ഷിംല: ഹിമാചലിലെ കോൺഗ്രസ് നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളം നൽകാത്തതിനെ വിമർശിച്ച് ബിജെപി ദേശീയ വക്താവ് സി. ആർ കേശവൻ. രാഹുൽ ഗാന്ധിയുടെ യുക്തിഹീനമായ തുഗ്ലക്ക് ഇക്കണോമിക്‌സ് കാരണം ഹിമാചലിലെ കോൺഗ്രസ് സർക്കാർ സംസ്ഥാനത്തെ സാമ്പത്തിക തകർച്ചയിലേക്കും പാപ്പരത്തത്തിലേക്കും തള്ളിവിട്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഇതിനു പുറമെ സുരക്ഷിതമല്ലാത്തതും അപകടകരവുമായ ചോർച്ചയുള്ള ബോട്ട് പോലെ തെരഞ്ഞെടുപ്പുകാലത്ത് ജനങ്ങൾക്ക് നൽകിയ കപട വാഗ്ദാനങ്ങളാൽ സംസ്ഥാനത്തെയും ജനങ്ങളുടെ ഭാവിയെയും വ്യത്യസ്‌ത അന്ധകാരത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ് കോൺഗ്രസ് സർക്കാരെന്നും ദേശീയ വക്താവ് കുറ്റപ്പെടുത്തി. കോൺഗ്രസിനെ കൂടുതൽ വിമർശിച്ച അദ്ദേഹം ഗാന്ധി കുടുംബം ഹിമാചൽ പ്രദേശിലെ ജനങ്ങളെ കൈവിട്ടുവെന്ന് പറഞ്ഞുകൊണ്ട് കോൺഗ്രസ് നേതൃത്വത്തിന്റെ മൗനത്തെ ചോദ്യം ചെയ്തു.
ഗാന്ധി കുടുംബം അവധിക്കാലം ആഘോഷിക്കാൻ ഷിംലയിലേക്ക് പോകുന്നുവെന്ന് ഇടയ്‌ക്കിടെ പത്രങ്ങളിൽ വായിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ എന്തുകൊണ്ടാണ് അവർ ഹിമാചൽ പ്രദേശിലെ നല്ല ആളുകളെ ഉപേക്ഷിച്ചത്. സൂര്യനു കീഴിലുള്ള എല്ലാ കാര്യങ്ങളെക്കുറിച്ചും പോലും അഭിപ്രായപ്പെടുന്ന രാഹുൽ ഗാന്ധി, ഹിമാചൽ പ്രദേശിലെ സ്വന്തം കോൺഗ്രസ് സർക്കാർ വരുത്തിയ സാമ്പത്തിക ദുരന്തത്തെക്കുറിച്ച് എന്തിനാണ് മൗനം പാലിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
അതേ സമയം സംസ്ഥാന സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ ശമ്പളം വൈകുന്നത് ജീവനക്കാരെ ആശങ്കയിലാക്കി. ശമ്പളം ഉടൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്കും ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിക്കും കത്ത് നൽകിയിട്ടുണ്ട്. കാലതാമസം സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നും പ്രതിമാസ ബാധ്യതകൾ നിറവേറ്റുന്നതിൽ നിന്ന് തങ്ങളെ തടയുന്നുവെന്നും ജീവനക്കാർ വാദിക്കുന്നു.
നേരത്തെ ഹിമാചൽ നിയമസഭാ സമ്മേളനത്തിൽ, മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു സഭയിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ അംഗീകരിച്ചിരുന്നു. തനിക്കും മന്ത്രിമാർക്കും ചീഫ് പാർലമെൻ്ററി സെക്രട്ടറിമാർക്കും (സിപിഎസ്), എംഎൽഎമാർക്കും രണ്ട് മാസത്തെ ശമ്പളം മാറ്റിവയ്‌ക്കുമെന്നും പ്രഖ്യാപിച്ചു. എന്നിരുന്നാലും, തന്റെ പ്രാഥമിക പ്രസ്താവനയ്‌ക്ക് വിരുദ്ധമായി സാമ്പത്തിക പ്രതിസന്ധിയൊന്നുമില്ലെന്ന് അദ്ദേഹം പിന്നീട് അവകാശപ്പെട്ടത്.
രാഹുൽ ഗാന്ധിയുടെ വ്യാജ ഉറപ്പുകൾ ഹിമാചൽ പ്രദേശിൽ വെളിപ്പെട്ടു. മറ്റ് സംസ്ഥാനങ്ങളും ഇതിൽ നിന്ന് പാഠം പഠിക്കണമെന്ന്പ്രതിപക്ഷ നേതാവ് ജയറാം താക്കൂർ സ്ഥിതിഗതികളെ വിമർശിച്ചുകൊണ്ട് പറഞ്ഞു. സാമ്പത്തിക സ്ഥിതിയെക്കുറിച്ച് പ്രതിപക്ഷം സഭയിൽ ചർച്ച ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ സർക്കാർ അർഹിക്കുന്ന ഗൗരവത്തോടെയല്ല വിഷയം കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
















