Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

187 കോടി രൂപയുടെ അഴിമതി: കര്‍ണാടകയില്‍ മന്ത്രി രാജി വച്ചു

വി.വി. ആതിര by വി.വി. ആതിര
Jun 7, 2024, 02:13 am IST
in India

ബെംഗളൂരു: മഹര്‍ഷി വാത്മീകി ഷെഡ്യൂള്‍ഡ് ട്രൈബ് ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് കര്‍ണാടക മന്ത്രി രാജി വച്ചു. കര്‍ണാടക മന്ത്രിസഭയിലെ ഗോത്ര ക്ഷേമ വികസന വകുപ്പ് മന്ത്രി ബി. നാഗേന്ദ്രയാണ് രാജി വച്ചത്.

അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് മന്ത്രിസഭയിലെ ആദ്യ രാജിയാണിത്. രാജിക്കത്ത് ബി. നാഗേന്ദ്ര മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്ക് കൈമാറി. മന്ത്രി തെറ്റുകാരന്‍ ആണെങ്കില്‍ രാജി ആവശ്യപ്പെടുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ പറഞ്ഞതിന് പിന്നാലെയാണ് നീക്കം. എന്നാല്‍ രാജി ഇതുവരെ സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. പാര്‍ട്ടി ഹൈക്കമാന്‍ഡുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു.

ഗോത്രവികസനത്തിനായി രൂപീകരിച്ച കോര്‍പറേഷന്റെ 187 കോടി രൂപ വിവിധ അക്കൗണ്ടുകളിലേക്ക് തിരിമറി നടത്തിയെന്നതാണ് കേസ്. മെയ് 26ന് അഴിമതി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് മഹര്‍ഷി വാത്മീകി ഷെഡ്യൂള്‍ഡ് ട്രൈബ് ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ ജീവനക്കാരനും ശിവമോഗ സ്വദേശിയുമായ ചന്ദ്രശേഖര്‍ ജീവനൊടുക്കിയിരുന്നു. ചന്ദ്രശേഖരന്റെ ഭാര്യയുടെ പരാതിയില്‍ കെഎംവിഎസ്ടിഡിസി മാനേജിങ് ഡയറക്ടര്‍ ജെ.ജി. പത്മനാഭ, അക്കൗണ്ടന്റ് പരശുരാമ ദുര്‍ഗന്നനവര്‍, യൂണിയന്‍ ബാങ്ക് മാനേജര്‍ സുചിസ്മിത രാവുള്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.

വകുപ്പ് മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരുമാണ് ക്രമക്കേടിനു പിന്നിലെന്നും തന്നെ സംഭവത്തിലേക്ക് വലിച്ചിഴയ്‌ക്കുകയായിരുന്നെന്നും ചന്ദ്രശേഖരന്റെ ആത്മഹത്യാക്കുറിപ്പിലുണ്ടായിരുന്നു. കോര്‍പ്പറേഷനിലെ അഴിമതിയെക്കുറിച്ചും മന്ത്രിയുടെ ഇടപെടലിനെക്കുറിച്ചും കുറിപ്പില്‍ ചന്ദ്രശേഖര്‍ വ്യക്തമാക്കിയിരുന്നു.

എസ്ടി ക്ഷേമത്തിന് വേണ്ടിയുള്ള 187 കോടിയില്‍ 90 കോടി രൂപ ചില ഐടി കമ്പനികളുടെയും ഹൈദരാബാദ് കേന്ദ്രമായ ഒരു സഹകരണ ബാങ്കിന്റെയും അക്കൗണ്ടുകളിലേക്ക് മാറ്റാന്‍ മന്ത്രി വാക്കാല്‍ നിര്‍ദേശം നല്കിയെന്ന് ചന്ദ്രശേഖര്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ മന്ത്രിയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടര്‍ന്നതോടെ ബിജെപി-ജെഡിഎസ് നേതാക്കളുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നു. ഇതേതുടര്‍ന്നാണ് മന്ത്രി രാജി വച്ചത്. മന്ത്രി നാഗേന്ദ്രയുടെ പങ്ക് വ്യക്തമായിട്ടും കേസ് സിബിഐക്ക് കൈമാറാതെ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇത് ബിജെപി നേതാക്കള്‍ ചോദ്യം ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് അന്വേഷണം സിബിഐക്ക് കൈമാറിയത്. ആരോപണങ്ങള്‍ മന്ത്രി നിഷേധിച്ചിട്ടുണ്ടെന്നും സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാതിരിക്കാനാണ് രാജിയെന്നും അവസാന തീരുമാനം മുഖ്യമന്ത്രിയുടേതായിരിക്കുമെന്നും ഡി.കെ. ശിവകുമാര്‍ പ്രതികരിച്ചു.

Tags: Karnataka NewsresignsKARNATAKA MINISTER187 Crore ScamB. Nagendra
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി വി അന്‍വറിന്റെ പാര്‍ട്ടിയില്‍ മുസ്ലിം ആധിപത്യം, കൂടെയുള്ളത് ശമ്പളക്കാര്‍ മാത്രമെന്നും രാജിവച്ച പ്രസീത അഴീക്കോട്

India

ആർഎസ്എസ് പ്രവർത്തനങ്ങളെ വിലക്കണം : സിദ്ധരാമയ്യയോട് ആവശ്യപ്പെട്ട് മന്ത്രി പ്രിയങ്ക് ഖാർഗെ

Kerala

നേതാക്കളെ അപമാനിച്ച സംഭവത്തില്‍ അവിശ്വാസ പ്രമേയം: നാസര്‍ ഫൈസി കൂടത്തായി രാജി വെച്ചു

World

ഒടുവില്‍ സമ്മര്‍ദ്ദത്തിനു വഴങ്ങി, ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബ രാജിവച്ചു

India

തുമക്കൂരുവിൽ പാക്ക് സംഘടന പ്രവർത്തിക്കുന്നുവെന്ന പരാതിയുമായി മുസ്‌ലിം സംഘടന

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.