Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ശാസ്ത്രജ്ഞരേയും നിശബ്ദരാക്കിയാല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2024, 02:27 am IST
in Article

വയനാട്ടിലെ ദുരന്ത മേഖലയില്‍ ശാസ്ത്രജ്ഞര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിലൂടെ പുറത്തുവന്നത് സര്‍ക്കാരിന്റെ മനസ്സും ആഗ്രഹവുമാണ്. സംസ്ഥാനത്തെ ഒരു ശാസ്ത്ര സാങ്കേതിക സ്ഥാപനവും വയനാട്ടിലേക്ക് പഠനത്തിനോ സന്ദര്‍ശനത്തിനോ പോകരുതെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉത്തരവിട്ടത്. അടിയന്തര പ്രാധാന്യമുളള ഉത്തരവ് എന്ന നിലയില്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അയച്ചുകൊടുക്കുകയും ചെയ്തു. ദുരന്ത പ്രദേശത്തേക്ക് ശാസ്ത്രജ്ഞര്‍ ഒന്നും പോകണ്ട എന്നു മാത്രമല്ല, അവര്‍ മാധ്യമങ്ങളോട് അഭിപ്രായം പറയരുത്, പഴയ പഠനങ്ങളെക്കുറിച്ച് മിണ്ടിപ്പോകരുത്. പഠനങ്ങള്‍ നടത്തണമെങ്കില്‍ മുന്‍കൂര്‍ അനുമതി വേണം. എന്നൊക്കെ ഉത്തരവിലുണ്ട്. വ്യക്തി സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം, സഞ്ചാര സ്വാതന്ത്ര്യം, മാധ്യമ സ്വാതന്ത്ര്യം തുടങ്ങി ജനാധിപത്യ സമൂഹം അനുഭവിക്കുന്ന നല്ല കാര്യങ്ങളൊക്കെ കവരുന്ന ഉത്തരവ് വ്യാപക എതിര്‍പ്പുമൂലം പിന്‍വലിച്ചു എന്നത് വലിയ കാര്യം. പിന്‍വലിച്ചോ നടപ്പിലാക്കിയോ എന്നതല്ല, എന്തുകൊണ്ട് ഇത്തരമമൊരു ഉത്തരവ് വന്നു എന്നതാണ് പ്രധാനം. ആധുനികവും പരിഷ്‌കൃതവുമായ ഒരു ജനാധിപത്യ വ്യവസ്ഥയില്‍ ഇത്തരം ഉത്തരവുകളിറക്കുന്ന ഭരണാധികാരികളെ കുറിച്ച് എന്താണ് കരുതേണ്ടത്.

ജനങ്ങളില്‍ നിന്നും എന്തോ മറച്ചു വയ്‌ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു എന്നതുതന്നെയാണ് ഇതില്‍ നിന്ന് ആദ്യം വായിക്കേണ്ടത്. വയനാട് ദുരന്തത്തെക്കുറിച്ച് കേന്ദ്ര ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും കേരളം അവഗണിച്ചു എന്നും കേന്ദ്രമന്ത്രി അമിത്ഷാ പാര്‍ലമെന്റില്‍ പറഞ്ഞതും ഇതിനോട് ചേര്‍ത്ത് വായിക്കണം.

കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ നേരിടുന്ന വെല്ലുവിളികളിലേക്ക് വെളിച്ചം വീശാന്‍ കഴിയുന്ന ശാസ്ത്രീയ പഠനങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട് എന്ന് അറിയുന്നവര്‍ തന്നെയാണ് ഉത്തരവില്‍ തുല്യംചാര്‍ത്തിയത്. പുതിയ വിജ്ഞാനവും ഗവേഷണവും എല്ലാം അറിവ് വര്‍ധിപ്പിക്കാനും അതിലൂടെ അപകടങ്ങള്‍ തടയാനും മറ്റുമുള്ള നൂതന തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാനും സഹായകമാകും. ഏതൊരു ദുരന്തം ഉണ്ടാകുമ്പോഴും അതിനെ ശാസ്ത്രീയമായി പഠിക്കുക എന്നത് അത്യന്താപേക്ഷിതമാണ്. അങ്ങനെയാണ് ദുരന്തങ്ങള്‍ ഒഴിവാക്കുന്നത്. ദുരന്തം പഠിക്കാന്‍ കൂടുതല്‍ ശാസ്ത്രജ്ഞരെ പ്രേരിപ്പിക്കുകയും അവര്‍ക്ക് വേണ്ടത്ര ധനസഹായവും വിവരങ്ങളും സൗകര്യങ്ങളും ചെയ്തുകൊടുക്കുകയും ആണ് വേണ്ടത് എന്നിരിക്കെയാണ് എല്ലാത്തിനേയും ശാസ്ത്രീയമായി മാത്രം കാണുന്നവര്‍ എന്നവകാശപ്പെടുന്ന സര്‍ക്കാരിന്റെ തലതിരിഞ്ഞ സമീപനം.

വിവരമുള്ളവര്‍ പഠിക്കുകയും ചെയ്താല്‍ ഭരണവര്‍ഗ ഉദ്യോഗസ്ഥ വീഴ്‌ച്ചകള്‍ ചൂണ്ടിക്കാട്ടും, അത് പാടില്ല. ജനം ഒന്നുമറിയരുത്. ദുരന്തങ്ങള്‍ക്കെല്ലാം കാരണം എന്ത് എന്നത് ശാസ്ത്രജ്ഞര്‍ പഠിച്ച് അറിയിച്ചാല്‍ ഉണ്ടാകുന്ന ജനരോഷം ഭയന്നായിരുന്നു വായ് മൂടിക്കെട്ടാനുള്ള നീക്കം നടത്തിയത്.

മുഖ്യമന്ത്രി അറിയാതെ ഇറക്കിയ ഉത്തരവാണെന്നും ശ്രദ്ധയില്‍പ്പെട്ട ഉടന്‍ പിന്‍വലിക്കാന്‍ നിര്‍ദ്ദേശിച്ചു എന്നൊക്കെ പറഞ്ഞ് വീണിടത്തുകിടന്ന് ഉരുളുന്നവരുമുണ്ട്. നയം നിശ്ചയിക്കാന്‍ വകുപ്പുകളുടെ തലപ്പത്തെ ഉദ്യോഗസ്ഥന്മാര്‍ക്ക് കഴിയുമോ ? മുഖ്യമന്ത്രി അറിയാതെ, അനുമതിയില്ലാതെ ഇങ്ങനെയൊരു ഉത്തരവ് ഇറക്കാന്‍ കേരളത്തില്‍ ഒരു ഉദ്യോഗസ്ഥന്‍ തയാറായെങ്കില്‍ അതിനര്‍ത്ഥം മുഖ്യമന്ത്രിക്ക് വിലകെട്ടു എന്നാണ്. പ്രകൃതി ദുരന്തത്തേക്കാള്‍ വലിയ ദുരന്തമാണ് നമ്മുടെ സര്‍ക്കാര്‍ എന്ന് ആവര്‍ത്തിക്കാന്‍ മാത്രമേ ഇത്തരം ഉത്തരവുകള്‍ ഇടയാക്കൂ എന്ന് എല്ലാവരും മനസ്സിലാക്കിയാല്‍ നന്ന്.

Tags: Kerala GovernmentWayanad landslide DisasterState Disaster Management Authority
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല യുവതീപ്രവേശനത്തിൽ മലക്കം മറിഞ്ഞ് സംസ്ഥാനസർക്കാർ, നിലപാട് വ്യക്തമാക്കാതെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം

അടിസ്ഥാന സൗകര്യങ്ങള്‍ പോലും പൂര്‍ത്തിയാക്കാതെ തിരുവനന്തപുരത്ത് ഉദ്ഘാടനം നടത്തിയ കായികഭവന്‍
Kerala

തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പണി പൂര്‍ത്തിയാക്കാതെ കായികഭവന്‍ ഉദ്ഘാടനം ചെയ്തു

Kerala

ഇറാൻ- ഗൾഫ് സംഘർഷം : മുഖ്യമന്ത്രിയും പ്രതിപക്ഷവും ഗള്‍ഫ് രാജ്യങ്ങളിലെ മലയാളികളെ കൈയൊഴിഞ്ഞു; ബിജെപി പ്രവാസികള്‍ക്കൊപ്പമെന്ന് രാജീവ് ചന്ദ്രശേഖര്‍

Editorial

ഹിന്ദുക്കളെ കബളിപ്പിക്കാന്‍ മറ്റൊരു മലക്കം മറിച്ചില്‍

Kerala

കോടികളുടെ ഡേറ്റ കച്ചവടം: സര്‍ക്കാര്‍ കോടതി കയറും, സിപിഎമ്മിന് തലവേദന

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചു: നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണം

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

“പാലക്കാട് ജയിച്ചാൽ മമ്മൂട്ടിയെ കൊണ്ടുവരും, രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഏറ്റെടുക്കും”- രമേഷ് പിഷാരടിക്ക് ട്രോള്‍ പൂരം

രാഷ്‌ട്രീയപരസ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന് സംസ്ഥാനതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി സജ്ജം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.