Sunday, May 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വയനാടിന് പ്രകൃതി ദുരന്ത മുന്നറിയിപ്പ് സംവിധാനവുമായി അമൃത സര്‍വകലാശാല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2024, 07:17 am IST
in Kerala
മാതാ അമൃതാനന്ദമയിയുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള പരിപാടികള്‍ മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃത സ്വരൂപാനന്ദ പുരി വിശദീകരിക്കുന്നു. ഡോ. മനീഷ വി. രമേഷ് സമീപം

മാതാ അമൃതാനന്ദമയിയുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള പരിപാടികള്‍ മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃത സ്വരൂപാനന്ദ പുരി വിശദീകരിക്കുന്നു. ഡോ. മനീഷ വി. രമേഷ് സമീപം

കൊല്ലം: വയനാട്ടിലെ പ്രകൃതി ദുരന്തത്തിന് പിന്നാലെ ഉരുള്‍പൊട്ടലിന്റെ വ്യാപ്തിയും ആഘാതവും മുന്‍കൂട്ടി കണ്ട് മുന്നറിയിപ്പ് നല്കാനുള്ള സംവിധാനവുമായി അമൃത സര്‍കലാശാല. അമൃതാനന്ദമയി ദേവിയുടെ നിര്‍ദേശപ്രകാരം രൂപീകരിച്ച വിദഗ്ധ സംഘം വയനാട് ദുരന്ത മേഖലകളായ മേപ്പാടി, പൊഴുതന, വൈത്തിരി എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി പഠനം നടത്തിയിരുന്നു. സംഘം തയാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വയനാട്ടിലെ കൂടുതല്‍ മേഖലകളില്‍ അപകട സാധ്യത കണക്കിലെടുത്താണ് മുന്നറിയിപ്പ് സംവിധാനം അമൃതാനന്ദമയി മഠം സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഇതുവഴി ദുരന്ത സാധ്യത മുന്‍കൂട്ടി കണ്ട് ആളുകളെ മേഖലയില്‍ നിന്ന് ഒഴിപ്പിക്കാനും ദുരന്ത നിവാരണത്തിന് കൂടുതല്‍ കൃത്യത ഉറപ്പാക്കാനും അധികൃതര്‍ക്ക് സാധിക്കും.

കേന്ദ്രസര്‍ക്കാരിന്റെ ആവശ്യപ്രകാരം സിക്കിമിലും വടക്ക് കിഴക്കന്‍ ഹിമാലയ പര്‍വത മേഖലകളിലും പശ്ചിമ ഘട്ടങ്ങളിലും ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ് സംവിധാനം സ്ഥാപിച്ചിട്ടുണ്ടെന്ന് അമൃത സെന്റര്‍ ഫോര്‍ വയര്‍ലെസ് നെറ്റ്‌വര്‍ക്ക് ആന്‍ഡ് ആപ്ലിക്കേഷന്‍ ഡയറക്ടറും പ്രോവോസ്റ്റുമായ ഡോ. മനീഷ വി. രമേഷ് പറഞ്ഞു. ഉരുള്‍പൊട്ടല്‍ മുന്‍കൂട്ടി കണ്ടെത്താന്‍ സാധിച്ചതുവഴി നിരവധി ജീവനുകള്‍ രക്ഷിക്കാന്‍ സാധിച്ചു.

മൂന്നാറില്‍ 2009ല്‍ സ്ഥാപിച്ച മുന്നറിയിപ്പ് സംവിധാനമായ അമൃത ലാന്‍ഡ്‌സ്‌ലൈഡ് ഏര്‍ലി വാണിങ് സിസ്റ്റം സമയോചിതമായി മുന്നറിയിപ്പ് നല്കിയതിനാല്‍ രണ്ടാഴ്ച മുന്‍പ് മൂന്നാറില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ നിന്ന് നിരവധി പേരെ മുന്‍കൂട്ടി രക്ഷിച്ചു. ഉരുള്‍പൊട്ടല്‍ മുന്‍കൂട്ടി കണ്ടെത്താന്‍ സാധിക്കുന്ന ലോകത്തെ ആദ്യ വയര്‍ലെസ് സെന്‍സര്‍ നെറ്റ്‌വര്‍ക്ക് ആണ് അമൃത സര്‍വകലാശാല ദുരന്ത നിവാരണ ഗവേഷകശൃംഖല വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇതിന്റെ തന്നെ നിര്‍മിതി ബുദ്ധി സന്നിവേശിപ്പിച്ച പതിപ്പാണ് മൂന്നാറില്‍ സ്ഥാപിച്ചിരിക്കുന്നത്. ഇത്തരം സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിനായി ഒഡീഷ, കര്‍ണാടക സംസ്ഥാനങ്ങളുമായും അമൃത ധാരണാ പത്രത്തില്‍ ഒപ്പുവച്ചതായും അവര്‍ പറഞ്ഞു.

2017 മുതല്‍ ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓണ്‍ ലാന്‍ഡ്‌സ്‌ലൈഡ് (ഐസിഎല്‍) ഉരുള്‍പൊട്ടല്‍ പ്രതിരോധത്തിനായുള്ള ഗവേഷണങ്ങളുടെ ലക്ഷ്യപ്രാപ്തി കണക്കിലെടുത്ത് അമൃതയെ ഉരുള്‍പൊട്ടല്‍ ചെറുക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മികവിന്റെ കേന്ദ്രമായി പ്രഖ്യാപിച്ചിട്ടുണ്ട്.

ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മാതാ അമൃതാനന്ദമയി മഠം ദുരന്തബാധിതരുടെ ഭക്ഷണം, പാര്‍പ്പിടം, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, ഉപജീവനമാര്‍ഗം എന്നിവയ്‌ക്കായുള്ള ശ്രമങ്ങള്‍ തുടരുകയാണ്. 2001 മുതല്‍ ഭാരതത്തിലുടനീളം സംഭവിക്കുന്ന പ്രകൃതി ദുരന്തങ്ങളില്‍പെട്ടവര്‍ക്കായുള്ള ദുരിതാശ്വാസ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഇതുവരെ മഠം 700 കോടിയിലധികം രൂപ നീക്കിവച്ചിട്ടുള്ളത്.

രണ്ടുതരത്തില്‍ പരിശോധന

ദുരന്ത സാധ്യത മുന്‍കൂട്ടിക്കണ്ട് മുന്നറിയിപ്പ് നല്കാന്‍ രണ്ടു തരത്തിലുള്ള പരിശോധനകളാണ് അമൃത സര്‍വകലാശാല നടത്തുന്നത്. പ്രാദേശിക വിവര സ്രോതസ് ഉപയോഗിച്ചും ഉപഗ്രഹ-അധിഷ്ഠിത നിരീക്ഷണത്തിലൂടെയുമാണ് വിവരങ്ങള്‍ ശേഖരിക്കുക.

ഉരുള്‍പൊട്ടലും മഴയും തമ്മിലുള്ള ബന്ധം പഠിക്കാന്‍ ചരിവുകളുടെ തകരാറുകളെക്കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്തേണ്ടത് ആവശ്യമാണ്. ഉപഗ്രഹ-അധിഷ്ഠിത നിരീക്ഷണങ്ങളില്‍ നിന്ന് ദൈര്‍ഘ്യമേറിയതും തുടര്‍ച്ചയായതുമായ നിരീക്ഷണം നടത്തി മുന്നറിയിപ്പ് നല്കാന്‍ സാധിക്കും. 25 കിലോമീറ്റര്‍ പരിധിയിലെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഉപഗ്രഹ-അധിഷ്ഠിത നിരീക്ഷണങ്ങളിലൂടെ സാധിക്കും.

ഉരുള്‍പൊട്ടല്‍ സാധ്യത പ്രദേശങ്ങള്‍, ജനവാസ മേഖലകള്‍, ജീവഹാനിക്ക് സാധ്യത ഇവയൊക്കെ പരിശോധിച്ചാകും ഉപകരണങ്ങള്‍ സ്ഥാപിക്കുക. ഇതു സംബന്ധിച്ച് വിദഗ്ധ സംഘം വിശദമായ പഠനം നടത്തും. സര്‍ക്കാര്‍ സംവിധാനങ്ങളുമായി ചേര്‍ന്നാകും പ്രവര്‍ത്തനം.

2006 മുതല്‍ ഈ മേഖലയില്‍ അമൃതയില്‍ നിന്നുള്ള വിദഗ്ധ സംഘം പഠനം നടത്തുന്നു. ഏറ്റവും പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രളയം, മണ്ണിടിച്ചില്‍ എന്നിവയെ കുറിച്ച് പഠനം നടത്തുന്നു. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നുള്ള മുന്നറിയിപ്പുകള്‍ കൂടി കണക്കിലെടുത്താണ് പ്രവര്‍ത്തനം. ഓരോ സ്ഥലത്തെയും ദുരന്ത സാധ്യത മുന്‍കൂട്ടി കണ്ട് മുന്നറിയിപ്പ് നല്കി ആളുകളെ ഒഴിപ്പിക്കാന്‍ സാധിക്കും.

മഴ, അന്തരീക്ഷ താപനില, ഭൂമിയിലെ പ്രകമ്പനം, മലയുടെ ചരിവിന്റെ വ്യതിയാനം എന്നിവയെല്ലാം വിലയിരുത്തിയാണ് മുന്നറിയിപ്പ് നല്കുക. 3-4 മണിക്കൂറുകള്‍ക്ക് മുന്‍പ് ഇതിനു സാധിക്കും.

Tags: wayanadAmrita Universitynatural disaster warning system
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോണ്‍ഗ്രസ് ഹൈക്കമാന്‍റിനെ ഇനി ആര്‍ക്കാണ് പേടി?;സതീശന്റെ മുഖ്യമന്ത്രിസ്ഥാനം…ഗാന്ധി കുടുംബത്തില്‍ ഒരാള്‍ മാത്രം ഹാപ്പിയാണ്

Kerala

‘വയനാട് അമേഠിയാകും, ഇവിടെ നിന്ന് വീണ്ടും വിജയിക്കില്ല’: കെ സിയെ പിന്തുണയ്‌ക്കരുതെന്ന ഭീഷണിയുമായി പ്രിയങ്കയുടെ ഓഫീസിന് മുന്നിലും പോസ്റ്റർ

Kerala

പകൽ ചാരിറ്റി പ്രവർത്തനവും പരോപകാരവും, രാത്രി മോഷണം: ആഡംബര വീട്ടിലെ രഹസ്യ അറയിൽ കണ്ടത് കണ്ടു ഞെട്ടി പോലീസ് : നന്മമരം മുഹമ്മദും കൂട്ടാളിയും അറസ്റ്റിൽ

Kerala

മുസ്ലിംലീഗ് ഫാസിസം തുടങ്ങിയോ? മുണ്ടക്കൈ ചൂരല്‍മലക്കാര്‍ക്ക് ലീഗ് കൊടുത്ത വീടുകളിലേക്ക് പുറത്തുനിന്നും പ്രവേശനം നിരോധിച്ചെന്ന് ചന്ദ്രിക

ഇടത് സര്‍ക്കാര്‍ പണിതുകൊടുത്ത വയനാട്ടിലെ വീടിന്‍റെ ചോര്‍ച്ച മന്ത്രി രാജന്‍ പരിശോധിക്കുന്നു (ഇടത്ത്)
Kerala

ദാസപ്പോ…. നന്നായിട്ടൊന്ന് നോക്കിയേ….വയനാട്ടില്‍ പിണറായി സര്‍ക്കാര്‍ നല്‍കിയ വീടിന്റെ ചോര്‍ച്ച നോക്കുന്ന മന്ത്രി രാജനോട് യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

ബംഗാളിലും ബക്രീദ് 28ന്; അവധി, മുൻ ദിവസങ്ങളിലെ അവധികൾ റദ്ദാക്കി, കേരളത്തിൽ അവധി കൂട്ടി

ഇന്ധനവിലക്കയറ്റവും ഭാരത സമ്പദ്‌വ്യവസ്ഥയും; രാഷ്‌ട്രീയത്തിനപ്പുറമുള്ള യാഥാര്‍ത്ഥ്യങ്ങള്‍

‘ബോധം കെടുത്തിയ നമ്മുടെ വസ്ത്രം പോലും അഴിക്കാന്‍ അവിടെ സ്ത്രീകളുണ്ടായിരുന്നു’ ; പെണ്‍വാണിഭത്തിന് ഇരയായ പെണ്‍കുട്ടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

കെടാന്‍ നേരം കരിന്തിരി കത്തും

എബോള: കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാൻ ഇന്ത്യയുടെ മുന്നറിയിപ്പ്

ഗാർഹിക പീഡനം: കാസര്‍ഗോഡ് ഭര്‍തൃവീട്ടുകാരുടെ മുന്നില്‍വെച്ച് 24കാരി ആസിഡ് കുടിച്ച് ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍

കേരളത്തിൽ നടപ്പിലാക്കാൻ യുഡിഎഫ് പാടുപെടുമ്പോൾ പശ്ചിമ ബംഗാൾ സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ചു , സ്മാർട്ട് കാർഡും പുറത്തിറക്കി

ഈ പത്ത് ഭക്ഷണങ്ങൾ 50 കളിലും മുഖത്തിന്റെ പ്രായത്തെ കുറച്ചു കാണിക്കുന്നു

യുദ്ധം അവസാനിക്കുന്നു: യുറേനിയം ഉപേക്ഷിക്കാൻ ഇറാൻ തയാർ, യുഎസ് സമാധാന കരാർ അവസാന ഘട്ടത്തിൽ

ബക്രീദ് അവധി കൂട്ടി; പത്തു ദിവസമില്ല, രണ്ടു ദിവസം, 28 നും അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.