Friday, June 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ദ്വാപരയുഗത്തിന്റെ സാഗരദൃശ്യം

Janmabhumi Online by Janmabhumi Online
Aug 27, 2024, 04:22 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

ജനലക്ഷങ്ങളെ ഭക്തിപ്രഹര്‍ഷത്തിലാറാടിച്ചും സമൂഹത്തിന് പുതിയൊരുണര്‍വ് സമ്മാനിച്ചും, ഗ്രാമനഗരങ്ങളെ ഉല്ലാസഭരിതമാക്കിയും നടന്ന പതിനായിരത്തോളം ജന്മാഷ്ടമി ശോഭായാത്രകള്‍ കേരളത്തെയൊന്നാകെ ഒരിക്കല്‍ക്കൂടി അമ്പാടിയാക്കി മാറ്റി. ലോകത്തിലെതന്നെ കുട്ടികളുടെ ഏറ്റവും വലിയ സാംസ്‌കാരിക പ്രസ്ഥാനമായ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ശോഭായാത്രകളില്‍ പതിനായിരക്കണക്കിന് ഉണ്ണിക്കണ്ണന്മാരും ഗോപികമാരുമാണ് അണിനിരന്നത്. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആട്ടവും പാട്ടും നിശ്ചലദൃശ്യങ്ങളും ഉറിയടികളുമൊക്കെയായി അക്ഷരാര്‍ത്ഥത്തില്‍ ശ്രീകൃഷ്ണ ജയന്തിയാഘോഷം സമാജോത്സവമായിത്തീരുകയായിരുന്നു. വലുതും ചെറുതുമായ ശോഭായാത്രകളില്‍ അണിനിരന്നവരും, അത് കാണാനെത്തിയവരും സാംസ്‌കാരികവും ആത്മീയവുമായ പുതിയൊരു മുന്നേറ്റത്തിന്റെ ഭാഗമായിത്തീരുകയായിരുന്നു.

പതാകാദിനത്തോടനുബന്ധിച്ച് ഒരാഴ്ചക്കാലം നീണ്ട വിവിധ പരിപാടികളുടെയും ആഘോഷങ്ങളുടെയും പരിസമാപ്തിയായാണ് നാടുംനഗരങ്ങളും നിറഞ്ഞൊഴുകിയ ശോഭായാത്രകള്‍. ഇതിന്റെ ഭാഗമായ സാംസ്‌കാരിക സമ്മേളനങ്ങളില്‍ പങ്കെടുത്തവര്‍ അവതാര കൃഷ്ണന്റെ മഹിമാതിരേകങ്ങളെക്കുറിച്ചും, ആധുനികകാലത്ത് ധാര്‍മികവും ഐശ്വര്യപൂര്‍ണവുമായ ജീവിതത്തിനായി ദ്വാപരയുഗ സ്മൃതികള്‍ വീണ്ടെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഉദ്‌ബോധിപ്പിച്ചു. സൗന്ദര്യത്തിന്റെയും കലയുടെയും സാഹിത്യത്തിന്റെയും ചിന്തയുടെയും മഹാപ്രയത്‌നങ്ങളുടെയും ധീരതയുടെയും പോരാട്ടത്തിന്റെയും കര്‍മത്തിന്റെയും ജ്ഞാനത്തിന്റെയും ഭക്തിയുടെയുമൊക്കെ ജീവല്‍പ്രതീകമായി നിലകൊള്ളുന്ന സാക്ഷാല്‍ കൃഷ്ണനെയല്ലാതെ മറ്റാരെയാണ് ഇതിനായി ആശ്രയിക്കാന്‍ കഴിയുക.

ഭാരതത്തിന്റെ സംസ്‌കാരം പുതുതലമുറകള്‍ക്ക് പകര്‍ന്നുനല്‍കി അവരെ നല്ല പൗരന്മാരാക്കി മാറ്റുകയെന്ന വിശുദ്ധമായ ലക്ഷ്യത്തോടെ പിറവികൊണ്ട പ്രസ്ഥാനമാണ് ബാലഗോകുലം. ആഴ്ചതോറും നടന്ന ഗോകുലങ്ങളിലൂടെ, അതില്‍ പങ്കെടുത്ത ബാലികാ ബാലന്മാരിലൂടെ വളരുകയും പടര്‍ന്നുപന്തലിക്കുകയും, വര്‍ഷംതോറുമുള്ള ജ്ഞാനയജ്ഞത്തിലൂടെ ഭഗവദ്ഗീതയുടെ സന്ദേശം പ്രചരിപ്പിക്കുകയും ചെയ്ത ബാലഗോകുലം, അതിവേഗമാണ് സംസ്‌കാരത്തെ സ്‌നഹിക്കുന്നവരുടെയെല്ലാം സംഘടനയായി മാറിയത്.

കലയുടെയും സാഹിത്യത്തിന്റെയും മേഖലകളില്‍ വിഹരിക്കുന്നവരും, സമൂഹത്തിനു നേര്‍വഴികാട്ടുന്ന സാംസ്‌കാരിക നായകന്മാരും ബാലഗോകുലത്തിന്റെ വേദികളില്‍ വരികയും, കുട്ടികള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്തതോടെ മുഖ്യധാരയുടെ ശബ്ദമായി മാറാന്‍ ബാലഗോകുലത്തിന് അധികകാലം വേണ്ടിവന്നില്ല. ബാലസാഹിതി പ്രകാശന്‍, ജന്മാഷ്ടമി പുരസ്‌കാരം, കുട്ടികളുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയായ സൗരക്ഷിക, മലയാളത്തിലും ഇംഗ്ലീഷിലുമിറങ്ങുന്ന മയില്‍പ്പീലി മാസിക തുടങ്ങിയവയിലൂടെ ബാലഗോകുലം കൂടുതല്‍ കൂടുതല്‍ ജനകീയമാവുകയും, പുതിയ ഔന്നത്യങ്ങള്‍ കീഴടങ്ങുകയും ചെയ്തു. കക്ഷിരാഷ്‌ട്രീയത്തിനതീതമായ സംസ്‌കാരത്തെ സ്‌നേഹിക്കുന്ന ആര്‍ക്കും സഹകരിക്കാന്‍ കഴിയുന്ന ~ഒരു മഹാപ്രസ്ഥാനമായി ബാലഗോകുലം മാറി. രാജ്യത്തിനകത്തും പുറത്തും ഇതിന്റെ പ്രതികരണങ്ങളുണ്ടായി. തൃശൂര്‍ ജില്ലയിലെ കൊടകരയില്‍ വികാസംകൊള്ളുന്ന അന്താരാഷ്‌ട്ര ശ്രീകൃഷ്ണകേന്ദ്രം ബാലഗോകുലത്തിന്റെ മുന്നേറ്റത്തിലെ നാഴികക്കല്ലുകളിലൊന്നും അതിമഹത്തായ നേട്ടവുമാണ്.

ആബാലവൃദ്ധം ജനങ്ങളും ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഭാഗഭാക്കാവുന്ന ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷം ഇടയ്‌ക്കുവച്ച് തടസ്സപ്പെട്ടുപോയ കേരളീയ നവോത്ഥാനത്തിന്റെ പ്രയാണത്തെയാണ് അടയാളപ്പെടുത്തുന്നത്. ജാതിയുടെയും മതത്തിന്റെയും രാഷ്‌ട്രീയത്തിന്റെയും പേരില്‍ ജനങ്ങളെ തട്ടുകളായി നിര്‍ത്തി സമൂഹത്തെ വിഭജിക്കുന്ന ശക്തികളെ പരാജയപ്പെടുത്തിയാണ് ഓരോ വര്‍ഷവും പൂര്‍വാധികം ശക്തിയിലും വ്യാപ്തിയിലും ശോഭായാത്രകള്‍ നടക്കുന്നത്. ഈ സാംസ്‌കാരിക പ്രവാഹത്തില്‍ അരക്ഷിതാവസ്ഥയനുഭവിക്കുന്ന ചിലര്‍ ബദല്‍ ശ്രീകൃഷ്ണ ജയന്തിയുമായി ഇറങ്ങിത്തിരിച്ചെങ്കിലും, ഭാരതീയവും ഹൈന്ദവവുമായ സംസ്‌കാരത്തോട് കുടിപ്പക വച്ചുപുലര്‍ത്തുന്നതിനാലും ഉദ്ദേശ്യശുദ്ധിയില്ലാത്തതിനാലും അവര്‍ക്കൊന്നും വിജയിക്കാന്‍ കഴിഞ്ഞില്ല.

ശ്രീകൃഷ്ണ ജയന്തിക്ക് തുടക്കമിട്ടത് ബാലഗോകുലമാണെങ്കിലും തികച്ചും ഭാവാത്മകമായ സാമൂഹ്യോത്സവമായി അത് മാറുകയായിരുന്നു. ഭൗതികവും നിരീശ്വരവാദപരവുമായ ഒരു പ്രത്യയശാസ്ത്രത്തിന്റെ ഊഷരഭൂമിയിലൂടെ ജനങ്ങളെ നയിച്ച് സമൂഹത്തെ വിഭജിക്കാന്‍ ശ്രമിച്ചവര്‍ ഇന്ന് വലിയ ഒറ്റപ്പെടലുകള്‍ അനുഭവിക്കുകയാണ്. ഭഗവാന്‍ കൃഷ്ണനെ അപകീര്‍ത്തിപ്പെടുത്താനും കൃഷ്ണദര്‍ശനത്തിനുമേല്‍ കരിനിഴല്‍ വീഴ്‌ത്താനും ജന്മാഷ്ടമിയാഘോഷത്തെ അട്ടിമറിക്കാനും ശ്രമിച്ചവര്‍ക്ക് സ്വയം പിന്മാറേണ്ടി വന്നു.

കുഞ്ഞുവായ് തുറന്ന് അമ്പാടിക്കണ്ണന്‍ അമ്മയായ യശോദയെ ഈരേഴ് പതിനാല് ലോകങ്ങളും കാട്ടിക്കൊടുത്തതുപോലെ ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷവും ശോഭായാത്രകളും കേരളീയ സമൂഹത്തെ വിസ്മയിപ്പിക്കുകയാണ്.

 

 

Tags: SobhayathraSree Krishna Janmashtamibalagokulam
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

കുഞ്ഞുണ്ണി പുരസ്‌കാരം കഥാകാരന്‍ ജോര്‍ജ്ജ് ഓണക്കൂര്‍ സാഹിത്യകാരി ശ്രീകല ചിങ്ങോലിക്ക് നല്‍കുന്നു
Kerala

വള്ളത്തോള്‍ കഴിഞ്ഞാല്‍ കേരളം കണ്ട ഭാഷാ സ്‌നേഹിയാണ് കുഞ്ഞുണ്ണി മാഷെന്ന് ജോര്‍ജ് ഓണക്കൂര്‍

ജി സതീഷ് കുമാര്‍ (ചെയര്‍മാന്‍), കെ.പി ബാബുരാജന്‍ (ജനറല്‍ സെക്രട്ടറി)
Kerala

വായന നശിക്കുമ്പോള്‍ മാനവികത ഇല്ലാതാവുന്നു: ആര്‍. പ്രസന്നകുമാര്‍

കൊല്ലം കരുനാഗപ്പള്ളിയില്‍ ബാലഗോകുലം ദക്ഷിണ കേരള ഭഗിനി ബാലിമത്ര ശില്‍പശാലയുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ ശിബിരാര്‍ത്ഥികള്‍ യോഗ ചെയ്യുന്നു
Kerala

ഭാരതം ഏറ്റവും കൂടുതല്‍ വെല്ലുവിളികള്‍ നേരിടുന്ന കാലഘട്ടം: ആര്‍. പ്രസന്നകുമാര്‍

ഭഗിനി ശില്‍പശാല പുതിയകാവ് അമൃത വിദ്യാലയം പ്രിന്‍സിപ്പല്‍ സ്വാമിനി ചരണാമൃതപ്രാണ ഉദ്ഘാടനം ചെയ്യുന്നു
Kerala

സംസ്‌കാരത്തിന്റെ സന്ദേശവാഹകരായി കുട്ടികള്‍ വളര്‍ന്നുവരണം: ചരണാമൃതപ്രാണ

Kerala

ഭഗിനി- ബാലമിത്ര ശില്‍പശാലയ്‌ക്ക് തുടക്കം; യുവത്വത്തെ വഴിതെറ്റിക്കുന്ന ലഹരിക്കെതിരെ ശക്തമായ ദിശാബോധം നല്‍കുന്ന പരിപാടികള്‍ക്ക് ഊന്നല്‍

പുതിയ വാര്‍ത്തകള്‍

ഇന്ന് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഹൈക്കോടതിക്കും അവധി

യുഎസിന്റെ ആവശ്യം തള്ളി ഇറാൻ: യുറേനിയം സമ്പുഷ്ടീകരണം അവസാനിപ്പിക്കില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ്

ആദ്യം തൊഴുന്നത് പ്രധാന മൂര്‍ത്തിയെ ആണോ? എങ്കില്‍ നിങ്ങള്‍ ചെയ്യുന്നത് തെറ്റാണ്!!

അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് ജെ.ഡി. വാന്‍സിന്‍റെ ഭാര്യ ഉഷ വാന്‍സ് (ഇടത്ത്) ഉഷ വാന്‍സിന്‍റെ രണ്ട് മക്കള്‍ ഇന്ത്യ സന്ദര്‍ശനവേളയില്‍ മോദിയ്ക്കൊപ്പം (വലത്ത്)

വെള്ളത്താടിയും വെള്ളത്തലമുടിയും ഉള്ള മോദിയെ കുട്ടികള്‍ക്ക് അങ്ങേയറ്റം ഇഷ്ടമായെന്ന് ഉഷ വാന്‍സ്

ഇടുക്കിയില്‍ അര്‍ബുദ രോഗബാധിതയെ കെട്ടിയിട്ട് പണം കവര്‍ന്നു

വയനാട്ടില്‍ കാറും ബൈക്കും കൂട്ടിയിടിച്ചു 3 പേര്‍ക്ക് പരിക്ക്

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: പ്രതി സുകാന്ത് സുരേഷുമായുള്ള കേരളത്തിലെ തെളിവെടുപ്പ് പൂര്‍ത്തിയായി

ഓപ്പറേഷൻ സിന്ദൂറില്‍ പാക് സൈന്യത്തിന്റെ ഒമ്പത് വിമാനങ്ങൾ തകർത്തതായി ഇന്ത്യന്‍ വ്യോമസേന

കാര്‍ തള്ളിമാറ്റുന്നതിനിടെ ഭിത്തിയിലിടിച്ച് മറിഞ്ഞ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം

പടിയൂരില്‍ അമ്മയെയും മകളെയും കൊലപ്പെടുത്തിയ കേസ്: രണ്ടാം ഭര്‍ത്താവിനായി അന്വേഷണം പുരോഗമിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies