മാന്നാര്‍(ആലപ്പുഴ): ഇരമത്തൂരിലെ കലയെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളിയ കേസില്‍ പുതിയ വെളിപ്പെടുത്തലുമായി അയല്‍വാസിയായ വിനോദ് ഭവനത്തില്‍ സോമന്. ചിറ്റമ്പലത്തിനടുത്ത് നിര്‍ത്തിയിട്ടിരുന്ന വെളുത്ത കാറിന്റെ പിന്‍സീറ്റില്‍ കലയുടെ മൃതദേഹം കണ്ടെന്നാണ് സോമന്റെ വെളിപ്പെടുത്തല്‍. പതിനഞ്ചുവര്‍ഷം മുമ്പ് ഇരമത്തൂര്‍ ഐക്കര ജങ്ഷനില്‍ ചായക്കട നടത്തുകയായിരുന്നു സോമന്. കേസില്‍ സാക്ഷിയായ സുരേഷ്കുമാര്‍ രാത്രി 12 മണിയോടെ വന്ന് വിളിച്ച് സഹായം അഭ്യര്‍ത്ഥിച്ചുവെന്ന് സോമന് പറയുന്നു. താന്‍ ആദ്യം വിസമ്മതിച്ചെങ്കിലും നിര്‍ബന്ധിച്ചു കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.
ഈ സമയം ഡ്രൈവര്‍ സീറ്റില്‍ പ്രതി പ്രമോദും മുന്‍ സീറ്റില്‍ കലയുടെ ഭര്‍ത്താവ് അനിലും പിന്‍സീറ്റില്‍ മൃതദേഹത്തിനൊപ്പം ജിനു ഗോപിയും മുഖം തിരിച്ചറിയാനാകാത്ത മറ്റൊരാളും ഉണ്ടായിരുന്നു എന്നാണ് സോമന് പറഞ്ഞത്. കാറില്‍ മണ്‍വെട്ടി, പിക്കാസ്, കയര്‍ അടക്കമുള്ള സാധനങ്ങള്‍ ഉണ്ടായിരുന്നു എന്നും സോമന് വെളിപ്പെടുത്തി. മൃതദേഹം മറവ് ചെയ്യാന്‍ സുരേഷ് സഹായം അഭ്യര്‍ത്ഥിച്ചെന്നും പറ്റില്ലെന്ന് പറഞ്ഞ് താന്‍ മടങ്ങിയെന്നും സോമന് പറയുന്നു.
പിറ്റേദിവസം അനിലിന്റെ വീട്ടില്‍ ഈ വാഹനം കഴുകി വൃത്തിയാക്കുന്നത് കണ്ടു. ഭയന്നിട്ടാണ് ഇത്രയും കാലം വിവരങ്ങള്‍ മറച്ചു വച്ചത്. വിവരങ്ങള്‍ ജില്ലാ പോലീസ് മേധാവി അടക്കമുള്ള അന്വേഷണ ഉദ്യോഗസ്ഥരുടെ മുമ്പില്‍ മൊഴി കൊടുത്തിട്ടുണ്ട് എന്ന് സോമന് പറഞ്ഞു.
സംഭവം നടന്ന് രണ്ടു ദിവസത്തിന് ശേഷം കലയുടെ വീടിനു സമീപം നടന്ന ഒരു മരണാനന്തര ചടങ്ങില്‍ സുരേഷിനെ കണ്ടെന്നും കലയുടെ കൊലപാതക വിവരം തന്നോട് പറഞ്ഞതായും സോമനോടൊപ്പം ഉണ്ടായിരുന്ന വി. മുരളീധരനും പറഞ്ഞു. മുട്ടേല്‍ പാലത്തിനടിയില്‍ കുഴിച്ചിട്ടുവെന്നാണ് അന്ന് സുരേഷ് പറഞ്ഞതെന്ന് മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: