കോട്ടയം: എഡിജിപി അജിത് കുമാറിനെ മാറ്റണമെന്ന് സിപിഐ വീണ്ടും അന്ത്യശ്വാസം നല്കി. ഈ അന്ത്യശാസനം പോരെങ്കില്‍ അടുത്ത ദിവസം വീണ്ടും അന്ത്യശാസനം പുറപ്പെടുവിക്കും.
ഇടതുമുന്നണിയില്‍ ഘടകകക്ഷിയാണെങ്കിലും അടിയാന്റെ പദവി മാത്രമുള്ള സിപിഐയുടെ ആവശ്യങ്ങള്‍ക്കൊക്കെയും നോക്കട്ടെ എന്ന് മറുപടി മാത്രമാണ് ലഭിക്കാറുള്ളത്. എഡിജിപിയുടെ കാര്യത്തില്‍ മാത്രം രണ്ടോ മൂന്നോ വട്ടം അന്ത്യശ്വാസം നല്‍കിക്കഴിഞ്ഞു. മാധ്യമങ്ങളിലൂടെയുള്ള അന്ത്യശാസനത്തിന് പുറമേ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയും മുഖ്യമന്ത്രി പിണറായി വിജയനെയും നേരില്‍ കണ്ടും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അന്ത്യശാസനം നല്കി.
കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ കെ രാജനും ഈ വിഷയത്തില്‍ അന്ത്യശാസനം നല്‍കിയിരുന്നു. പ്രാഥമിക റിപ്പോര്‍ട്ട് അഭ്യന്തര സെക്രട്ടറിയുടെ കൈവശമാണെന്നും അത് കിട്ടിയിട്ട് പരിഗണിക്കാം എന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ അടുത്ത മന്ത്രിസഭായോഗം കഴിഞ്ഞിട്ടും അന്ത്യശാസനം പരിഗണിച്ചില്ല.
സിപിഎമ്മിന്റെ മനസ്സിലിരിപ്പിനപ്പുറം കാര്യങ്ങള്‍ നടക്കില്ലെന്ന് ഉറപ്പുള്ളതിനാല്‍ വലിയ പിടിവാശിക്കൊന്നും സിപിഐ മുതിരാറില്ല. എന്നാല്‍ ആ കോണ്‍ഗ്രസ് അനുകൂല പത്രം വെറുതെയിരിക്കുമോ! സിപിഐയെ നിരന്തരം ചൊറിഞ്ഞ് പ്രസ്താവനകള്‍ ഇറക്കിക്കുകയാണ് അവരുടെ പണി. എന്നിട്ടത് വലിയ വാര്‍ത്തയാക്കുകയും ചെയ്യും: എഡിജിപി അജിത് കുമാറിനെ മാറ്റണമെന്ന് സിപിഐ വീണ്ടും അന്ത്യശ്വാസം നല്കി.
വായനക്കാര്‍ക്ക് ചിരിക്കാന്‍ ഓരോരോ വക!
പ്രതികരിക്കാൻ ഇവിടെ എഴുതുക: