Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വയനാടിന് പ്രകൃതി ദുരന്ത മുന്നറിയിപ്പ് സംവിധാനവുമായി അമൃത സര്‍വകലാശാല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2024, 07:17 am IST
inKerala
മാതാ അമൃതാനന്ദമയിയുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള പരിപാടികള്‍ മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃത സ്വരൂപാനന്ദ പുരി വിശദീകരിക്കുന്നു. ഡോ. മനീഷ വി. രമേഷ് സമീപം

മാതാ അമൃതാനന്ദമയിയുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള പരിപാടികള്‍ മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃത സ്വരൂപാനന്ദ പുരി വിശദീകരിക്കുന്നു. ഡോ. മനീഷ വി. രമേഷ് സമീപം

കൊല്ലം: വയനാട്ടിലെ പ്രകൃതി ദുരന്തത്തിന് പിന്നാലെ ഉരുള്‍പൊട്ടലിന്റെ വ്യാപ്തിയും ആഘാതവും മുന്‍കൂട്ടി കണ്ട് മുന്നറിയിപ്പ് നല്കാനുള്ള സംവിധാനവുമായി അമൃത സര്‍കലാശാല. അമൃതാനന്ദമയി ദേവിയുടെ നിര്‍ദേശപ്രകാരം രൂപീകരിച്ച വിദഗ്ധ സംഘം വയനാട് ദുരന്ത മേഖലകളായ മേപ്പാടി, പൊഴുതന, വൈത്തിരി എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി പഠനം നടത്തിയിരുന്നു. സംഘം തയാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വയനാട്ടിലെ കൂടുതല്‍ മേഖലകളില്‍ അപകട സാധ്യത കണക്കിലെടുത്താണ് മുന്നറിയിപ്പ് സംവിധാനം അമൃതാനന്ദമയി മഠം സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഇതുവഴി ദുരന്ത സാധ്യത മുന്‍കൂട്ടി കണ്ട് ആളുകളെ മേഖലയില്‍ നിന്ന് ഒഴിപ്പിക്കാനും ദുരന്ത നിവാരണത്തിന് കൂടുതല്‍ കൃത്യത ഉറപ്പാക്കാനും അധികൃതര്‍ക്ക് സാധിക്കും.

കേന്ദ്രസര്‍ക്കാരിന്റെ ആവശ്യപ്രകാരം സിക്കിമിലും വടക്ക് കിഴക്കന്‍ ഹിമാലയ പര്‍വത മേഖലകളിലും പശ്ചിമ ഘട്ടങ്ങളിലും ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ് സംവിധാനം സ്ഥാപിച്ചിട്ടുണ്ടെന്ന് അമൃത സെന്റര്‍ ഫോര്‍ വയര്‍ലെസ് നെറ്റ്‌വര്‍ക്ക് ആന്‍ഡ് ആപ്ലിക്കേഷന്‍ ഡയറക്ടറും പ്രോവോസ്റ്റുമായ ഡോ. മനീഷ വി. രമേഷ് പറഞ്ഞു. ഉരുള്‍പൊട്ടല്‍ മുന്‍കൂട്ടി കണ്ടെത്താന്‍ സാധിച്ചതുവഴി നിരവധി ജീവനുകള്‍ രക്ഷിക്കാന്‍ സാധിച്ചു.

മൂന്നാറില്‍ 2009ല്‍ സ്ഥാപിച്ച മുന്നറിയിപ്പ് സംവിധാനമായ അമൃത ലാന്‍ഡ്‌സ്‌ലൈഡ് ഏര്‍ലി വാണിങ് സിസ്റ്റം സമയോചിതമായി മുന്നറിയിപ്പ് നല്കിയതിനാല്‍ രണ്ടാഴ്ച മുന്‍പ് മൂന്നാറില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ നിന്ന് നിരവധി പേരെ മുന്‍കൂട്ടി രക്ഷിച്ചു. ഉരുള്‍പൊട്ടല്‍ മുന്‍കൂട്ടി കണ്ടെത്താന്‍ സാധിക്കുന്ന ലോകത്തെ ആദ്യ വയര്‍ലെസ് സെന്‍സര്‍ നെറ്റ്‌വര്‍ക്ക് ആണ് അമൃത സര്‍വകലാശാല ദുരന്ത നിവാരണ ഗവേഷകശൃംഖല വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇതിന്റെ തന്നെ നിര്‍മിതി ബുദ്ധി സന്നിവേശിപ്പിച്ച പതിപ്പാണ് മൂന്നാറില്‍ സ്ഥാപിച്ചിരിക്കുന്നത്. ഇത്തരം സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിനായി ഒഡീഷ, കര്‍ണാടക സംസ്ഥാനങ്ങളുമായും അമൃത ധാരണാ പത്രത്തില്‍ ഒപ്പുവച്ചതായും അവര്‍ പറഞ്ഞു.

2017 മുതല്‍ ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓണ്‍ ലാന്‍ഡ്‌സ്‌ലൈഡ് (ഐസിഎല്‍) ഉരുള്‍പൊട്ടല്‍ പ്രതിരോധത്തിനായുള്ള ഗവേഷണങ്ങളുടെ ലക്ഷ്യപ്രാപ്തി കണക്കിലെടുത്ത് അമൃതയെ ഉരുള്‍പൊട്ടല്‍ ചെറുക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മികവിന്റെ കേന്ദ്രമായി പ്രഖ്യാപിച്ചിട്ടുണ്ട്.

ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മാതാ അമൃതാനന്ദമയി മഠം ദുരന്തബാധിതരുടെ ഭക്ഷണം, പാര്‍പ്പിടം, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, ഉപജീവനമാര്‍ഗം എന്നിവയ്‌ക്കായുള്ള ശ്രമങ്ങള്‍ തുടരുകയാണ്. 2001 മുതല്‍ ഭാരതത്തിലുടനീളം സംഭവിക്കുന്ന പ്രകൃതി ദുരന്തങ്ങളില്‍പെട്ടവര്‍ക്കായുള്ള ദുരിതാശ്വാസ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഇതുവരെ മഠം 700 കോടിയിലധികം രൂപ നീക്കിവച്ചിട്ടുള്ളത്.

രണ്ടുതരത്തില്‍ പരിശോധന

ദുരന്ത സാധ്യത മുന്‍കൂട്ടിക്കണ്ട് മുന്നറിയിപ്പ് നല്കാന്‍ രണ്ടു തരത്തിലുള്ള പരിശോധനകളാണ് അമൃത സര്‍വകലാശാല നടത്തുന്നത്. പ്രാദേശിക വിവര സ്രോതസ് ഉപയോഗിച്ചും ഉപഗ്രഹ-അധിഷ്ഠിത നിരീക്ഷണത്തിലൂടെയുമാണ് വിവരങ്ങള്‍ ശേഖരിക്കുക.

ഉരുള്‍പൊട്ടലും മഴയും തമ്മിലുള്ള ബന്ധം പഠിക്കാന്‍ ചരിവുകളുടെ തകരാറുകളെക്കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്തേണ്ടത് ആവശ്യമാണ്. ഉപഗ്രഹ-അധിഷ്ഠിത നിരീക്ഷണങ്ങളില്‍ നിന്ന് ദൈര്‍ഘ്യമേറിയതും തുടര്‍ച്ചയായതുമായ നിരീക്ഷണം നടത്തി മുന്നറിയിപ്പ് നല്കാന്‍ സാധിക്കും. 25 കിലോമീറ്റര്‍ പരിധിയിലെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഉപഗ്രഹ-അധിഷ്ഠിത നിരീക്ഷണങ്ങളിലൂടെ സാധിക്കും.

ഉരുള്‍പൊട്ടല്‍ സാധ്യത പ്രദേശങ്ങള്‍, ജനവാസ മേഖലകള്‍, ജീവഹാനിക്ക് സാധ്യത ഇവയൊക്കെ പരിശോധിച്ചാകും ഉപകരണങ്ങള്‍ സ്ഥാപിക്കുക. ഇതു സംബന്ധിച്ച് വിദഗ്ധ സംഘം വിശദമായ പഠനം നടത്തും. സര്‍ക്കാര്‍ സംവിധാനങ്ങളുമായി ചേര്‍ന്നാകും പ്രവര്‍ത്തനം.

2006 മുതല്‍ ഈ മേഖലയില്‍ അമൃതയില്‍ നിന്നുള്ള വിദഗ്ധ സംഘം പഠനം നടത്തുന്നു. ഏറ്റവും പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രളയം, മണ്ണിടിച്ചില്‍ എന്നിവയെ കുറിച്ച് പഠനം നടത്തുന്നു. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നുള്ള മുന്നറിയിപ്പുകള്‍ കൂടി കണക്കിലെടുത്താണ് പ്രവര്‍ത്തനം. ഓരോ സ്ഥലത്തെയും ദുരന്ത സാധ്യത മുന്‍കൂട്ടി കണ്ട് മുന്നറിയിപ്പ് നല്കി ആളുകളെ ഒഴിപ്പിക്കാന്‍ സാധിക്കും.

മഴ, അന്തരീക്ഷ താപനില, ഭൂമിയിലെ പ്രകമ്പനം, മലയുടെ ചരിവിന്റെ വ്യതിയാനം എന്നിവയെല്ലാം വിലയിരുത്തിയാണ് മുന്നറിയിപ്പ് നല്കുക. 3-4 മണിക്കൂറുകള്‍ക്ക് മുന്‍പ് ഇതിനു സാധിക്കും.

Tags: wayanadAmrita Universitynatural disaster warning system
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; എട്ട് ജില്ലകളിൽ റെഡ് അലേർട്ട്, വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala

വയനാട് കനത്ത മഴ; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രകൾ ഒഴിവാക്കാൻ നിർദേശം, ഭാരവാഹനങ്ങൾക്ക് നിയന്ത്രണം

Kerala

മുത്തങ്ങ സമരം; പോലീസുകാരൻ കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ, ഗീതാനന്ദൻ അടക്കമുള്ള പ്രതികളെ വെറുതേ വിട്ടു

Kerala

വയനാട്ടില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വിലക്ക്, കള്ളാടി, മുണ്ടക്കൈ മേഖലകളില്‍ പ്രത്യേക നിരീക്ഷണം

Kerala

വയനാട് പനമരത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് ചെസ്സില്‍ റാപ്പിഡ് വിഭാഗത്തില്‍ ചാമ്പ്യനായി പ്രജ്ഞാനന്ദ; ലോകപ്രശസ്ത ഗ്രാന്‍റ് ടൂര്‍ ചെസ്സിന്റെ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന്റെ വീടിന് തീയിടാൻ ശ്രമം : പെട്രോൾ ബോംബ് എറിഞ്ഞത് ഷെയ്ഖ് ഹസീനയുടെ പരിപാടിയിൽ പങ്കെടുത്ത ശേഷം

ഭാഗ്യനടിയായി മമിത ബൈജു…സൂര്യയുമായുള്ള വിശ്വനാഥ് ആന്‍റ് സണ്‍സിന്റെ ആദ്യ ഗാനം പട്ടാമ്പൂച്ചി സൂപ്പര്‍ ഹിറ്റ്

കറുപ്പ് നേടിയ ലാഭം കോടികള്‍…പക്ഷെ പൂര്‍ത്തിയാക്കാന്‍ കോടികള്‍ ലോണെടുത്തു…അതിനായി കൂടെ നിന്നതിന് ജ്യോതികയ്‌ക്ക് നന്ദി പറഞ്ഞ് സൂര്യ

ആലുവയിൽ രണ്ട് ബംഗ്ലാദേശി പൗരൻമാർ പിടിയിൽ : കേരളത്തിൽ തങ്ങിയത് ഇതര സംസ്ഥാനത്തൊഴിലാളികൾക്കൊപ്പം

വെള്ള ഉടുപ്പ് മാത്രമിടുന്ന ഗായകൻ, സ്വന്തം കൂടപ്പിറപ്പ് ചായ്‌പ്പില്‍ കിടക്കുമ്പോള്‍ തലസ്ഥാനത്ത് പൂട്ടിയിട്ടത് ആറ് ഫ്ലാറ്റുകളെന്ന് ശാന്തിവിള ദിനേശ്

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

വിദേശത്ത് ജോലി കിട്ടുമോ ? ജാതകത്തിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ

കിലോയ്‌ക്ക് 35 രൂപ വരെ : ചിരട്ട കൊടുത്ത് കൈ നിറയെ കാശ് വാരാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.