Wednesday, June 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇവിടം സംരക്ഷിത മേഖലയാക്കണം

കെ.ആര്‍. സതീശന്‍ നായര്‍ by കെ.ആര്‍. സതീശന്‍ നായര്‍
Aug 7, 2024, 05:00 am IST
in Article
നീലഗിരി ജൈവ വൈവിദ്ധ്യ മണ്ഡലത്തിന്റെ മാപ്പ്‌

നീലഗിരി ജൈവ വൈവിദ്ധ്യ മണ്ഡലത്തിന്റെ മാപ്പ്‌

FacebookTwitterWhatsAppTelegramLinkedinEmail

ഇടവിട്ട വര്‍ഷങ്ങളില്‍ മലമടക്കുകളില്‍ ഉണ്ടാകുന്ന ഉരുള്‍പൊട്ടല്‍ പോലെയുള്ള വന്‍ ദുരന്തങ്ങളും നീലഗിരി മലമ്പാതകളില്‍ ഉണ്ടായ മണ്ണിടിച്ചിലുകളുമെല്ലാം ഇവ ഉള്‍പ്പെടുന്ന പ്രദേശങ്ങളെ സംരക്ഷിത മേഖലയായി പ്രഖ്യാപിക്കണമെന്ന ആവശ്യകതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അതീവ പരിസ്ഥിതി പ്രാധാന്യമുള്ള ഈ പ്രദേശങ്ങളെ സംരക്ഷിക്കുന്നതില്‍ കേരളത്തില്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ കാണിക്കുന്ന അലംഭാവമാണ് പുത്തുമലയും കവളപ്പാറയും ചൂരല്‍മലയുമെല്ലാം സൃഷ്ടിക്കുന്നത്. കര്‍ശനമായി പാലിക്കേണ്ട പരിസ്ഥിതി നിയമങ്ങള്‍ ലംഘിക്കപ്പെടുമ്പോള്‍ ഭരണ സംവിധാനങ്ങള്‍ കണ്ണടയ്‌ക്കുന്നതാണ് ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടാന്‍ കാരണം.

ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ അധീനതയില്‍ ഈ പ്രദേശങ്ങള്‍ വന്ന ശേഷം മദിരാശി പ്രൊവിന്‍ഷ്യല്‍ സര്‍ക്കാര്‍ നിയമിച്ച വനം-പരിസ്ഥിതി പഠനസംഘം 1863 ല്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പാരിസ്ഥിതികമായി അതീവ പരിഗണന അര്‍ഹിക്കുന്ന വനമേഖലയും മലനിരകളുമാണ് ഇവിടെ ഉള്ളതെന്നു വ്യക്തമാക്കിയിട്ടുണ്ട്. മദിരാശി പ്രോവിന്‍സിലെ ആക്ടിങ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററായിരുന്ന ക്യാപ്റ്റന്‍ ബഡ്ഡോം ആണ് കാര്യകാരണ സഹിതം ഈ റിപ്പോര്‍ട്ട് നല്‍കിയത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് വയനാടിന്റെയും അതുവഴി നീലഗിരി ജൈവമണ്ഡലത്തിന്റെയും പ്രാധാന്യം കണ്ടെത്താന്‍ അവര്‍ക്ക് കഴിഞ്ഞു എന്നത് ഏറെ ശ്രദ്ധേയമാണ്.

പുത്തുമലകളും ചൂരല്‍മലകളും ഉണ്ടാകുമ്പോള്‍ അപകടത്തില്‍പ്പെട്ടവരെ വേഗത്തില്‍ രക്ഷപ്പെടുത്താനോ ആശുപത്രികളില്‍ എത്തിക്കാനോ കഴിയാത്ത ഭൂമിശാസ്ത്ര സവിശേഷതകളാണ് ഇവിടെയുള്ളത്. വയനാടിനെ കേരളത്തിന്റെ മുഖ്യധാരയുമായി ബന്ധിപ്പിക്കുന്ന താമരശ്ശേരി, പെരിയ, കുറ്റിയാടി, പാല്‍ച്ചുരം, നാടുകാണി മലമ്പാതകള്‍ എല്ലാം പ്രകൃതി ദുരന്തത്തോടെ ഉപയോഗശൂന്യമാകുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. 2018, 2019 വര്‍ഷങ്ങളിലും ഇതുതന്നെയായിരുന്നു കഥ. സമീപ ജില്ലകളില്‍ നിന്ന് സൈനികര്‍ക്കോ മറ്റ് രക്ഷാപ്രവര്‍ത്തകര്‍ക്കോ എത്തിപ്പെടാന്‍ പറ്റാത്ത അവസ്ഥ. ആധുനിക സംവിധാനങ്ങളോടുകൂടിയ ആശുപത്രി സംവിധാനങ്ങളുടെ അഭാവവും ദുരന്തത്തിന്റെ തീവ്രത വര്‍ധിക്കാന്‍ കാരണമാകുന്നുണ്ട്.

1881 ലെ ബ്രിട്ടീഷ് ജനസംഖ്യ കണക്കെടുപ്പ് സമയത്ത് വയനാടിന്റെ ഭൂവിസ്തൃതി 6,12,240 ചതുരശ്രഏക്കറും ജനസംഖ്യ 88091 ഉം ആയിരുന്നു. 1887 ല്‍ വയനാടിന്റെ തമിഴ്‌നാട് ഭാഗങ്ങള്‍ നീലഗിരിയോട് കൂട്ടിച്ചേര്‍ക്കപ്പെട്ടശേഷം 1901 ല്‍ നടന്ന കാനേഷുമാരിയില്‍ വയനാട്ടിലെ ജനസംഖ്യ 75149 ആയിരുന്നു. 2011 ലെ ഏറ്റവും ഒടുവിലത്തെ ജനസംഖ്യ കണക്ക് പ്രകാരം ജില്ലയിലെ ജനസംഖ്യ 817,420 ആണ്. കൊറോണയെത്തുടര്‍ന്ന് 2021 ല്‍ കണക്കെടുപ്പ് നടത്തിയതുമില്ല. ഇപ്പോള്‍ ഏതായാലും ഒമ്പത് ലക്ഷത്തില്‍ കുറയാത്ത ജനസംഖ്യ വയനാടിനുണ്ട്. നീലഗിരി ജൈവമണ്ഡലത്തിലെ തമിഴ്-കന്നഡ പ്രദേശങ്ങളിലെ ജനസംഖ്യകൂടി പരിഗണിച്ചാല്‍ ഇതിനെ ഒരു സംരക്ഷിത മേഖലയായി പ്രഖ്യാപിക്കേണ്ടതിന്റെ ആവശ്യകത ബോധ്യമാകും.

മൂന്ന് സംസ്ഥാനങ്ങളിലെ മലയോര ജില്ലകളായ വയനാട്, കുടക്, നീലഗിരി എന്നിവിടങ്ങളെ പടിഞ്ഞാറന്‍ തീരമേഖലയുമായി ബന്ധിപ്പിക്കുന്ന താമരശ്ശേരി, പെരിയ, കുറ്റിയാടി, പാ
ല്‍ച്ചുരം നാടുകാണി മലമ്പാതകളും അതീവ പ്രാധാന്യത്തോടെ സംരക്ഷിക്കപ്പെടേണ്ടതാണ്. ഈ ജൈവ മണ്ഡലത്തെ സംരക്ഷിത മേഖലയായോ കേന്ദ്ര ഭരണ പ്രദേശമായോ പ്രഖ്യാപിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണം. ഇതിന് ഭാഷാപരമായ ദുശാഠ്യങ്ങളോ പിടിവാശികളോ ഉണ്ടാവരുത്.

എഡി പത്താം നൂറ്റാണ്ടില്‍ കബനീതടത്തില്‍ സ്ഥാപിതമായ വയല്‍നാട് രാജ്യത്തിന്റെ ഭൂപടത്തില്‍ ഇടംപിടിച്ച ്രപദേശങ്ങള്‍ ബാവലിപ്പുഴയുടെ കിഴക്കന്‍ മലഞ്ചെരുവുകള്‍, കര്‍ണാടകയിലെ എച്ച്.ഡി. കോട്ട, ഗുണ്ടലുപേട്ട, നഞ്ചംകോട് താലൂക്കുകള്‍ ഹാസ്സന്‍ ജില്ലയുടെ തെക്കുപടിഞ്ഞാറെ ഭാഗങ്ങള്‍ തമിഴ്‌നാട്ടിലെ ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകള്‍ ചേര്‍ന്ന മലയാളം, തമിഴ്, കന്നഡ ഭാഷ സംസാരിക്കുന്ന ജനങ്ങളായിരുന്നു എന്ന ചരിത്രസത്യം പുതിയ കാലത്തിനുള്ള സന്ദേശമാകണം. ഓരോ അതിര്‍വരമ്പുകളും വേലിക്കെട്ടുകളും മനുഷ്യര്‍ ഉണ്ടാക്കുന്നതാണ്.

സമുദ്രനിരപ്പില്‍നിന്ന് രണ്ടായിരം മുതല്‍ നാലായിരം അടിവരെയുള്ള മലനിരകളാണ് വയനാട്ടിലുള്ളത്. അപൂര്‍വ്വം ചിലയിടങ്ങളില്‍ ഇത് ഏഴായിരം അടിവരെ ഉയരമുണ്ടാകും. കിഴക്ക് നീലഗിരി നിരകളും തെക്കുപടിഞ്ഞാറ് പടിഞ്ഞാറന്‍ തീരപ്രദേശങ്ങളും വടക്ക്-കിഴക്ക് മൈസൂര്‍ പീഠഭൂമിയും അതിരുകള്‍ തീര്‍ത്ത ഈ പ്രദേശത്തെയാണ് ആധുനിക പരിസ്ഥിതിശാസ്ത്രം നീലഗിരി ജൈവമണ്ഡലമെന്ന് വിശേഷിപ്പിക്കുന്നത്. ഇതിനെ പ്രത്യേക സംരക്ഷിത മേഖലയായി പ്രഖ്യാപിച്ച് സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്.

 

Tags: Western GhatsLandslide disaster#wayanadlandslidesprotected areaNilgiri
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയനാട് ദുരന്ത ഭൂമിയിൽ സംഘർഷം; ദുരന്തബാധിതരെ ബെയ് ലി പാലം കടക്കാൻ അനുവദിച്ചില്ല, പോലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളും

Kerala

ഉരുള്‍പൊട്ടലിന്റെ വിങ്ങുന്ന ഓര്‍മ്മകളില്‍ ‘വെള്ളപ്പൊക്കത്തില്‍’

Article

മാഫിയകളുടെ പിടിയിലോ പശ്ചിമഘട്ടം

Article

കേന്ദ്രത്തിന് വേണ്ടതും കേരളം നല്‍കാത്തതും കണക്ക്

Main Article

വയനാട് പുനരധിവാസം ഇനിയും വൈകരുത്

പുതിയ വാര്‍ത്തകള്‍

ഹണി ട്രാപ്പ്: യുവാവിന്റെ 60 ലക്ഷവും 61 പവനും തട്ടിയെടുത്ത കേസില്‍ യുവതി അറസ്റ്റില്‍

നടി പാര്‍വ്വതിയെ വളഞ്ഞിട്ടാക്രമിച്ച് ഇടത് പക്ഷം; സജിചെറിയാനും വിധുവിന്‍സെന്‍റും ചൊടിച്ചു, കൂടെക്കൂടി മാലാ പാര്‍വ്വതിയും

ആലപ്പുഴയില്‍ യുവാവിന്റെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍, അന്വേഷണം തുടങ്ങി പൊലീസ്

ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ കേസ് : പ്രതി സുകാന്തുമായി തെളിവെടുപ്പ്

എന്താ സന്യാസത്തിലേക്കുള്ള യാത്രയാണോ? കഴുത്തില്‍ ചെറിയ രുദ്രാക്ഷമാല മാത്രം…ആഭരണങ്ങള്‍ അണിയാതെ നവ്യയുടെ വീഡിയോ

മാല പൊട്ടിക്കൽ സംഘത്തെ സാഹസികമായി പിടികൂടിയ അന്വേഷണ സംഘത്തിന് അനുമോദന പത്രം നൽകി ജില്ലാ പോലീസ് മേധാവി

കോഴിക്കോട് ഒമ്പതാം ക്ലാസുകാരനെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദ്ദിച്ചു

ദേശീയപാത 66 ഈ വര്‍ഷം ഡിസംബറില്‍ പൂര്‍ത്തീകരിക്കും,  നിര്‍മ്മാണത്തിലെ പ്രശ്‌നങ്ങള്‍ പരിശോധിക്കുമെന്ന് നിതിന്‍ ഗഡ്കരി ഉറപ്പ് നല്‍കി: മന്ത്രി റിയാസ്

വേടനോട് അഭ്യർത്ഥനയുമായി മൂൺ വാക്ക് ചിത്രത്തിന്റെ അണിയറപ്രവർത്തകന്റെ സോഷ്യൽ മീഡിയാ കുറിപ്പ് ശ്രെദ്ധ നേടുന്നു

ചെനാബ് നദിക്ക് കുറുകെ ഇന്ത്യയിലുള്ള സലാം അണക്കെട്ടിന്‍റെ എല്ലാ ഗേറ്റുകളും അടച്ചിരിക്കുന്നു. ഇതിനാല്‍ ചെനാബ് നദിയിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിരിക്കുകയാണ്. .

ഇന്ത്യയുടെ വാട്ടര്‍ ബോംബ് പൊട്ടുമോ? പാകിസ്ഥാനിലെ പഞ്ചാബില്‍ കര്‍ഷകര്‍ അസ്വസ്ഥര്‍; വെള്ളം 50 ശതമാനം മാത്രം;സമ്മര്‍ദ്ദമേറി പാക് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies