Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

റഷ്യയില്‍ കണ്ടത് യൂറോപ്പിലെ ജിഹാദ്

Janmabhumi Online by Janmabhumi Online
Jun 26, 2024, 05:00 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

റഷ്യയിലെ ഡാഗെസ്ഥാനില്‍ ഇസ്ലാമിക ഭീകരര്‍ ഒരു ജൂത ദേവാലയത്തിലും രണ്ട് ക്രൈസ്തവ ആരാധനാലയങ്ങൡലും നടത്തിയ ആക്രമണങ്ങളില്‍ ഇരുപതുപേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവം യൂറോപ്പിനെ ഒരിക്കല്‍ക്കൂടി നടുക്കിയിരിക്കുകയാണ്. സായുധരായ ഭീകരര്‍ പോലീസ് ഔട്ട്‌പോസ്റ്റും ആക്രമിച്ചു. കൊല്ലപ്പെട്ടവരില്‍ പതിനഞ്ച് പേര്‍ ഭീകരരെ നേരിട്ട പോലീസുകാരാണ്. ഇവരുടെ ധീരത വാഴ്‌ത്തപ്പെടണം. കാരണം ആക്രമണത്തിനെത്തിയ മുഴുവന്‍ ഭീകരരെയും ഇവര്‍ വധിച്ചു. പെട്ടെന്നുള്ള പ്രകോപനമല്ല ആക്രമണ കാരണമെന്ന് വ്യക്തമാണ്. ആഗോള ഭീകരസംഘടനയായ ഐഎസ് വളരെ ആസൂത്രിതമായാണ് ആക്രമണം നടത്തിയിരിക്കുന്നത്. ആക്രമണരീതിയുടെ പൈശാചിക സ്വഭാവം അതിനുപിന്നിലെ മതപരതയ്‌ക്ക് തെളിവാണ്. ക്രൈസ്തവ ദേവാലയത്തിലെ വികാരിയെ വെടിവച്ചു വീഴ്‌ത്തിയശേഷം കഴുത്ത് അറുത്തുമാറ്റി കൊലപ്പെടുത്തുകയായിരുന്നു. ഇങ്ങനെ ചെയ്യുന്നത് ഇസ്ലാമിക ഭീകരരുടെ പതിവുരീതിയാണ്. ഫ്രാന്‍സില്‍ ഒരു അധ്യാപകനെ ഇസ്ലാമിക ഭീകരനായ യുവാവ് ക്ലാസ്മുറിയില്‍വച്ച് കൊലപ്പെടുത്തിയത് കഴുത്തറുത്തായിരുന്നുവല്ലോ. ഇറാഖിലും സിറിയയിലും ഐഎസ് ഭീകരര്‍ അവലംബിക്കുന്ന കൊലപാതകരീതിയുമാണിത്. കശ്മീരിലെ ഭീകരരും ഇത് ചെയ്യുന്നു. ഭാരത സൈനികരുടെ മൃതദേഹങ്ങളോട് പാക് സൈനികരും ഇതുതന്നെ ചെയ്യുന്നത് മതത്തില്‍നിന്ന് പ്രേരണയുള്‍ക്കൊണ്ടാണ്. യൂണിഫോമിലെ വ്യത്യാസം മാത്രമാണല്ലോ പാക് സൈനികരും ഭീകരവാദികളും തമ്മിലുള്ളത്.

മുസ്ലിം ഭൂരിപക്ഷ മേഖലയായ നോര്‍ത്ത് കോക്കസസിലാണ് ആക്രമണം നടന്ന ഡാെഗസ്ഥാന്‍ പ്രവിശ്യ ഉള്‍പ്പെടുന്നതെന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇവിടെ സ്ഥിതിചെയ്യുന്നതും യുനെസ്‌കോയുടെ പൈതൃകപട്ടികയില്‍ ഇടംപിടിച്ചതുമായ ഒരു സിനഗോഗാണ് ഫയര്‍ ബോംബ് ഉപയോഗിച്ച് ഭീകരര്‍ തകര്‍ത്തത്. പുരാതന ജൂതസമൂഹത്തിന്റെ ആസ്ഥാനമായ ഡെര്‍ബന്റിലാണ് ഈ ദേവാലയം സ്ഥിതിചെയ്തിരുന്നത്. ഭീകരാക്രമണത്തില്‍ നടുക്കം പ്രകടിപ്പിച്ച ഇസ്രായേല്‍ സിനഗോഗ് അഗ്‌നിക്കിരയാക്കിയത് ഗൗരവമായി കാണുന്നുവെന്നും പ്രഖ്യാപിച്ചിരിക്കുകയാണ്. റഷ്യയില്‍ ഇപ്പോഴുണ്ടായിരിക്കുന്നത് ഒറ്റപ്പെട്ട സംഭവമല്ല. പഴയ സോവിയറ്റ് യൂണിയന്റെ ഭാഗവും ഇപ്പോള്‍ റഷ്യയോട് ചേര്‍ന്നുകിടക്കുന്നതുമായ ചെച്‌നിയയില്‍ രണ്ട് പതിറ്റാണ്ടായി തുടരുന്ന ഇസ്ലാമിക ഭീകരാക്രമണങ്ങളുടെ തുടര്‍ച്ചയാണ് ഡാഗെസ്താനില്‍ നടന്നതെന്നാണ് റഷ്യ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്. ഈ വര്‍ഷം മാര്‍ച്ച് മാസത്തില്‍ ഐഎസ് ഭീകരര്‍ മോസ്‌കോയ്‌ക്കടുത്ത് നടന്ന സംഗീതനിശ ആക്രമിച്ച് 144 പേരെ വധിച്ചിരുന്നു. ഇതിലും കൂടുതല്‍ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റഷ്യയുടെ അയല്‍രാജ്യമായ താജിക്കിസ്ഥാനില്‍നിന്നുള്ള ഇസ്ലാമിക ഭീകരര്‍ നടത്തിയ ഈ ആക്രമണത്തിന്റെ ഞെട്ടല്‍ മാറുംമുന്‍പാണ് വീണ്ടും ഒരു ആക്രമണം ഉണ്ടായിരിക്കുന്നത്. സോവിയറ്റ് യൂണിയനില്‍നിന്ന് വിഘടിച്ചുപോയ പല രാജ്യങ്ങളും ഇന്ന് ഇസ്ലാമിക റിപ്പബ്ലിക്കുകളാണ്. അഫ്ഗാനിലെ താലിബാന്‍ ഭരണകൂടവുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നവയാണിത്. 2004 ല്‍ ബെസ്‌ലാനില്‍ സ്‌കൂള്‍ ആക്രമിച്ച ഇസ്ലാമിക ഭീകരര്‍ 300 പേരെ വധിച്ചിരുന്നു. ഇതിനുശേഷമുണ്ടായ ഏറ്റവും വലിയ കൂട്ടക്കൊലയാണ് സംഗീതപരിപാടിയില്‍ നടന്നത്. ഇത്തരം ആക്രമണങ്ങള്‍ അവസാനിക്കുന്നില്ല എന്നതാണ് ഡാഗെസ്താനിലെ ഭീകരാക്രമണം കാണിക്കുന്നത്.

ഇസ്ലാമിക ഭീകരവാദത്തിന് നിരന്തരം ഇരയായിക്കൊണ്ടിരിക്കുന്ന ഭാരതം അതിനെക്കുറിച്ച് രാജ്യാന്തര വേദികളില്‍ പറയുമ്പോഴൊന്നും മറ്റ് രാജ്യങ്ങളില്‍നിന്ന് മതിയായ പിന്തുണ ലഭിച്ചിരുന്നില്ല. ഐക്യരാഷ്‌ട്ര സഭയും ലാഘവബുദ്ധിയോടെയാണ് ഇതിനെ കണ്ടിരുന്നത്. എന്നാല്‍ 2001 ല്‍ അല്‍ഖ്വയ്ദ ഭീകരര്‍ ന്യൂയോര്‍ക്കിലെ ലോക വ്യാപാര സമുച്ചയം വിമാനങ്ങള്‍ ഇടിച്ചിറക്കി തകര്‍ക്കുകയും, ആയിരക്കണക്കിനാളുകള്‍ മരിക്കുകയും ചെയ്തപ്പോഴാണ് അമേരിക്ക കണ്ണുതുറന്നത്. ഇതിനുശേഷവും യൂറോപ്യന്‍ രാജ്യങ്ങള്‍ ഈ വിപത്തിനെ ശരിയായി മനസ്സിലാക്കിയില്ല. ഇസ്ലാമിക രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റങ്ങള്‍ അവര്‍ പ്രോത്‌സാഹിപ്പിച്ചു. കുടിയേറിയ ലക്ഷക്കണക്കിനാളുകള്‍ക്ക് യൂറോപ്യന്‍ പൗരന്മാര്‍ക്കില്ലാത്ത ആനുകൂല്യങ്ങള്‍ പോലും നല്‍കി. എന്നാല്‍ യൂറോപ്യന്‍ ജീവിതരീതിക്ക് രാഷ്‌ട്രീയ ഇസ്ലാം ഒരു ഭീഷണിയാണെന്ന് അധികം വൈകാതെ ബ്രിട്ടനെപ്പോലുള്ള രാജ്യങ്ങള്‍ തിരിച്ചറിഞ്ഞു. ശരിയത്ത് നിയമം നിലനില്‍ക്കുന്നതും മുസ്ലിങ്ങളല്ലാത്തവര്‍ക്ക് പ്രവേശനമില്ലാത്തതുമായ പ്രദേശങ്ങള്‍ ഇപ്പോള്‍ ബ്രിട്ടനിലുണ്ട്. രാജ്യത്തെ ജനസംഖ്യയുടെ നാല് ശതമാനം മുസ്ലിങ്ങളാണ്. മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ പാരീസിലെ ചാര്‍ലി ഹെബ്‌ദോ മാസികയുടെ ആസ്ഥാനം ആക്രമിച്ച് പന്ത്രണ്ട് പേരെ ഇസ്ലാമിക ഭീകരര്‍ കൊലചെയ്തതോടെയാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് അപകടാവസ്ഥ മനസ്സിലായത്. ഇസ്ലാമിക മതമൗലികവാദത്തെ നേരിടാന്‍ ഫ്രാന്‍സിനെയും ഡെന്‍മാര്‍ക്കിനെയും നെതര്‍ലന്റിനെയും പോലുള്ള രാജ്യങ്ങള്‍ ശക്തമായ നടപടികളെടുത്തു. അനുനയംകൊണ്ടോ ബോധവല്‍ക്കരണത്തിലൂടെയോ ഇസ്ലാമിക ഭീകരവാദത്തെ നേരിടാനാവില്ലെന്ന തിരിച്ചറിവ് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുണ്ട്. ഭാരതത്തിന്റെ അനുഭവങ്ങള്‍ ഇക്കാര്യത്തില്‍ പാഠമാകേണ്ടതാണ്.

Tags: JihadPICKRussiaeurope
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യയെ നേരിടാൻ പാകിസ്ഥാൻ ആണവായുധങ്ങളും സൈനിക നവീകരണവും തുടരും, ചൈന പിന്തുണയ്‌ക്കും : യുഎസ് പ്രതിരോധ ഇന്റലിജൻസ് റിപ്പോർട്ട് 

World

വ്‌ളാഡിമിർ പുടിനെ ‘ഭ്രാന്തൻ’ എന്ന് വിളിച്ച് ഡൊണാൾഡ് ട്രംപ് ; ഉക്രെയ്ൻ പിടിച്ചെടുക്കാൻ ശ്രമിച്ചാൽ റഷ്യ നശിപ്പിക്കപ്പെടുമെന്നും ഭീഷണി

റഷ്യയുടെ ടി-90 യുദ്ധടാങ്ക്
India

ആയുധനിര്‍മ്മാണസഹായത്തില്‍ ഇന്ത്യയുടെ ജ്യേഷ്ഠനാണ് റഷ്യ…മോദി കോര്‍പറേറ്റിനെയും ഇന്ത്യന്‍ ബുദ്ധിയെയും അഴിച്ചുവിട്ട് അതിന് മൂര്‍ച്ച നല്‍കി

India

ബ്രഹ്മോസ് എന്ന പേരിന്റെ അര്‍ത്ഥമറിയാമോ? പാകിസ്ഥാനില്‍ നാശംവിതയ്‌ക്കാന്‍ വരുന്നൂ ബ്രഹ്മോസ് 2…സഹായം നല്‍കാമെന്ന് പുടിന്‍

India

അജിത് ഡോവൽ മോസ്കോയിലേക്ക് ; പാകിസ്ഥാനെ തറ പറ്റിച്ച എസ് 400 രണ്ടെണ്ണം കൂടി ഉടൻ എത്തും ; ചങ്കിടിപ്പോടെ പാക് സൈന്യം

പുതിയ വാര്‍ത്തകള്‍

മലബാറിലെ ക്ഷേത്രങ്ങളില്‍ 1994 ഹൈക്കോടതി ഉത്തരവ് നടപ്പാക്കണം, ഇല്ലെങ്കിൽ പോരാട്ടത്തിന് തയാറാകണം: വത്സന്‍ തില്ലങ്കേരി

സിനിമാ മേഖലയിലെ ചൂഷണം : നിയമനിര്‍മാണം വേഗത്തിലാക്കണമെന്ന് കോടതി

കേരള സർക്കാർ രാഷ്‌ട്രീയം കളിക്കുന്നു; വന്യമൃഗങ്ങളെ കൊല്ലാൻ അനുമതി തേടാനുള്ള തീരുമാനം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ

തെലങ്കാന സംസ്ഥാന പുരസ്‍കാരം; മികച്ച നടനുള്ള സ്പെഷ്യൽ ജൂറി അവാർഡ് സ്വന്തമാക്കി ദുൽഖർ സൽമാൻ

രാജീവ് ചന്ദ്രശേഖറിന്റെ ശക്തമായ ഇടപെടൽ; ചിറക്കൽ, വെള്ളറക്കാട് സ്റ്റേഷനുകൾ തുറന്ന് പ്രവർത്തിക്കാൻ ഉത്തരവിട്ട് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

മോഹന്‍ലാല്‍ സിനിമയുടെ ഹാര്‍ഡ് ഡിസ്‌ക്കുമായി യുവതി മുങ്ങി; സിനിമ പ്രതിസന്ധിയില്‍!

ദേശീയപാത തകർന്ന സംഭവത്തിൽ നിർമാണകമ്പനികൾക്ക് ഗുരുതര വീഴ്ച; ഇടിഞ്ഞ ഭാഗം പുനർ നിർമിക്കണമെന്ന് വിദഗ്ദ സമിതി റിപ്പോർട്ട്

ഇന്ത്യക്കാരെക്കാൾ നന്നായി ഞങ്ങൾ റൊട്ടി കഴിക്കുന്നു, പട്ടിണി ഇവിടെ ഇല്ലെ ; അച്ഛൻ ഹാഫിസ് സയീദിന് ജയിലിൽ വിഐപി പരിഗണനയെന്നും മകൻ തൽഹ സയീദ്

ഏഴു വയസുകാരനെ ചാക്കില്‍ കയറ്റി തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; കോഴിക്കോട്ട് രണ്ടു മംഗലാപുരം സ്വദേശികൾ പിടിയില്‍

പത്തുകിലോയോളം കഞ്ചാവുമായി അന്തര്‍സംസ്ഥാന കഞ്ചാവ് സംഘങ്ങളിലെ പ്രധാനി ചങ്ങനാശ്ശേരിയില്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies