Sunday, June 8, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

രാവണമാര്‍ഗ്ഗം

നുകരാം രാമരസം 23

ഡോ. കൂമുള്ളി ശിവരാമന്‍ by ഡോ. കൂമുള്ളി ശിവരാമന്‍
Aug 15, 2024, 06:18 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

സുന്ദരകാണ്ഡത്തിന്റെ ആത്മസത്തയും ഭാവാത്മകതയും തുടിക്കുന്ന രംഗമാണ് രാവണ സന്നിധിയിലിരുന്ന് ആഞ്ജനേയന്‍ നടത്തുന്ന അദൈ്വതപ്രകാശിതമായ സത്യഭാഷിതവും മഹോപദേശ മാര്‍ഗ്ഗവും. എങ്കിലും സച്ചിന്മയവും ധര്‍മ്മബോധാത്മകവും സനാതനവുമായ ആ വചസ്സുകള്‍ രാവണഹൃദയം ഏറ്റുവാങ്ങിയത് ഗദാപ്രഹരമായാണ്.

ജഡമഖില ജഗിദമനിത്യമറിക നീ
ജന്മജരാ മരണാദി ദുഃഖാന്വിതം
അറിവതിനു പണി പരമപുരുഷമറിമായങ്ങ
ളാത്മാനമാത്മനാ കണ്ടുതെളിക നീ
എന്ന് ജീവനതത്ത്വചിന്താപദ്ധതിയുടെ പ്രായോഗിക വെളിച്ചത്തിലൂടെ രാവണന് മോക്ഷവഴി തെളിക്കാമെന്നാണ് മാരുതിയുടെ ഉപദേശത്തിനു പിന്നിലുണ്ടായിരുന്ന ലക്ഷ്യം. പ്രകൃതിഗുണ പരവശതയാ ബദ്ധനായ് വരും, പ്രാണദേഹങ്ങളാത്മാവല്ലറികെടോ എന്ന ദിവ്യസന്ദേശവും രാവണന്റെ ഇരുകര്‍ണ്ണത്തിലും പാഴ്‌വാക്കായി. ഈ തസ്‌ക്കരനെ കൊല്ലുവിന്‍ എന്നായിരുന്നു രാവണന്റെ അട്ടഹാസം. ദൂതനെകൊല്ലുന്നത് അധര്‍മ്മമാണെന്ന വിഭീഷണ വാക്യമാണ് രാവണനെ വധോദ്യമത്തില്‍ നിന്ന് പിന്തിരിപ്പിച്ചത്. ലങ്കാദഹനവും ആത്മനാശവുമായിരുന്നു ഫലം.

സാക്ഷാല്‍ രാവണനെ ആത്മാവില്‍ പ്രതിഷ്ഠിച്ച് ആ വീരശൂര പരാക്രമിയുടെ അപദാനങ്ങള്‍ വാഴ്‌ത്തിപ്പാടാനും കര്‍മ്മകാണ്ഡത്തെ ഉയര്‍ത്തി നിര്‍ത്താനുമുള്ള സംഘടിതമായ ശ്രമം കാലാകാലങ്ങളായുണ്ട്. ഇതിഹാസത്തിന്റെ ശീര്‍ഷാസന വായനയാണിത്. രാമായണം വിളക്കുവെച്ച് വായിക്കുന്നവന് രാമരാവണന്മാരെ സത്യാത്മകമായി തിരിച്ചറിയാം. ധര്‍മ്മ പ്രരൂപത്തിന്റെ മാപിനി സ്വായത്തമാക്കണമെന്നു മാത്രം. ത്രികൂടാചലത്തിന്റെ മുകളില്‍ വിശ്വകര്‍മ്മാവ് നിര്‍മ്മിച്ച നഗരിയാണ് ലങ്ക. രാക്ഷസ സാമ്രാജ്യത്തിന്റെ തലസ്ഥാനമാണത്. രാവണനാണ് അവിടുത്തെ ഭരണാധികാരി. ഭൗതിക സുഖങ്ങളുടെ ദശസ്‌കന്ധവും പേറിയാണ് സഞ്ചാരം. തമോഗുണങ്ങളുടെ വിളനിലമാണയാള്‍. അറിവുണ്ട്, വിഭവങ്ങളുണ്ട്, പരാക്രമ സിദ്ധികളുണ്ട്, ഭക്തിയുണ്ട്, മായാജാലങ്ങളുണ്ട്, ആയുധങ്ങളുണ്ട്.

സര്‍വ്വൈശ്വര്യസുഖഭോഗങ്ങള്‍ എത്ര അനുഭവിച്ചിട്ടും മതിവരുന്നില്ല. കാമക്രോധലോഭമദമാത്സര്യങ്ങളുടെ ചുഴിയിലും സ്വാര്‍ത്ഥതയുടേയും അഹങ്കാരപ്പുളപ്പിന്റെയും പടുകുഴിയില്‍ വീണ് നട്ടം തിരിയുകയാണ് രാവണന്‍. താമസിക ഗുണങ്ങളുടെ അനിയന്ത്രിത ലഹരിയിലാണ് അയാള്‍ക്ക് സ്വത്വബോധം നഷ്ടപ്പെടുന്നത്.
ഇരുപതു കണ്ണും ഇരുപതു കൈയും കര്‍മ്മപദ്ധതിയില്‍ ഐകരൂപേണ്യ പ്രവര്‍ത്തിച്ചില്ല. കണ്ണുകളെയെല്ലാം അഹം കുത്തിക്കെടുത്തി. ഉള്‍ക്കണ്ണിന്റെ പോളകള്‍ തുറക്കാന്‍സ്വയം ശ്രമിച്ചതുല്ല. പ്രകൃതിയേയും അതിന്റെ അമൂല്യ വിഭവങ്ങളേയും ചൂഷണം ചെയ്യുന്ന രാക്ഷസപ്രകൃതിയാണ് രാവണനെ നയിച്ചത്. അധര്‍മ്മത്തിന്റെ വാള്‍ത്തലപ്പില്‍ അരിഞ്ഞു വീഴുന്ന ധര്‍മ്മശിരസ്സുകള്‍ കണ്ട് ദശസ്‌കന്ധന്‍ പൊട്ടിച്ചിരിക്കും. സഹോദരി ശൂര്‍പ്പണഖയുടെ അപേക്ഷയില്‍ അരുതാത്തതാണ് രാവണന്‍ പ്രവര്‍ത്തിച്ചത്. സീതാപഹരണത്തിന്റെ വരുംവരായ്മകള്‍ എന്തുമാകട്ടെ, അഭിലാഷപൂര്‍ത്തിക്കായ് അധര്‍മ്മപാതകളില്‍ പ്രകൃത്യാ ഗുണസംമൂഢനായി അദ്ദേഹം ഇറങ്ങിത്തിരിച്ചു. രാമന്‍ ആരെന്നറിയാം. വിദ്വേഷവഴിയില്‍ രാമാനുഗ്രഹം പ്രാപ്തമാകണം. ഭക്തിമാര്‍ഗ്ഗം സ്വന്തം പ്രകൃതിക്ക് ഇണങ്ങില്ല. രാമശരമേറ്റ് മോക്ഷപ്രാപ്തി നേടണം എന്ന സ്വപ്‌നമാണ് ആ ഹൃദയം ഭരിക്കുന്നത്.

പ്രകൃതിവശഗരായ മനുഷ്യനിലുള്ള മുഖ്യശക്തിയാണ് ദൈവീസമ്പത്തിയും ആസുരീസമ്പത്തിയും എന്ന് ഗീതാപ്രമാണമുണ്ട്. ആസുരീഭാവം വളരുംവിധമാണ് രാവണജീവനം. സദ്‌സംഗത്തിന്റെയും ഭക്തിശാസ്ത്രമനനത്തിന്റെയും അഭാവവും രാവണ സ്വത്വത്തെ തളര്‍ത്തുകയായിരുന്നു. അജ്ഞാനിയല്ല, അറിവുണ്ട്. ആത്യന്തികജ്ഞാനത്തിലെത്തിയിട്ടുമില്ല. സ്വപ്രകൃതിയുടെ നീരാളിപ്പിടുത്തത്തില്‍ നിന്ന് മോചിതനാകാന്‍ കഴിയാത്തതുകൊണ്ടാണ് രാവണന് രാമനുമായി അടരാടേണ്ടി വന്നത്. ഉള്ളില്‍ ഉജ്ജ്വലിക്കുന്ന ഉണ്മയെ പ്രസാദാത്മക പരിപ്രേക്ഷ്യങ്ങളില്‍ പുനഃസൃഷ്ടിക്കാന്‍ ആ ബുദ്ധിയും മനസ്സും അനുവദിച്ചില്ല.

വിശ്രവസ്സിന്റെയും കൈകസിയുടേയും മകനായ രാവണന്‍ വാരിക്കൂട്ടിയ ശാപങ്ങള്‍ ഏറെയാണ്. രാവണായനത്തിന്റെ വിധിപര്‍വ്വമാണിത്. ശാപമോക്ഷത്തില്‍ കിട്ടിയ ജന്മത്തിലാണ് തുടക്കം. വേദവതി, അഷ്ടാവക്രമുനി, ബ്രഹ്മരക്ഷസ്സായി മാറിയ വൈദികന്‍, നന്ദികേശ്വരന്‍, മാണ്ഡവ്യന്‍ എന്നിവരില്‍ നിന്നു കിട്ടിയ അഭിശാപങ്ങള്‍ക്കു പുറമേ അത്രിപത്‌നിയെ അപമാനിച്ചപ്പോള്‍ ലഭിച്ച ശാപം, ദൈ്വപായന മുനിയുടെ കോപം, നാരദമുനിയുടെ ക്രോധം, ഋതുവര്‍മ്മപത്‌നിയുടെ ശാപം തുടങ്ങി പാപഭാണ്ഡങ്ങളുടെ എരിതീയില്‍ സ്വജീവിതം ഹോമിക്കേണ്ടി വന്നതാണ് രാവണചരിത്രത്തിന്റെ ദുരന്തമെന്ന് തോന്നാം. ശിവഭക്തനായതുകൊണ്ട് മാത്രം ജീവിതകാലം കുറേ നീട്ടിക്കിട്ടിയെന്നു ഗ്രഹിക്കാം. ദുഷ്‌ക്കര്‍മ്മങ്ങളുടെ ദുരന്തഫലമായ തിരിച്ചടിയുടെ ഒറ്റവാക്കാണ് ശാപം. മനസ്സിനെയും ജീവിതത്തെത്തന്നെയും ആവേശിക്കുന്ന ഭൂതകാലത്തിന്റെ ഭൂതം തന്നെയായിരുന്നു രാവണന്റെ കാലന്‍. രാവണ വിലാപവും രാവണഹോമവിഘ്‌നവും ആ ഹൃദയാന്തരാളത്തിന്റെ താളപ്പെരുക്കമായിരുന്നു.

രാവണ മണ്ഡോദരീ സംവാദത്തില്‍-
”ജ്ഞാനമാശ്രിത്യ ശോകം കളഞ്ഞീടു നീ
ജ്ഞാനവിനാശനം ശോകമറിക നീ
അജ്ഞാന സംഭവം ശോകമാകുന്നതു
മജ്ഞാന ജാതമഹങ്കാരമായതും”
എന്ന ജ്ഞാന സന്ദേശത്തിലേക്കെത്താന്‍ രാവണന് സാധിക്കുന്നു. അവിദ്യയുടെ അശാന്തിയില്‍ നിന്നുള്ള ആത്മമോചനമായിരുന്നു രാവണന് മോക്ഷം. നിഷേധാത്മകമെങ്കിലും ആ ഐതിഹാസിക ജീവിതം കാലങ്ങള്‍ക്ക് പാരായണം ചെയ്യാനുള്ളതാണ്. പൂര്‍ണ്ണതയിലേക്കുള്ള ജീവിതയാനത്തിന്റെ പോരാട്ടമാണത്.

അജ്ഞന്മാരുടെ ഹൃദയത്തില്‍ സദാ നടക്കുന്നത് രാമരാവണയുദ്ധം തന്നെ. ത്രിഗുണരഹിതമായിത്തീരുന്ന ഹൃദയത്തില്‍ രാമവിജയത്തോടൊപ്പം രാവണവിജയമന്ത്രവും ഉയരുന്നു. സമര്‍പ്പണത്തിന്റെയും സമാധിയുടേയും സദ്‌സംഗത്തിന്റേയും സമന്വയഫലമാണത്. വിജയപരാജയങ്ങള്‍ക്കപ്പുറമുള്ള ഏകത്വത്തിന്റെ സംഗീതമാണ് രാമായണ നാദോപാസന. (തുടരും)

Tags: Ravana's wayDevotionalRam and sita StoriesAdyatmaramayanamനുകരാം രാമരസം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

മംഗളകർമ്മങ്ങളില്‍ വെറ്റിലയും പാക്കും നാണയത്തുട്ടും ദക്ഷിണയായി നല്‍കുന്നതിനു പിന്നില്‍

Samskriti

കായലിനും കടലിനും മധ്യേ സ്ഥിതിചെയ്യുന്ന ദേവീക്ഷേത്രം: മണികെട്ടല്‍ പ്രമുഖ വഴിപാട്

Samskriti

ആദ്യം തൊഴുന്നത് പ്രധാന മൂര്‍ത്തിയെ ആണോ? എങ്കില്‍ നിങ്ങള്‍ ചെയ്യുന്നത് തെറ്റാണ്!!

Samskriti

ക്ഷേത്ര പ്രദക്ഷിണം നടത്തേണ്ടത് വലതുവശത്തു കൂടിയോ ഇടതുവശത്തു കൂടിയോ?അറിയാം പ്രദക്ഷിണനിയമങ്ങള്‍

Samskriti

ക്ഷേത്രങ്ങളിൽ കാണുന്ന ആമയുടെ രൂപം സൂചിപ്പിക്കുന്നത് എന്തിനെ?

പുതിയ വാര്‍ത്തകള്‍

പത്തനംതിട്ടയില്‍ എസ്.പിയും പൊലീസ് അസോസിയേഷനും തമ്മില്‍ പോര് : 5 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട വിനോദ സഞ്ചാരിയെ സാഹസികമായി രക്ഷപ്പെടുത്തി

പലസ്തീനികളെ കുരുതി കൊടുക്കുന്നത് ഹമാസ് തന്നെ ; ഗാസയിലെ ആശുപത്രിയിൽ ഭീകരരുടെ വലിയ തുരങ്കം കണ്ടെത്തി ഇസ്രായേൽ സൈന്യം

ഇടുക്കി മൈലാടുംപാറക്ക് സമീപം കടുവ കുഴിയില്‍ വീണു : പിടികൂടുന്നതിനുള്ള ശ്രമങ്ങള്‍ തുടർന്ന് വനം വകുപ്പ്

പൊതുജനങ്ങൾ പട്ടിണി കിടന്ന് മരിക്കുന്നു , നേതാക്കൾ തിന്ന് കുടിക്കുന്നു ! പാകിസ്ഥാനിൽ ഈ നേതാക്കളുടെ ശമ്പളം 600% വർധിച്ചു

കൊളംബിയ : തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെ പ്രസിഡന്റ് സ്ഥാനാർത്ഥിക്ക് വെടിയേറ്റു

തപസ്യയുടെ നാലാമത് മാടമ്പ് പുരസ്‌കാരം ആഷാമേനോന് സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ സമ്മാനിക്കുന്നു

കലാപ്രവര്‍ത്തകരും എഴുത്തുകാരും സമൂഹത്തെ നയിക്കേണ്ടവര്‍: ഔസേപ്പച്ചന്‍

ഉണ്ണി മുകുന്ദനും മുന്‍ മാനേജരും തമ്മിലുള്ള പ്രശ്‌നം പരിഹരിച്ചെന്ന് ഫെഫ്ക

‘ഹാഫിസ് അബ്ദുൾ റൗഫ് ഒരു തീവ്രവാദിയല്ലെന്ന ബിലാവൽ ഭൂട്ടോയുടെ വിചിത്രമായ പ്രസ്താവനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

പുലിമുണ്ട, കുറ്റിമുണ്ട ഉന്നതികളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. മോഹന്‍ ജോര്‍ജ് സന്ദര്‍ശിച്ചപ്പോള്‍

വനവാസി ഊരുകളില്‍ ദുരിത ജീവിതം; വികസന മുരടിപ്പിന്റെ മണ്ണിലൂടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies