Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഈശ്വരാര്‍പിതമായ കര്‍മ്മയോഗം

ഭാഗവതത്തിലെ മോക്ഷമാര്‍ഗങ്ങള്‍-3

ഡോ.വി.സുജാത by ഡോ.വി.സുജാത
Jun 18, 2024, 07:00 pm IST
in Samskriti

ഭാരതത്തില്‍ ആത്മീയ സംസ്‌കാരത്തിന് അടിത്തറ പാകിയത് ജീവന്മുക്തരായ ഋഷികളാണെങ്കിലും സമൂഹത്തില്‍ ജീവിക്കുന്ന കര്‍മ്മയോഗികളാണ് ആ സംസ്‌കൃതിക്ക് സഞ്ചാരപഥം ഒരുക്കുന്നവര്‍. വൈദിക ജ്ഞാനം സ്വന്തം മോക്ഷത്തിനു മാത്രമുള്ളതല്ല, അത് സമൂഹത്തിന്റെ ഉദ്ധാരണത്തിനു വേണ്ടിയും ഉപയോഗപ്പെടുത്തുന്നത് കര്‍മ്മയോഗികളാണ്. പുരാതനകാലത്ത് വാനപ്രസ്ഥരുടെ കൂട്ടത്തില്‍ ബ്രഹ്മചാരികളും സംന്യാസികളും മാത്രമല്ല ഗൃഹസ്ഥരുമുണ്ടായിരുന്നുവെന്നത് ശ്രദ്ധേയമാണ്. അതുപോലെ സമൂഹമധ്യത്തില്‍ ജീവിച്ചവരില്‍ ജനകമഹാരാജാവ്, ദാശരഥികള്‍, അവരുടെ പത്നിമാര്‍, പാണ്ഡു
പുത്രന്മാര്‍, ദ്രൗപദി തുടങ്ങിയവരൊക്കെ കര്‍മ്മയോഗികളായിരുന്നു.

ചില സാധകര്‍ കര്‍മ്മത്തെയും ജ്ഞാനത്തെയും വിപരീത തട്ടുകളിലാക്കുന്നു. അവ വിപരീത ഫലങ്ങളോടുകൂടിയതായി കണക്കാക്കപ്പെടുന്നു. കര്‍മ്മം ബന്ധനത്തിലാക്കുന്നതായും, ജ്ഞാനം മോക്ഷത്തിലേക്ക് നയിക്കുന്നതായും പറയപ്പെടുന്നു. എന്നാല്‍ കര്‍മ്മം രണ്ടുതരത്തിലുണ്ട്: കാമ്യകര്‍മ്മവും നിഷ്‌കാമ കര്‍മ്മവും. ഫലേച്ഛയോടുകൂടി ചെയ്യുന്നത് കാമ്യകര്‍മ്മം. സ്വാര്‍ത്ഥം വെടിഞ്ഞുകൊണ്ട് സേവനമായി ചെയ്യുന്നത് നിഷ്‌കാമ കര്‍മ്മം. നിഷ്‌കാമ കര്‍മ്മികള്‍ സാധാരണ കര്‍മ്മികളല്ല, കര്‍മ്മയോഗികളാണ്. അവര്‍ കര്‍മ്മത്തിലൂടെ ലക്ഷ്യംവയ്‌ക്കുന്നത് ലോക നന്മയോ ഈശ്വരപ്രീതിയോ ആവാം. യഥാര്‍ത്ഥത്തില്‍ ബന്ധനത്തിലാവുന്നത് കര്‍മ്മം കൊണ്ടല്ല, മനസ്സുകൊണ്ടാണ്. മനസ്സിലെ സ്വാര്‍ത്ഥമാണ് കര്‍മ്മബന്ധനമുണ്ടാക്കുന്നത്. അതിനാല്‍ കര്‍മ്മത്തെ ഉപേക്ഷിക്കുകയല്ല, മനസ്സിന് ബന്ധനമുണ്ടാകാത്തവിധം കര്‍മ്മം അനുഷ്ഠിക്കുകയാണ് വേണ്ടത്. ഇത് മറ്റ് യോഗികളെപ്പോലെ മോക്ഷത്തിലേക്കുള്ള ഒരുത്തമ വഴിയാകുന്നു. ഭഗവദ്ഗീതയിലെ ഏറ്റവും പ്രധാനപ്പെട്ട പാഠം ഇതുതന്നെയാണ്. മനുഷ്യന്റെ കരണങ്ങള്‍ സ്വാഭാവികമായും കര്‍മ്മം ചെയ്യാന്‍ വേണ്ടി നിര്‍മ്മിക്കപ്പെട്ടവയാണ്. അതിനാല്‍ മനുഷ്യന്‍ കര്‍മ്മം ഉപേക്ഷിക്കുന്നത് കരണീയമല്ല. മാത്രമല്ല സജ്ജനങ്ങളുടെ കര്‍മ്മം ലോകത്തിന് അത്യന്താപേക്ഷിതമാണ്. ലോകക്ഷേമം നിലനില്‍ക്കുന്നത് സജ്ജന സേവനത്താലാണ്, കാമികളുടെ കര്‍മ്മത്താലല്ല. ഏതു കര്‍മ്മമായാലും അതിനെ പാവനമാക്കുന്നതും ഹീനമാക്കുന്നതും അത് ചെയ്യുന്നവന്റെ മനസ്സിലെ ഭാവമാണ്. സമൂഹനന്മയ്‌ക്കായി ചെയ്യപ്പെടുന്ന യുദ്ധംപോലും കടമ നിറവേറ്റലാണ്. അതിനാല്‍ പാവനമായി കരുതപ്പെടുന്നു. എന്നാല്‍ പരിപാവനമായി കരുതപ്പെടുന്ന ഹോമംപോലും സ്വാര്‍ത്ഥതയിലധിഷ്ഠിതമായ ഞാന്‍, എന്റേത് എന്ന ഭേദഭാവത്താല്‍ നിര്‍വഹിക്കപ്പെട്ടാല്‍, അത് വെറും ചാരത്തില്‍ ഹവിസ്സര്‍പ്പിക്കുന്നതിനു തുല്യമാണെന്ന് ഭാഗവതത്തില്‍ കപിലാചാര്യനും ഉപദേശിക്കുന്നു.(3.29.22)

സദ്യോമുക്തിയും ക്രമമുക്തിയും ഭാഗവതം ചര്‍ച്ച ചെയ്യുന്നുണ്ട്. ഐഹികലോകത്തിന്റെ വാസ്തവസ്ഥിതി അറിയുന്ന വിവേകികളില്‍ ചിലര്‍ ലൗകികമായതെല്ലാം ഉടന്‍ ത്യജിച്ച്,
പൂര്‍ണ്ണവൈരാഗ്യം പ്രാപിച്ച്, കഠിന സാധനയില്‍ ഏര്‍പ്പെട്ട് പെട്ടെന്നു തന്നെ മുക്തി നേടാന്‍ പ്രയത്നിക്കുന്നു. ഇവര്‍ സദ്യോമുക്തിയാണ് ലക്ഷ്യം വയ്‌ക്കുന്നത്. എന്നാല്‍ ഗൃഹസ്ഥനായി കഴിഞ്ഞുകൊണ്ട് തന്റെ ആശ്രമ ധര്‍മ്മങ്ങള്‍ ഭഗവാനില്‍ അര്‍പ്പിച്ച് ക്രമേണ ശരീരം, ബന്ധുജനം, സമ്പത്ത് മുതലായവയിലുള്ള സംഗത്തെ കൈവെടിയുന്നത് ക്രമമുക്തിയിലേക്കുള്ള മാര്‍ഗ്ഗമാണ്. ആവശ്യമുള്ളതു മാത്രം സ്വീകരിച്ചുകൊണ്ട്, സ്വയം വിരക്തനാണെങ്കിലും പുറമേക്ക് സക്തനെന്നപോലെ ഈ സാധകര്‍ പെരുമാറുന്നു. ഈ മുക്തി ലക്ഷ്യം വയ്‌ക്കുന്നയാള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സക്തി കൂടാതെ അവരുടെ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുത്ത് കര്‍ത്തവ്യം

നിര്‍വഹിക്കുന്നതാണ്. ഈശ്വരാര്‍പ്പണമായി സാമൂഹ്യസേവനം ചെയ്യുന്ന കര്‍മ്മയോഗിയുടെ ജീവിതം തന്നെയാണിത്. (തുടരും)

Tags: Bhagavad GitaBhagavathamSrikrishnaഭാഗവതത്തിലെ മോക്ഷമാര്‍ഗങ്ങള്‍-3
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കവിത: ഗീതാധിപത്യം ജയിക്കണേ!

India

മോദി പുടിന് ഭഗവദ് ഗീത നല്‍കിയത് ഹിന്ദുമതത്തിലേക്ക് മതം മാറ്റാനല്ലെന്ന കുറിക്കുകൊള്ളുന്ന പരാമര്‍ശവുമായി ശശി തരൂര്‍

India

മോദി പുടിന് ഭഗവദ്ഗീത സമ്മാനിച്ചതിനെതിരെ കമ്യൂണിസ്റ്റ് നേതാവ് ഹന്നൻ മൊല്ല ; ഹിന്ദുത്വത്തിന്റെ അടിത്തറ ലോകത്തിന് കാണിച്ചുകൊടുക്കാനാണ് ശ്രമം

India

ഭഗവദ്ഗീത ജീവിതസാധന; പ്രതിസന്ധികളില്‍ നിന്ന് മുക്തമായി രാഷ്‌ട്രസേവനത്തില്‍ മുന്നേറുക: ഡോ. മോഹന്‍ ഭാഗവത്

Samskriti

ഗൃഹസ്ഥാശ്രമികളുടെ ആത്മഗീത

പുതിയ വാര്‍ത്തകള്‍

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.