Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

പാരമ്പര്യശേഷിപ്പുകളെ പുല്‍കുന്ന അഭിമാനം

ഡോ.ആര്‍ രഘുനാഥന്‍ by ഡോ.ആര്‍ രഘുനാഥന്‍
Jun 9, 2024, 07:04 pm IST
in Literature

ഭാഷയും സംസ്‌കാരവും തമ്മിലുളള പാരസ്പര്യം അഭേദ്യമാണെന്ന പൂര്‍ണബോധ്യത്തോടെ രചിക്കപ്പെട്ടതാണ് ഡോ. നടുവട്ടം ഗോപാലകൃഷ്ണന്റെ ‘ഭാഷയും സംസ്‌കാരവും’ എന്ന വൈജ്ഞാനികഗ്രന്ഥം. പ്രമുഖ ഭാഷാശാസ്ത്രജ്ഞന്‍ കൂടിയായ ഗ്രന്ഥകാരന്റെ രചനകളില്‍ ഏറിയകൂറും ഈ ദിശയിലൂടെയാണ് സഞ്ചരിക്കുന്നത്. അദ്ദേഹത്തിന്റെ രചനകളില്‍ ചരിത്രവും സംസ്‌കാരവും ഭാഷാശാസ്ത്രവും സമയോചിതമായും സമ്യക്കായും സമന്വയിക്കുകയും സമരസപ്പെടുകയും ചെയ്യുന്നു. ‘ഭാഷയും സംസ്‌കാരവും’ എന്ന ഗ്രന്ഥവും ഇതിന് അപവാദമാകുന്നില്ല.

വിസ്മൃതിയിലേക്ക് വഴുതിവീണുകൊണ്ടിരിക്കുന്ന മഹാന്മാരായ ഭാഷാശാസ്ത്രചിന്തകരേയും നമ്മുടെ സംസ്‌കൃതിയെ തഴുകി വളര്‍ത്തിയ സാസ്‌കാരികസ്ഥാപനങ്ങളെയുമൊക്കെ സവിശേഷമായി സമീപിക്കുന്ന ‘ഭാഷയും സംസ്‌കാരവും’ ഒരു സാസ്‌കാരിക ധര്‍മ്മംതന്നെയാണ് നിര്‍വഹിക്കുന്നത്. പഴമയെയും പാരമ്പര്യത്തെയും കുറിച്ചും, നമ്മുടെ സാസ്‌കാരികജീവിതത്തെ വളര്‍ത്തിക്കൊണ്ടുവന്ന സാമൂഹ്യപ്രസ്ഥാനങ്ങളേയും സ്ഥാപനങ്ങളേയും കുറിച്ചുമൊക്കെ ഈ പുസ്തകം അഭിമാനപൂര്‍വം വാചാലമാകുന്നു. നാമാരെന്നും നമ്മുടെ വേരുകള്‍ എന്തെന്നും ഈ പുസ്തകം നമ്മെ നിരന്തരം ഓര്‍മ്മിപ്പിക്കുന്നു. ഒരര്‍ത്ഥത്തില്‍ മലയാളിക്ക് തന്റെ സാംസ്‌കാരികസ്വത്വത്തെ രൂപപ്പെടുത്തിയ കാലത്തിലേക്കുളള മടക്കയാത്രയാണിത്.

മലയാളി തന്റെ സാംസ്‌കാരികസ്വത്വത്തെ രൂപവത്കരിച്ച ഭൂതകാലത്തിലേക്ക് തിരിഞ്ഞുനോക്കുവാന്‍ തെല്ലും താല്‍പ്പര്യം കാണിക്കുന്നില്ല. മാത്രമല്ല, അത്തരം പഠനഗവേഷണശ്രമങ്ങളെ ഗൗരവപൂര്‍വം കാണുവാനോ അതിനു മുതിരുന്നവരെ പ്രോത്സാഹിപ്പിക്കുവാനോ തയാറാവുന്നുമില്ല. പാരമ്പര്യത്തെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചും വിശ്വാസങ്ങളെക്കുറിച്ചും ഒരു മനുഷ്യന് സ്വാഭാവികമായുണ്ടാകുന്ന ആത്മാഭിമാനത്തിന്റെ അഭാവം മാത്രമല്ല ഇതിന് കാരണം. ഇത്തരം പഠനപര്യവേക്ഷണങ്ങള്‍ക്കിറങ്ങുന്നവര്‍ക്ക് തികവുറ്റ ചരിത്രബോധം അനിവാര്യമാണ്. അത്രമാത്രം പോരാ, സാഹിത്യത്തിലും സാമൂഹ്യശാസ്ത്രത്തിലും നാടോടി സാഹിത്യത്തിലുമൊക്കെ പരിണതമായ പ്രജ്ഞയും വേണം. ഇതിനൊക്കെ പുറമേ ഭാഷാശാസ്ത്രവിജ്ഞാനവും കൂടിയേതീരൂ.

മലയാളിയുടെ അവസ്ഥ എന്താണ്? ഇത്തരം വിജ്ഞാനശാഖകളോട് അതിരുകടന്ന അവമതിപ്പും തന്മൂലമുളള അവഗണനയുമാണ് മലയാളിയെ ഭരിക്കുന്നത്. ഭാഷാസംസ്‌കാരപഠനങ്ങളില്‍ സവിശേഷമായ പ്രസക്തിയുളള വിഷയങ്ങളിലുളള മാപ്പര്‍ഹിക്കാത്ത അജ്ഞതയെ മറച്ചുവയ്‌ക്കുവാന്‍ കൂടിയാണ് ദേശചരിത്രത്തിന്റേയും സംസ്‌കാരത്തിന്റേയും ഈടുവയ്‌പുകള്‍ മറിച്ചുനോക്കുവാന്‍ മലയാളിയുടെ ദുരഭിമാനം മടിക്കുന്നത്. എന്നാല്‍ ഡോ. നടുവട്ടം, സ്വത്വാന്വേഷണവിമുഖരായ മലയാളികള്‍ മാത്രമല്ല ചരിത്രാന്വേഷികളും സംസ്‌കാരപഠിതാക്കളുമൊക്കെ അവഗണിക്കുകയും അസ്പൃശ്യമായി കാണുകയും ചെയ്യുന്ന ചരിത്രവസ്തുതകളെ പൊടിതട്ടിയെടുത്ത് അവ നമുക്ക് എന്തായിരുന്നുവെന്ന് വിലയിരുത്തുകയും സാംസ്‌കാരികപഠനത്തില്‍ അവയുടെ പ്രസക്തിയെന്തെന്ന് വിളിച്ചുപറയുകയും ചെയ്യുകയാണിവിടെ. ദേശചരിത്രത്തിലും സംസ്‌കാരത്തിലും ഭാഷാശാസ്ത്രത്തിലുമുളള ഗ്രന്ഥകാരന്റെ ആഴമാര്‍ന്ന അവഗാഹം ഈ അന്വേഷണത്തെ സുഭദ്രമായ വഴികളിലൂടെ മുന്നോട്ടുനയിക്കുന്നതിന് വേണ്ട രീതിയില്‍ സഹായകമാവുകയും ചെയ്തു.

പ്രമുഖരായ ഏതാനും എഴുത്തുകാരേയും അവരുടെ സംഭാവനകളേയും പരിചയപ്പെടുത്തിക്കൊണ്ടാണ് പുസ്തകം ആരംഭിക്കുന്നത്. ഭാഷാശാസ്ത്രശാഖയ്‌ക്ക് അനര്‍ഘങ്ങളായ അനവധി സംഭാവനകള്‍ നല്‍കിയ നാലു പ്രതിഭാധനന്മാരെയാണ് ഗ്രന്ഥകാരന്‍ ആദ്യം പരിഗണിച്ചത്. ഭാഷാശാസ്ത്രത്തോടുളള ഗ്രന്ഥകാരന്റെ അതിരറ്റ മമതകൊണ്ടാവാം ആ മേഖലയില്‍ സംഭാവന നല്‍കിയവര്‍ക്ക് ആദ്യപരിഗണന നല്‍കിയത്. ഭാഷാശാസ്ത്രകാരന്‍, പ്രാചീന സാഹിത്യത്തെ പ്രണയിച്ച പ്രതിഭാശാലി, ഗവേഷകന്‍, അദ്ധ്യാപകന്‍, കേരളസര്‍വകലാശാലാ ഹസ്തലിഖിത ഗ്രന്ഥാലയത്തിന്റെ ആദ്യ ഡയറക്ടര്‍ തുടങ്ങി അനവധി മേഖലകളില്‍ കഴിവുതെളിയിച്ച മഹാപണ്ഡിതനായിരുന്നു ഡോ. കെ. രാഘവന്‍ പിളളയെ പുതിയ തലമുറയിലെ പഠിതാക്കള്‍ വേണ്ടവിധം മനസ്സിലാക്കിയിട്ടില്ല. അതുകൊണ്ടാവണം ഗ്രന്ഥകാരന്‍ പ്രഥമ പരിഗണന നല്‍കി ഡോ. രാഘവന്‍ പിളളയുടെ ഭാഷാസംഭാവനകള്‍ വിവരിക്കുന്നത്.

ഡോ. പുതുശ്ശേരി രാമചന്ദ്രന്‍ നമ്മുടെ ഭാഷയ്‌ക്കു നല്കിയ വിവിധ സംഭാവനകളെ ആദരവോടെ പരിചയപ്പെടുത്തുന്നതാണ് ഈ പുസ്തകത്തിലെ രണ്ടാം ലേഖനം. രബീന്ദ്രനാഥ ടാഗോര്‍ ‘ഭാഷാചാര’ പദവി നല്‍കി ആദരിച്ച പ്രഖ്യാത ഭാഷാശാസ്ത്രകാരനായ ഡോ. സുനീതികുമാര്‍ ചാറ്റര്‍ജിയുടെ ഭാഷാശാസ്ത്രപ്രവര്‍ത്തനങ്ങളെ ആദരാന്വിതനായി നോക്കിക്കാണുന്നതാണ് അടുത്ത ലേഖനം.

ഭാഷയുടെ വളര്‍ച്ചയ്‌ക്കിടയില്‍ കണ്ടുപോരുന്ന പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാണിക്കുകയും അവ തിരുത്തിക്കുറിക്കേണ്ടതെങ്ങനെ എന്ന് നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു, ഭാഷ വളരുന്നു എന്ന ലേഖനത്തില്‍. ലിപിവിന്യാസം, സ്ഥലനാമങ്ങളിലെ സാംസ്‌കാരികമൂല്യം, കേരളത്തിന്റെ ഹസ്തലിഖിത പാരമ്പര്യം, ഊരൂട്ടമ്പലങ്ങളും ഉലകുടെ പെരുമാളും തുടങ്ങി ഒട്ടേറെ ഇടങ്ങളിലൂടെ ഗ്രന്ഥകാരന്‍ വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു. ഇതിനിടെ ശൈവവൈഷ്ണവ പ്രസ്ഥാനങ്ങളെപ്പറ്റിയും ദേവ്യുപാസനയെപ്പറ്റിയും വാചാലനാവുകയും ചെയ്യുന്നു. പരസ്പരം കൈകോര്‍ത്തുനില്ക്കുന്നവയെന്ന് പ്രത്യക്ഷത്തില്‍ തോന്നുകയില്ലെങ്കിലും ഇവിടെ വിവരിക്കുന്ന വിഷയങ്ങള്‍ക്ക് നമ്മുടെ സാസ്‌കാരികപ്രവാഹത്തിലുളള പാരസ്പര്യം സുവിദിതമാണ്.

Tags: Book ReviewLanguage and CultureDr. Vaduvattom Gopalakrishnan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

വായന: പൂജിക്കപ്പെടേണ്ട വേദപുഷ്പം

Varadyam

സാംസ്‌കാരിക പഠനത്തിന്റെ സമഗ്ര ഭൂമിക

Varadyam

വായന: മലയാള നോവലില്‍ ഒരു പുതുപ്പിറവി

Varadyam

വായന: മനസ്സിനെ നീറ്റുന്ന കനലോര്‍മകള്‍

Varadyam

വായന: എരിഞ്ഞുതീരും നിനവുകള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.