Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വമ്പന്‍ തോല്‍വി: സിപിഎം, സിപിഐ വിമര്‍ശനങ്ങള്‍ മുഖം രക്ഷിക്കാന്‍ മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2024, 02:17 am IST
in Kerala

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വമ്പന്‍ തോല്‍വിയുടെ പേരില്‍ പിണറായി സര്‍ക്കാരിനെ സിപിഎമ്മും സിപിഐയും വിമര്‍ശിക്കുന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനും തങ്ങള്‍ സര്‍ക്കാരിനെ നല്ല വഴിക്ക് നയിച്ചുവെന്നു വരുത്താനും മാത്രം. അടുത്ത വര്‍ഷം തദ്ദേശ തെരഞ്ഞെടുപ്പും അതിനടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പമുണ്ട്, മാത്രമല്ല ഉടന്‍ ഉപതെരഞ്ഞെടുപ്പകളും വരുന്നുണ്ട്. ഇവ കണക്കിലെടുത്ത് സര്‍ക്കാരിനെതിരായ ജനരോഷം ഒന്നു തണുപ്പിക്കുക മാത്രമാണ് എല്‍ഡിഎഫിലെ രണ്ടു പ്രബല പാര്‍ട്ടികളുടെയും ലക്ഷ്യം.

സര്‍ക്കാരിന്റെ പരാജയത്തിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നും സിപിഐയോ സിപിഎമ്മോ പ്രതികരിച്ചിട്ടില്ല, അവയെ വിമര്‍ശിക്കുകയോ തിരുത്താന്‍ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. സാമൂഹ്യ പെന്‍ഷന്‍ മുടങ്ങിയതാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്ന കാരണം. പക്ഷെ അത് കാരണങ്ങളില്‍ ഒന്നു മാത്രമാണ്.

മുഖ്യമന്ത്രിയുടേയും മകളുടേയും കോടികളുടെ മാസപ്പടി അഴിമതി, സ്വര്‍ണ്ണക്കടത്തു പോലുള്ള ഗുരുതരമായ അഴിമതി, പച്ചയായ മുസ്ലിം പ്രീണനം, നിയമനങ്ങളിലെ ക്രമക്കേട്, വിവിധ വകുപ്പുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പാര്‍ട്ടിക്കാരെ പിന്‍വാതിലിലൂടെ തിരുകിക്കയറ്റുന്നത്, പാര്‍ട്ടിയും എസ്എഫ്‌ഐയും നടത്തുന്ന പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാല മോഡല്‍ അക്രമങ്ങള്‍, ക്രമസമാധാനത്തകര്‍ച്ച, വിലക്കയറ്റം തുടങ്ങി നിരവധി സുപ്രധാന കാരണങ്ങളാണ് തോല്‍വിക്കു കാരണം. എന്നാല്‍ വിമര്‍ശനക്കാര്‍ സാമൂഹ്യ പെന്‍ഷന്‍ മുടങ്ങിയതു മാത്രമേ കണ്ടിട്ടുള്ളൂ.

മുഖ്യമന്ത്രിയും മകളും കുടുങ്ങിയ മാസപ്പടിയേപ്പറ്റി സിപിഐ, സിപിഎം യോഗങ്ങളില്‍ ചര്‍ച്ച ഉണ്ടായിട്ടില്ല, വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടില്ല. രണ്ടു പാര്‍ട്ടികളും അതേ പറ്റി ഒരക്ഷരം മിണ്ടിയില്ല. കേരളത്തില്‍ ഇസ്ലാമിക ശക്തികള്‍ പിടിമുറുക്കിക്കഴിഞ്ഞു. അരിയും മലരും കുന്തിരിക്കവും വാങ്ങിവച്ചോളാന്‍ ഭീഷണിപ്പെടുത്തുന്ന മുദ്രാവാക്യം കേരളത്തെ ഞെട്ടിച്ചതാണ്. ഇതിനെതിരെ സര്‍ക്കാര്‍ അനങ്ങിയിട്ടില്ല, ഒരു നടപടിയും ഉണ്ടായിട്ടുമില്ല. മുദ്രാവാക്യം വിളിപ്പിച്ചവര്‍ക്ക് എതിരെ കേസു പോലും എടുത്തില്ല. വിമര്‍ശകരും ഇതേപ്പറ്റി പ്രതികരിച്ചുകണ്ടില്ല. സര്‍ക്കാരിന്റെ നയം തിരുത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടതായും വാര്‍ത്തകളില്‍ കണ്ടിട്ടില്ല. തോല്‍വിക്കിടയാക്കിയ മറ്റു കാരണങ്ങളും സിപിഐയും സിപിഎമ്മും കണ്ടിട്ടില്ല.

വിമര്‍ശങ്ങള്‍ ഒരു പ്രത്യേക കാര്യത്തില്‍ മാത്രം ഒതുങ്ങി. മറ്റുള്ളവ കണ്ടതായി നടിച്ചില്ല. വിമര്‍ശനത്തില്‍ ആത്മാര്‍ത്ഥതയില്ലെന്ന് ഇതില്‍ നിന്ന് വ്യക്തം. മാസപ്പടിക്കാര്യം മിണ്ടാത്തത് പിണറായിയെ പേടിച്ച് ആണെന്ന് ഉറപ്പ്. ഇതു കണ്ടില്ലെങ്കില്‍ പിന്നെ എന്തു വിമര്‍ശനം?

സര്‍ക്കാരിന്റെ നയത്തിലും ചെയ്തികളിലും എതിര്‍പ്പുണ്ടെന്നു പറയുന്ന ഇവര്‍ അതതു സമയത്ത് സര്‍ക്കാര്‍ നിലപാടുകള്‍ തിരുത്താന്‍ നിര്‍ദേശിച്ചില്ല, തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാട്ടിയുമില്ല. അതൊന്നും ചെയ്യാതെ ഇപ്പോള്‍ വിമര്‍ശനം ഉന്നയിക്കുന്നത് തത്കാലം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ മാത്രമാണ്. സര്‍ക്കാരിനെ നേര്‍ വഴിക്ക് നടത്തിയെന്നും അതാണ് കമ്മ്യൂണിസ്റ്റ് രീതിയെന്നും തെറ്റുണ്ടായാല്‍ തിരുത്തുകയാണ് തങ്ങളുടെ പാരമ്പര്യമെന്നും പറഞ്ഞ് വീമ്പടിക്കാന്‍ മാത്രമാണ് കഴിഞ്ഞ ദിവസങ്ങളില്‍ രണ്ടു പാര്‍ട്ടികളും നടത്തിയ വിമര്‍ശനങ്ങള്‍.

 

Tags: cpmLok Sabha electionCPM KeralaCPI criticism
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

Kerala

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

Kerala

സിപിഎം നേതാവിനെതിരെ പീഡന പരാതി; ആത്മഹത്യക്ക് ശ്രമിച്ച് പരാതിക്കാരി

Ernakulam

തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം; സിപിഎമ്മില്‍ അതൃപ്തി, മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

Kerala

പെരുമ്പാവൂരില്‍ വെട്ടിലായി സിപിഎം; പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എതിരായി നിന്നയാളെ സ്വീകരിക്കേണ്ടി വന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.