Wednesday, June 11, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇന്ന് ജനാധിപത്യത്തിന്റെ ചരിത്രത്തിലെ പുതിയ അധ്യായത്തിന് തുടക്കം; എല്ലാവരെയും ഒരുമിച്ച് ചേർത്ത് ജനാഭിലാഷം നിറവേറ്റും: പ്രധാനമന്ത്രി

Janmabhumi Online by Janmabhumi Online
Jun 24, 2024, 12:18 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദൽഹി: പുതിയ എം. പിമാരെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് ജനാധിപത്യത്തിന്റെ ചരിത്രത്തിലെ പുതിയ അധ്യായത്തിന് തുടക്കമാവുകയാണ്. എല്ലാവരേയും ഒരുമിച്ചുചേർത്ത് ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റാൻ നിരന്തരം ശ്രമിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ പാർലമെന്ററി ചരിത്രത്തിലെ സുവർണ ദിനമാണ് ഇന്ന്. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ആദ്യമായിട്ടാണ് പുതിയ പാർലമെന്റ് മന്ദിരത്തിൽ സത്യപ്രതിജ്ഞ നടക്കുന്നത്. നേരത്തെ പഴയ പാർലമെന്റ് മന്ദിരത്തിൽ ആയിരുന്നു സത്യപ്രതിജ്ഞ. ഈ നിർണായക ദിനത്തിൽ എല്ലാവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ പത്ത് വർഷക്കാലമായി പാരമ്പര്യം കാത്ത് സൂക്ഷിക്കാനായിരുന്നു തങ്ങൾ പരിശ്രമിച്ചത്. കാരണം രാജ്യത്തിന്റെ തനിമയും പാരമ്പര്യവും കാത്ത് സൂക്ഷിക്കണം എന്നാണ് ഇവരുടെ ആഗ്രഹം. ഇന്ത്യൻ ഭരണഘടന അനുസരിച്ച് സാധാരണക്കാരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഞങ്ങൾ പ്രതിജ്ഞ എടുത്തിരിക്കുകയാണ്. എല്ലാവരേയും ഒരുമിച്ച് ചേർത്തുകൊണ്ട് 140 കോടി ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റാൻ നിരന്തരം ശ്രമിക്കും. ഭരണഘടനയുടെ പവിത്രത കാത്തുസൂക്ഷിച്ചുകൊണ്ട് തീരുമാനങ്ങൾ വേഗത്തിലാക്കാനാണ് ആഗ്രഹിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് നല്ല ചുവടുവെപ്പുകള്‍ ഉണ്ടാകുമെന്നാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും മോദി പറഞ്ഞു. രാജ്യത്തിന് ആവശ്യം നല്ല പ്രതിപക്ഷമാണ്, ഉത്തരവാദിത്വബോധമുള്ള പ്രതിപക്ഷമാണ്. പാര്‍ലമെന്റില്‍ ജനങ്ങള്‍ പ്രതീക്ഷിക്കുന്നത് സംവാദങ്ങളാണ്, അല്ലാതെ നാടകങ്ങളും ബഹളങ്ങളുമല്ല. ജനാധിപത്യത്തിന്റെ അന്തസ്സ് സംരക്ഷിക്കുംവിധത്തില്‍, പ്രതീക്ഷകള്‍ക്കൊത്ത് പ്രതിപക്ഷം പ്രവര്‍ത്തിക്കുമെന്ന് താന്‍ കരുതുന്നതായും മോദി പറഞ്ഞു.

അടിയന്തരാവസ്ഥ ജനാധിപത്യത്തിനുമേൽ വീണ കളങ്കമായിരുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു. ജൂൺ 25-ന് ജനാധിപത്യത്തിന് മുകളിൽ വീണ കളങ്കത്തിന് 50 വർഷം തികയുകയാണ്. ഇന്ത്യൻ ഭരണഘടന പൂർണ്ണമായും നിരസിക്കപ്പെട്ടതും ഓരോ ഭാഗവും കീറിമുറിക്കപ്പെട്ടതുമായ ആ കാലം പുതുതലമുറ ഒരിക്കലും മറക്കില്ലെന്നും പ്രധാമന്ത്രി പറഞ്ഞു.

അടിയന്തരാവസ്ഥക്കാലത്ത് രാജ്യം ഒരു ജയിലായി മാറി. ജനാധിപത്യം പൂർണമായും അടിച്ചമർത്തപ്പെട്ടു. നമ്മുടെ ഭരണഘടനയെയും ഇന്ത്യയുടെ ജനാധിപത്യത്തെയും സംരക്ഷിക്കുന്നതിന് 50 വർഷം മുമ്പുണ്ടായ ഇത്തരമൊരു കാര്യം രാജ്യത്ത് ആവർത്തിക്കാൻ ആരെയും അനുവദിക്കില്ലെന്ന തീരുമാനം രാജ്യത്തെ ജനങ്ങൾ എടുക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags: ParliamentNDADemocracyNarendra Modi
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യയുടെ നീക്കം തുർക്കിയെ തളർത്തും ഒപ്പം പാകിസ്ഥാനെയും : പ്രധാനമന്ത്രി മോദിയുടെ സൈപ്രസ് സന്ദർശനം മറ്റൊരു സർജിക്കൽ സ്ട്രൈക്ക് തന്നെ

Kerala

വയനാട് ഉപതിരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിയുടെ വിജയം റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു

Main Article

ഭാരതത്തിന്റെ പരിവര്‍ത്തനത്തിലെ നാഴികക്കല്ല്

Editorial

രാജ്യം സുസ്ഥിര സാമ്പത്തിക പുരോഗതിയിലേക്ക്

Kerala

നിലമ്പൂരില്‍ മരണപ്പെട്ട അനന്തുവിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം: ബിജെപി

പുതിയ വാര്‍ത്തകള്‍

സമഗ്ര വളര്‍ച്ചയുടെ 11 വര്‍ഷങ്ങള്‍

ഓസ്ട്രിയയിലെ സ്കൂളിൽ വെടിവയ്‌പ്പ് ; വിദ്യാർത്ഥികളടക്കം എട്ട് പേർ കൊല്ലപ്പെട്ടു

ദേശീയ ബോധത്തെ വികാരമാക്കിയത് ഭാരത മാതാവ്

ഭരണത്തില്‍ തുടരാന്‍ ദേശത്തെ ഒറ്റുന്നവര്‍

കാലേശ്വരം ലിഫ്റ്റ് ഇറിഗേഷൻ അഴിമതി: അന്വേഷണ സമിതിക്ക് മുന്നിൽ ഹാജരായി തെലങ്കാന മുൻ മുഖ്യമന്ത്രി കെസിആർ

ദിയയുടെ സ്ഥാപനത്തിലെ തട്ടിപ്പ്: പരാതി തെളിഞ്ഞതോടെ 3 ജീവനക്കാരികളും ഒളിവിൽ, ഹാജരാകാൻ വീട്ടിലെത്തി നോട്ടീസ് നൽകി പോലീസ്

ഏഴ് മിസൈലുകളും 315 ഡ്രോണുകളും ; ഉക്രെയ്നിലെ നഗരങ്ങളിൽ വീണ്ടും നാശം വിതച്ച് റഷ്യ

പെന്തക്കോസ്ത് പാസ്റ്റർമാർ സംഘടിപ്പിച്ച പ്രാർഥനാ പരിപാടിയിൽ പാകിസ്ഥാൻ പതാക: എറണാകുളത്തെ ഓഡിറ്റോറിയം ഉടമ അറസ്റ്റിൽ

ജനങ്ങൾ പട്ടിണി , പക്ഷേ പാകിസ്ഥാൻ ആയുധങ്ങളുടെ പുറകെ ! അയൽ രാജ്യം പ്രതിരോധ ബജറ്റ് ഇരുപത് ശതമാനം വർദ്ധിപ്പിച്ചു

സുന്ദരി ആണെന്ന അഹങ്കാരമാണ് സുഹാസിനിക്ക്.പാര്‍ഥിപന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies