Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നീറ്റില്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച പരിമിതമെന്ന് വ്യക്തം; 700ന് മുകളില്‍ മാര്‍ക്ക് 2,321 പേര്‍ക്ക് മാത്രം

സന്ദീപ്‌ എസ്. by സന്ദീപ്‌ എസ്.
Jul 21, 2024, 10:20 pm IST
in India

ന്യൂദല്‍ഹി: നീറ്റ് ബിരുദ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ച്ച പരിമിതമായ രീതിയില്‍ മാത്രമെന്ന് വ്യക്തമാക്കി വിദ്യാര്‍ത്ഥികളുടെ മാര്‍ക്കുകള്‍ പുറത്ത്. 23.33 ലക്ഷം പേര്‍ എഴുതിയ പരീക്ഷയില്‍ 700 മാര്‍ക്കോ അതിലധികമോ ലഭിച്ച വിദ്യാര്‍ത്ഥികളുടെ എണ്ണം വെറും 2,321 മാത്രമാണെന്ന് മാര്‍ക്ക് ലിസ്റ്റ് പുറത്തുവന്നപ്പോള്‍ വ്യക്തമായി. രാജ്യത്തെ 1,404 പരീക്ഷാ കേന്ദ്രങ്ങളിലായി പരീക്ഷയെഴുതിയ കുട്ടികളാണിവര്‍. 2023ല്‍ ഇത് 116 നഗരങ്ങളിലെ 310 കേന്ദ്രങ്ങളില്‍ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്കാണ് ലഭിച്ചത്. അതായത് ഒരു കേന്ദ്രത്തില്‍ രണ്ടു പേര്‍ക്ക് പോലും ഇത്തവണ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചിട്ടില്ലെന്ന് ഇതു വ്യക്തമാക്കുന്നു.

25 സംസ്ഥാനങ്ങളിലെ 276 ജില്ലകളിലെ 1,404 പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്കാണ് 700ന് മുകളിലുള്ള ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചത്. പരമ്പരാഗത നീറ്റ് ട്യൂഷന്‍ സെന്ററുകളായ രാജസ്ഥാനിലെ കോട്ട, സിക്കര്‍, കേരളത്തിലെ കോട്ടയം എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളാണ് പരീക്ഷയില്‍ മുന്നിലെത്തിയവര്‍. ആദ്യ നൂറു റാങ്ക് ലഭിച്ച കുട്ടികള്‍ 56 നഗരങ്ങളിലെ 95 പരീക്ഷാ കേന്ദ്രങ്ങളിലായി നീറ്റ് എഴുതിയവരാണ് എന്ന കണക്കും പുറത്തുവന്നു. ആദ്യ ആയിരം റാങ്ക് ലഭിച്ചവര്‍ 187 നഗരങ്ങളിലെ 706 കേന്ദ്രങ്ങളില്‍ എഴുതിയവര്‍ക്കാണ്. 431 നഗരങ്ങളിലെ 2,959 കേന്ദ്രങ്ങളില്‍ എഴുതിയ വിദ്യാര്‍ത്ഥികളാണ് ആദ്യ പതിനായിരം റാങ്കില്‍ ഇടംപിടിച്ചത്.

എഴുനൂറിലധികം മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ത്ഥികള്‍ ലഖ്നൗ (35), കൊല്‍ക്കത്ത (27), നാഗ്പൂര്‍ (20), ഇന്‍ഡോര്‍ (17) കട്ടക്ക് (16), നോയിഡ (14), ആഗ്ര (13) എന്നിങ്ങനെ വിവിധ ഭാഗങ്ങളിലായാണുള്ളത്. ഇത്തവണ 650 നും 699 നും ഇടയില്‍ മാര്‍ക്ക് ലഭിച്ച വിദ്യാര്‍ത്ഥികള്‍ രാജ്യത്തെ 509 നഗരങ്ങളിലെ 4,044 പരീക്ഷാ കേന്ദ്രങ്ങളില്‍ നീറ്റ് എഴുതിയവരാണ്. 2023ല്‍ ഇത് 381 നഗരങ്ങളിലെ 2,431 കേന്ദ്രങ്ങളില്‍ എഴുതിയവര്‍ക്ക്് ലഭിച്ചിരുന്നു. ഇത്തവണ 600-649 മാര്‍ക്ക് ലഭിച്ചവര്‍ 540 നഗരങ്ങളിലെ 4,484 കേന്ദ്രങ്ങളില്‍ എഴുതിയവരാണ്. 550-599 മാര്‍ക്ക് ലഭിച്ച കുട്ടികള്‍ 548 നഗങ്ങളിലെ 4,563 കേന്ദ്രങ്ങളിലാണ് പ്രവേശന പരീക്ഷ എഴുതിയത്.

ആകെ 720 മാര്‍ക്കില്‍ നടത്തുന്ന നീറ്റ് പ്രവേശന പരീക്ഷയില്‍ മുന്നിലെത്തിയവര്‍ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണെന്നും ഏതെങ്കിലും ഒരു പ്രത്യേക പരീക്ഷാ കേന്ദ്രത്തില്‍ നിന്നുള്ളവരല്ലെന്നും കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. പരീക്ഷാ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചുള്ള ചോദ്യപേപ്പര്‍ ചോര്‍ച്ച വ്യാപകമായിരുന്നെങ്കില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചവരുടെ എണ്ണം ഏറെയുള്ള പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ടായേനെ. ഇത്തരത്തില്‍ സംഭവിച്ചിട്ടില്ലെന്നും ഒരേയൊരു കേന്ദ്രത്തില്‍ നിന്നുള്ള ചോദ്യപേപ്പര്‍ കുറച്ചുപേര്‍ക്ക് മാത്രമായി ചോര്‍ത്തി നല്‍കിയതു മാത്രമാണ് നീറ്റില്‍ സംഭവിച്ചതെന്നുമാണ് ഈ രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നത്.

 

Tags: neet examNEET question paper
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എംബിബി എസ് പഠിക്കാൻ താത്പര്യമില്ല; നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ 19കാരൻ ആത്മഹത്യ ചെയ്തു

India

ചോര്‍ത്തിയ നീറ്റ് ചോദ്യപേപ്പര്‍ സോള്‍വ് ചെയ്യാന്‍ ബീഹാറിലെ പട് ന എയിംസിലെ നാല് എംബിബിഎസ് വിദ്യാര്‍ത്ഥികളെ ജാര്‍ഖണ്ഡിലേക്ക് അയച്ചതാര്?

India

നീറ്റ് വിവാദത്തിന്റെ പേരില്‍ മെഡിക്കല്‍ എന്‍ട്രന്‍സ് സംസ്ഥാനതലത്തിലാക്കാനുള്ള ഡിഎംകെ നീക്കം മെഡിക്കല്‍ സീറ്റുകള്‍ വിറ്റ് കാശുണ്ടാക്കാന്‍

India

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച വ്യാപകമല്ല, നീറ്റ് പരീക്ഷയുടെ വിശുദ്ധിയെ ബാധിച്ചിട്ടില്ല: സുപ്രീംകോടതിയില്‍ ദേശീയ ടെസ്റ്റിങ്ങ് ഏജന്‍സി

India

നീറ്റ്-യുജി പേപ്പർ ചോർച്ച ; മാധ്യമപ്രവർത്തകൻ ജമാലുദ്ദീൻ അറസ്റ്റിൽ, ഗുജറാത്തിലെ ഏഴ് സ്ഥലങ്ങളിൽ സിബിഐ പരിശോധന

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.