Saturday, June 21, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇ-കൊമേഴ്സ് സ്ഥാപനങ്ങളെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി; ‘നേട്ടത്തെക്കാള്‍ കൂടുതല്‍ കോട്ടം, അഭിമാനകരമല്ല ആശങ്കാജനകം’

Janmabhumi Online by Janmabhumi Online
Aug 22, 2024, 10:28 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: ഇ-കൊമേഴ്സ് സ്ഥാപനങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര വാണിജ്യവ്യവസായ മന്ത്രി പിയൂഷ് ഗോയല്‍. ആമസോണും ഫ്ളിപ്കാര്‍ട്ടും പോലുള്ള വലിയ ഇ – കൊമേഴ്സ് കമ്പനികളുടെ വിലനിര്‍ണയമടക്കമുള്ള കച്ചവടതന്ത്രങ്ങള്‍ തദ്ദേശവ്യവസായങ്ങളെയും ദശലക്ഷക്കണക്കിന് ചെറുകിട കച്ചവടക്കാരെയും വലിയതോതില്‍ ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് ഗോയല്‍ വ്യക്തമാക്കി.

ഭാരതത്തിലെ ഓണ്‍ലൈന്‍ വില്‍പന രാജ്യത്തെ റീട്ടെയില്‍ വിപണിയുടെ പകുതിയോളം വരുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇത് നേട്ടത്തേക്കാള്‍ കൂടുതല്‍ ദോഷമാണ് ചെയ്യുന്നത്. അതിനെ അഭിമാനകരമായ കാര്യമായി കാണുന്നില്ല, ആശങ്കാജനകമാണ്. ഞങ്ങള്‍ ഒരു ബില്യണ്‍ ഡോളര്‍ ഭാരതത്തില്‍ നിക്ഷേപിക്കാന്‍ പോകുന്നു എന്ന് ആമസോണ്‍ പറയുമ്പോള്‍ എല്ലാവരും ആഘോഷിക്കുന്നു. എന്നാല്‍ അതിന് പിന്നിലെ യാഥാര്‍ത്ഥ്യം എല്ലാവരും മറക്കുന്നു. ഭാരത സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്‌ക്കാന്‍ വേണ്ട ഒരു മഹത്തായ സേവനമോ മഹത്തായ നിക്ഷേപമോ അല്ല അവര്‍ നടത്താന്‍ പോകുന്നത്. അവരുടെ ബാലന്‍സ് ഷീറ്റില്‍ അവര്‍ ആ കൊല്ലം ഒരു ബില്യണ്‍ ഡോളറിന്റെ നഷ്ടമാകും നേരിട്ടിട്ടുണ്ടാകുക. അവര്‍ക്ക് ആ നഷ്ടം നികത്തണം. അതിനാണ് നിക്ഷേപിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

2023ല്‍ പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ 2030 ഓടെ ആമസോണിന്റെ ഭാരതത്തിലെ നിക്ഷേപം 2600 കോടി ഡോളര്‍ ആയി ഉയര്‍ത്തുമെന്നാണ് ആമസോണ്‍ സിഇഒ പറഞ്ഞത്. അന്ന് ഇതു വലിയ വാര്‍ത്തയായി. എന്നാല്‍ നഷ്ടം മൂടിവയ്‌ക്കാനായുള്ള ഇത്തരം നിക്ഷേപങ്ങളെ ആഘോഷിക്കാനാവില്ല. ബാലന്‍സ് ഷീറ്റില്‍ നഷ്ടം കാണിക്കുന്നത് ഇ – കൊമേഴ്സ് സ്ഥാപനങ്ങളുടെ വിലകുറച്ച് വിപണി പിടിക്കാനുള്ള തന്ത്രത്തെയാണ് സൂചിപ്പിക്കുന്നത്. അത് രാജ്യത്തിന് നല്ലതല്ലെന്ന് മാത്രമല്ല കോടിക്കണക്കിന് വരുന്ന തദ്ദേശ വ്യവസായങ്ങളെയും ചെറുകിട കച്ചവടക്കാരെയും വലിയതോതില്‍ ബാധിക്കുന്നതുമാണ്.

ആമസോണും വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്ളിപ്കാര്‍ട്ടും 2022-23ല്‍ ഭാരതത്തില്‍ ഏകദേശം 6,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് അവകാശപ്പെടുന്നത്. ഇവര്‍ക്കെങ്ങനെയാണ് ഇത്ര വലിയ നഷ്ടം വരുന്നത്. പ്രൊഫഷണലുകള്‍ക്ക് 1000 കോടി രൂപയോളമാണ് അവര്‍ നല്‍കുന്നത്. ആരാണ് ഈ പ്രൊഫഷണലുകളെന്ന് തനിക്ക് മനസിലാകുന്നില്ല. താനും ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ്. താനും നിയമത്തില്‍ പ്രാക്ടീസ് ചെയ്തിട്ടുണ്ട്. ഏത് സിഎക്കാരനും അഭിഭാഷകനുമാണ് 1000 കോടി കൈപ്പറ്റുന്നതെന്ന് അറിയാന്‍ ആഗ്രഹമുണ്ട്. ഇ കൊമേഴ്സ് ഇല്ലാതാകണമെന്ന് അഭിപ്രായപ്പെടുന്നില്ല. അമേരിക്കയിലും യൂറോപ്പിലും ഇവര്‍ മൂലമുണ്ടായ അടച്ചുപൂട്ടലുകള്‍ കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. പെഹ്ലെ ഇന്ത്യ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Tags: union ministerCommerce and Industry Minister Piyush Goyale-commerce
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും

India

തെലങ്കാനയില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം, രക്ഷാപ്രവര്‍ത്തനത്തിന് നിര്‍ദേശിച്ച് കേന്ദ്ര ഖനി മന്ത്രി

India

‘ദേശീയ വിദ്യാഭ്യാസ നയത്തെ ‘ഹ്രസ്വദൃഷ്ടി’യോടെ കാണരുത്’: സ്റ്റാലിനോട് കേന്ദ്ര മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍

Kerala

റേഷനു പകരം പണം : കൂടിയാലോചിച്ചുമാത്രം നടപടിയെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി

Kerala

ജീവിതത്തിൽ കഷ്ടപ്പെടുന്നവരെ ഓർക്കണം അവർക്ക് പിന്തുണ നൽകണം : ക്രിസ്മസ് ആശംസകൾ നേർന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

സിനിമാപ്രവര്‍ത്തകരില്‍നിന്ന് ലഹരി ഉപയോഗിക്കില്ലെന്ന സത്യവാംഗ്മൂലം വാങ്ങാന്‍ നിര്‍മാതാക്കളുടെ സംഘടന

തിരുവനന്തപുരത്തിറക്കിയ ബ്രിട്ടീഷ് യുദ്ധവിമാനം തിരിച്ചുപോകുന്നത് വൈകും

ഇറാനിലെ ഫര്‍ദോ ആണവകേന്ദ്രത്തില്‍ യുറേനിയത്തിന്‍റെ സമ്പുഷ്ടീകരണം നടക്കുന്നു (ഇടത്ത്) ഫര്‍ദോ ആണവകേന്ദ്രം തകര്‍ക്കാനുള്ള ബങ്കര്‍ ബസ്റ്റര്‍ ബോംബ് (വലത്ത്)

ഫോര്‍ദോ ആണവകേന്ദ്രം ആക്രമിക്കുന്നതിന് ഇസ്രയേലിനുള്ള തടസ്സം എന്താണ്?

തിരുവല്ലയില്‍ കാവുംഭാഗത്ത് യാത്രക്കാര്‍ക്ക് ഭീഷണിയായ തേനീച്ചക്കൂട് വനപാലകര്‍ നീക്കി

ചരക്കുലോറി യന്ത്രത്തകരാര്‍ മൂലം നടുറോഡില്‍ കിടന്നു, അരൂരില്‍ വന്‍ ഗതാഗതക്കുരുക്ക്

ഇത് ഇന്ത്യയാണ്, ഇഷ്ടമുള്ള വസ്ത്രം ധരിച്ചു പുറത്ത് പോകാൻ കഴിയില്ലെന്ന് മകളെ ഓര്‍മിപ്പിക്കും.

വാല്‍പ്പാറയില്‍ 6 വയസുകാരിയെ പുലി പിടിച്ചു

ഇറാന്‍ വെള്ളിയാഴ്ച ഇസ്രയേലിന് നേരെ നടത്തിയ ആക്രമണത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട പൊലീസ്

ഇറാന്റെ ബുഷെഹ്ര്‍ ആണവനിലയം ആക്രമിക്കുമെന്ന് ഇസ്രയേല്‍; ഇസ്രയേലിനെ ആക്രമിച്ച് ഇറാന്‍; സമാധാനത്തിനായി യുകെ, ഫ്രാന്‍സ്, ജര്‍മ്മനി

ചെങ്ങന്നൂര്‍ സ്വദേശികളായ ദമ്പതികള്‍ മുംബയില്‍ വാഹനാപകടത്തില്‍ മരിച്ചു

കെഎസ്ആര്‍ടി സി ബസില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം: വടകര സ്വദേശി സവാദ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies