Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

സപ്തതിയില്‍ ബിഎംഎസ് വളരുന്നൂ ലോകമാകെ

ഇന്ന് ബിഎംഎസ് സ്ഥാപനദിനം

സി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ by സി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍
Jul 23, 2024, 05:00 am IST
in Article

രാജ്യത്തെ തൊഴിലാളി സമൂഹത്തിന്റെ പരിതാപകരമായ അവസ്ഥയുടെ നേര്‍ചിത്രം വരച്ചുകാട്ടുന്നതായിരുന്നു എന്‍.എം. ലോഖണ്ഡെ 1884 ല്‍ അന്നത്തെ സര്‍ക്കാര്‍ മുന്‍പാകെ സമര്‍പ്പിച്ച അവകാശ പത്രിക.
ഒരാഴ്ചത്തെ ജോലിക്കു ശേഷം ഒരു ദിനം മുഴുവന്‍ വിശ്രമമനുവദിക്കുക.
ജോലി സമയം രാവിലെ 6.30 ന് ആരംഭിക്കുകയും സൂര്യാസ്തമനത്തിന് മുന്‍പ് അവസാനിക്കുകയും വേണം.
ഉച്ചയ്‌ക്ക് അരമണിക്കൂര്‍ വിശ്രമം അനുവദിക്കണം.
മാസ വേതനം 15 ദിവസത്തില്‍ വൈകാതെ നല്‍കണം.
ഇങ്ങനെ നീണ്ടുപോകുന്ന പട്ടികയില്‍നിന്ന് നമുക്ക് അന്നത്തെ തൊഴിലാളികളുടെ സാഹചര്യം അനുമാനിക്കാവുന്നതേയുള്ളൂ.

ഇതിലേറെ പരിതാപകരമായിരുന്നു കേരളത്തിലെ സാഹചര്യം. ആലപ്പുഴയിലെ കയര്‍ തൊഴിലാളികളുടെ ജോലി സമയം രാവിലെ 6 മണി മുതല്‍ വൈകിട്ട് 6 മണി വരെയായിരുന്നു. രാവിലെ 6 മണിക്ക് കമ്പനി പടിക്കലെത്തണമെങ്കില്‍ അകലെയുള്ള ഉള്‍നാടുകളില്‍ നിന്ന് 5 മണിക്കു മുന്‍പ് ചൂട്ടും കത്തിച്ച് പുറപ്പെടണം. സന്ധ്യയ്‌ക്ക് ജോലി കഴിഞ്ഞ് അടുത്തുള്ള ചന്തയില്‍നിന്ന് വീട്ടു സാധനങ്ങളും വാങ്ങി തിരിച്ചെത്തുമ്പോള്‍ രാത്രി 8 മണി കഴിഞ്ഞിട്ടുണ്ടാവും. തിരക്കു പിടിച്ച് അത്താഴം വച്ചുണ്ടാക്കി ഭക്ഷിച്ചു കിടന്നുറങ്ങിയാല്‍ പിന്നെ നേരം വെളുക്കുന്നതിനു മുന്‍പ് എഴുന്നേല്‍ക്കണം. കൃത്യം 6 ന് കമ്പനിയില്‍ കയറാനുള്ള ചൂളം വിളി മുഴങ്ങും. അഞ്ചുമിനിറ്റ് വൈകിയാല്‍ കടുത്ത ശിക്ഷയനുഭവിക്കണം. നാമമാത്രമായ കൂലി, പരിതാപകരമായ തൊഴില്‍ സാഹചര്യങ്ങള്‍. ഈ ദയനീയ സ്ഥിതി കണ്ട് മനസ്സ് വേദനിച്ചാണ് ശ്രീനാരായണ ഗുരുദേവന്‍ തന്റെ ശിഷ്യനായ സ്വാമി സത്യവ്രതന്റെ കൈവശം പിടിപ്പണവും കൊടുത്ത് ആലപ്പുഴയിലേക്ക് അയക്കുകയും 1921 ല്‍ വാടപ്പുറം ബാവയുടെ നേതൃത്വത്തില്‍ തിരുവിതാംകൂര്‍ ലേബര്‍ യൂണിയന്‍ രൂപീകരിക്കുകയും ചെയ്തത്.

ദേശീയതലത്തില്‍ ആദ്യമായി രൂപം കൊണ്ട എഐടിയുസിയെയും കേരളത്തില്‍ ശ്രീനാരായണ ഗുരുദേവനാല്‍ സ്ഥാപിതമായ തിരുവിതാംകൂര്‍ ലേബര്‍ യൂണിയനെയും പില്‍ക്കാലത്ത് കമ്യൂണിസ്റ്റുകാര്‍ മെയ്യനങ്ങാതെ ഹൈജാക്ക് ചെയ്തതാണ് ചരിത്രം. ഇടയ്‌ക്കൊന്നു പറയാതെ ലേഖനം മുമ്പോട്ടുപോകാനാകില്ല.

എന്‍.എം. ലോഖണ്ഡെ സമര്‍പ്പിച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടതിലും പരിതാപകരമോ അതിലധികം മോശമോ ആയ സ്ഥിതിയില്‍ കേരളത്തിലെ തൊഴിലാളികളെ കൊണ്ടെത്തിച്ചിരിക്കുകയാണ് സ്വയം പ്രഖ്യാപിത തൊഴിലാളി സര്‍ക്കാര്‍ എന്ന പാര്‍ട്ടി സര്‍ക്കാര്‍, അവര്‍ കെഎസ്ആര്‍ടിസിയിലും കെഎസ്ഇബിയിലും ജോലി സമയം 12 മണിക്കൂര്‍ ആക്കിയിരിക്കുന്നു. മാസവേതനം 2 മാസം കഴിഞ്ഞും ലഭിക്കാത്ത സാഹചര്യം. എല്ലാ മേഖലയിലും അരക്ഷിതാവസ്ഥ തുടരുന്നു.

ലോകം ബിഎംഎസിനെ ഏറ്റെടുക്കുന്നു

1920 ല്‍ എഐടിയുസി രൂപീകൃതമായതു മുതലുള്ള ട്രേഡ് യൂണിയന്‍ ചരിത്രം പരിശോധിച്ചാല്‍ 1955 ജൂലൈ 23 ന് ബിഎംഎസ് രൂപീകരിക്കുന്നതുവരെയുള്ള ഓരോ തൊഴിലാളി സംഘടനകളും ഒന്നില്‍നിന്ന് മറ്റൊന്നായി പിളര്‍ന്ന് രൂപീകരിച്ചതാണെന്ന് കാണാന്‍ കഴിയും. മാത്രമല്ല ഭാരതീയ മസ്ദൂര്‍ സംഘ് രൂപീകരിക്കുമ്പോള്‍ ദത്തോപന്ത് ഠേംഗ്ഡി പ്രത്യേകമായി പരിഗണിച്ച രണ്ടു വിഷയങ്ങളില്‍ ഒന്ന് ദേശീയബോധമുള്ള തൊഴിലാളി എന്നതും രാഷ്‌ട്രീയാതീയ ട്രേഡ് യൂണിയന്‍ എന്നതുമായിരുന്നു. സ്വീകരിച്ച നയ സമീപനങ്ങള്‍ക്കെല്ലാം അതിന്റേതായ സഹജമായ സവിശേഷതയുണ്ടായിരുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ആശയമായിരുന്നു ഞലുെീിശെ്‌ല ഇീീുലൃമശേീി അഥവാ തൊഴിലാളി തൊഴിലുടമാ ബന്ധം. അന്നുവരെ തൊഴിലാളി-മുതലാളി ശത്രുതയെ പ്രോത്സാഹിപ്പിച്ചിരുന്നവരുടെ മുന്നില്‍ ആദ്യമായി സഹകരണത്തിന്റെ മാര്‍ഗ്ഗം ബിഎംഎസ് തുറന്നിട്ടു. അദ്ധ്വാനം ആരാധനയാണെന്നും എല്ലാ തൊഴിലും ഒരുപോലെ മഹത്തരമാണെന്നും, ആരാധനാ ഭാവത്തോടെയാണ് പണിയെടുക്കേണ്ടതെന്നും തൊഴിലാളിയെ പഠിപ്പിക്കാന്‍ ബിഎംഎസ് തയ്യാറായി. ഇതിന്റെ ഫലമായി ബിഎംഎസ് ഇന്ന് ദേശീയ തലത്തില്‍ മാത്രമല്ല ലോകത്തെ തന്നെ ഏറ്റവും വലിയ ട്രേഡ് യൂണിയനായി മാറി. ജി.20യുടെ ഭാഗമായി 20 ലോകരാജ്യങ്ങളില്‍ നിന്നുള്ള ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ ഭാരതത്തില്‍ വരികയും എല്‍ 20 (ലേബര്‍-20)യുടെ അധ്യക്ഷ സ്ഥാനം വഹിച്ച് ബിഎംഎസ് അതിന്റെ കരുത്തു തെളിയിക്കുകയും ചെയ്തു. ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ സവിശേഷതയില്‍ ആകൃഷ്ടരായ തൊഴിലാളി നേതാക്കന്മാര്‍ ണ.എ.ഠ.ഡ (ണീൃഹറ എലറലൃമശേീി ീള ഠൃമറല ഡിശീി)എന്ന ആഗോള കമ്യൂണിസ്റ്റ് ആഭിമുഖ്യ ട്രേഡ് യൂണിയനില്‍ നിന്ന് പുറത്തു വന്ന് ബിഎംഎസിന്റെ ആഭിമുഖ്യത്തില്‍ ഒരു പുതിയ ആഗോള സംഘടന തന്നെ രൂപീകരിക്കാന്‍ തയ്യാറെടുത്തുകൊണ്ടിരിക്കുന്ന സന്ദര്‍ഭമാണിത്. തുര്‍ക്കിയടക്കമുള്ള 39 രാജ്യങ്ങള്‍ ഇതിനോടകം തന്നെ ബിഎംഎസുമായി ചര്‍ച്ചകള്‍ നടത്തി.

ഒരു വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന ആഘോഷം

2024 ജൂലൈ 23 മുതല്‍ 2025 ജൂലായ് 23 വരെ ഒരു വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന 70-ാം വര്‍ഷ ആഘോഷങ്ങളാണ് നിശ്ചയിച്ചിട്ടുള്ളത്. ആഘോഷങ്ങളുടെ ഉദ്ഘാടനം ഭോപ്പാലില്‍ രവീന്ദ്ര ഭവനില്‍ ആര്‍എസ്എസ്‌സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ നിര്‍വഹിക്കും. 2025 ജൂലൈ 23 ന് ദല്‍ഹിയില്‍ ആഘോഷങ്ങളുടെ സമാപനം കുറിച്ചുകൊണ്ട് വിപുലമായ സമ്മേളനം നടക്കും.

കേരളത്തില്‍ ഇതിനോടകം എഴുപതാം വാര്‍ഷികത്തിന്റെ ഭാഗമായി കുടുംബ സംഗമങ്ങള്‍ ആരംഭിച്ചു. അഞ്ഞൂറിലധികം വ്യത്യസ്ത യൂണിയനുകളും പതിമൂവായിരത്തിലധികം യൂണിറ്റുകളുമായി കേരളത്തിലെ സംഘടിത, അസംഘടിത മേഖലയില്‍ ബിഎംഎസ് ഇന്ന് സജീവ പ്രവര്‍ത്തനം നടത്തുന്ന തൊഴിലാളി സംഘടനയാണ്. സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലും അസംഘടിത മേഖലയിലും ഒരുപോലെ സ്വീകാര്യത വര്‍ധിച്ചുവരാനുള്ള രണ്ടുകാരണങ്ങളില്‍ ഒന്ന് തൊഴിലാളി പ്രശ്‌നങ്ങളിലുള്ള സത്യസന്ധമായ ഇടപെടലും മറ്റൊന്ന് സാമൂഹ്യസംഘടനയെന്ന നിലയിലുള്ള പ്രവര്‍ത്തനവുമാണ്.

തൊഴിലാളികളുടെ വേതനവും അവകാശവുമെന്നതിനപ്പുറം തൊഴിലാളികളുടെ സാമൂഹിക പ്രശ്‌നങ്ങളിലും ബിഎംഎസ് സജീവമായി ഇടപെടുന്നു. അതിന് ഉത്തമ ഉദാഹരണമായിരുന്നു പ്രളയത്തിലും കൊവിഡ് കാലഘട്ടത്തിലും നടത്തിയ സേവന പ്രവര്‍ത്തനങ്ങള്‍.

അരക്ഷിതമായ കേരള സാമൂഹികജീവിതം

70-ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് 10000 ത്തില്‍ അധികം കുടുംബ സംഗമങ്ങള്‍ കേരളത്തില്‍ നടത്താനാണ് നിശ്ചയിച്ചിട്ടുള്ളത്. അതിനു കാരണം കേരളത്തില്‍ അനുദിനം മോശമായിക്കൊണ്ടിരിക്കുന്ന സാമൂഹ്യ സാഹചര്യങ്ങളാണ്. മാധ്യമ റിപ്പോര്‍ട്ടുകള്‍ അത്തരത്തിലുള്ള സൂചന നല്‍കുമ്പോള്‍ ഒരു തൊഴിലാളിസംഘടനയെന്ന നിലയില്‍ കുടുംബങ്ങളില്‍ ബോധവല്‍ക്കരണം അത്യന്താപേക്ഷിതമാണ് എന്ന ചിന്തയില്‍നിന്നുമാണ് കുടുംബ സംഗമങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കാന്‍ തീരുമാനിച്ചത്.

കേരളം ഇന്ന് ഭാരതത്തിലെ തന്നെ ആത്മഹത്യാ മുനമ്പായി മാറുകയാണ്. ഒമ്പത് എ പ്ലസ് നേടി ഒന്നു മാത്രം ‘എ’ ആയതിന്റെ പേരില്‍ ഒരു പത്താംക്ലാസുകാരി ആത്മഹത്യ ചെയ്തു. ടിവി റിമോട്ട് മാറ്റിവച്ചതിന്റെ പേരില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. അടുത്തകാലത്തു മാത്രം രണ്ടു പിജി ഡോക്ടര്‍മാര്‍, രണ്ടു സീരിയല്‍ നടിമാര്‍..ആ പട്ടിക നീണ്ടു പോകും. ശ്രദ്ധേയമായ കാര്യം കേരളത്തിലെ ഒരു ദിനപത്രം ചൂണ്ടിക്കാട്ടിയത് എസ്എസ്എല്‍സിയ്‌ക്ക് റാങ്കു കിട്ടിയ 5 പേര്‍ ആത്മഹത്യ ചെയ്തു എന്നാണ്.

ഇതാണ് മയക്കു മരുന്ന് ഉപയോഗത്തിന്റെ കാര്യത്തിലെ സ്ഥിതിയും. അടുത്തിടെ എക്‌സൈസ് വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത് കേരളത്തിലെ സ്‌കൂളുകളില്‍ പഠിക്കുന്ന 100 കുട്ടികളില്‍ 32 കുട്ടികള്‍ മയക്കുമരുന്നിന് അടിമകളായി കഴിഞ്ഞുവെന്നും 1411 സ്‌കൂളുകള്‍ മയക്കുമരുന്നു മാഫിയകളുടെ പിടിയിലാണെന്നും വായിക്കുമ്പോള്‍ ഉണ്ടാവുന്ന ആശങ്കയും സങ്കടവും ചെറുതല്ല. മണിക്കൂറില്‍ അഞ്ച് വിവാഹമോചന പെറ്റീഷന്‍ കേരളത്തിലെ കുടുംബ കോടതിയില്‍ വരുന്നു എന്നത് ഞെട്ടിക്കുന്ന കണക്കാണ്. മദ്യ ഉപഭോഗത്തിന്റെ വര്‍ധനവ്, കുറ്റകൃത്യങ്ങളിലെ വര്‍ധനവ്, കര്‍ഷക ആത്മഹത്യാ തുടങ്ങി സാമൂഹിക സൂചകങ്ങളില്‍ വരുന്ന ഈ ദുര്‍നിമിത്തങ്ങള്‍ സാക്ഷര കേരളത്തിന്റെ ഭാവിയെ അപ്പാടെ ഉലയ്‌ക്കും. ഇത് ആശങ്കയുടെ കരിനിഴലായി സമൂഹത്തില്‍പ്പടര്‍ന്നിരിക്കുകയാണ്.

നാം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഒരു ദേശീയ പ്രസ്ഥാനമെന്ന നിലയില്‍ ബിഎംഎസ് അതിന്റെ സംഘടനാ ശക്തി 70-ാം വര്‍ഷത്തില്‍ ഇരട്ടിയാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഈ വേളയില്‍ സുഭിക്ഷവും സുരക്ഷിതവുമായ ഒരു കേരളം സാര്‍ത്ഥകമാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ എല്ലാവര്‍ക്കും ബിഎംഎസ് സ്ഥാപന ദിനാശംസകള്‍ നേരുന്നു.

(ബിഎംഎസ് ദേശീയ നിര്‍വാഹക സമിതിയംഗമാണ് ലേഖകന്‍)

Tags: BMSBMS Foundation Day
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെഎസ്ടി എംപ്ലോയീസ് സംഘ് സെക്രട്ടേറിയറ്റ് നടയില്‍ സംഘടിപ്പിച്ച കൂട്ട ഉപവാസം ബിഎംഎസ് ദേശീയ
ഉപാധ്യക്ഷന്‍ സി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഓട് പൊളിച്ച് വന്നവരല്ല; ഡിഎ നല്‍കുന്നതിലെ സര്‍ക്കാര്‍ ഇരട്ടത്താപ്പ് മൗലികാവകാശ ലംഘനം: ബിഎംഎസ്

കേരളാ പ്രദേശ് ടോഡി & അബ്കാരി മസ്ദൂര്‍ ഫെഡറേഷന്‍ (ബിഎംഎസ്) സംസ്ഥാന സമ്മേളനം ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് ബി. ശിവജി സുദര്‍ശനന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

പരമ്പരാഗത കള്ള് ചെത്ത് വ്യവസായത്തെ തകര്‍ക്കരുത്: ബിഎംഎസ്

ബിഎംഎസില്‍ ചേര്‍ന്ന തൊഴിലാളികള്‍ ബിഎംഎസ് ജില്ലാ സെക്രട്ടറി ജി. ഗോപകുമാറിനും മറ്റു നേതാക്കള്‍ക്കും ഒപ്പം
Kerala

സിഐടിയു തൊഴിലാളികള്‍ കൂട്ടത്തോടെ ബിഎംഎസില്‍

Kerala

വ്യാഴാഴ്ചത്തെ പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് ബിഎംഎസ്,നിരത്തുകള്‍ ഒഴിഞ്ഞു കിടക്കുമെന്ന് പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍, കേരളത്തിലേ ഇത് നടക്കൂ

Kerala

പണിമുടക്ക് രാഷ്‌ട്രീയപ്രേരിതം; ബിഎംഎസ് പങ്കെടുക്കില്ല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.