Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ദ്വാപരയുഗത്തിന്റെ സാഗരദൃശ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2024, 04:22 am IST
in Editorial

ജനലക്ഷങ്ങളെ ഭക്തിപ്രഹര്‍ഷത്തിലാറാടിച്ചും സമൂഹത്തിന് പുതിയൊരുണര്‍വ് സമ്മാനിച്ചും, ഗ്രാമനഗരങ്ങളെ ഉല്ലാസഭരിതമാക്കിയും നടന്ന പതിനായിരത്തോളം ജന്മാഷ്ടമി ശോഭായാത്രകള്‍ കേരളത്തെയൊന്നാകെ ഒരിക്കല്‍ക്കൂടി അമ്പാടിയാക്കി മാറ്റി. ലോകത്തിലെതന്നെ കുട്ടികളുടെ ഏറ്റവും വലിയ സാംസ്‌കാരിക പ്രസ്ഥാനമായ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ശോഭായാത്രകളില്‍ പതിനായിരക്കണക്കിന് ഉണ്ണിക്കണ്ണന്മാരും ഗോപികമാരുമാണ് അണിനിരന്നത്. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആട്ടവും പാട്ടും നിശ്ചലദൃശ്യങ്ങളും ഉറിയടികളുമൊക്കെയായി അക്ഷരാര്‍ത്ഥത്തില്‍ ശ്രീകൃഷ്ണ ജയന്തിയാഘോഷം സമാജോത്സവമായിത്തീരുകയായിരുന്നു. വലുതും ചെറുതുമായ ശോഭായാത്രകളില്‍ അണിനിരന്നവരും, അത് കാണാനെത്തിയവരും സാംസ്‌കാരികവും ആത്മീയവുമായ പുതിയൊരു മുന്നേറ്റത്തിന്റെ ഭാഗമായിത്തീരുകയായിരുന്നു.

പതാകാദിനത്തോടനുബന്ധിച്ച് ഒരാഴ്ചക്കാലം നീണ്ട വിവിധ പരിപാടികളുടെയും ആഘോഷങ്ങളുടെയും പരിസമാപ്തിയായാണ് നാടുംനഗരങ്ങളും നിറഞ്ഞൊഴുകിയ ശോഭായാത്രകള്‍. ഇതിന്റെ ഭാഗമായ സാംസ്‌കാരിക സമ്മേളനങ്ങളില്‍ പങ്കെടുത്തവര്‍ അവതാര കൃഷ്ണന്റെ മഹിമാതിരേകങ്ങളെക്കുറിച്ചും, ആധുനികകാലത്ത് ധാര്‍മികവും ഐശ്വര്യപൂര്‍ണവുമായ ജീവിതത്തിനായി ദ്വാപരയുഗ സ്മൃതികള്‍ വീണ്ടെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഉദ്‌ബോധിപ്പിച്ചു. സൗന്ദര്യത്തിന്റെയും കലയുടെയും സാഹിത്യത്തിന്റെയും ചിന്തയുടെയും മഹാപ്രയത്‌നങ്ങളുടെയും ധീരതയുടെയും പോരാട്ടത്തിന്റെയും കര്‍മത്തിന്റെയും ജ്ഞാനത്തിന്റെയും ഭക്തിയുടെയുമൊക്കെ ജീവല്‍പ്രതീകമായി നിലകൊള്ളുന്ന സാക്ഷാല്‍ കൃഷ്ണനെയല്ലാതെ മറ്റാരെയാണ് ഇതിനായി ആശ്രയിക്കാന്‍ കഴിയുക.

ഭാരതത്തിന്റെ സംസ്‌കാരം പുതുതലമുറകള്‍ക്ക് പകര്‍ന്നുനല്‍കി അവരെ നല്ല പൗരന്മാരാക്കി മാറ്റുകയെന്ന വിശുദ്ധമായ ലക്ഷ്യത്തോടെ പിറവികൊണ്ട പ്രസ്ഥാനമാണ് ബാലഗോകുലം. ആഴ്ചതോറും നടന്ന ഗോകുലങ്ങളിലൂടെ, അതില്‍ പങ്കെടുത്ത ബാലികാ ബാലന്മാരിലൂടെ വളരുകയും പടര്‍ന്നുപന്തലിക്കുകയും, വര്‍ഷംതോറുമുള്ള ജ്ഞാനയജ്ഞത്തിലൂടെ ഭഗവദ്ഗീതയുടെ സന്ദേശം പ്രചരിപ്പിക്കുകയും ചെയ്ത ബാലഗോകുലം, അതിവേഗമാണ് സംസ്‌കാരത്തെ സ്‌നഹിക്കുന്നവരുടെയെല്ലാം സംഘടനയായി മാറിയത്.

കലയുടെയും സാഹിത്യത്തിന്റെയും മേഖലകളില്‍ വിഹരിക്കുന്നവരും, സമൂഹത്തിനു നേര്‍വഴികാട്ടുന്ന സാംസ്‌കാരിക നായകന്മാരും ബാലഗോകുലത്തിന്റെ വേദികളില്‍ വരികയും, കുട്ടികള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്തതോടെ മുഖ്യധാരയുടെ ശബ്ദമായി മാറാന്‍ ബാലഗോകുലത്തിന് അധികകാലം വേണ്ടിവന്നില്ല. ബാലസാഹിതി പ്രകാശന്‍, ജന്മാഷ്ടമി പുരസ്‌കാരം, കുട്ടികളുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയായ സൗരക്ഷിക, മലയാളത്തിലും ഇംഗ്ലീഷിലുമിറങ്ങുന്ന മയില്‍പ്പീലി മാസിക തുടങ്ങിയവയിലൂടെ ബാലഗോകുലം കൂടുതല്‍ കൂടുതല്‍ ജനകീയമാവുകയും, പുതിയ ഔന്നത്യങ്ങള്‍ കീഴടങ്ങുകയും ചെയ്തു. കക്ഷിരാഷ്‌ട്രീയത്തിനതീതമായ സംസ്‌കാരത്തെ സ്‌നേഹിക്കുന്ന ആര്‍ക്കും സഹകരിക്കാന്‍ കഴിയുന്ന ~ഒരു മഹാപ്രസ്ഥാനമായി ബാലഗോകുലം മാറി. രാജ്യത്തിനകത്തും പുറത്തും ഇതിന്റെ പ്രതികരണങ്ങളുണ്ടായി. തൃശൂര്‍ ജില്ലയിലെ കൊടകരയില്‍ വികാസംകൊള്ളുന്ന അന്താരാഷ്‌ട്ര ശ്രീകൃഷ്ണകേന്ദ്രം ബാലഗോകുലത്തിന്റെ മുന്നേറ്റത്തിലെ നാഴികക്കല്ലുകളിലൊന്നും അതിമഹത്തായ നേട്ടവുമാണ്.

ആബാലവൃദ്ധം ജനങ്ങളും ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഭാഗഭാക്കാവുന്ന ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷം ഇടയ്‌ക്കുവച്ച് തടസ്സപ്പെട്ടുപോയ കേരളീയ നവോത്ഥാനത്തിന്റെ പ്രയാണത്തെയാണ് അടയാളപ്പെടുത്തുന്നത്. ജാതിയുടെയും മതത്തിന്റെയും രാഷ്‌ട്രീയത്തിന്റെയും പേരില്‍ ജനങ്ങളെ തട്ടുകളായി നിര്‍ത്തി സമൂഹത്തെ വിഭജിക്കുന്ന ശക്തികളെ പരാജയപ്പെടുത്തിയാണ് ഓരോ വര്‍ഷവും പൂര്‍വാധികം ശക്തിയിലും വ്യാപ്തിയിലും ശോഭായാത്രകള്‍ നടക്കുന്നത്. ഈ സാംസ്‌കാരിക പ്രവാഹത്തില്‍ അരക്ഷിതാവസ്ഥയനുഭവിക്കുന്ന ചിലര്‍ ബദല്‍ ശ്രീകൃഷ്ണ ജയന്തിയുമായി ഇറങ്ങിത്തിരിച്ചെങ്കിലും, ഭാരതീയവും ഹൈന്ദവവുമായ സംസ്‌കാരത്തോട് കുടിപ്പക വച്ചുപുലര്‍ത്തുന്നതിനാലും ഉദ്ദേശ്യശുദ്ധിയില്ലാത്തതിനാലും അവര്‍ക്കൊന്നും വിജയിക്കാന്‍ കഴിഞ്ഞില്ല.

ശ്രീകൃഷ്ണ ജയന്തിക്ക് തുടക്കമിട്ടത് ബാലഗോകുലമാണെങ്കിലും തികച്ചും ഭാവാത്മകമായ സാമൂഹ്യോത്സവമായി അത് മാറുകയായിരുന്നു. ഭൗതികവും നിരീശ്വരവാദപരവുമായ ഒരു പ്രത്യയശാസ്ത്രത്തിന്റെ ഊഷരഭൂമിയിലൂടെ ജനങ്ങളെ നയിച്ച് സമൂഹത്തെ വിഭജിക്കാന്‍ ശ്രമിച്ചവര്‍ ഇന്ന് വലിയ ഒറ്റപ്പെടലുകള്‍ അനുഭവിക്കുകയാണ്. ഭഗവാന്‍ കൃഷ്ണനെ അപകീര്‍ത്തിപ്പെടുത്താനും കൃഷ്ണദര്‍ശനത്തിനുമേല്‍ കരിനിഴല്‍ വീഴ്‌ത്താനും ജന്മാഷ്ടമിയാഘോഷത്തെ അട്ടിമറിക്കാനും ശ്രമിച്ചവര്‍ക്ക് സ്വയം പിന്മാറേണ്ടി വന്നു.

കുഞ്ഞുവായ് തുറന്ന് അമ്പാടിക്കണ്ണന്‍ അമ്മയായ യശോദയെ ഈരേഴ് പതിനാല് ലോകങ്ങളും കാട്ടിക്കൊടുത്തതുപോലെ ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷവും ശോഭായാത്രകളും കേരളീയ സമൂഹത്തെ വിസ്മയിപ്പിക്കുകയാണ്.

 

 

Tags: SobhayathraSree Krishna Janmashtamibalagokulam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു
Kerala

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

Kerala

നമ്മള്‍ വളരണം ഒപ്പം നാടിനു വേണ്ടി പ്രയത്‌നിക്കുകയും വേണം; ബാലനേതൃശിബിരം ഉദ്ഘാടനം ചെയ്ത് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയില്‍ ചേര്‍ന്ന ട്രാന്‍സ് ജെന്‍ഡര്‍ അദ്രിജ പണിക്കര്‍ (ഇടത്ത്) രാജീവ് ചന്ദ്രശേഖറിനൊപ്പം നില്‍ക്കുന്ന സീമ വിനീതും അദ്രിജ പണിയ്ക്കരും (വലത്ത്)
Kerala

ബിജെപിയിലേക്ക് എത്തിയ ട്രാൻസ്ജെൻഡർ അദ്രിജ പണിക്കർ നിസ്സാരക്കാരിയല്ല, കോളെജ് പഠനകാലത്ത് എസ് എഫ്ഐ ആക്രമണങ്ങളെ ചെറുത്ത പോരാളി

Kerala

ടി.പി രാജൻ മാസ്റ്റർ അന്തരിച്ചു; അഞ്ച് പതിറ്റാണ്ടിലേറെ കാലം സാമൂഹിക സാംസ്ക്കാരിക രംഗങ്ങളിൽ നിറസാന്നിധ്യം

Kerala

ബാലഗോകുലത്തില്‍ പഠിച്ച പാഠങ്ങള്‍ പ്രചോദനം; ഹിന്ദു എന്നത് ഒരു സംസ്കാരമാണെന്നും അനുശ്രീ

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.