Monday, July 14, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മന്ത്രി ശിവന്‍കുട്ടിയുടെ ഉറപ്പും പാഴായി, സ്മാര്‍ട്ട് റോഡ് പൂര്‍ത്തിയായില്ല

സുനില്‍ തളിയല്‍ by സുനില്‍ തളിയല്‍
Jun 15, 2024, 01:32 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: ഇന്നാണ് മന്ത്രി വി. ശിവന്‍കുട്ടി നഗരത്തിലെ സ്മാര്‍ട്ട് റോഡുകള്‍ പൂര്‍ത്തിയാക്കുമെന്ന് ഉറപ്പു നല്‍കിയ ദിവസം. നഗരത്തിലെ സ്മാര്‍ച്ച് റോഡുകളുടെ പണികള്‍ 15 നകം സ്മാര്‍ട്ടാകുമെന്ന തിരുവനന്തപുരം നഗരസഭയുടെയും മന്ത്രി വി. ശിവന്‍കുട്ടിയുടെയും ഉറപ്പ് പാഴായി. ജനം ഇനിയും ഏറെ നാള്‍ ബുദ്ധിമുട്ടേണ്ടി വരുമെന്നുറപ്പാണ്. നഗരത്തിലെ റോഡുകള്‍ സ്മാര്‍ട്ടാകാന്‍ ഇനിയും പണികള്‍ ഏറെയുണ്ട്. റോഡുകളുടെ ശോചനീയാവസ്ഥയില്‍ പൊറുതിമുട്ടിയ ജനം സര്‍ക്കാരിനും നഗരസഭയ്‌ക്കുമെതിരെ തിരിയുമെന്ന് മനസ്സിലാക്കിയതോടെ കഴിഞ്ഞമാസം 21 ന് മന്ത്രി വി. ശിവന്‍കുട്ടിയും കോര്‍പ്പറേഷന്‍ അധികൃരും പങ്കെടുത്ത യോഗത്തിലാണ് ജൂണ്‍ 15 നകം റോഡുകളുടെ പണി പൂര്‍ത്തിയാക്കുമെന്ന് ഉറപ്പു നല്‍കിയത്.

സ്മാര്‍ട്ട് റോഡ് പദ്ധതിയില്‍ ആദ്യം തുറന്നത് സ്റ്റാച്യു-ജനറല്‍ ആശുപത്രി റോഡാണ്. പിന്നീട് വെള്ളയമ്പലം-തൈക്കാട് റോഡും കിള്ളിപ്പാലം-അട്ടക്കുളങ്ങര റോഡും ആദ്യഘട്ട ടാറിംഗ് പൂര്‍ത്തിയാക്കി തുറന്നുകൊടുത്തിരുന്നു. എന്നാല്‍ നടപ്പാതയുടെയും ഓടയുടെയും ഡിവൈഡറിന്റെയും പ്രവൃത്തികള്‍ പൂര്‍ത്തിയായിട്ടില്ല. കിള്ളിപ്പാലം-അട്ടക്കുളങ്ങര റോഡില്‍ ഇപ്പോഴും ഒരു ഭാഗത്തുകൂടെ മാത്രമാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്. റേഡിന്റെ പല ഭാഗത്തും കുഴികളാണ്. ഇതുവഴിയുള്ള രാത്രി യാത്ര അപകടം പിടിച്ചതും ദുസ്സഹവുമായിത്തീര്‍ന്നിരിക്കുകയാണ്.

വെള്ളയമ്പലം മുതല്‍ വഴുതയ്‌ക്കാട് വരെയുള്ള ഭാഗത്ത് ഡിവൈഡറിന്റെയും തെരുവുവിളക്കുകള്‍ സ്ഥാപിക്കാനുള്ള കോണ്‍ക്രീറ്റ് തൂണിന്റെയും നിര്‍മാണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കേബിളുകള്‍ ഡെക്കിലൂടെ ഇറക്കുന്ന ജോലിയും നടന്നുകൊണ്ടിരിക്കുകയാണ്. ഈ പ്രവൃത്തികള്‍ കഴിഞ്ഞതിനു ശേഷം മാത്രമേ രണ്ടാം ഘട്ട ടാറിംഗ് ആരംഭിക്കുകയുള്ളൂ. വാഹനഗതാഗതം അനുവദിച്ചെങ്കിലും കാല്‍നടയാത്രക്കാര്‍ക്ക് ഇപ്പോഴും സ്മാര്‍ട്ട് റോഡിലൂടെയുള്ള യാത്ര ദുസ്സഹമാണ്.

വഞ്ചിയൂര്‍ – ജനറല്‍ ഹോസ്പിറ്റല്‍ റോഡില്‍ കേബിള്‍ ഇറക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇതുവഴിയുള്ള വാഹനഗതാഗതം പൂര്‍ണമായും പുനഃസ്ഥാപിച്ചിട്ടില്ല. ഹോളിഏഞ്ചല്‍സ് സ്‌കൂളിലേക്ക് വരുന്ന കുട്ടികളുടെ യാത്ര ദുഷ്‌കരമാക്കാന്‍ കേബിളുകളും മൂടാത്ത ഓടകളും കൂര്‍ത്ത കമ്പികളും വന്‍കുഴികളുമൊക്കെ മത്സരിക്കുകയാണ്.

തൈക്കാട് എംജി രാധാകൃഷ്ണന്‍ റോഡില്‍ ആദ്യഘട്ട ടാറിംഗ് പോലും പൂര്‍ത്തിയായിട്ടില്ല. ഇപ്പോള്‍ റോഡില്‍ മെറ്റല്‍ വിരിക്കുന്ന ജോലിയും മണ്ണുമാറ്റുന്ന ജോലികളുമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതുവഴി എന്ന് ഗതാഗതം പുനഃസ്ഥാപിക്കുമെന്ന് ആര്‍ക്കും ഒരു നിശ്ചയവുമില്ല. ശാസ്താ ക്ഷേത്രം മുതല്‍ മോഡല്‍ സ്‌കൂള്‍ വരെയുള്ള ഭാഗത്ത് ആദ്യഘട്ട ടാറിംഗ് നേരത്തെ പൂര്‍ത്തിയായിരുന്നു.

സ്‌പെന്‍സര്‍ ജംഗ്ഷന്‍ – എകെജി സെന്റര്‍ റോഡില്‍ മണ്ണും കല്ലുകളും കൂട്ടിയിട്ടിരിക്കുന്നത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഇവിടെ വാഹനഗതാഗതം തടസ്സപ്പെട്ടിട്ട് മാസങ്ങളായി. ചാലയിലെ സ്മാര്‍ട്ട് റോഡിന്റെ ഭാഗമായി നിര്‍മിക്കുന്ന ഓടയ്‌ക്കായി എടുത്ത കുഴികള്‍ കാരണം വ്യാപാരികളും പൊതുജനങ്ങളും ദുരിതമനുഭവിക്കുകയാണ്. വ്യാപാരികള്‍ സമരമുഖത്താണ്. സ്മാര്‍ട്ട് റോഡ് നിര്‍മാണത്തിന്റെ പേരില്‍ നഗര ജനത ബുദ്ധിമുട്ടനുഭവിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഈ ദുരിതം എന്ന് തീരുമെന്ന് മാത്രം ആര്‍ക്കുമറിയില്ല.

 

Tags: TrivandrumMinister SivankuttySmart Road
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌കൂളിലെ ഗുരുപൂജ: മന്ത്രി ശിവന്‍കുട്ടി ഹിന്ദുസമൂഹത്തോട് മാപ്പു പറയണം- വിഎച്ച്പി

Kerala

ഇന്ന് സൂര്യയിൽ കുസുമേ കുസുമോത്പത്തി

രാജ്ഭവനില്‍ നടന്ന സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സ് പുരസ്‌കാര 
ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നു
News

ഗവര്‍ണറെ അധിക്ഷേപിക്കാന്‍ ആസൂത്രിത നീക്കവുമായാണ് മന്ത്രി ശിവന്‍കുട്ടി രാജ്ഭവനില്‍ എത്തിയത്: കുമ്മനം

Kerala

മഴക്കെടുതി : വിഴിഞ്ഞത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു 

Thiruvananthapuram

നിശാഗന്ധിയെ ആവേശത്തിലാഴ്‌ത്തി ശ്രുതിലയ സന്ധ്യയും എസ് എസ് ലൈവും

പുതിയ വാര്‍ത്തകള്‍

സസ്പെൻ്റ് ചെയ്യപ്പെട്ട രജിസ്ട്രാറുടെ നിയമനം ചട്ടവിരുദ്ധം; പദവിയിൽ നിന്ന്  ഉടൻ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് നിവേദനം

മൂന്നിടങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്‌ട്രപതി; ഗോവയിൽ പശുപതി അശോക് ഗജപതി രാജു പുതിയ ഗവർണർ

ബാലഗോകുലം ദക്ഷിണകേരളം അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ഡോ. ഉണ്ണികൃഷ്ണന്‍, പൊതു കാര്യദര്‍ശി വി.എസ്. ബിജു

ഡോ. ഉണ്ണികൃഷ്ണന്‍ ബാലഗോകുലം ദക്ഷിണകേരളം അധ്യക്ഷന്‍: വി.എസ്. ബിജു പൊതു കാര്യദര്‍ശി

ചങ്കൂർ ബാബയുടെ പാക് ഐഎസ്ഐ ബന്ധം പുറത്തുവന്നു ; രാജ്യത്ത് മതപരിവർത്തനത്തിന്റെ വല വിരിച്ചത് മൂവായിരം അനുയായികൾക്കൊപ്പം 

കൈയ്യും വെട്ടും കാലും വെട്ടും ‘ ; 30 വർഷങ്ങൾക്കുശേഷമുള്ള ഈ AI കാലത്തും കമ്യൂണിസ്റ്റുകാരുടെ സ്വപ്നം മനുഷ്യ കുരുതിയാണ് : ഹരീഷ് പേരടി

ശബരിമലയിലേക്ക് പോലീസ് ഉന്നതന്റെ ട്രാക്ടർ യാത്ര; പ്രാഥമിക അന്വേഷണം തുടങ്ങി, യാത്ര ഹൈക്കോടതി ഉത്തരവ് ലംഘിച്ച്

വഞ്ചിപ്പാട്ടിന്‍ വരികളൊഴുകി ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ള സദ്യക്ക് തുടക്കമായി 

ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇന്ത്യയുടെ ബ്രഹ്മാസ്ത്രം ആവശ്യപ്പെട്ടത് 15 ലോകരാജ്യങ്ങൾ : സൗദിയും, ഖത്തറും, യുഎഇയും അടക്കമുള്ള മുസ്ലീം രാജ്യങ്ങൾ മുന്നിൽ

ഗുരുനാഥന്മാരെ ആദരിക്കുന്നതും ബഹുമാനിക്കുന്നതും ഭാരത പാരമ്പര്യത്തിന്റെ ഭാഗം: വത്സന്‍ തില്ലങ്കേരി

ബാലസംഘം പരിപാടിയിൽ കൊലക്കേസ് പ്രതിയും; പങ്കെടുത്തത് നിഖില്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ശ്രീജിത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies