മുംബൈ: നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം 2025 മാര്‍ച്ചില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ സഹമന്ത്രി മുരളീധര്‍ മൊഹോള്‍. കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി കിഞ്ജരാപ്പു രാംമോഹന്‍ നായിഡുവും മോഹലും വിമാനത്താവളം സന്ദര്‍ശിക്കുകയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുകയും ചെയ്തു.
വിമാനത്താവളത്തിന്റെ നിര്‍മാണം അതിവേഗമാണ് പുരോഗമിക്കുന്നത്. ജോലിയുടെ പുരോഗതി അനുസരിച്ച്, അടുത്ത വര്‍ഷം മാര്‍ച്ചില്‍ വിമാനത്താവളം പ്രവര്‍ത്തനക്ഷമമാകും. ഇതോടെ അയല്‍പ്രദേശങ്ങളായ മുംബൈ, പൂനെ, താനെ, കല്യാണ്‍, പടിഞ്ഞാറന്‍ മഹാരാഷ്ട്ര എന്നിവയുമായുള്ള ബന്ധം വര്‍ധിക്കുമെന്നും മൊഹോള്‍ പറഞ്ഞു.
അന്തരിച്ച പിഡബ്ല്യുപി നേതാവ് ഡി.ബി. പാട്ടീലിന്റെ പേര് വിമാനത്താവളത്തിന് നല്കുന്നതില് അദ്ദേഹം അനുകൂല നിലപാട് പ്രകടിപ്പിച്ചു. വിമാനത്താവളത്തിന് ഏകദേശം 20 ദശലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ സാധിക്കും.
പദ്ധതിക്കായി ഭൂമി സംഭാവന ചെയ്ത ആളുകള്‍ കുടിയിറക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ഇവര്‍ക്കുള്ള നഷ്ടപരിഹാരം മാനേജ്മെന്റുമായി ചര്‍ച്ച നടത്തി പരിഹരിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: