Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കല്ലിനുമുണ്ടൊരു ഉദ്യാന കഥപറയാന്‍

സുനീഷ് മണ്ണത്തൂര്‍ by സുനീഷ് മണ്ണത്തൂര്‍
Aug 18, 2024, 08:30 am IST
in Varadyam

കേന്ദ്ര ഭരണ പ്രദേശമായ ചണ്ഡീഗഡ് നഗരത്തിന്റെ മുഖമുദ്രയാണ് നാല്‍പത് ഏക്കര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന റോക് ഗാര്‍ഡന്‍. വിഭജനത്തിന്റെ വേദനകള്‍ ഉള്ളിലൊതുക്കി അതിര്‍ത്തി കടന്നെത്തിയ ഒരു കര്‍ഷക കുടുംബത്തില്‍ പിറന്ന നേക് ചന്ദ് എന്ന മനുഷ്യന്‍ സ്വപ്രയത്‌നത്താല്‍ പടുത്തുയര്‍ത്തിയ ഈ ഉദ്യാനം താജ്മഹലിനെപ്പോലെ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. ഭാവനയും ഇച്ഛാശക്തിയും ഒന്നുചേര്‍ന്നാല്‍ മനുഷ്യന് സാധിക്കാത്തതായി ഒന്നുമില്ലെന്നതിന്റെ വിളംബരം കൂടിയാണ് ഈ ഉദ്യാനം. ഇവിടം സന്ദര്‍ശിച്ച ലേഖകന്‍ കാഴ്ചകള്‍ വിവരിക്കുന്നു

ചണ്ഡീഗഡ് എന്ന് നഗരത്തിന്റെ മുഖമുദ്രയാണ് റോക്ക് ഗാര്‍ഡന്‍ എന്ന അദ്ഭുത ലോകം. 40 ഏക്കര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന ഈ ഉദ്യാനം സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന നേക് ചന്ദാണ് നിര്‍മ്മിച്ചത്.

വ്യാവസായിക, ഗാര്‍ഹിക മാലിന്യങ്ങളും വലിച്ചെറിയുന്ന വസ്തുക്കളും ഉപയോഗിച്ചാണ് പൂര്‍ണ്ണമായും നിര്‍മ്മിച്ചിരിക്കുന്നതെന്നതാണ് ഈ പാര്‍ക്കിന്റെ ഏറ്റവും വലിയ പ്രത്യേകത.
പുനരുപയോഗം ചെയ്ത സെറാമിക് കൊണ്ട് നിര്‍മ്മിച്ച ഇവിടുത്തെ ശില്‍പ്പങ്ങള്‍ ഏറെ പ്രശസ്തമാണ്. റീസൈക്കിള്‍ ചെയ്ത വസ്തുക്കളില്‍ നിന്ന് ആയിരക്കണക്കിന് ശില്‍പ്പങ്ങള്‍ നിര്‍മ്മിച്ച് അവിടുത്തെ പാറക്കെട്ടുകളെ മനോഹരമാക്കി മാറ്റിയിരിക്കുന്നത് ആരുടെയും കണ്ണഞ്ചിപ്പിക്കും. പ്രകൃതിയോടും സംസ്‌കാരത്തോടുമുള്ള നേക് ചന്ദിന്റെ ആഴത്തിലുള്ള ബന്ധം പ്രതിഫലിപ്പിക്കുന്നതാണ് ഒരോ ശില്‍പ്പങ്ങളും. മനുഷ്യരൂപങ്ങള്‍, മൃഗങ്ങള്‍, അമൂര്‍ത്ത രൂപകല്‍പ്പനകള്‍ എന്നിവയുടെ സമന്വയമാണ് ഈ സൃഷ്ടികള്‍.

സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ നേക് ചന്ദ് തന്റെ ഒഴിവുസമയങ്ങളില്‍ ഒരു നേരംപോക്കിനുവേണ്ടി രഹസ്യമായാണ് നിര്‍മ്മാണം ആരംഭിച്ചത്. ഇന്ന് ലോകത്ത് അറിയപ്പെടുന്ന ഗാര്‍ഡനായി ഇത് മാറിയിരിക്കുകയാണ്.

കഥകള്‍ കേട്ട് വളര്‍ന്ന മനസ്സാണ് നേക് ചന്ദിന്റേത്. കുഞ്ഞ് മനസില്‍ രൂപം കൊണ്ടത് കമനീയ ശില്‍പങ്ങളാണ്. ഇപ്പോള്‍ പാക്കിസ്ഥാനില്‍ സ്ഥിതിചെയ്യുന്ന പഞ്ചാബിലെ ഒരു കര്‍ഷക കുടുംബത്തിലാണ് 1924-ല്‍ നേക് ചന്ദ് ജനിച്ചത്. രാജാക്കന്മാരെയും രാജ്ഞിമാരെയും മനോഹരമായ രാജ്യങ്ങളെയും കുറിച്ച് അമ്മ പറഞ്ഞ കഥകള്‍ കുട്ടിക്കാലത്ത് അദ്ദേഹത്തിന് ഇഷ്ടമായിരുന്നു. ഈ കഥകള്‍ കേട്ട് അടുത്തുള്ള വനത്തില്‍ കളിച്ചും, കല്ലുകളും കൊമ്പുകളും കൊണ്ട് കോട്ടകള്‍ നിര്‍മ്മിച്ചും, ചന്തകളില്‍ പോകുമ്പോള്‍ ലഭിച്ച പൊട്ടിയ വളകളും നിറമുള്ള ടൈലുകളുടെ കഷണങ്ങളും മറ്റ് പാഴ്‌വസ്തുക്കളുംകൊണ്ട് അലങ്കരിച്ച് കളിമണ്ണും ചേര്‍ത്ത് മനുഷ്യരൂപങ്ങള്‍ ഉണ്ടാക്കിയിരുന്നു.

1947-ല്‍ രാജ്യത്തിന്റെ വിഭജനത്തിനുശേഷം പ്രായപൂര്‍ത്തിയായ നേക്കും കുടുംബവും ഭാരതത്തിന്റെ അതിര്‍ത്തി കടന്ന് ചണ്ഡീഗഡില്‍ സ്ഥിരതാമസമാക്കി. അക്കാലത്ത് ഫ്രഞ്ച് വാസ്തുശില്‍പ്പിയായ ലെ കോര്‍ബ്യൂസിയര്‍ രൂപകല്‍പ്പന ചെയ്ത കെട്ടിടങ്ങളാല്‍ സജീവമായിരുന്നു ചണ്ഡീഗഡ്. നേക് ചന്ദ് ഒരു റോഡ് ഇന്‍സ്പെക്ടറായി ജോലി നേടി. പക്ഷേ ഹൃദയത്തില്‍ ഒരു കലാകാരനാകാന്‍ എപ്പോഴും സ്വപ്‌നം കണ്ടു. എല്ലാ ദിവസവും വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനുപകരം, തന്റെ സൈക്കിളും കൊണ്ട് ചണ്ഡീഗഡിലെ സുഖ്‌ന തടാകത്തിന് സമീപമുള്ള വിജനമായ വനത്തിലേക്കാണ് പോയിരുന്നത്. നേക് ചന്ദ് കാടിന്റെ ഒരു ഭാഗം വെട്ടിത്തെളിച്ച് ഒരു കുടില്‍ കെട്ടി അതിനെ തന്റെ ആസ്ഥാനമാക്കി. കുപ്പികള്‍, പൊട്ടിയ ടൈലുകള്‍, സാനിറ്ററി പോര്‍സലൈന്‍, ഇലക്ട്രിക്കല്‍ പ്ലഗുകള്‍, സൈക്കിള്‍ ഫ്രെയിമുകള്‍, പഴയ വിളക്കുകള്‍, മറ്റ് അവശിഷ്ടങ്ങള്‍ എന്നിവ ശേഖരിച്ചു.

ഇതിന്റെ നിര്‍മ്മാണങ്ങള്‍ക്കായി തകര്‍ന്നിരുന്ന നിരവധി കൊച്ചു കൊച്ചു ഗ്രാമങ്ങളിലെ അവശിഷ്ടങ്ങളുടെ കൂമ്പാരങ്ങള്‍ നേക് ചന്ദിന് സഹായകമായി. അവിടെ നിന്നെല്ലാം ആവശ്യത്തിന് സാമഗ്രഹികള്‍ ശേഖരിച്ചാണ് നേക് ചന്ദ് രാജാക്കന്മാരെയും രാജ്ഞികളെയും നര്‍ത്തകരെയും സംഗീതജ്ഞരെയും പാമ്പാട്ടികളെയും മൃഗങ്ങളെയും പക്ഷികളെയുമെല്ലാം സൃഷ്ടിക്കാന്‍ തുടങ്ങിയത്. വളരെ രഹസ്യമായി നിര്‍മ്മിച്ചിരുന്ന ഈ നിര്‍മ്മാണ പ്രവൃത്തികള്‍ 18 വര്‍ഷം വരെ നീണ്ടുനിന്നു.

1960 കളുടെ അവസാനത്തില്‍, പതിവ് പരിശോധനയ്‌ക്കിടെ നഗര ഉദ്യോഗസ്ഥര്‍ നേക് ചന്ദിന്റെ രഹസ്യ പൂന്തോട്ടം കണ്ടെത്തി. ഇത് നേക് ചന്ദിനെ പ്രതിരോധത്തിലാക്കി. അനധികൃതമായി കണക്കാക്കി അധികാരികള്‍ നടപടികള്‍ക്കൊരുങ്ങി. എന്നാല്‍ തന്റെ സൃഷ്ടികളുടെ കലാപരവും സാംസ്‌കാരികവുമായ മൂല്യം തിരിച്ചറിഞ്ഞ് പ്രാദേശിക അധികാരികള്‍ പിന്തുണയ്‌ക്കാന്‍ തീരുമാനിച്ചു. 50 തൊഴിലാളികളെ അധികാരികള്‍ അനുവദിച്ചു. അവരുടെ സഹായത്തോടെ, മൂന്ന് പതിറ്റാണ്ടുകള്‍ കൊണ്ടാണ് ഭൂമിയുടെ സ്വാഭാവികത മാറ്റാതെ അതേ രൂപങ്ങള്‍തന്നെ ഉപയോഗിച്ച് സ്വന്തം അത്ഭുതലോകം സൃഷ്ടിക്കാന്‍ നേക്കിന് കഴിഞ്ഞത്. 18 വര്‍ഷത്തിലേറെയായി പൊതുജനശ്രദ്ധയില്‍പ്പെടാതെ തന്റെ മാന്ത്രിക രാജ്യം കെട്ടിപ്പടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

”രാജ്യത്ത് താജ്മഹല്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന സ്ഥലമായി റോക്ക് ഗാര്‍ഡന്‍ ഇപ്പോള്‍ മാറി”യെന്നാണ് നേക് ചന്ദ് പറയുന്നത്. ഇവിടെ, പൂന്തോട്ടം ആഴത്തിലുള്ള മലയിടുക്കുകള്‍, വെള്ളച്ചാട്ടങ്ങള്‍, കമാനങ്ങള്‍, അരുവികള്‍ ആംഫിതിയേറ്റര്‍ സങ്കീര്‍ണ്ണമായ പാതകള്‍ എന്നിവയുണ്ട്. ഒരു പരമ്പരാഗത പഞ്ചാബി ഗ്രാമത്തിന്റെ മാതൃകയും ഈ മഹത്വത്തിന്റെ സ്രഷ്ടാവായ നേക് ചന്ദിന് വേണ്ടി സമര്‍പ്പിച്ചിരിക്കുന്ന ഒരു ചെറിയ മ്യൂസിയവും ഉണ്ട്.

1976 ല്‍ റോക്ക് ഗാര്‍ഡന്‍ ഒരു പൊതു ഇടമായി ഉദ്ഘാടനം ചെയ്തു. റോക്ക് ഗാര്‍ഡന്റെ ഭരണം ഇപ്പോള്‍ കേന്ദ്രഭരണപ്രദേശത്തിന്റെ കൈയിലാണ്. നേക് ചന്ദ് ഫൗണ്ടേഷനും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ദിവസേന അയ്യായിരത്തിലധികം അതിഥികള്‍ സന്ദര്‍ശിക്കുന്നു എന്നത് വലിയ കാര്യമാണ്. ഈ ശില്‍പ ഉദ്യാനത്തില്‍ ധാരാളം റോക്ക് പാവകളും വെള്ളച്ചാട്ടങ്ങളും ഉണ്ട്. അവ ചവറ്റുകുട്ടയില്‍ നിന്നോ തകര്‍ന്ന വസ്തുക്കളില്‍ നിന്നോ നിര്‍മ്മിച്ചതാണ്. പൂര്‍ണ്ണമായി ആസ്വദിക്കാനും സന്തോഷിക്കാനും ഒരു ദിവസം മുഴുവന്‍ അല്ലെങ്കില്‍ കുറഞ്ഞത് നാലോ അഞ്ചോ മണിക്കൂറെങ്കിലും എടുക്കും. ചണ്ഡീഗഡിലെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായതിനാല്‍, ആഴ്ചയിലെ ഏഴ് ദിവസവും ഉദ്യാനം തുറന്ന് പ്രവര്‍ത്തിക്കും. രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ഏഴ് വരെയാണ് റോക്ക് ഗാര്‍ഡന്റെ സന്ദര്‍ശന സമയം.

ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള ശൈത്യകാലത്ത്, സാധാരണ സമയത്തിന് ഒരു മണിക്കൂര്‍ മുമ്പ് വൈകുന്നേരം ആറ് മണിക്ക് പൂന്തോട്ടം അടയ്‌ക്കും.

2026 ല്‍ റോക്ക് ഗാര്‍ഡന്റെ ഉദ്ഘാടനത്തിന്റെ വാര്‍ഷികം വിപുലമാക്കുവാനാണ് തീരുമാനം. വാര്‍ഷികത്തോടനുബന്ധിച്ച് ചണ്ഡീഗഡ് അഡ്മിനിസ്‌ട്രേഷന്‍ നഗരത്തിന്റെ ഈ ഐക്കണ്‍ ലാന്‍ഡ്മാര്‍ക്കിനായി 20 കോടി രൂപയുടെ നവീകരണ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഭാരതത്തിലെ ആദ്യത്തെ പദ്ധതിയിട്ട് നിര്‍മ്മിച്ച നഗരം കൂടിയാണ് ചണ്ഡീഗഡ്.

Tags: Chandigarh cityRock garden
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.