Saturday, May 10, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

”ഓം മണിപത്മേ ഹും, ഓം മണിപത്മേ ഹും” (കഥ)- ഡോ സുകുമാര്‍ കാനഡ

Janmabhumi Online by Janmabhumi Online
Sep 21, 2024, 07:53 am IST
in Literature
FacebookTwitterWhatsAppTelegramLinkedinEmail

‘ഓം മണിപത്മേ ഹും, ഓം മണിപത്മേ ഹും” എന്ന പതിഞ്ഞ താളത്തിലുള്ള മന്ത്രജപം കേട്ടുകൊണ്ടു കുതിരപ്പുറത്തിരുന്നു കുമാര്‍ വര്‍മ്മ ലേശം മയങ്ങിപ്പോയി. മയക്കം എന്ന് പറഞ്ഞാല്‍, ഉറക്കമൊന്നുമല്ല, ചെറിയൊരു മറവിയുടെയത്രയേ ഉള്ളൂ. എന്നാല്‍ അതിനെപ്പറ്റി ബോധ്യമുണ്ട് താനും. കുതിരപ്പുറത്ത് യാത്രചെയ്ത് പരിചയമില്ലാത്തതുകൊണ്ട് വലിയ പുറം വേദനയാണ്. അതും വച്ച് ഉറങ്ങാനൊന്നും പറ്റില്ല. നല്ല കയറ്റമാണ് ഡോള്‍മലാ പാസ്സ്. കുതിരയുടെ ഓരോ കാലും പാറക്കല്ലുകളില്‍ പതിക്കുമ്പോള്‍ നടുവിലെ അസ്ഥികള്‍ നൂറുങ്ങുന്നത്‌പോലെ, അരക്കെട്ട് വേദനിച്ചു വിങ്ങുന്നു. ശരീരത്തിന്റെ വേദന മറക്കാന്‍ പ്രകൃതി തന്നെ ചെറിയൊരു ബോധമയക്കം ചെയ്തു തന്നതാവും.
ടെന്‍സിന്‍ ഡാവ എന്ന് പേരുള്ള നല്ല ഉശിരന്‍ ടിബറ്റന്‍ ചെറുപ്പക്കാരനാണ് കുതിരക്കാരന്‍. ഏറിയാല്‍ ഇരുപതോ ഇരുപത്തിരണ്ടോ വയസ്സുണ്ടാവും. കുമാറിന്റെ ബാക്ക് പായ്‌ക്ക് ടെന്‍സിന്‍ അവന്റെ പിറകിലും തോളത്തുമായി തൂക്കി ഇട്ടിരുന്നു. അത്യാവശ്യം മരുന്നുകളും ഉണക്കിയ ആപ്പിളും ബദാമും കശുവണ്ടിപ്പരിപ്പും അതിനുള്ളിലുണ്ട്. പാസ്‌പോര്‍ട്ടും കുറച്ച് ഡോളര്‍ ഉള്ളതും ആ ബാഗിലാണ്. കുതിരയുടെ കയര്‍ പിടിച്ച് ടെന്‍സിന്‍ വേഗത്തില്‍ മല കയറുകയാണ്. അതിനു കടിഞ്ഞാണ്‍ എന്ന് പറയാന്‍ പറ്റില്ല. കുതിര ടെന്‍സിന്‍ വരച്ച വരയിലാണ് എപ്പോഴും നടക്കുക. അതിനു കടിക്കാന്‍ പാകത്തിന് പുല്ലൊന്നും ഈ വരണ്ട പാറക്കല്ലുകള്‍ക്കിടയില്‍ കാണാനുമില്ല. പിന്നെ വല്ലപ്പോഴും കുതിരയെ നി
ര്‍ത്തി ടെന്‍സിന്‍ പാറകള്‍ക്ക് മറവിലേയ്‌ക്ക് പോകുന്നത് കാണാം. മൂത്രമൊഴിക്കാനാവും എന്നാണ് വിചാരിച്ചത്. ഇന്നലത്തെ ട്രെക്കിനിടയ്‌ക്ക് ഒരിക്കല്‍ കയ്യില്‍ കുറച്ചു പ്രത്യേകതരം പുല്ലു കൊണ്ടുവന്നു കാണിച്ചു അയാള്‍. ”ഇത് വെള്ളം തിളപ്പിച്ച് ചായയുണ്ടാക്കി കഴിച്ചാല്‍ വിശപ്പറിയില്ല; പത്തുമണിക്കൂര്‍ ഉറങ്ങാനും പറ്റും.” ടെന്‍സിന്‍ അറിയാവുന്ന മുറി ഇംഗ്ലീഷില്‍ പറഞ്ഞിരുന്നു.
കുതിര അവനൊപ്പമെത്താന്‍ പാടുപെടുന്നതു പോലെ അല്‍പ്പമൊന്നു കിതച്ചു നിന്നു. അപ്പോഴാണ് ടെന്‍സിന്‍ തിരിഞ്ഞു നോക്കിയത്. സാബ് അതാ കുതിരപ്പുറത്തിരുന്ന് ഉറക്കം തൂങ്ങുന്നു.
”നോ നോ സാബ്, ഡേഞ്ചര്‍!, ഡേഞ്ചര്‍!” അവന്‍ മുന്നറിയിപ്പ് നല്‍കി.
കതിരപ്പുറത്തുനിന്ന് തിരിഞ്ഞുനോക്കുമ്പോള്‍ കാണുന്നത് കടന്നുവന്ന കുത്തനെയുള്ള താഴ്വാരമാണ്. മുമ്പില്‍ കുത്തനെ കയറ്റവും. വഴിത്താരയെന്നു പറയാന്‍ പ്രത്യേകിച്ച് ഒന്നുമില്ല. പിന്നെ മുന്നില്‍ നടന്നു പോയവരുടെ ബൂട്ടിന്റെ പാടുകള്‍ കല്ലിന്റെ മുകളില്‍ കണ്ടെങ്കിലായി, അത്ര തന്നെ. പച്ചപ്പിന്റെ തരിമ്പു പോലും എങ്ങും കാണാനില്ല. പല വലിപ്പത്തിലുള്ള കല്ലുകളാണ് ചുറ്റും നിറയെ. കാല്‍ വച്ചാല്‍ ഉറയ്‌ക്കുമോ എന്നുറപ്പില്ലാത്ത കല്ലുകള്‍. കുതിരകള്‍ എങ്ങിനെയാണാവോ ഇതിലൂടെ ഭാരവും താങ്ങി നടക്കുന്നത്.
രണ്ടു ദിവസം മുന്‍പാണ് ഡാര്‍ച്ചിനില്‍ എത്തിയത്. അവിടെ നിന്നും ബസ്സില്‍ പുറപ്പെടുമ്പോള്‍ ഒരേയൊരു പ്രാര്‍ത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളു. കൈലാസപരിക്രമണം പൂര്‍ത്തിയാക്കണം. അന്‍പത്തിനാല് കിലോമീറ്റര്‍ ദൂരമാണ് കോറ പരിക്രമം. നടന്നും കുതിരയുടെ സഹായത്തോടെയും എല്ലാം ആയിക്കോള്ളട്ടെ, ജീവിതത്തില്‍ ഒരുപക്ഷേ ഒരിക്കല്‍ മാത്രം സാധിക്കുന്ന കാര്യമാണ്. പതിനെണ്ണായിരം അടി ഉയരത്തില്‍ വരെ മല കയറി ഡോല്‍മാ ലാ പാസ്സ് കയറി പോയാലേ കൈലാസനാഥനെ വലം വയ്‌ക്കാനാവൂ.
നേപ്പാള്‍-ടിബറ്റ് ബോര്‍ഡര്‍ കടന്നയുടനേ ടെന്നോര്‍ എന്നു പേരുള്ള ടിബറ്റന്‍ ഗൈഡിനെ കിട്ടി. അപരിചിതനായ അയാളോട് സംസാരിക്കാന്‍ മടിച്ചു നിന്നപ്പോള്‍ അയാള്‍ പറഞ്ഞു.
”ഡോണ്ട് വറി സര്‍, എനിക്ക് ഹിന്ദിയും ഇംഗ്ലീഷും അറിയാം. ഗുജറാത്തില്‍ നിന്നും വരാറുള്ള തീര്‍ത്ഥാടകരെ കൊണ്ടുവന്ന് കുറച്ചൊക്കെ ഗുജറാത്തിയും പറയാനാവും.”
സമാധാനമായി. സാധാരണ ടിബറ്റന്‍ കുതിരക്കാരും നമ്മുടെ ബാഗ് പിടിക്കുന്ന പോര്‍ട്ടര്‍മാരും ആംഗ്യഭാഷയിലാണ് യാത്രികരുമായി സംവദിക്കുക. ഇനിയിപ്പോള്‍ അതു വേണ്ടല്ലോ. ടെന്നോര്‍ വരുന്നത് ലാസയില്‍ നിന്നാണ്. നേപ്പാള്‍ ടിബറ്റ് ബോര്‍ഡര്‍ ടൗണ്‍ രസുവഗഡിയില്‍ നിന്നും എണ്ണൂറു കിലോമീറ്റര്‍ അകലെ നിന്ന് വന്ന് കൈലാസ മാനസസരോവര്‍ യാത്രയ്‌ക്ക് ആളുകളെ ഗൈഡ് ചെയ്യുന്ന പണിയാണ് ടെന്നോറിന്റേത്. നൂറു തവണയില്‍ കൂടുതല്‍ കൈലാസയാത്ര ചെയ്ത പരിചയമുണ്ട് ടെന്നോറിന്.
”ഇപ്പോള്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രികര്‍ ഇല്ലാത്തതു കൊണ്ട് തിരക്കല്‍പ്പം കുറവുണ്ട്.” ടെന്നോര്‍ പറഞ്ഞു. കോവിഡ് കാലം കഴിഞ്ഞ് ബോര്‍ഡര്‍ തുറന്നതില്‍പ്പിന്നെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ടിബറ്റന്‍ വിസ കൊടുക്കുന്നില്ല.
ടിബറ്റിലെ കാര്യങ്ങള്‍ പറഞ്ഞു വന്നപ്പോള്‍ അയാള്‍ വാചാലനായി. ”ഞങ്ങളുടെ കള്‍ച്ചറും ഭാഷയും ഇനി അധികകാലം നിലനില്‍ക്കുമെന്ന് തോന്നുന്നില്ല. ചൈനീസ് ഭാഷയാണ് സ്‌കൂളുകളില്‍ പ്രധാനമായും പഠിപ്പിക്കുന്നത്. പേരിന് ബുദ്ധിസ്റ്റ് മൊണാസ്ട്രികളും സ്തൂപങ്ങളുമൊക്കെ നശിപ്പിക്കാതെ വച്ചിട്ടുണ്ടന്നേയുള്ളു. അതും ടൂറിസ്റ്റ്കള്‍ക്കു വേണ്ടിയാണ്. നല്ല വരുമാനമാണ് ഇതില്‍ നിന്നും ചൈനീസ് ഗവര്‍മെന്റിന് കിട്ടുന്നത്.”
ബോര്‍ഡര്‍ കടക്കുന്ന സമയത്ത് ടിബറ്റിലെ കാര്യങ്ങള്‍ ഏതാണ്ട് ഇങ്ങിനെയായിരിക്കാം എന്ന് തോന്നിയിരുന്നു. നേപ്പാളിലെ ഇമ്മിഗ്രേഷന്‍ ചെക്ക് ചെയ്ത് എക്‌സിറ്റ് സ്റ്റാമ്പടിച്ച പാസ്‌പോര്‍ട്ട് വാങ്ങി ചൈനീസ് ഇമ്മിഗ്രേഷന്‍ ഓഫീസിലേയ്‌ക്ക് പോവുമ്പോള്‍ കൂടെയുള്ള നേപ്പാളി ഷെര്‍പ്പ വീര്‍ ബഹാദൂര്‍ പറഞ്ഞിരുന്നു.”സാബ്, ഫോണില്‍ ദലയ് ലാമയുടെ ഫോട്ടോകള്‍ ഒന്നുമില്ലല്ലോ അല്ലേ? നമ്മളെ കടത്തിവിടാതിരിക്കാന്‍ അതു മാത്രം മതി ഒരു കാരണം.”
ഇമ്മിഗ്രേഷന്‍ ഓഫീസര്‍ നിര്‍വ്വികാരനായി മുഖത്തേക്കൊന്നു സൂക്ഷിച്ചു നോക്കിയിട്ട് ഫോണ്‍ ഓണ്‍ ചെയ്തു കൊടുക്കാന്‍ ആംഗ്യം കാണിച്ചു. പിന്നെ പത്തു മിനുട്ടോളം ഫോണിലെ ഫോട്ടോ ആല്‍ബങ്ങള്‍ മറിച്ചു നോക്കി അവസാനം ഒന്നും മിണ്ടാതെ പാസ്‌പോര്‍ട്ടും ഫോണും തിരികെ തരികയാണ് ചെയ്തത്.

കുതിര മൂക്ക് ചീറ്റിക്കൊണ്ട് പതുക്കെപ്പതുക്കെ മലകയറുകയാണ്. ടെന്‍സിന്‍ കയ്യിലെ മുത്തുമാലയില്‍ പിടിച്ചുകൊണ്ട് മണി പദ്‌മേ ഹും ജപിച്ചുകൊണ്ടേയിരുന്നു. ഇടക്ക് നാലഞ്ചു യാക്കുകള്‍ വളരെയേറെ ഭാരമുള്ള ഭാണ്ഡക്കെട്ടുകളുമായി കല്ലുകള്‍ക്ക് മുകളിലൂടെ വേഗത്തില്‍ ചവിട്ടിക്കയറുന്നുണ്ടായിരുന്നു. ടെന്‍സിന്‍ പറഞ്ഞു. ”സാബ്, ഹോള്‍ഡ് ബാഗ് പ്ലീസ്.” അവനും കുറച്ചു തളര്‍ന്നിരുന്നു. എന്റെ ബാഗ് കുറച്ചു നേരം കുതിരപ്പുറത്ത് വയ്‌ക്കണം. അത് ഞാന്‍ പിടിച്ച് ഇരിക്കുകയും വേണം. ഞാന്‍ ഉറക്കംതൂങ്ങി താഴെ വീഴാതിരിക്കാന്‍ വേണ്ടിയാണോ അവനീ ജോലിയെന്നെ ഏല്‍പ്പിച്ചത്?
ഡാര്‍ച്ചിനില്‍നിന്ന് യമദ്വാരം കടന്ന് ദെഹ്‌റാപുക്ക് വരെയുള്ള ട്രെക്കിങ്ങായിരുന്നു ആദ്യ ദിവസം. പകുതി ദൂരം കുതിരപ്പുറത്തും പിന്നെ നടന്നുമാണ് ആ എട്ടൊന്‍പതു മണിക്കൂറുകള്‍ കടന്നു പോയത്. യമദ്വാര്‍ കടക്കും മുന്‍പേ ടെന്നോര്‍ കൂട്ടം കൂടിനിന്ന കുതിരക്കാരെയെല്ലാം നിരത്തി നിര്‍ത്തി അവരുടെ നമ്പറും പേരും കുറിച്ച കടലാസ്സുകള്‍ ചുരുട്ടി ഒരു തൊപ്പിയിലിട്ട് യാത്രക്കാരോട് അതില്‍ ഒരോന്നെടുക്കാന്‍ ആവശ്യപ്പെട്ടു. അങ്ങിനെ തിരഞ്ഞെടുത്ത കുതിരക്കാരനാണ് ടെന്‍സിന്‍ഡാവ.
വീര്‍ ബഹാദൂര്‍ ബസ്സിറങ്ങുമ്പോഴേ പറഞ്ഞു.”സാബ് ഞാന്‍ കഴിഞ്ഞ തവണ കൈലാസയാത്രയ്‌ക്ക് സഹായിയായി വന്നത് ഇരുപത്തിരണ്ടു കൊല്ലം മുന്‍പാണ് . അന്നിത്ര സൗകര്യങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ലോഡ്ജിന് പകരം ടെന്റ്കളായിരുന്നു. വഴി ഇതിലും വളരെ മോശമായിരുന്നു. പത്തില്‍ മൂന്നു നാലുപേര്‍ യാത്ര മുഴുമിപ്പിക്കാതെ മടങ്ങുമായിരുന്നു. ചുറ്റും നടന്നു കോറ ചെയ്യാന്‍ ആയില്ലെങ്കിലും കൈലാസപര്‍വ്വതം കണ്ടു മടങ്ങുന്നതും പുണ്യം തന്നെ. ചിലര്‍ മാനസസരോവരം കണ്ടു മടങ്ങും.”
വീര്‍ ബഹാദൂര്‍ സ്‌കൂള്‍ പഠനം കഴിഞ്ഞ് പത്തു കൊല്ലത്തോളം കൈലാസയാത്രക്കാര്‍ക്ക് സഹായിയായി പോയിരുന്നു. എത്ര തവണ കൈലാസപര്യടനം ചെയ്തിട്ടുണ്ടെന്ന് അയാള്‍ക്ക് ഓര്‍മ്മയില്ല. ”അന്‍പത് അറുപത് തവണ പോയിട്ടുണ്ടാവും.” അയാള്‍ പറഞ്ഞു.
ബസ്സ് യാത്രയ്‌ക്കിടയില്‍ ഭക്ഷണം വിളമ്പുമ്പോള്‍ വീര്‍ ബഹാദൂര്‍ തമിഴില്‍ ചോദിച്ചു. ‘സര്‍ ശാപ്പാട് എപ്പടിയിരിക്ക്?”
അതെങ്ങിനെ? ഈ നേപ്പാളി ഷെര്‍പ്പയ്‌ക്ക് തമിഴറിയാമോ.
ഇരുപത്തിരണ്ടുകൊല്ലം മുന്‍പ് കൈലാസ യാത്രയ്‌ക്ക് വന്ന ഒരു വര്‍മ്മ സാറിന്റെ കൂടെ മദ്രാസ്സില്‍ പോയതും അവിടെയൊരു കമ്പനിയില്‍ ഗൂര്‍ഖാ സെക്യൂരിറ്റിയായി ഏറെക്കാലം കഴിഞ്ഞതും വീര്‍ പറഞ്ഞു. തമിഴ് അത്യാവശ്യം മനസ്സിലാവുമെങ്കിലും പറയാന്‍ ബുദ്ധിമുട്ടാണ്. വര്‍മ്മ സാറിന്റെ സഹായത്തിലാണ് ഇരുപതു കൊല്ലത്തോളം അവിടെ പിടിച്ചു നിന്നത്. ഒരിക്കല്‍ നാട്ടില്‍ വന്നപ്പോള്‍ പോഖ്‌റയില്‍ നിന്നും വീര്‍ ബഹാദൂര്‍ കല്യാണം കഴിച്ചെങ്കിലും ഭാര്യയെ ഇന്ത്യയിലേക്ക് കൊണ്ടു പോയിട്ടില്ല. വര്‍ഷത്തില്‍ രണ്ടു തവണയെങ്കിലും വീര്‍ ബഹാദൂര്‍ നേപ്പാളിലേക്ക് വരാറുണ്ട്. വര്‍മ്മ സാര്‍ മരിച്ചപ്പോഴാണ് നേപ്പാളിലേക്ക് മടങ്ങാന്‍ തീരുമാനമായത്. ജോലിയില്‍ നിന്നുള്ള പെന്‍ഷന്‍കൊണ്ട് ചെലവിന് തികയുന്നില്ല. അയാള്‍ക്ക് അന്‍പതു വയസ്സേ ആയിട്ടുള്ളു. ഇനിയും ജോലി ചെയ്യാനുള്ള ആരോഗ്യവുമുണ്ട്. രണ്ടു പെണ്‍കുട്ടികളാണ് വീട്ടില്‍. മൂത്തവള്‍ നേഴ്‌സിംഗ് പഠിക്കുന്നു. പാസ്സായിട്ട് ആസ്‌ത്രേലിയയിലേയ്‌ക്കോ കാനഡയ്‌ക്കോ പോകാന്‍ തയ്യാറായിരിക്കുന്നു.
”സാറിന്റെ കൂടെ കൈലാസ യാത്രയ്‌ക്ക് പോകുമ്പോള്‍ വഴികളെല്ലാം വളരെ മോശമായിരുന്നു. ടിബറ്റില്‍ ജാപ്പനീസ് ട്രക്കുകളിലാണ് എല്ലാവരും കഠിനമായ വഴിയിലൂടെ പോയിരുന്നത്. റോഡെന്നു പറയാന്‍ ഒന്നും ഉണ്ടായിരുന്നില്ല. ഇപ്പോഴും അത്തരം വഴികളുണ്ട് ഇടയ്‌ക്കിടക്ക്. പക്ഷേ ബോര്‍ഡര്‍ കടന്നുകഴിഞ്ഞുള്ള ചൈനീസ് റോഡുകള്‍ ഇപ്പോള്‍ ഒന്നാന്തരമാക്കിയിട്ടുണ്ട്.”
വീര്‍ ബഹാദൂര്‍ തന്റെ അച്ഛനെപ്പറ്റിയാണ് പറയുന്നതെന്ന് വര്‍മ്മയ്‌ക്ക് മനസ്സിലായി. കുമാര്‍ അമേരിക്കയില്‍ പഠിക്കുന്ന കാലത്താണ് അച്ഛന്‍ കൈലാസയാത്ര ചെയ്യുന്ന കാര്യം അമ്മ വിളിച്ച് പറയുന്നത്. ഈ വയസ്സുകാലത്ത് ഇത്ര വലിയ അഡ്വെഞ്ചര്‍ വേണോ എന്ന് വീട്ടുകാരും നാട്ടുകാരും ചോദിച്ചിരുന്നു. ഇന്‍ഡ്യാ ഗവര്‍മെന്റ് യാത്രക്കാരില്‍ നിന്നും ആപ്ലിക്കേഷന്‍ വിളിച്ച് സൈന്യത്തിന്റെ സഹായത്തോടെയാണ് അന്നൊക്കെ കൈലാസയാത്ര നടത്തിയിരുന്നത്. അച്ഛന്‍ തിരികെ വന്ന് ഒരുമാസത്തിനകം ഒരു ഗൂര്‍ഖ അച്ഛനെ കാണാന്‍ വന്ന കാര്യവും അമ്മയാണ് പറഞ്ഞത്. അപ്പോഴും കുമാര്‍ വര്‍മ്മ വീര്‍ബഹാദൂറിനോട് അച്ഛനെപ്പറ്റി ഒന്നും പറഞ്ഞില്ല.
ബസ്സിലിരിക്കുമ്പോള്‍ വീര്‍ ബഹാദൂര്‍ വീണ്ടും അടുത്തു വന്നിരുന്ന് വര്‍ത്തമാനം പറഞ്ഞപ്പോള്‍ വര്‍മ്മ ഫോണില്‍ നിന്നും പഴയൊരു ഫോട്ടോ തപ്പിയെടുത്തു. സ്‌കാന്‍ ചെയ്ത് സൂക്ഷിച്ചിരുന്ന ഫോട്ടോകളിലൊന്ന്. വീര്‍ ബഹാദൂറിനെ ഫോട്ടോ കാണിച്ചു കൊടുത്തു. അയാളുടെ മുഖംവിടര്‍ന്നു. ”വര്‍മ്മാ സര്‍! വര്‍മ്മാ സര്‍! ഉങ്കളുടെ അപ്പാ?അപ്പാ?”വിസ്മയത്തില്‍ അയാളുടെ മുഖം ചുവന്നു. രണ്ടു കയ്യുമെടുത്ത് പിടിച്ച് കുലുക്കി അയാള്‍ പറഞ്ഞു. ”സര്‍, എനിക്കു തോന്നിയിരുന്നു സാറിനെ എങ്ങിനെയോ എനിക്കറിയാമെന്ന്. അമേരിക്കയില്‍ പഠിക്കാന്‍ പോയ മകനെപ്പറ്റി സാര്‍ പറഞ്ഞിട്ടുണ്ട്.”

ഗീറെംഗ് പട്ടണത്തിലായിരുന്നു ബോര്‍ഡര്‍ കഴിഞ്ഞയുടനേ താമസം ഏര്‍പ്പാടാക്കിയിരുന്നത്. കൃത്യം ആറു മണിക്കേ നാരങ്ങാ നീരൊഴിച്ച ചായ റെഡി. പിന്നെ ബ്രേക്ക് ഫാസ്റ്റും – ഒരു ദിവസം മുഴുവന്‍ റോഡു യാത്ര ചെയ്ത് മറ്റൊരു നഗരമായ സാഗയിലും താമസിച്ചിട്ടാണ് മാനസസരോവരത്തിന്റെ അടുത്ത് ബസ്സു നിര്‍ത്തിയത്. നല്ല തെളിഞ്ഞ ശുദ്ധജലം ഏറെ പരന്നു കിടക്കുന്ന തടാകം. ദേവീദേവന്‍മാരുടെ വിഹാര ഭൂമി. നല്ല തണുപ്പുണ്ടെങ്കിലും വെയിലുള്ളതുകൊണ്ട് ബുദ്ധിമുട്ടറിയുന്നില്ല.
”ചൈനീസ് പട്ടാളം ഇടയ്‌ക്ക് വന്ന് നോക്കുന്നുണ്ട്. വെള്ളത്തില്‍ മുങ്ങിക്കുളിക്കാന്‍ അവര്‍ സമ്മതിക്കില്ല.” ടെന്നോര്‍ എല്ലാവരോടുമായി പറഞ്ഞു. കുറച്ചുകൂടി പോവുമ്പോള്‍ മറ്റൊരു തടാകം കണ്ടു. ചെറുതാണ്. കരയില്‍ മൃഗങ്ങളുടെ എല്ലുകളും കൊമ്പുകളും കൂട്ടി വച്ചിരിക്കുന്നു. ‘ആ തടാകത്തിലെ ജലത്തില്‍ ആരും തൊടാറില്ല. രാക്ഷസ് താള്‍ ആണത്. രാവണന്‍ നീരാടി സന്ധ്യാ കര്‍മ്മങ്ങള്‍ ചെയ്ത ഇടം.” ടെന്നോര്‍ പറഞ്ഞു.
മാസസരോവരത്തിലെ രാത്രി അതിസുന്ദരമായിരുന്നു. പൂര്‍ണ്ണചന്ദ്രന്‍ ഉദിച്ച് നീല നിറത്തില്‍ പരന്നുകിടക്കുന്ന സരോവരത്തെയാകെ പ്രകാശമാനമാക്കി. അറിയാതെതന്നെ ദിവ്യാനുഭൂതികൊണ്ട് ഉള്ളു നിറയ്‌ക്കുന്ന ദൃശ്യാനുഭവം. കുറച്ചു ദൂരെ കൈലാസപര്‍വ്വതം കാണാം. പ്രഭാതമായപ്പോഴേയ്‌ക്കും മാനസസരോവരത്തിന്റെ തീരത്ത് പൂജയും ഹവനവും നടത്താനുള്ള ഏര്‍പ്പാടുകള്‍ വീര്‍ ബഹാദൂറും കൂട്ടരും ചെയ്തിരുന്നു.
ടെന്‍സിന്‍, ഓം മണിപദ്‌മേ ഹൂം ജപിച്ചുകൊണ്ട് കുതിരയുടെ കയറില്‍ പിടിച്ച് മല കയറുകയാണ്. ഡോല്‍മ ലാ പാസ്സിന്റെ ഏറ്റവും ഉയരത്തില്‍ എത്തിയപ്പോള്‍ ടെന്‍സിന്‍ പറഞ്ഞു. ”സാബ്, ഡൗണ്‍, ഡൗണ്‍; വാക്ക്, വാക്ക്”. ടെന്‍സിന്‍, വര്‍മ്മയുടെ ബാഗ് വാങ്ങി തോളിലിട്ടു. ഇനി കുതിരയ്‌ക്ക് ഭാരം വഹിച്ചുകൊണ്ട് താഴേയ്‌ക്ക് നടക്കാന്‍ പറ്റില്ല. ബാക്കി പത്തു കിലോമീറ്റര്‍ വടിയും കുത്തിപ്പിടിച്ച് നടക്കുക തന്നെ. ടെന്‍സിന്‍ കുതിരയെ കൂട്ടിക്കൊണ്ട് താഴേയ്‌ക്ക് നടന്നുതുടങ്ങി.
”ഞാന്‍ പറഞ്ഞല്ലോ പണ്ടത്തെ യാത്ര ഇപ്പേഴത്തേതിനേക്കാള്‍ ഏറെ ബുദ്ധിമുട്ടായിരുന്നു. നടന്ന് നടന്ന് ഇടത്താവളങ്ങളില്‍ എത്തുമ്പോഴേക്കും ഇരുട്ടും തണുപ്പും വിശപ്പും കാരണം കണ്ണു കാണാത്ത അവസ്ഥയാവും. അന്ന് ദിറാപുക്കില്‍ നിന്നും വര്‍മ്മാ സാറിന്റെ സഹായത്തിന് പോര്‍ട്ടറായി ഞാനാണ് കൈലാസത്തിന്റെ അടിത്തട്ടിലെ ഭഗവദ് ചരണസ്പര്‍ശത്തിനായി പോയത്. എട്ടോ ഒന്‍പതോ മണിക്കൂര്‍ എടുക്കും അവിടെയെത്തി മടങ്ങാന്‍. കുത്തനെയുള്ള കയറ്റവും പിന്നെ ഇറക്കവും, മഞ്ഞുരുകി വരുന്ന ചെറിയ അരുവികളും ആയി വളരെ ബുദ്ധിമുട്ടാണെങ്കിലും രസകരമാണ് ചരണ്‍ സ്പര്‍ശിലേക്കുള്ള യാത്ര. നടന്നു കുറേ കഴിഞ്ഞപ്പോള്‍ പെട്ടെന്ന് വര്‍മ്മാസാര്‍ കുഴഞ്ഞു വീണു. കൂടെയുള്ള മറ്റ് യാത്രക്കാര്‍ പരിഭ്രാന്തരായി. പെട്ടെന്ന് മറ്റൊരു ഗ്രൂപ്പിലെ പോര്‍ട്ടര്‍, ഒരു ടിബറ്റന്‍ സുന്ദരി പെണ്‍കുട്ടി ഓടി വന്ന് ചെറിയൊരു ഓക്‌സിജന്‍ സിലിണ്ടര്‍ തുറന്ന് സാറിന്റെ ശ്വാസതടസ്സം മാറ്റി. പിന്നെ അവിടെ അല്പം വിശ്രമിച്ചിട്ടാണ് ഞങ്ങള്‍ കൈലാസനാഥന്റെ ചരണം തൊട്ടതും അവിടുത്തെ തീര്‍ത്ഥം കുപ്പിയിലാക്കിയെടുത്തതും. വൈകുന്നേരം തിരികെ നടന്നെത്തിയപ്പോഴേക്ക് സാര്‍ കൂടുതല്‍ ഉല്ലാസവാനായിരുന്നു. ആ പെണ്‍കുട്ടി ഓക്‌സിജന്‍ സിലിണ്ടര്‍ എന്റെ കയ്യില്‍ തന്നു ചിരിച്ചിട്ട് അവള്‍ സഹായിക്കുന്ന യാത്രക്കാരന്റെയൊപ്പം നേരത്തെ മടങ്ങിപ്പോയിരുന്നു.
ദേറാപുക്കിലെ ക്യാമ്പില്‍ എത്തിയപ്പോള്‍ വര്‍മ്മാ സാര്‍ പറഞ്ഞു. ”വീര്‍ ബഹാദൂര്‍, ഓക്‌സിജന്‍ സിലിണ്ടര്‍ എവിടെ? അത് തിരിച്ചു കൊടുക്കണം. ആ പെണ്‍കുട്ടിക്ക് കുറച്ച് പൈസയും കൊടുക്കണം. എന്റെ ജീവന്‍ രക്ഷിച്ചവളാണ്.”
”വര്‍മ്മാസാര്‍ ടെന്റില്‍ വിരമിക്കുമ്പോള്‍ കൈയില്‍ മൂവായിരം രൂപയുമായി ഞാന്‍ അവളെ തേടി നടന്നു. ഒടുവില്‍ ദേറാപുക്കില്‍ത്തന്നെ മലയടിവാരത്തുള്ള ഒരു ടിബറ്റന്‍ ടീ ഷോപ്പില്‍ അവളെ കണ്ടു. ”യാഗ് പോ സേദാ – താങ്ക് യൂ”, എന്ന് പറഞ്ഞ് രൂപ അവളെ ഏല്‍പ്പിക്കുമ്പോള്‍ ഞങ്ങളുടെ കൈകള്‍ അറിയാതെ പരസ്പരം തൊട്ടു. അതൊരു ജന്മജന്മാന്തര ബന്ധം പോലെ തോന്നി. ചെറിയൊരു നാണത്തോടെ അവള്‍ എന്നെ നോക്കി പുഞ്ചിരിച്ചു. സ്വന്തമായി വീടുകള്‍ ഇല്ലാത്ത നാടോടിക്കൂട്ടത്തില്‍ പെട്ട പെണ്‍കുട്ടിയാണവള്‍. അവളോട് ”കാലേ ഷൂ-യാത്ര” പറഞ്ഞ് പോരാന്‍ എനിക്ക് വല്ലാത്ത വിഷമം തോന്നി. തിരിച്ച് വര്‍മ്മാ സാറിന്റെ അടുത്ത് വരുമ്പോഴേക്ക് നിറനിലാവില്‍ കുളിച്ച കൈലാസം കാണാമായിരുന്നു.”
പാലഭിഷേകം ചെയ്തതിന്റെ ബാക്കി പറ്റിപ്പിടിച്ചിരിക്കുമ്പോലെ വെള്ളനിറത്തില്‍ മഞ്ഞുപതിഞ്ഞ കൈലാസ പര്‍വ്വതം ഉയര്‍ന്നു നില്‍ക്കുന്ന കാഴ്ച! ഭഗവദ് ചരണ സ്പര്‍ശം ചെയ്തതിന്റെ ദിവ്യാനുഭവം, എല്ലാം വീര്‍ ബഹാദൂര്‍ പറഞ്ഞതുപോലെ തന്നെ കുമാര്‍ വര്‍മ്മയ്‌ക്കും ഇന്നലെ അനുഭവപ്പെട്ടിരുന്നു. ചരണ്‍ സ്പര്‍ശ് ട്രെക്കിംഗ് കഴിഞ്ഞു തിരിച്ചു വന്നപ്പോഴേക്കും വല്ലാതെ തളര്‍ന്നിരുന്നു. കൈലാസനാഥന്റെ സാമീപ്യം കൊണ്ടാവണം ക്ഷീണിച്ചു കിടന്നിട്ടും ഉറക്കം വന്നില്ല. വല്ലാത്തൊരു ഊര്‍ജ്ജവലയം ഉടലാകെ പൊ
തിഞ്ഞിരിക്കുന്നു. കൈലാസത്തിലെ ഐസ് മലയില്‍ നിന്നും ശിവതീര്‍ത്ഥം കുപ്പിയിലെടുത്തിട്ടുണ്ട്. നാട്ടില്‍ പോകുമ്പോള്‍ കൊണ്ടുപോകാന്‍ നോക്കണം. കയറ്റവും ഇറക്കവും എന്നാല്‍ നാലഞ്ചു ശബരിമല കയറ്റം, വലിയ തണുപ്പില്‍ ഐസിലൂടെ നടന്നു എന്നു പറഞ്ഞാല്‍ മതിയല്ലോ. ശംഭോ മഹാദേവാ! എല്ലാവര്‍ക്കും വേണ്ടി ബലി അര്‍പ്പിക്കുന്നുവെന്ന സങ്കല്‍പ്പത്തില്‍ ഉരുളന്‍ കല്ലുകള്‍ അടുക്കി വച്ചു സമര്‍പ്പിച്ചു. അവിടെയിരുന്നു പൊതിഞ്ഞു കൈയില്‍ കരുതിയിരുന്ന പഴവും മറ്റും പ്രസാദമായി കഴിച്ചു. തണുത്ത വെള്ളം തലയില്‍ തളിച്ചു. അതിസുന്ദരമായ ഒരു ദിനം.

”എന്നിട്ട്? പിന്നീടവളെ കണ്ടോ?”കുമാര്‍ വര്‍മ്മ ചോദിച്ചു.
”കണ്ടു, അതൊരു നിയോഗം തന്നെയായിരുന്നു. പാതിരാത്രിക്ക് ഉറക്കം വരാതെ ഞാന്‍ അവളെ കാണാന്‍ ആഗ്രഹിച്ചു ടെന്റിനു വെളിയിലിറങ്ങി. പൂര്‍ണ്ണചന്ദ്രനില്‍ കുളിച്ച കൈലാസപര്‍വ്വതം നോക്കി കുറച്ചു നേരം നിന്നു. ടെന്റുകള്‍ക്ക് വെളിയില്‍ മറ്റാരും ഉണ്ടായിരുന്നില്ല. കുതിരക്കാരും ടിബറ്റന്‍ ഗൈഡുകളും മറ്റൊരിടത്ത് ഒരു ടിബറ്റന്‍ ടീഷോപ്പിനടുത്താണ് താമസം എന്നെനിക്ക് അറിയാമായിരുന്നു. ഇതിനു മുന്‍പുള്ള യാത്രയിലൊന്നും അവളെ കണ്ടിട്ടില്ലല്ലോ എന്നാലോചിച്ചു കൈലാസം നോക്കി നില്‍ക്കുമ്പോള്‍ പെട്ടെന്ന് പിറകിലൊരു മന്ദമായ കാലൊച്ച കേട്ടു. തിരിഞ്ഞു നോക്കുമ്പോള്‍ അവളാണ്. പെട്ടെന്നവള്‍ എന്റെ കമ്പിളിപ്പുതപ്പിനുള്ളിലേയ്‌ക്ക് ചേര്‍ന്ന് നിന്നു.
”എന്താ പേര്?”
”വാങ്‌മോ” അവള്‍ പറഞ്ഞു.
”വീട്?”
”ഞങ്ങള്‍ക്ക് സ്ഥിരമായി വീടില്ല. നാടോടികളാണ് ഞങ്ങള്‍. സീസണായാല്‍ എന്റെ ചേട്ടനും മറ്റും ഇവിടെയും മറ്റു സ്ഥലങ്ങളിലും പോര്‍ട്ടര്‍ പണിക്ക് എത്തും. ഞാന്‍ ഇവിടെ പോര്‍ട്ടറായി ആദ്യമായാണ്.”
”അവള്‍ എന്നെ ടിബറ്റന്‍ ടീ ഷോപ്പിനരികില്‍ അവള്‍ താമസിച്ചിരുന്ന ചെറിയൊരു ചായ്‌പ്പിലേയ്‌ക്ക് കൂട്ടിക്കൊണ്ടുപോയി. കമ്പിളിക്കുള്ളില്‍ ഒരുമിച്ച് പുതച്ചുകിടന്നു തണുപ്പുമാറ്റി ഹൃദയവും ദേഹവും ഒന്നായ നിമിഷങ്ങള്‍. ജീവിതത്തില്‍ ആദ്യമായാണ് ഇത്രമേല്‍ സ്‌നേഹം ഞാന്‍ അനുഭവിക്കുന്നത്.
ടീഷോപ്പിനു പുറത്ത് ചെറിയൊരു ബഹളം കേട്ടു. ടിബറ്റന്‍ പോര്‍ട്ടര്‍മാര്‍ മദ്യപിച്ച് വഴക്കുണ്ടാക്കുന്നതുപോലെയാണ് തോന്നിയത്. അവള്‍ എഴുന്നേറ്റ് വേഷം ധരിച്ച് എന്നോട് പെട്ടെന്നോടി രക്ഷപ്പെട്ടോളാന്‍ ആംഗ്യം കാട്ടി. ടിബറ്റന്‍സിന്റെ മുന്നില്‍ ചെന്നുപെട്ടാല്‍ അപകടമാണെന്ന് അവള്‍ക്കറിയാമായിരുന്നു. അവിടന്ന് അവള്‍ എന്നെ രക്ഷപ്പെടുത്തിയില്ലായിരുന്നെങ്കില്‍ ടിബറ്റന്‍ ചെറുപ്പക്കാര്‍ ചിലപ്പോള്‍ എന്നെ കൊന്നുകളഞ്ഞേനെ. നേപ്പാളികളായും മറ്റു ഗോത്രക്കാരുമായുള്ള ബന്ധം ടിബറ്റന്‍ ജനതയ്‌ക്ക് ഇഷ്ടമല്ല അന്നും ഇന്നും. വംശശുദ്ധി വളരെ പ്രധാനമാണവര്‍ക്ക്. എന്റെ കമ്പിളി അവള്‍ക്ക് സമ്മാനിച്ച് പിറകിലെ വാതിലിലൂടെ ആരും ശ്രദ്ധിക്കാതെ തണുത്തു വിറച്ചെങ്കിലും പതുക്കെ നടന്ന് ഞാന്‍ വര്‍മ്മാ സാറിന്റെ ടെന്റിലെത്തി.

 

Tags: Short StoryDr. Sukumar CanadaOnam 2024Dr A P Sukumar
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Literature

ചെറുകഥ: ഭാര്യ

Parivar

സംഘപ്രവര്‍ത്തനത്തിന്റെ വിജയാധാരം

Parivar

അമ്പതിലേയ്‌ക്ക് എത്തുന്ന തപസ്യ പ്രയാണം

Literature

കഥയില്ലാതെ മലയാള കവിത

Article

ഗാര്‍ഗി മുതല്‍ ഗാന്ധാരി വരെ

പുതിയ വാര്‍ത്തകള്‍

ഷഹബാസ് കൊലക്കേസ് പ്രതികളുടെ എസ് എസ് എല്‍ സി പരീക്ഷാ ഫലം തടഞ്ഞു

പാക് ഡ്രോണ്‍ ആക്രമണശ്രമത്തിന് തിരിച്ചടിയുമായി ഇന്ത്യ

പാക് ഡ്രോണുകളെത്തിയത് ഇന്ത്യയിലെ 26 നഗരങ്ങളില്‍, ശക്തമായി പ്രതിരോധിച്ച് ഇന്ത്യ

“ഇന്ത്യയ്‌ക്കൊപ്പം ഒന്നിച്ച് ഞങ്ങള്‍ നില്‍ക്കും”- കരീന, കത്രീനകൈഫ്, ദീപികാപദുകോണ്‍….ബോളിവുഡ് വനിതകള്‍ സിന്ദൂരം മായ്ച്ചതിനെതിരെ

ഇന്ത്യയുടെ ദേഹത്ത് തൊട്ടാല്‍….: നടന്‍ ജയസൂര്യ

തൃശൂരില്‍ ബൈക്ക് കെഎസ്ആര്‍ടിസി ബസിലിടിച്ച് യുവാവ് മരിച്ചു

തൃശൂരില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ദമ്പതികള്‍ക്ക് ഗുരുതര പരിക്ക്

നിയന്ത്രണരേഖയിലെ പാകിസ്ഥാന്‍ വെടിവയ്‌പ്പില്‍ ജവാന് വീരമൃത്യു

166 പേരെ കൊന്ന മുംബൈ ഭീകരാക്രമണത്തിലെ പ്രതി പാകിസ്ഥാന്‍ ഭീകരനായ തഹാവൂര്‍ ഹുസൈന്‍ റാണ (വലത്ത്)

ഓപ്പറേഷന്‍ സിന്ദൂരില്‍ പാകിസ്ഥാന്‍ തീവ്രവാദകേന്ദ്രങ്ങളുടെ ലൊക്കേഷന്‍ കൃത്യമായി മനസ്സിലാക്കാന്‍ കഴിഞ്ഞത് തഹാവൂര്‍ ഹുസൈന്‍ റാണയില്‍ നിന്നും

രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിന്റെ ശബരിമല സന്ദര്‍ശനം റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies