Monday, June 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തൊട്ടാല്‍ പൊള്ളും’കേരള ചിക്കന്‍’ വില നിശ്ചയിക്കുന്നതില്‍ ഒത്തുകളി

ഗോപന്‍ ചുള്ളാളം by ഗോപന്‍ ചുള്ളാളം
Jul 19, 2024, 05:31 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: കുറഞ്ഞ വിലയില്‍ ലഭ്യമാക്കാനാരംഭിച്ച കേരള ചിക്കന് പൊള്ളുന്ന വില. വിപണിയിലേതിനേക്കാള്‍ വില ഈടാക്കാന്‍ തുടങ്ങിയതോടെ ഔട്ട്‌ലറ്റ് യൂണിറ്റുകള്‍ പ്രതിസന്ധിയില്‍. ഇതിന്റെ പേരില്‍ ഔട്ട്‌ലറ്റുകളില്‍ ഉപഭോക്താക്കളുടെ രോഷപ്രകടനം.

വിപണിയേക്കാള്‍ കിലോയ്‌ക്ക് അഞ്ചുരൂപ വരെയാണ് അധികം ഈടാക്കുന്നത്. ഇന്നലെ തിരുവനന്തപുരം ജില്ലയില്‍ കേരള ചിക്കന്‍ കിലോ 134 രൂപയായിരുന്നു. വിപണിയില്‍ 133 രൂപയും. മുന്‍ ദിവസങ്ങളില്‍ വിലയിലെ അന്തരം ഇതിനെക്കാള്‍ കൂടുതലായിരുന്നു. എന്നാല്‍ വില നിശ്ചയിക്കുന്നത് കുടുംബശ്രീ ബ്രോയ്‌ലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ആണെന്നും തങ്ങള്‍ക്ക് അതിലൊരു പങ്കുമില്ലെന്നാണ് ഔട്ട്‌ലറ്റ് ഉടമകള്‍ പറയുന്നത്. ബ്രോയ്‌ലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി വില കൂട്ടുന്നത് തമിഴ്‌നാട് ലോബിയെ സഹായിക്കാനെന്നും ആക്ഷേപമുണ്ട്. ഇതോടെ കേരള ചിക്കന്‍ ഔട്ട്‌ലറ്റുകള്‍ പ്രതിസന്ധിയിലാണ്.

അമിത വിലയ്‌ക്ക് പരിഹാരം, സംശുദ്ധമായ കോഴിയിറച്ചി എന്നീ ലക്ഷ്യങ്ങളുമായി കുടുംബശ്രീ, മൃഗസംരക്ഷണവകുപ്പ്, കേരള സ്‌റ്റേറ്റ് പൗള്‍ട്രി ഡവലപ്‌മെന്റ് കോര്‍പറേഷന്‍ (കെപ്‌കോ) എന്നിവയുടെ സഹകരണത്തോടെ 2017 നവംബറിലാണ് കേരള ചിക്കന്‍ ആരംഭിച്ചത്. ഉത്പാദനം മുതല്‍ വിപണനം വരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നതിന് കുടുംബശ്രീ ബ്രോയ്‌ലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ് എന്ന കമ്പനിയും രൂപീകരിച്ചു. ഇതേ കമ്പനിയാണ് ഇപ്പോള്‍ കേരള ചിക്കന്‍ ഔട്ട്‌ലെറ്റുകള്‍ക്ക് ബാധ്യതയായി മാറിയത്.

നിലവില്‍ 394 ബ്രോയ്‌ലര്‍ ഫാമുകളും 131 ഔട്ട്‌ലെറ്റുകളുമാണ് ഉള്ളത്. ഫാമും ഔട്ട്‌ലറ്റും കുടുംബശ്രീ അംഗങ്ങളാണ് നടത്തുന്നത്. 281,35,30,347 രൂപയാണ് കേരള ചിക്കന്‍ വിറ്റുവരവ്. ഫാമുകള്‍ക്കുള്ള ആനുകൂല്യമായി 27,19,26,925 രൂപയും ഔട്ട്‌ലെറ്റുകള്‍ക്കുള്ള ആനുകൂല്യമായി 34,85,86,393 രൂപയും വിതരണം ചെയ്തിട്ടുണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം. തുടക്കത്തില്‍ വിലക്കുറവും ഗുണനിലവാരമുള്ള ഇറച്ചിയുമായിരുന്നു വിതരണം ചെയ്തിരുന്നതെങ്കിലും ഏതാനും മാസങ്ങളായി വിലകൂട്ടുകയും വൈകല്യമുള്ള കോഴികളെ ഉള്‍പ്പെടെ ഫാമുകളില്‍ നിന്ന് ഔട്ട്‌ലെറ്റുകളിലേക്ക് എത്തിക്കുന്നതായും ഉടമകള്‍ പറയുന്നു. ഒരു കിലോ കോഴിയിറച്ചി വില്‍ക്കുമ്പോള്‍ ഔട്ട്‌ലെറ്റുകള്‍ക്ക് കിട്ടുന്നത് 14 രൂപയാണ്. അതില്‍ ഏഴു രൂപ മാലിന്യനീക്കത്തിന് നല്‍കണം. ബാക്കിയുള്ള ഏഴു രൂപയാണ് യൂണിറ്റുകള്‍ക്ക് ലഭിക്കുന്നത്. ഇതില്‍ നിന്നുവേണം മറ്റ് ചെലവുകളെല്ലാം നടത്തേണ്ടത്. വിപണിയെക്കാള്‍ വില കൂടുതല്‍ ഈടാക്കാന്‍ തുടങ്ങിയതോടെ കച്ചവടം കുറഞ്ഞത് ഔട്ട്‌ലറ്റ് യൂണിറ്റുകളെ ആശങ്കയിലാക്കിയിട്ടുണ്ട്.

Tags: Kerala ChickencollusionKudumbashree Broiler Farmers Producer Company
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിക്കന്‍ ഡ്രം സ്റ്റിക്‌സ് , ബോണ്‍ലെസ് ബ്രസ്റ്റ് മൂല്യവര്‍ധിത ഉല്‍പന്നങ്ങളുമായി കുടുംബശ്രീ കേരള ചിക്കന്‍

Kerala

സര്‍ക്കാരും സ്വകാര്യ ബസ് ലോബിയും ഒത്തുകളിക്കുന്നു: കെഎസ്ടി എംപ്ലോയിസ് സംഘ്

Kerala

മലയാളികള്‍ ഒരു മാസം അകത്താക്കുന്നത് 900 കോടി രൂപയുടെ ചിക്കന്‍; അയല്‍സംസ്ഥാനങ്ങളിലേക്ക് മാസം തോറും ഒഴുകുന്നത് 540 കോടി

Kerala

കോഴിവില ഡബിള്‍ സെഞ്ച്വറിയിലേക്ക്; ഇപ്പോള്‍ കിലോയ്‌ക്ക് 170 രൂപ; തീറ്റവില കൂടിയത് കാരണമെന്ന് കച്ചവടക്കാര്‍

Kerala

കേരള ചിക്കനെതിരെ കോഴിക്കച്ചവടക്കാര്‍; കേരള ചിക്കന്‍ ഹോര്‍മോണ്‍ വിമുക്തമെന്ന് സര്‍ക്കാര്‍ നുണ പ്രചരിപ്പിക്കുന്നു

പുതിയ വാര്‍ത്തകള്‍

കീം ഫലം ഉടൻ പ്രഖ്യാപിക്കും; സംസ്ഥാന സിലബസിൽ പഠിച്ചവർക്ക് മാർക്ക് കുറയില്ല, നടപ്പാക്കുന്നത് തമിഴ്നാട് മോഡൽ

അറസ്റ്റിലായ കഹ്കാഷ ബാനോ, മുഹമ്മദ് കൈഫ് 

ദളിത് പെൺകുട്ടിയെ മതംമാറ്റാൻ കേരളത്തിലേക്ക് കടത്തിയ രണ്ടുപേർ യുപിയിൽ പിടിയിൽ

ഗവര്‍ണറെ നിശബ്ദനാക്കാന്‍ ശ്രമിക്കുന്നത് അടിയന്തരാവസ്ഥയ്‌ക്ക് സമം: വി. മുരളീധരന്‍

വിദ്യാഭ്യാസരംഗത്തും തൊഴിലിലും രാഷ്‌ട്രീയത്തിലും സമുദായത്തെ അവഗണിക്കുന്നു: വെള്ളാപ്പള്ളി

റഷ്യന്‍ വ്യോമാക്രമണത്തില്‍ തകര്‍ന്ന അപാര്‍ട്‌മെന്റ് കെട്ടിടം വീക്ഷിക്കുന്ന ഉക്രൈന്‍ പൗരന്‍

റഷ്യ വ്യോമാക്രമണം ശക്തമാക്കി; സഹായം തേടി ഉക്രൈന്‍

അയോദ്ധ്യ രാമക്ഷേത്രത്തില്‍ 5.5 കോടിയിലധികം ഭക്തര്‍ ദര്‍ശനം നടത്തി

ആര്‍എസ്എസ് മുന്‍ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖായിരുന്ന ആര്‍. ഹരി രചിച്ച മൂന്ന് കൃതികളുടെ വിവര്‍ത്തനങ്ങള്‍ ന്യൂ
ദല്‍ഹി കേശവകുഞ്ജില്‍ നടന്ന ചടങ്ങില്‍ ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി അംഗം സുരേഷ് സോണി പ്രകാശനം ചെയ്തപ്പോള്‍. എച്ച്എന്‍ബിസി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ശ്രീപ്രകാശ് സിങ്, ജെഎന്‍യു വൈസ് ചാന്‍സലര്‍ ശാന്തിശ്രീ ദുലിപുഡി പണ്ഡിറ്റ്, ദല്‍ഹി സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി ആശിഷ് സൂദ്, പ്രജ്ഞാപ്രവാഹ് പ്രതിഷ്ഠാന്‍ ചെയര്‍മാന്‍ ബി.കെ. കുഠ്യാല, കിത്താബ്വാലെ എംഡി പ്രശാന്ത് ജെയിന്‍ എന്നിവര്‍ സമീപം

ആര്‍. ഹരിയുടെ മൂന്ന് കൃതികളുടെ വിവര്‍ത്തനങ്ങള്‍ പ്രകാശനം ചെയ്തു

നവോത്ഥാന നായകന്‍…. ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ള സ്മൃതി ദിനം ഇന്ന്

രാഷ്‌ട്രപതി ഭരണത്തില്‍ മണിപ്പൂരിലെ സംഘര്‍ഷം കുറയുന്നതായി റിപ്പോര്‍ട്ട്

ഷെഫാലിയുടെ മരണത്തിന് പിന്നില്‍ ആന്റി ഏജിങ് മരുന്നുകള്‍ ഉപയോഗിച്ചതിനാലെന്ന് റിപ്പോര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies