമൃഗങ്ങളെ പരിചരിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. ഇതിലൊന്നുമൊതുങ്ങുന്നതല്ല രത്തന്‍ ടാറ്റയെന്ന ഭാരത രത്‌നത്തിന്റെ അതുല്യ സംഭാവനകള്‍. ജനങ്ങള്‍ക്കിടയിലെ സമ്പത്തിക അതിര്‍വരമ്പുകള്‍ ഇല്ലാതാക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് നിര്‍ണായകമാണ്.

ആര്യാ ചന്ദ്രന്‍ എസ്‌

Tags: Tata TrustTata Memorial HospitalRatan TataTata Nano
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

രത്തന്‍ ടാറ്റ: തലമുറകള്‍ സ്മരിക്കുന്ന മാനവ ഹൃദയം

India

രത്തന്‍ ടാറ്റയുടെ വില്‍പ്പത്രത്തിലിടം നേടി സഹായികളും വളര്‍ത്തുനായയും; സമ്പത്തിന്റെ ഏറിയ പങ്കും ചാരിറ്റി ഫൗണ്ടേഷന്

Varadyam

ടാറ്റയും കമ്മ്യൂണിസവും

Special Article

ബോളിവുഡില്‍ മാത്രം പിഴച്ചു

Main Article

രത്തന് എന്നും മൂല്യവും രാജ്യവും വലുത്

പുതിയ വാര്‍ത്തകള്‍

കൂരിയാട് ദേശീയപാത തകര്‍ന്നതിന് കാരണം മണ്ണിന്റെ ദൃഢതക്കുറവ് : ദേശീയപാത അതോറിറ്റി

ഭാരതമാതാവിനെ കൈവിടുന്ന പ്രശ്‌നമില്ല: ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

അഭിഷേക് ബച്ചൻ കാലില്‍ വെടിവച്ചു പത്ത് ദിവസത്തോളം നടക്കാനായില്ല..; വെളിപ്പെടുത്തി ഹെയര്‍ സ്റ്റൈലിസ്റ്റ്

ഭാരതമാതാവ്‌ എന്ന സങ്കൽപം അബ്രഹാമിക്‌ മതബോധത്തിനൊ, വിക്ടോറിയൻ പൗരചിന്തകൾക്കോ, മാർക്ക്സിയൻ വർഗ്ഗ സങ്കൽപങ്ങൾക്കോ ഒരിക്കലും മനസിലാകില്ല.

ദേശതാൽപ്പര്യത്തിനായി പ്രവർത്തിക്കുന്നത് പാർട്ടി വിരുദ്ധമായി കാണുന്നവർ സ്വയം ചോദ്യം ചെയ്യണം ; അല്ലാതെ നമ്മളെയല്ല : കോൺഗ്രസിനെതിരെ ശശി തരൂർ

ശബരി റെയില്‍ പാത: കേന്ദ്രം ഉറപ്പു നല്‍കിയെങ്കിലും ചെലവു പങ്കിടലില്‍ ഇപ്പൊഴും അവ്യക്തത

ആയുസ്സും ആരോഗ്യവും കൂട്ടാൻ ഏറ്റവും നല്ല പ്രഭാതഭക്ഷണം ഏതാണെന്നറിയുമോ ?

ഐ.എച്ച്.ആര്‍.ഡിയില്‍ വിവിധ കോഴ്സുകളില്‍ പ്രവേശനം ആരംഭിച്ചു, ജൂണ്‍ 13 നകം അപേക്ഷിക്കാം

ലീഗല്‍ എയ്ഡ് ക്ലിനിക്കില്‍ പൊതുജനങ്ങള്‍ക്ക് സൗജന്യനിയമസേവനങ്ങള്‍ ലഭിക്കും

എല്ലാവരും ദാരിദ്ര്യത്തിൽ കഴിയണം എന്നത് അന്തംകമ്മി ചിന്താഗതി ; അമേരിക്ക ഇല്ലായിരുന്നെങ്കിൽ നിങ്ങളുടെ നേതാക്കൾ എവിടെ ചികിത്സിക്കും ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies