Wednesday, May 14, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും മേയര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനം; ഷംസീറിന് കമ്യൂണിസ്റ്റ്‌വിരുദ്ധ ബന്ധങ്ങള്‍

Janmabhumi Online by Janmabhumi Online
Jul 2, 2024, 01:34 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ എ.എന്‍. ഷംസീറിനും മേയര്‍ ആര്യ രാജേന്ദ്രനുമെതിരെ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തില്‍ രൂക്ഷ വിമര്‍ശനം.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പ്രവേശനമില്ലെന്നും എന്നാല്‍ തലസ്ഥാനത്തെ ഒരു വ്യവസായിക്ക് മുഖ്യമന്ത്രിയുടെ അടുക്കളവരെ സ്വാതന്ത്ര്യമുണ്ടെന്ന് വിമര്‍ശനം. എ.എന്‍. ഷംസീറിന് കമ്യൂണിസത്തിന് ചേരാത്ത ബന്ധങ്ങളുണ്ട്. കെഎസ്ആര്‍ടിസി ഡ്രൈവറെ നടുറോഡില്‍ തടഞ്ഞുനിര്‍ത്തി അഹങ്കാരത്തോടെ പെരുമാറി. ബസില്‍ നിന്ന് മെമ്മറി കാര്‍ഡ് കിട്ടിയിരുന്നെങ്കില്‍ പാര്‍ട്ടി ഉള്‍പ്പെടെ കുടുങ്ങിയേനെയെന്നും വിമര്‍ശനം ഉയര്‍ന്നു.

മുഖ്യമന്ത്രിയുടെ അടുപ്പക്കാരന്‍ കൂടിയായ ജില്ലാ കമ്മിറ്റി അംഗം കരമന ഹരിയാണ് മുഖ്യമന്ത്രിക്കെതിരെ രൂക്ഷവമിര്‍ശനം ഉന്നയിച്ചത്. സാധാരണക്കാര്‍ക്ക് മുഖ്യമന്ത്രിയെ കാണാനാകില്ലെങ്കിലും തലസ്ഥാനത്തെ മുതലാളിക്ക് മുഖ്യമന്ത്രിയുടെ അടുക്കള വരെ സ്വാധീനമുണ്ടെന്ന് കരമന ഹരി വിമര്‍ശനം ഉന്നയിച്ചു. ഇതോടെ എം. സ്വരാജ് ഇടപെട്ടു. മുതലാളി ആരെന്ന് പറയണമെന്ന് സ്വരാജ് ആവശ്യപ്പെട്ടു. എന്നാല്‍ പേര് പറയാന്‍ കരമന ഹരി തയാറായില്ല. ഇതോടെ ആരോപണത്തില്‍ സിപിഎം വിശദീകരണം തേടിയിട്ടുണ്ട്.

കരമന ഹരി മാത്രമല്ല നിരവധി അംഗങ്ങള്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവമിര്‍ശനം ഉന്നയിച്ചു. സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കോ പൊതുജനത്തിനോ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രവേശനമില്ലെന്നും മുഖ്യമന്ത്രി പാര്‍ട്ടി പ്രവര്‍ത്തകരുടെ മുന്നില്‍ ഇരുമ്പുമറ തീര്‍ക്കുന്നുവെന്നും അംഗങ്ങള്‍ വിമര്‍ശിച്ചു. മൂന്നു മണിക്ക് ശേഷം പോലും മുഖ്യമന്ത്രിയുടെ ഓഫീസില്‍ സാധാണക്കാര്‍ക്ക് പ്രവേശനമില്ല. മുമ്പ് പാര്‍ട്ടി നേതാക്കള്‍ക്ക് മുഖ്യമന്ത്രിയെ കാണാമായിരുന്നു. ഇപ്പോള്‍ അതും വിലക്കിയെന്നും വിമര്‍ശിച്ചു. മകള്‍ക്കെതിരായ ആരോപണത്തില്‍ മുഖ്യമന്ത്രി എന്തിനു മൗനം പാലിച്ചു. കോടിയേരി ബാലകൃഷ്ണനെ പോലെ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നു പറയാതിരുന്നത് സംശയങ്ങള്‍ക്കിട നല്‍കിയെന്നും വിമര്‍ശനം ഉയര്‍ന്നു.

സ്പീക്കര്‍ എ.എന്‍. ഷംസീര്‍ കമ്യൂണിസ്റ്റ് രീതിക്ക് നിരക്കാത്ത തരത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നായിരുന്നു മറ്റൊരു ഗുരുതര വിമര്‍ശനം. തലസ്ഥാനത്തെ ചില ബിസിനുകാരുമായുള്ള ബന്ധം സ്പീക്കര്‍ക്കുണ്ടെന്നും വിവാദ വ്യവസായികളുമായി എന്തു ബന്ധമാണ് സ്പീക്കര്‍ക്കുള്ളതെന്നും അംഗങ്ങള്‍ ചോദിച്ചു. കടകംപള്ളി സുരേന്ദ്രനുമായി മന്ത്രി മുഹമ്മദ് റിയാസിന്റെ തര്‍ക്കവും വിമര്‍ശിക്കപ്പെട്ടു.

വിമര്‍ശനം ഉന്നയിക്കുന്നവരെ കരാറുകാരന്റെ ബിനാമിയാക്കുന്നത് ശരിയല്ലെന്നും മന്ത്രി ജില്ലയിലെ നേതാക്കളെയും ജനപ്രതിനിധിയെയും സംശയത്തിന്റെ കരിനിഴലില്‍ നിര്‍ത്തിയെന്നും വിമര്‍ശനമുയര്‍ന്നു.

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എക്കുമെതിരെയും അതിരൂക്ഷ വിമര്‍ശനം ഉയര്‍ന്നു. മേയറും ഭര്‍ത്താവും കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി നടത്തിയത് ഗുണ്ടായിസമാണ്. മേയറും ഭര്‍ത്താവും അധികാരത്തിന്റെ അഹങ്കാരത്തില്‍ പെരുമാറി. ബസില്‍ നിന്ന് സിസിടിവി മെമ്മറി കാര്‍ഡ് കിട്ടിയിരുന്നെങ്കില്‍ പാര്‍ട്ടി പോലും വെട്ടിലായേനെ. സംഭവം പാര്‍ട്ടിയെക്കുറിച്ചും നേതാക്കന്മാരെ കുറിച്ചും ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കിയെന്നും മേയറെ സ്ഥാനത്ത് നിന്നും നീക്കണമെന്നും ഒരുവിഭാഗം ആവശ്യപ്പെട്ടു. ഇതോടെ മോയര്‍ക്ക് അന്ത്യശാസനം നല്കാന്‍ യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. മേയര്‍ക്ക് ഒരവസരം കൂടി നല്‍കാം. ഇപ്പോള്‍ സ്ഥാനത്ത് നിന്നും നീക്കിയാല്‍ രാഷ്‌ട്രീയമായി തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തലിലാണ് ശാസനയില്‍ നടപടി ഒതുക്കിയത്.

Tags: CriticismMayor Arya RajendranSpeakeranti-communist connectionsan shamseerChief Minister
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

മുഖ്യമന്ത്രി പിണറായി വിജയനെ വാഴ്‌ത്തി ഡോക്യുമെന്ററി ഒരുങ്ങുന്നു

India

കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു

Kerala

സാമൂഹിക ദുഷിപ്പുകള്‍ക്കെതിരെ പ്രതികരിച്ച വ്യക്തിയാണ് ശാരാദാ മുരളീധരനെന്ന് മുഖ്യമന്ത്രി

Thiruvananthapuram

ബോട്ട് തള്ളിയല്ലല്ലോ തുറമുഖം ഉദ്ഘാടനം ചെയ്യേണ്ടത് എന്ന് കോണ്‍ഗ്രസിനെ പരിഹസിച്ച് മുഖ്യമന്ത്രി

Kerala

മുഖ്യമന്ത്രി പി ആര്‍ ഏജന്‍സികളുടെ കോളാമ്പിയായി മാറരുത്; റബ്ബര്‍ കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വില കിട്ടാനുള്ള ആര്‍ജവം മുഖ്യമന്ത്രി കാട്ടണം: എന്‍ ഹരി

പുതിയ വാര്‍ത്തകള്‍

നക്സലുകള്‍ വരും, ഓഫീസ് കത്തിക്കും; വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് സിപിഎം എംഎല്‍എയുടെ ഭീഷണി, കസ്റ്റഡിയിലെടുത്തയാളെ ബലമായി മോചിപ്പിച്ചു

വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ ദേവേന്ദ്ര ഫഡ്‌നാവിസുമായി കൂടിക്കാഴ്‌ച്ച നടത്തി രോഹിത് ശർമ്മ

കരിപ്പൂരിൽ 40 കോടി രൂപയുടെ വൻ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി : മൂന്ന് സ്ത്രീകൾ അറസ്റ്റിൽ

‘എന്റെ കേരളം’ പ്രദര്‍ശന വിപണന കലാമേള ഒരുക്കം അവസാന ഘട്ടത്തില്‍

ഓപ്പറേഷൻ സിന്ദൂരിന്റെ വിജയത്തെ പ്രശംസിച്ച് രാഷ്‌ട്രപതി ദ്രൗപതി മുർമു : രാഷ്‌ട്രപതിയുടെ മൂന്ന് സേനാ മേധാവികൾക്കൊപ്പമുള്ള ചിത്രങ്ങളും വൈറൽ

ഇന്ത്യക്കാരുടെ ബഹിഷ്ക്കരണം ; തുർക്കിയ്‌ക്കും , അസർബൈജാനും നഷ്ടം 4000 കോടി : തുർക്കി പൗരന്മാർക്ക് താമസ സൗകര്യം നൽകില്ലെന്ന് ഗോവയിലെ ഹോട്ടൽ ഉടമകൾ

പട്ടത്താനം സന്തോഷ്‌ വധക്കേസ്: പ്രതി ഡിവൈഎഫ്ഐ നേതാവ് കാളി സജീവിന് ജീവപര്യന്തം തടവും പിഴയും

ഇന്ത്യ-പാകിസ്ഥാൻ അതിർത്തി സന്ദർശിക്കാനൊരുങ്ങി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് 

പാക്കിസ്ഥാനെ പഞ്ഞിക്കിട്ടപ്പോള്‍ ലോകം കരുത്തറിഞ്ഞു ; ബ്രഹ്മോസ് മിസൈലിനായി ക്യൂ നിൽക്കുന്നത് 17 രാജ്യങ്ങള്‍

കള്ളത്തരം പ്രചരിപ്പിക്കുന്നു; ചൈനീസ് മുഖപത്രമായ ഗ്ലോബൽ ടൈംസിന്റെ എക്സ് അക്കൗണ്ട് ഇന്ത്യയിൽ നിരോധിച്ചു ; തുർക്കിയുടെ ടിആർടി വേൾഡിന്റെ അക്കൗണ്ടും പൂട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies