Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സിപിഎം ലക്ഷ്യം ഗാങ്‌സ്റ്റര്‍ സ്‌റ്റേറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2024, 01:53 am IST
in Editorial

ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തെ തുടര്‍ന്ന് സിപിഎമ്മില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന തിരുത്തല്‍ മാമാങ്കത്തിന്റെ തനിനിറമാണ് കഴിഞ്ഞദിവസം തിരുവല്ലയില്‍ കണ്ടത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഒരു ഗുണ്ടാ നേതാവിനെ പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ സിപിഎമ്മിലേക്ക് സ്വീകരിച്ചതും, ഇതിനെതിരായ വിമര്‍ശനങ്ങളെ പരിഹസിച്ച് തള്ളുന്നതും ഈ പാര്‍ട്ടിയുടെ വിശ്വാസ്യത വെറും തട്ടിപ്പാണെന്ന് ആവര്‍ത്തിച്ച് തെളിയിക്കുകയാണ്. ഗുണ്ടാ നേതാവിന് പാര്‍ട്ടിയിലേക്ക് ചുവപ്പുപരവതാനി വിരിച്ചത് വിവാദമായതോടെ ഇയാള്‍ കാപ്പ കേസില്‍ പ്രതിയല്ലെന്നും, പൊതുപ്രവര്‍ത്തനത്തിനിടെ കേസുകള്‍ സര്‍വ്വസാധാരണമെന്നും സിപിഎം ജില്ലാ സെക്രട്ടറി പ്രഖ്യാപിച്ചത് ജനങ്ങള്‍ അമ്പരപ്പോടെയാണ് കേട്ടത്. മറ്റൊരു ഗുണ്ടാ നേതാവിനല്ലാതെ ഇപ്രകാരം ഭീഷണമായി പ്രതികരിക്കാന്‍ കഴിയില്ലല്ലോ. ഇരുപത് വയസ്സിനിടെ പന്ത്രണ്ട് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഒരു സാമൂഹ്യവിരുദ്ധനെയാണ് യാതൊരു വീണ്ടുവിചാരവുമില്ലാതെ പാര്‍ട്ടി അംഗത്വം നല്‍കി സിപിഎം ഏറ്റെടുത്തിരിക്കുന്നത്. പാര്‍ട്ടിയിലെത്തിയിരിക്കുന്ന ഇയാള്‍ കാപ്പ കേസില്‍ പ്രതിയാണെന്നും കേസ് നിലവിലുണ്ടെന്നും ജില്ലാ പോലീസ് മേധാവിതന്നെ വ്യക്തമാക്കിയിരിക്കുകയാണ്. കാപ്പ നിയമ ലംഘനത്തിനും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഒളിവില്‍ പോയ ഇയാളെ പോലീസ് പിടികൂടുകയും അറസ്റ്റിലാവുകയുമായിരുന്നു. കഴിഞ്ഞമാസം ജാമ്യം ലഭിച്ച് ജയില്‍മോചിതനായി. തുടര്‍ന്നാണ് സിപിഎം നേതൃത്വം പാര്‍ട്ടിയിലെടുത്തിരിക്കുന്നത്. ഗുണ്ടാനേതാവിനെ ഒപ്പംകൂട്ടിയതിനെ ന്യായീകരിച്ച് മന്ത്രി വീണാ ജോര്‍ജ് രംഗത്ത് വന്നിരിക്കുന്നത് സത്യപ്രതിജ്ഞാ ലംഘനവും നിയമവാഴ്ചയ്‌ക്ക് വെല്ലുവിളി ഉയര്‍ത്തുന്നതുമാണ്.

ഗുണ്ടാ പ്രവര്‍ത്തനവും പൊതുപ്രവര്‍ത്തനമായി കാണുന്ന സിപിഎമ്മിന്റെ സമീപനം അപലപനീയമാണ്. ഇങ്ങനെയൊരു പാര്‍ട്ടി നിയമവാഴ്ചയില്‍ വിശ്വസിക്കുമെന്നതിന് യാതൊരു ഉറപ്പുമില്ല. അവര്‍ക്ക് അധികാരം ലഭിച്ചാല്‍ ക്രമസമാധാനം ശക്തിപ്പെടുകയല്ല, ഗുണ്ടാപ്പടകള്‍ ശാക്തീകരിക്കപ്പെടുകയാണുണ്ടാവുക. തിരുവല്ലയില്‍ ഗുണ്ടാ നേതാവിനും കൂട്ടാളികള്‍ക്കും സിപിഎമ്മില്‍ അംഗത്വം നല്‍കിയിരിക്കുന്നതിന്റെ പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരിക്കും. കേസുകള്‍ പിന്‍വലിക്കാമെന്ന ഉറപ്പാണ് പാര്‍ട്ടി ഇയാള്‍ക്ക് നല്‍കിയിരിക്കുന്നതത്രെ. ഈ വ്യവസ്ഥ അംഗീകരിക്കപ്പെട്ടാല്‍ എന്തൊക്കെ അക്രമങ്ങളാവും നാട്ടില്‍ അരങ്ങേറുകയെന്ന് പ്രവചിക്കാനാവില്ല. മുന്‍കാലത്ത് തെറ്റായ രീതികളും രാഷ്‌ട്രീയവും പിന്തുടര്‍ന്നിരുന്നവര്‍ അതുപേക്ഷിച്ചാണ് സിപിഎമ്മിലേക്ക് വരുന്നതെന്ന ന്യായീകരണം ആപല്‍ക്കരമാണ്. പാര്‍ട്ടിയില്‍ ഇവര്‍ പിന്തുടരുക ആദര്‍ശ രാഷ്‌ട്രീയമല്ല, അക്രമരാഷ്‌ട്രീയമായിരിക്കും. ഇക്കാര്യത്തില്‍ നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനുമാവും. ഗുണ്ടകള്‍ പാര്‍ട്ടി അംഗങ്ങളാവുന്നതോടെ വിശുദ്ധന്മാരായി മാറുന്നതിന്റെ മനഃശാസ്ത്രം വിചിത്രം തന്നെ. അക്രമപ്രവര്‍ത്തനങ്ങളെ രക്ഷാപ്രവര്‍ത്തനമായി കാണുന്ന സിപിഎമ്മിന്റെ നയമാണ് കേരളത്തിന്റെ സമാധാനം കെടുത്തുന്നത്. ജനങ്ങളെ മര്‍ദ്ദിക്കുന്ന സ്വന്തം പാര്‍ട്ടിക്കാരെ ന്യായീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരാള്‍ ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയുമൊക്കെ ആയിരിക്കുന്ന നാട്ടില്‍ ഒരിക്കലും സമാധാനം പുലരില്ല. കണ്ണൂരില്‍ ബോംബു നിര്‍മാണം കുടില്‍ വ്യവസായമാകുന്നതും, ബോംബ് പൊട്ടി മരിക്കുന്നവര്‍ രക്തസാക്ഷികളാകുന്നതും ഇതുകൊണ്ടാണ്.

വര്‍ഗീയ ധ്രുവീകരണത്തിന്റെ ഫലമായി പിണറായി സര്‍ക്കാരിന് അധികാരത്തുടര്‍ച്ച ലഭിച്ചത് ജനങ്ങളുടെ അംഗീകാരമായി തെറ്റിദ്ധരിച്ച സിപിഎം, അക്രമ പരമ്പരകള്‍ അഴിച്ചുവിടുകയായിരുന്നു. തെരുവില്‍ മാത്രമല്ല വീടുകളിലും വിദ്യാലയങ്ങൡലും ആശുപത്രികളിലുമൊക്കെ സിപിഎമ്മുകാര്‍ അക്രമങ്ങള്‍ നടത്തി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നവകേരള സദസ്സ് ശ്രദ്ധിക്കപ്പെട്ടത് ആ യാത്രയിലുടനീളം സിപിഎമ്മുകാര്‍ കെട്ടഴിച്ചുവിട്ട അക്രമങ്ങളുടെ പേരിലാണ്. അണികളും നേതാക്കളുമെന്ന വേര്‍തിരിവില്ലാതെ വലിയൊരു അക്രമിസംഘമായി സിപിഎം മാറുകയായിരുന്നു. ജനങ്ങളെ നേരില്‍ കണ്ട് അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണെന്ന പേരില്‍ സംഘടിപ്പിച്ച നവകേരള സദസ്സ് ജനങ്ങള്‍ക്ക് ദുരിതങ്ങള്‍ സമ്മാനിക്കുകയായിരുന്നു. നവകേരള സദസ്സിന് സമാന്തരമായിത്തന്നെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ അക്രമാസക്ത സമരം സംഘടിപ്പിക്കുകയും ചെയ്തു. പൂക്കോട് വെറ്ററിനറി കോളജ് കാമ്പസില്‍ സിദ്ധാര്‍ത്ഥനെ കൊല ചെയ്തതും, കൊയിലാണ്ടി ഗുരുദേവ കോളജ് പ്രിന്‍സിപ്പലിനെതിരായ എസ്എഫ്‌ഐയുടെ കൊലവിളിയും ഇതിന്റെ തുടര്‍ച്ചയാണ്. ഇതിനെതിരെ കേസെടുക്കാതിരുന്ന പോലീസ് പ്രിന്‍സിപ്പലിനെതിരെ കേസെടുക്കുകയും ചെയ്തിരിക്കുന്നു. എസ്എഫ്‌ഐ പ്രാകൃത സംഘമാണെന്ന് ഇടതുമുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സിപിഐയുടെ സംസ്ഥാന സെക്രട്ടറിക്കുപോലും പറയേണ്ടിവന്നു. ഇടതുഭരണത്തില്‍ നിയമവാഴ്ച അക്ഷരാര്‍ത്ഥത്തില്‍ തകിടംമറിഞ്ഞിരിക്കുകയാണ്. നിയമസഭയില്‍ ഇതിനെയൊക്കെ നിര്‍ലജ്ജം മുഖ്യമന്ത്രി ന്യായീകരിക്കുകയും ചെയ്യുന്നു. ഇതില്‍നിന്ന് ഒരു മോചനമുണ്ടായില്ലെങ്കില്‍ കേരളം ഒരു ഗ്യാങ്‌സ്റ്റര്‍ സ്‌റ്റേറ്റായി മാറുമെന്നതില്‍ സംശയമില്ല.

 

Tags: Pinarayi VijayanCPM Keralagangster state
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

Kerala

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

Editorial

സിപിഎം-കോണ്‍ഗ്രസ് ഡീല്‍; വീഴ്‌ത്തിയത് വിഎസിന്റെ തുടര്‍ഭരണത്തെ

Kerala

ഒരു കാലത്ത് പാലക്കാട് ജില്ലയില്‍ വിഎസ് പക്ഷത്തെ വെട്ടിനിരത്താന്‍ എല്ലുമുറിയെ പണിയെടുത്ത പി.കെ. ശശി…ഇപ്പോള്‍ വഞ്ചകനെന്ന് പിണറായി

Kerala

‘നേമത്ത് സംവാദത്തിന് തയ്യാര്‍, പക്ഷെ ശിവന്‍കുട്ടി മാത്രം പോരാ, പിണറായിയും കൂടെ വേണമെന്ന് രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.