Saturday, May 31, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വൈക്കം സത്യഗ്രഹം: കാര്യങ്ങള്‍ ഗാന്ധിജിയെ ബോധ്യപ്പെടുത്തിയത് ആഗമാനന്ദസ്വാമികള്‍; ചര്‍ച്ചയില്‍ ദ്വിഭാഷി,മാധ്യമലോകം തമസ്‌കരിച്ചു

Janmabhumi Online by Janmabhumi Online
Sep 22, 2024, 08:09 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവല്ല: ജന്മഭൂമി ഓണത്തിനു പുറത്തിറക്കിയ പ്രത്യേക പതിപ്പുകള്‍ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നു. രാഷ്‌ട്രീയ സ്വയംസേവകസംഘത്തിന്റെ ശതാബ്ധിയോടനുബന്ധിച്ച് ‘സംഘം’, വൈക്കം സത്യഗ്രഹ ശതാബ്ദിയോടനുബന്ധിച്ച് ‘ശിവം’, വനിതാശാക്തീകരണം പ്രമേയമാക്കി ‘സുന്ദരം’ എന്നിങ്ങനെ മൂന്നു പതിപ്പുകളാണ് ജന്മഭൂമി ഈ ഓണത്തിനു പുറത്തിറക്കിയത്. വൈക്കം സത്യഗ്രഹ ശതാബ്ദി പതിപ്പായ ശിവമാണ് ഏറെ ചര്‍ച്ചചെയ്യപ്പെടുന്നത്.

വൈക്കം സത്യഗ്രഹ സമരത്തില്‍ സ്വാമി ആഗമാനന്ദന്റെ പങ്ക് മാധ്യമലോകം ബോധപൂര്‍വ്വം തമസ്‌കരിച്ചെന്ന് ജന്മഭൂമി മുന്‍ മുഖ്യപത്രാധിപര്‍ പി. നാരായണന്‍ ചൂണ്ടിക്കാട്ടുന്നു. മഹാത്മാഗാന്ധിയും ഇണ്ടംതുരുത്തി ദേവന്‍ നീലകണ്ഠന്‍ നമ്പ്യാതിരിയും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ദ്വിഭാഷിയായത് കൊല്ലം ചവറ സ്വദേശിയായ കൃഷ്ണന്‍ നമ്പ്യാതിരിയായിരുന്നു. ദേവന്‍ നീലകണ്ഠന്‍ നമ്പ്യാതിരിയുടെ അകന്നബന്ധു കൂടിയായ കൃഷ്ണന്‍ നമ്പ്യാതിരി 1928ല്‍ സംന്യാസം സ്വീകരിച്ചപ്പോഴാണ് സ്വാമി ആഗമാനന്ദന്‍ എന്നു പേരുമാറ്റിയത്.
ഗാന്ധിജിക്ക് സംസ്‌കൃതവും ദേവന്‍ നീലകണ്ഠന്‍ നമ്പ്യാതിരിക്ക് ഇംഗ്ലീഷും അറിയില്ലായിരുന്നു. അതിനാല്‍ ആശയവിനിമയത്തിന് ഒരു ദ്വിഭാഷി വേണമെന്ന നിര്‍ദ്ദേശം മുന്നോട്ടു വച്ചത് ഗാന്ധിജിയാണ്. ഇരു ഭാഷകളിലും അഗാധ പാണ്ഡിത്യമുള്ള യുവാവായ കൃഷ്ണന്‍ നമ്പ്യാതിരി ദ്വിഭാഷിയായി എത്തിയത് ഇങ്ങനെയാണ്.
1925 മാര്‍ച്ച് 10ന് ഉച്ചയ്‌ക്ക് രണ്ടുമണിക്കാണ് ഗാന്ധിജി ചര്‍ച്ചകള്‍ക്കായി ഇണ്ടംതുരുത്തി മനയില്‍ എത്തിയത്. അതിനും ഒരു ദിവസം മുന്നേ ഗാന്ധിജി വൈക്കത്ത് എത്തിയിരുന്നു. കോണ്‍ഗ്രസ് അഖിലേന്ത്യാ നേതാക്കളായ മഹാദേവ ദേശായി, രാമദാസ് ഗാന്ധി, സി. രാജഗോപാലാചാരി, ടി.ആര്‍. കൃഷ്ണസ്വാമി അയ്യര്‍ എന്നിവരും ഗാന്ധിജിക്ക് ഒപ്പമുണ്ടായിരുന്നു.
വടക്കുംകൂര്‍ രാജ, തെക്കുംകൂര്‍ രാജ, ദിവാന്‍ പേഷ്‌കാര്‍ എം.വി. സുബ്രഹ്മണ്യയ്യര്‍, തഹസീല്‍ദാര്‍ സുബ്രഹ്മണ്യയ്യര്‍, ദേവസ്വം അസി.കമ്മീഷണര്‍ പി. വിശ്വനാഥയ്യര്‍ എന്നിവരും ദേവന്‍ നമ്പ്യാതിരിയുടെ ഭാഗത്തു നിന്ന് ചര്‍ച്ചകളില്‍ ഭാഗഭാക്കായി.
അന്ന് ഗാന്ധിജിയും ദേവന്‍ നമ്പ്യാതിരിയും തമ്മില്‍ നടന്ന ചോദ്യോത്തരത്തിന്റെ പൂര്‍ണ്ണരൂപം ആഗമാനന്ദസ്വാമികളുടെ ജീവചരിത്രത്തില്‍ നല്‍കിയിട്ടുണ്ട്. കേരളത്തില്‍ ഹിന്ദുഐക്യത്തിനും സാമൂഹ്യപരിഷ്‌ക്കരണത്തിനും നിസ്തുല സംഭാവന നല്‍കിയ ആഗമാനന്ദസ്വാമികളുടെ പേര് വൈക്കം സത്യഗ്രഹസമരത്തിന്റെ ഭാഗമായി എവിടെയും രേഖപ്പെടുത്തരുതെന്നു നിര്‍ബന്ധമുള്ള മലയാള മാധ്യമ ലോകം അന്നേ ഈ ചരിത്രവസ്തുതയെ തമസ്‌കരിക്കാനാണ് ശ്രമിച്ചതെന്നും ഇനിയെങ്കിലും ഈ വസ്തുത ശരിയായി ചര്‍ച്ചചെയ്യപ്പെടേണ്ടതുണ്ടെന്നും പി. നാരായണന്‍ പറയുന്നു.
1936 ഏപ്രിലില്‍ ശ്രീശങ്കര ജയന്തി ദിനത്തില്‍ കാലടിയില്‍ അദ്വൈതാശ്രമം സ്ഥാപിച്ചതു സ്വാമി ആഗമാനന്ദയായിരുന്നു. അധഃസ്ഥിതര്‍ക്കു ക്ഷേത്രാരാധന നിഷേധിക്കപ്പെട്ട കാലത്തു ദലിത് ബാലനെ വേദവും പൂജയും പഠിപ്പിച്ചു ക്ഷേത്രത്തില്‍ പൂജ നടത്തിച്ച അദ്ദേഹം സമഭാവനയുടെ പ്രതീകമായി.
1896 ഏപ്രില്‍ 17ല്‍ കൊല്ലം കരുനാഗപ്പള്ളി താലൂക്കിലായിരുന്നു പി.കൃഷ്ണന്‍ നമ്പ്യാതിരിയുടെ ജനനം. മാവേലിക്കര ഹൈസ്‌കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്വാമി നിര്‍മലാനന്ദ ഹരിപ്പാട്ടെത്തി ശ്രീരാമകൃഷ്ണാശ്രമം സ്ഥാപിക്കാന്‍ ശ്രമങ്ങള്‍ തുടങ്ങിയതോടെ അദ്ദേഹവുമായി അടുത്തു. ശ്രീരാമകൃഷ്ണനെക്കുറിച്ചും അദ്ദേഹത്തിന്റെ പ്രഥമശിഷ്യരെക്കുറിച്ചും കേട്ടറിഞ്ഞതോടെ ത്യാഗിയായ സന്യാസിയാകാന്‍ ആഗ്രഹമായി. സ്വാമി ബ്രഹ്മാനന്ദയില്‍നിന്നു മന്ത്രദീക്ഷ സ്വീകരിച്ചു.
മദ്രാസ് പ്രസിഡന്‍സി കോളജില്‍ ഓണേഴ്‌സിനു പഠിക്കുന്ന കാലത്തു മഹാത്മാ ഗാന്ധിയുമായി പരിചയപ്പെട്ടു. 1928 ല്‍ സ്വാമി നിര്‍മലാനന്ദയില്‍ നിന്നു സന്യാസം സ്വീകരിച്ച് സ്വാമി ആഗമാനന്ദയായി. ശ്രീശങ്കര ജന്മദേശമായ കാലടിയുടെ ഉദ്ധാരണം ജീവിതകര്‍ത്തവ്യമായി സ്വീകരിച്ചു. തുടര്‍ന്നാണ് അദ്വൈതാശ്രമം സ്ഥാപിച്ചത്. ആത്മീയാചാര്യന്‍, വാഗ്മി, പത്രാധിപര്‍, ഗ്രന്ഥകാരന്‍, ദലിതരുടെ ഉദ്ധാരകന്‍ തുടങ്ങിയ നിലകളിലെല്ലാം അദ്ദേഹം പ്രശസ്തി നേടി.

ശതാബ്ദിയിലേക്കെത്തുന്ന രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ കേരളത്തിലെ പ്രവര്‍ത്തനവും നവതിയില്‍ എത്തിയ നാരായണ്‍ജിയുടെ ജീവിതവും അമ്പതിലേക്കെത്തിയ ജന്മഭൂമി ദിനപ്പത്രത്തിന്റെ ചരിത്രവും അഭേദ്യമാംവിധം ബന്ധപ്പെട്ടിരിക്കുന്നു. ഓണപ്പതിപ്പിലെ ആദ്യ ബുക്കായ സംഘം പതിപ്പില്‍ നൂറ് തൊണ്ണൂറ് അമ്പത് എന്ന തലക്കെട്ടിലുള്ള ലേഖനത്തില്‍ ഇവ മൂന്നും സമഞ്ജസമായി പ്രതിപാദിച്ചിട്ടുണ്ട്.

Tags: Swami Agamananda‎Vaikom Sree Mahadeva Temple‎T. K. Madhavan · ‎Vaikom SatyagrahaP Narayananji
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ഭാരതവര്‍ഷ ചരിത്രത്തിലൂടെ ഒരു എത്തിനോട്ടം

Kerala

വൈക്കം സത്യഗ്രഹത്തെ വിലയിരുത്തുന്നതില്‍ പരാജയപ്പെട്ടു: പി.എസ്. ശ്രീധരന്‍ പിള്ള

Varadyam

സംഘപഥത്തിലൂടെ: മാധവനുണ്ണിയും ഉദയനനും

മാതാപിതാക്കളായ കൃഷ്ണചന്ദ്, ഗ്യാനിദേവി സഹോദരി ഷീല എന്നിവര്‍ക്കൊപ്പം
Varadyam

അദ്വാനിജിയും കറാച്ചിയും

Varadyam

സിന്ധും മലപ്പുറവും

പുതിയ വാര്‍ത്തകള്‍

എല്ലാവരും ചേര്‍ന്ന് തകര്‍ത്ത് തരിപ്പണമാക്കി; നിലമ്പൂരിൽ മത്സരിക്കാനില്ല, സ്ഥാനാർത്ഥിത്വത്തിൽ നിന്നും പിന്മാറി പി.വി അൻവർ

കണക്കുകൂട്ടല്‍ തെറ്റിച്ച് മഴ; ജലശേഖരം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍, മഴ തുടർന്നാൽ ഡാമുകള്‍ കൂട്ടത്തോടെ തുറക്കേണ്ടി വരും

ഇലോണ്‍ മസ്‌കിന്റെ ലഹരി ഉപയോഗം പരിധി കടന്നെന്ന് റിപ്പോർട്ടുകൾ

ഗുരുവായൂര്‍ ആനയോട്ടത്തിലെ മിന്നും താരം ഗോപികണ്ണന്‍ ഇനി ഓര്‍മ്മകളില്‍, മദപ്പാടിലായിരുന്ന കൊമ്പൻ ചരിഞ്ഞു

നരഭോജി കടുവയെ പിടിക്കാനുള്ള കെണിയില്‍ പുലി കുടുങ്ങി

നവതി ആഘോഷിക്കുന്ന മുതിര്‍ന്ന ബിജെപി നേതാവ് കെ. രാമന്‍പിള്ളയെ തിരുവനന്തപുരം സൗത്ത് പാര്‍ക്ക് ഹോട്ടലില്‍ സംഘടിപ്പിച്ച അനുമോദന ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള ആദരിക്കുന്നു. പി. അശോക്കുമാര്‍, ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, രാജീവ് ചന്ദ്രശേഖര്‍, എ. സമ്പത്ത്, ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍, ജോസഫ് എം. പുതുശ്ശേരി, എ. ശിവന്‍പിള്ള, ഒ. രാജഗോപാല്‍, പ്രൊഫ. ബാലകൃഷ്ണക്കുറുപ്പ്, കരമന ജയന്‍ തുടങ്ങിയവര്‍ സമീപം

കെ. രാമന്‍പിള്ള നവതി ആഘോഷം: രാഷ്‌ട്രീയത്തിലെ മികച്ച മാതൃക: ഗോവ ഗവര്‍ണര്‍

അടുത്ത മൂന്ന് മണിക്കൂറിൽ എല്ലാ ജില്ലകളിലും തീവ്രമഴയ്‌ക്ക് സാധ്യത, കാലവർഷക്കെടുതിയിൽ 10 പേർക്ക് ജീവൻ നഷ്ടമായി

സാധ്ന ബ്രോഡ്കാസ്റ്റ് കേസ്; അര്‍ഷദ് വാസിക്കും ഭാര്യയ്‌ക്കും വിലക്ക്

കമല്‍ഹാസന്റെ തഗ് ലൈഫിന് കര്‍ണാടകയില്‍ വിലക്ക്

സാങ്കേതിക തകരാർ: ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനം മസ്കറ്റിൽ ഇറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies