Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പൂര വിവാദത്തില്‍ വി.ഡി. സതീശന് മറുപടി ഉണ്ടോ ?

അഡ്വ. ബി. ഗോപാലകൃഷ്ണന്‍ by അഡ്വ. ബി. ഗോപാലകൃഷ്ണന്‍
Sep 27, 2024, 06:14 am IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

പതിനെട്ടാം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍നിന്ന് ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി ജയിച്ചത് 74686 വോട്ടുകള്‍ക്കാണ്. തൃശൂരില്‍ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് കെ. മുരളീധരനെ മൂന്നാം സ്ഥാനത്തേക്ക് പിന്‍തള്ളുകയും ആറ്റിങ്ങലിലും തിരുവനന്തപുരത്തും ബിജെപി രണ്ടാം സ്ഥാനത്തേക്ക് മുന്നേറുകയും ചെയ്തപ്പോഴാണ് പൂരം കലക്കിയാണ് സുരേഷ് ഗോപി ജയിച്ചതെന്ന കള്ളം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പ്രസ്ഥാവനയിറക്കി പ്രചരിപ്പിച്ചത്. തൃശ്ശൂര്‍ പൂരത്തില്‍ അനിഷ്ട സംഭവം ഉണ്ടായി എന്നത് യാഥാര്‍ത്ഥ്യമാണ്. സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍ വേണ്ടി നടത്തിയ ഗൂഢാലോചനയായിരുന്നു പൂരം കലക്കിയതിന്റെ പിന്നിലെന്ന സതീശന്റെ വാദം കോണ്‍ഗ്രസ് അന്വേഷണ റിപ്പോര്‍ട്ട് പുറത്തിറങ്ങിയതോടെ പൊളിഞ്ഞു. മുന്‍ കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍ എന്തുകൊണ്ട് തോറ്റു എന്ന ചോദ്യത്തിന് കെപിസിസി നിശ്ചയിച്ച ഉപസമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് കൃത്യമായ ഉത്തരം നല്‍കുന്നുണ്ട്.

പൂരത്തിലെ പോലീസ് ഇടപെടലുകൊണ്ടല്ല കെ.മുരളീധരന്‍ പരാജയപ്പെട്ടതെന്ന് സൂചിപ്പിച്ച് അക്കമിട്ട് കാരണങ്ങള്‍ നിരത്തുന്ന അന്വേഷണ റിപ്പോര്‍ട്ടില്‍, കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പിഴവും കഴിവുകേടുമാണ് പരാജയത്തിലേക്ക് നയിച്ചതെന്നും വ്യക്തമാക്കുന്നു. കോണ്‍ഗ്രസിന്റെ നാണംകെട്ട തോല്‍വിയുടെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുന്നതിന് പകരം പൂരത്തില്‍ ഗൂഢാലോചന നടത്തിയാണ് സുരേഷ് ഗോപി ജയിച്ചതെന്ന വാദം ഉയര്‍ത്തിയ സതീശനെ തള്ളിയാണ് കെ.സി. ജോസഫും, ടി. സിദ്ദീഖ് എംഎല്‍എയും, ആര്‍.ചന്ദ്രശേഖരനും അംഗങ്ങളായ ഉപസമിതിയുടെ റിപ്പോര്‍ട്ട്. കെ.മുരളീധരനെ ചതിക്കാന്‍ വേണ്ടിയാണ് വടകരയില്‍ നിന്ന് അദ്ദേഹത്തെ തൃശ്ശൂരിലെ സ്ഥാനാര്‍ത്ഥിയാക്കിയതെന്ന മുരളീധരന്റെ സഹോദരി പത്മജ വേണുഗോപാലിന്റെ അഭിപ്രായം കെപിസിസിയുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ യാഥാര്‍ത്ഥ്യമായിരിക്കുന്നു. തൃശ്ശൂര്‍ പൂരത്തില്‍ നടന്ന അതിക്രമമോ പൂരം അന്തര്‍ധാരയോ അല്ല മുരളീധരന്റെ നാണം കെട്ട തോല്‍വിക്ക് മുഖ്യകാരണമെന്ന് പറയുന്ന സ്വന്തം പാര്‍ട്ടിയുടെ അന്വേഷണ റിപ്പോര്‍ട്ടിനെകുറിച്ച് വി.ഡി. സതീശന്‍ എന്തുപറയുന്നു എന്നറിയാന്‍ കൗതുകമുണ്ട്. അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞ കാരണങ്ങള്‍ക്ക് അദ്ദേഹത്തിന് മറുപടിയുണ്ടോ. ഉണ്ടെങ്കില്‍ വ്യക്തമാക്കണം?

പത്മജ വേണുഗോപാല്‍ ഉന്നയിച്ച ആരോപണവും അന്വേഷണ റിപ്പോര്‍ട്ടിലെ കാരണങ്ങളും എതാണ്ട് പൊരുത്തപ്പെടുന്നവയാണ്. അന്വേഷണ റിപ്പോര്‍ട്ടിലെ ചോദ്യത്തിന് ഉത്തരം പറയേണ്ടത് സതീശനും കെപിസിസി പ്രസിഡന്റുമാണ്. രാഹുല്‍ ഗാന്ധിയുടെ പരിപാടി മാറ്റിവച്ചതും കെപിസിസി പ്രസിഡന്റ് ചുമതലയുണ്ടായിരുന്ന എം.എം.ഹസ്സന്‍ തൃശ്ശൂരില്‍ വരാതിരുന്നതും തൃശ്ശൂരിലെ ചുമതലപ്പെട്ട കോണ്‍ഗ്രസ് നേതാക്കളുടെ 716 ബൂത്തില്‍ 600 ബൂത്തിലും കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തായതും പ്രചാരണത്തിന്റെ ചുക്കാന്‍ പിടിച്ച ടി.എന്‍. പ്രതാപന്‍ പ്രചാരണം നിയന്ത്രിക്കാതെ മാറിനിന്നതും എന്തുകൊണ്ട്? ബൂത്തുകളില്‍ കൃത്യമായി തെരഞ്ഞെടുപ്പ് ഫണ്ട് എത്തിയില്ലെന്നതും അന്വേഷണ റിപ്പോര്‍ട്ടിലെ പ്രധാന കാരണങ്ങളാണ്. ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ നിയോജക മണ്ഡലങ്ങളില്‍ നിന്നുമുള്ള ചില നേതാക്കള്‍ തൃശ്ശൂര്‍ ലോക്സഭാ മണ്ഡലത്തിലെത്തി വിമത പ്രവര്‍ത്തനം നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അന്വേഷണ റിപ്പോര്‍ട്ടിലെ ചോദ്യങ്ങളില്‍ പലതും സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിനെതിരാണ്. കെ.മുരളീധരന്റെ പരാജയത്തിന്റെ പ്രധാന കാരണം സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ചയും സംഘാടന മികവില്ലാത്തതാണെന്നും വ്യക്തമാക്കുന്നു. ബി.ജെ.പി. സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി ചെയ്ത ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് അദ്ദേഹത്തിന്റെ വിജയമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ചുരുക്കത്തില്‍ പ്രതാപനും സംസ്ഥാന നേതൃത്വവും ചേര്‍ന്ന് കെ.കരുണാകരന്റെ കുടുംബത്തിന്റെ ആണിക്കല്ല് തകര്‍ത്തുകൊണ്ടിരിക്കുകയാണെന്ന പത്മജ വേണുഗോപാലിന്റെ വാക്കുകളാണ് കെപിസിസി അന്വേഷണ റിപ്പോര്‍ട്ടിലൂടെ വെളിച്ചത്താകുന്നത്. മറ്റ് ചിലത് കൂടി സതീശനോട് ചോദിക്കാനുണ്ട്.

1. രാവിലെ കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളിപ്പ് വടക്കുംനാഥ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുമ്പോള്‍ പോലീസ് ബാരിക്കേട് കെട്ടി തടഞ്ഞപ്പോള്‍ പ്രതാപനും മുരളീധരനും എവിടെയായിരുന്നു.

2. വടക്കുംനാഥ ക്ഷേത്രത്തില്‍ കയറ്റാതെ ക്ഷേത്രത്തിന് മുന്നില്‍ എഴുന്നള്ളിപ്പ് അവസാനിപ്പിച്ച് മടങ്ങാന്‍ പോലീസ് ആവശ്യപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും കൂട്ടരും ഇടപെടാതിരുന്നത് എന്തുകൊണ്ട്? മഠത്തില്‍ വരവ് സമയത്ത് സുരക്ഷയുടെ പേര് പറഞ്ഞ് പൂരം പ്രേമികളെ ബലം പ്രയോഗിച്ച് പോലീസ് തള്ളിമാറ്റിയപ്പോള്‍ അവിടെയുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ എന്തുകൊണ്ട് മൗനം പാലിച്ചു.

3. ഇലഞ്ഞിത്തറമേളം നടക്കുന്ന വടക്കുംനാഥ ക്ഷേത്രത്തിന്റെ ഉള്ളില്‍ മേല്‍ശാന്തിയെ തടഞ്ഞ്, ആനപാപ്പാന്മാരെ അധിക്ഷേപിച്ചും, രാത്രി 10 മണിക്ക് ശേഷം സ്വരാജ് റൗണ്ടില്‍ ആരേയും കയറ്റാതെ വടം കെട്ടിയും, തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളിപ്പ് തടഞ്ഞും, ദേവസ്വം ജീവനക്കാരെയടക്കം ലാത്തി വീശി ഓടിച്ചപ്പോഴും, മേളം നിര്‍ത്തി വച്ച് തിരുവമ്പാടി ദേവസ്വം പ്രതിഷേധിച്ചപ്പോഴൊ ഒന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയോ പ്രതാപനോ രംഗത്ത് വന്നില്ല. പ്രതിഷേധിച്ചില്ല. ഈ സന്ദര്‍ഭങ്ങളിലെല്ലാം പോലീസിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് പ്രതിഷേധിച്ച ബി.ജെ.പി. നേതാക്കള്‍ സുരേഷ് ഗോപിയെ കൊണ്ടുവന്ന് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇടത്-വലത് സ്ഥാനാര്‍ത്ഥികള്‍ നിദ്രയിലായിരുന്നു. ഇതാണ് വാസ്തവം. പൂരത്തിന്റെ ചുമതലയുണ്ടായിരുന്ന മന്ത്രി കെ. രാജന്‍ സംഭവസ്ഥലത്ത് വന്നത് രാവിലെ 6 മണിക്കാണ്. കെ.മുരളീധരന്റെ തോല്‍വിക്ക് കാരണം പൂരവും പൂരത്തിലെ അന്തര്‍ധാരയുമാണെന്ന സതീശന്റെ വാദഗതികള്‍ പൊള്ളയാണ്. മാത്രമല്ല മുന്‍ എം.പി പ്രതാപനും കൂട്ടരും കെ.മുരളീധരനെതിരെ നടത്തിയ കുതികാല്‍ വെട്ടലും എം.പി. എന്ന നിലയിലെ പരാജയവും മറച്ചുപിടിച്ചുകൊണ്ട് പൂരത്തെ മറയാക്കാന്‍ ശ്രമിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. പൂരവും പോലീസ് അന്തര്‍ധാരയുമാണ് ബി.ജെ.പി.യുടെ ജയത്തിന് കാരണമെന്ന് പ്രഖ്യാപിച്ച വി.ഡി. സതീശനും കെപിസിസിയും അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊതുസമൂഹത്തോട് മാപ്പ് പറയുകയാണ് വേണ്ടത്. എഡിജിപിയെ ആര്‍എസ്എസ് ആക്കിയ വി.ഡി. സതീശന്‍, കെ.സി.ജോസഫും, ടി.സിദ്ദീഖ് എംഎല്‍എയും ആര്‍. ചന്ദ്രശേഖരനും ആര്‍എസ്എസ് പാളയത്തിലാണെന്ന് പറയില്ലെന്ന് വിശ്വസിക്കാം. കെ.മുരളീധരന്റെ നാണം കെട്ട തോല്‍വിയുടെ യഥാര്‍ത്ഥകാരണം കണ്ടെത്തിയ ഉപസമിതിക്ക് അഭിനന്ദനം.

(ബിജെപി സംസ്ഥാന ഉപാധ്യക്ഷനാണ് ലേഖകന്‍)

Tags: sureshgopiv.d satheesan#SupportSureshGopiPooram controversy
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി
Kerala

മന്ത്രിയൊക്കെ ആടയാഭരണം…തൃശൂരിന്റെ സ്വന്തം എംപിയായശേഷമുള്ള ആദ്യത്തെ പൂരം ശരിക്കും ആസ്വദിച്ചെന്ന് സുരേഷ് ഗോപി

Kerala

പ്രധാനമന്ത്രി നരേന്ദ്രമോദി വിഴിഞ്ഞത്ത്; കമ്മിഷനിങ് അൽപ്പസമയത്തിനകം, വേദിയിൽ 17 പേർക്ക് ഇരിപ്പിടം, പ്രതിപക്ഷ നേതാവ് വിട്ടു നിൽക്കും

Kerala

പഹല്‍ഗാം ആക്രമണം മുസ്‌ളീങ്ങളുടെ തലയില്‍ കെട്ടിവയ്‌ക്കേണ്ടെന്ന വാദവുമായി വി.ഡി സതീശന്‍

തൃശൂര്‍ സേക്രഡ് ഹാര്‍ട്ട് ലാറ്റിന്‍ ദേവാലയത്തിലും പാലയ്ക്കല്‍ സെന്‍റ് മാത്യൂസ് ദേവാലയത്തിലും  ഓശാന ഞായറില്‍ കുരുത്തോലയുമായി സുരേഷ് ഗോപി
Kerala

തൃശൂരില്‍ ഓശാന ഞായറില്‍ കുരുത്തോലയുമായി സുരേഷ് ഗോപി

Kerala

സുരേഷ് ഗോപി ദുബായ് കിരീടാവകാശിയെ സ്വീകരിച്ചത് കണ്ട് ഞെട്ടി ബിജെപി വിരുദ്ധരും അറബി സ്നേഹികളും മാധ്യമക്കഴുകന്മാരും

പുതിയ വാര്‍ത്തകള്‍

കരുവന്നൂര്‍ ബാങ്കില്‍ നടന്നത് സിപിഎം നേതൃത്വം നേരിട്ട് നടത്തിയ തട്ടിപ്പും കള്ളപ്പണ ഇടപാടും:ശോഭാ സുരേന്ദ്രന്‍

എറണാകുളത്ത് 10 വയസുള്ള രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയിലായി

അംബാനിയുടെ ജിയോ മ്യൂച്വല്‍ ഫണ്ടിലേക്ക് വരുന്നൂ, അലാദ്ദീനുമായി….

പത്തനംതിട്ട,എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ,വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

നിലമ്പൂരില്‍ പി വി അന്‍വറിന് വേണ്ടി കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് അനുയായികള്‍

പാകിസ്ഥാന്‍റെ ഭോലേരി സൈനിക വിമാനത്താവളത്തില്‍ വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹംഗാറില്‍ ബ്രഹ്മോസ് നടത്തിയ ആക്രമണം. നീല നിറത്തില്‍ കാണുന്ന ഹംഗാറില്‍  ബ്രഹ്മോസ് വീഴ്ത്തിയ കറുത്ത വലിയ തുള കാണാം. ഉപഗ്രഹത്തില്‍ നിന്നുള്ള ചിത്രം.

പാകിസ്ഥാന്റെ ഭോലാരി എയര്‍ബേസില്‍ ബ്രഹ്മോസ് താണ്ഡവം; ഹംഗാറില്‍ വലിയ തുള; അവാക്സും നാല് യുദ്ധവിമാനങ്ങളും തരിപ്പണമായോ?

മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ മറന്നു വച്ച കളളന്‍ കുടുങ്ങി

കോഴിക്കോട് വാഹനാപകടത്തില്‍ 6 പേര്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies