Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസ് വനിതാ നേതാവിനെ തെറിവിളിക്കുന്ന കള്ളവീഡിയോ ഉണ്ടാക്കി ജേണലിസ്റ്റ് രജത് ശര്‍മ്മയെ ഒതുക്കാന്‍ നീക്കം; വീഡിയോ പിന്‍വലിക്കണമെന്ന് ഹൈക്കോടതി

രജത് ശര്‍മ്മ എന്ന ഇന്ത്യാടിവിയുടെ ജേണലിസ്റ്റ് കോണ്‍ഗ്രസ് വനിതാ നേതാവായ രാഗിണി നായിക്കിനെ തെറിവിളിക്കുന്ന വ്യാജവീഡിയോ ചമച്ചതിന് കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേഷ്, പവന്‍ ഖേര, രാഗിണി നായിക്ക് എന്നിവരെ ശാസിച്ച് ദല്‍ഹി ഹൈക്കോടതി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2024, 12:42 am IST
in India
രജത് ശര്‍മ്മ (ഇടത്ത്) രാഗിണി നായിക്, ജയറാം രമേഷ്, പവന്‍ ഖേര (രണ്ട് മുതല്‍ നാല് വരെ-ഇടത്ത് നിന്നും വലത്തോട്ട്)

രജത് ശര്‍മ്മ (ഇടത്ത്) രാഗിണി നായിക്, ജയറാം രമേഷ്, പവന്‍ ഖേര (രണ്ട് മുതല്‍ നാല് വരെ-ഇടത്ത് നിന്നും വലത്തോട്ട്)

രജത് ശര്‍മ്മ എന്ന ഇന്ത്യാടിവിയുടെ ജേണലിസ്റ്റ് കോണ്‍ഗ്രസ് വനിതാ നേതാവായ രാഗിണി നായിക്കിനെ തെറിവിളിക്കുന്ന വ്യാജവീഡിയോ ചമച്ചതിന് കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേഷ്, പവന്‍ ഖേര, രാഗിണി നായിക്ക് എന്നിവരെ ശാസിച്ച് ദല്‍ഹി ഹൈക്കോടതി. രജത് ശര്‍മ്മയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ നല്‍കിയ എല്ലാ പോസ്റ്റുകളും പിന്‍വലിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേഷ്, പവന്‍ഖേര, രാഗിണി നായിക് എന്നിവരോട് കേസില്‍ വാദം കേട്ട ദല്‍ഹി ഹൈക്കോടതി ആവശ്യപ്പെട്ടു. ഇത് കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്ന രജത് ശര്‍മ്മ എന്ന ജേണിലിസ്റ്റിനെ കുടുക്കാനുള്ള കോണ്‍ഗ്രസ് ഗൂഡാലോചനയ്‌ക്ക് കിട്ടിയ തിരിച്ചടിയായി. രജത് ശര്‍മ്മ ഈ കേസില്‍ 100 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുകയാണ്.

തന്നെ രജത് ശര്‍മ്മ തെറിവിളിച്ച് പീഡിപ്പിച്ച് എന്ന് ആരോപിച്ച് പൊട്ടിക്കരയുന്ന രാഗിണി നായിക്കിന്റെ വാര്‍ത്താസമ്മേളനം (എങ്ങിനെയാണ് നുണകളെ വൈകാരികമായി അവതരിപ്പിച്ച് സത്യമാക്കാം എന്ന കോണ്‍ഗ്രസ് തന്ത്രത്തിന് ഉദാഹരണം):

The level of Nautanki @NayakRagini did in this single video is purely laughable 😂

Delhi HC has ordered Congress to remove this video from YouTube. pic.twitter.com/1L9gjbnwU0

— Lakshay Mehta (@lakshaymehta31) June 15, 2024

കോണ്‍ഗ്രസ് ഈ സംഭവത്തെ അമിതമായി വൈകാരികവല്‍ക്കരിച്ചെന്നും സത്യത്തെ വളച്ചൊടിച്ചെന്നും കേസില്‍ വാദം കേട്ട നീന ബന്‍സാല്‍ കൃഷ്ണ അഭിപ്രായപ്പെട്ടു. ഇതുവഴി പരാതിക്കാരനായ മാധ്യമപ്രവര്‍ത്തകന്‍ രജത് ശര്‍മ്മയെ അപകീര്‍ത്തിപ്പെടുത്തിയെന്നും ജഡ്ജി പറഞ്ഞു. “മാത്രമല്ല, ഈ പരാതി ഭാവിയില്‍ എപ്പോള്‍ വേണമെങ്കിലും പരാതിക്കാരനായ രജത് ശര്‍മ്മയ്‌ക്കെതിരെ ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്ന ഒരു ഭീഷണിയും നിലനില്‍ക്കുന്നു. പരാതിക്കാരനെ വാസ്തവവിരുദ്ധമായി കുറ്റവാളിയാക്കി നിര്‍ത്തുന്ന ഈ വീഡിയോ പൊതുയിടത്തില്‍ കാണിക്കപ്പെടാന്‍ പാടില്ലെന്നതിനാല്‍ പിന്‍വലിക്കണം.” -ജഡ്ജി ആവശ്യപ്പെട്ടു.

രാഗിണി നായികിനെ തെരഞ്ഞെടുപ്പ് ഫലം വന്ന ജൂണ്‍ നാലിന് വൈകുന്നേരം നടത്തിയ ചര്‍ച്ചയില്‍ രജത് ശര്‍മ്മ തെറിയഭിഷേകം നടത്തിയെന്ന് ആരോപിക്കുന്ന വീഡിയോ ജയറാം രമേഷ്, പവന്‍ ഖേര, രാഗിണി നായിക് എന്നിവര്‍ അവരുടെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. വ്യാജമായി നിര്‍മ്മിച്ച വീഡിയോയിലൂടെ തന്റെ അന്തസ്സിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേഷ്, പവന്‍ഖേര, രാഗിണി നായിക് എന്നിവര്‍ തനിക്ക് 100 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് രജത് ശര്‍മ്മ കേസ് നല്‍കി.

ജൂണ്‍ നാലിന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ദിവസം ഇന്ത്യാ ടിവിയില്‍ വൈകുന്നേരം നടത്തിയ പരിപാടിക്കിടയില്‍ കോണ്‍ഗ്രസ് നേതാവ് രാഗിണി ശര്‍മ്മയെ രജത് ശര്‍മ്മ തെറിവിളിക്കുന്ന ഭാഗം കൃത്രിമമായി നിര്‍മ്മിച്ചതാണെന്നും യഥാര്‍ത്ഥ ഇന്ത്യാടിവി ചര്‍ച്ചയില്‍ ഇത്തരമൊരു രംഗം ഇല്ലെന്നും തെളിവുകള്‍ നിരത്തി രജത് ശര്‍മ്മയുടെ അഭിഭാഷകന്‍ ദല്‍ഹി ഹൈക്കോടതിയില്‍ വാദിച്ചു. ചര്‍ച്ചയുടെ ഒറിജിനല്‍ വീഡിയോയും അഭിഭാഷകന്‍ ഹൈക്കോടതി മുമ്പാകെ സമര്‍പ്പിച്ചു. ഇതില്‍ രജത് ശര്‍മ്മ കോണ്‍ഗ്രസ് നേതാവ് രാഗിണി നായികിനെ തെറിവിളിക്കുന്ന രംഗം ഇല്ല. ഇത് കോണ്‍ഗ്രസിനെ കഠിനമായി വിമര്‍ശിക്കുകയും മോദിയെ അഭിനന്ദിക്കുകയും ചെയ്യുന്ന രജത് ശര്‍മ്മ എന്ന ജേണലിസ്റ്റിനെ വേട്ടയാടി ഒതുക്കുക എന്ന കോണ്‍ഗ്രസ് ഗൂഢാലോചനയുടെ ഫലമായി കൂട്ടിച്ചേര്‍ക്കപ്പെട്ടതാണെന്നും രജത് ശര്‍മ്മയുടെ അഭിഭാഷകന്‍ വാദിച്ചു. .

ജൂണ്‍ നാലിന് വൈകുന്നേരമാണ് രജത് ശര്‍മ്മ രാഗിണി നായിക്കിനെ ഉള്‍പ്പെടുത്തി ചര്‍ച്ചാ പരിപാടികള്‍ സംഘടിപ്പിച്ചത്. എന്നാല്‍ രജത് ശര്‍മ്മ കോണ്‍ഗ്രസിന്റെ രാഗിണി നായിക്കിനെ ചര്‍ച്ചയ്‌ക്കിടയില്‍ തെറിവിളിച്ചു എന്ന് ആരോപിച്ച് ജയറാം രമേശും പവന്‍ ഖേരയും രാഗിണി നായിക്കും ചേര്‍ന്ന് വാര്‍ത്തസമ്മേളനം നടത്തിയത് ജൂണ്‍ 11നാണ്. കോണ്‍ഗ്രസ് നേതാക്കളുടെ കുടുംബങ്ങളെല്ലാം വീക്ഷിച്ച പരിപാടിയായിട്ടും അന്നൊന്നും രജത് ശര്‍മ്മ രാഗിണി നായിക്കിനെ തെറിവിളിച്ചതായി ആരെങ്കിലും അന്നേ പരാതി ഉയര്‍ത്തിയിരുന്നെങ്കില്‍ ജൂണ്‍ 5ന് തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശിച്ചേനെ എന്നും രജത് ശര്‍മ്മയുടെ അഭിഭാഷകന്‍ വാദിച്ചു. കോണ്‍ഗ്രസിനെ പൊളിച്ചടക്കുന്ന മാധ്യമപ്രവര്‍ത്തകനായ രജത് ശര്‍മ്മയെ വേട്ടയാടുക എന്ന ലക്ഷ്യത്തോടെ കോണ്‍ഗ്രസ് വ്യാജ വീഡിയോ ചമച്ചതാണെന്നും രജത് ശര്‍മ്മയുടെ അഭിഭാഷകന്‍ ആരോപിച്ചു.

 

 

 

Tags: journalist RajatSharmaRagini Nayakfake newsPawan KheraFake VideoLokSabhaElections2024Rajat SharmaIndia TVRajatsharma
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിമന്തശര്‍മ്മയുടെ ഭാര്യയ്‌ക്ക് നേരെ വ്യാജ ആരോപണം: പവന്‍ ഖേരയുടെ വീട്ടില്‍ റെയ്ഡ്; ചില വിവാദരേഖകള്‍ കിട്ടിയെന്ന് അസം പൊലീസ്

India

വ്യാജരേഖകള്‍ കാണിച്ച് ഹിമന്ത ബിശ്വശര്‍മ്മയുടെ ഭാര്യയ്‌ക്ക് മൂന്ന് പാസ്പോര്‍ട്ടുകളുണ്ടെന്ന് ആരോപണം, പവന്‍ഖേരയെ ജയിലിലാക്കുമെന്ന് ഹിമന്ത

യുഎസ് പട്ടാളക്കാരെ പിടികൂടിയ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡുകള്‍...സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രം
World

ഇറാന്റെ റെവല്യൂഷനറി ഗാർഡുകള്‍ ഒരു സംഘം യുഎസ് പട്ടാളക്കാരെ പിടികൂടിയോ? സമൂഹമാധ്യമങ്ങളില്‍ വൈറലായി ഫോട്ടോ

Gulf

ഓൺലൈനിൽ കിംവദന്തികൾ പ്രചരിപ്പിച്ചതിന് 194 പേരെ അറസ്റ്റ് ചെയ്ത് ഖത്തർ പോലീസ്

Gulf

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജവാർത്തകളും, തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കരുത് : കർശന നിർദേശവുമായി യുഎഇ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.