Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

തീക്കനലില്‍ സ്ഫുടം ചെയ്തു കുതിക്കുന്ന പൊട്ടന്‍ തെയ്യം

മനോഹര്‍ ഇരിങ്ങല്‍ by മനോഹര്‍ ഇരിങ്ങല്‍
May 23, 2024, 07:50 pm IST
in News

അപകടകരമായ മേലേരിയില്‍(തീക്കുണ്ഡം) കിടന്നും ഇരുന്നും ഏറെനേരം കഴിയുന്ന അപൂര്‍വം തെയ്യങ്ങളില്‍ ഒന്നാണ് പൊട്ടന്‍ തെയ്യം. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ക്ഷേത്രങ്ങളിലും കാവുകളിലും സാധാരണ കാണാറുള്ള കോലങ്ങളില്‍ നിന്നു ഭിന്നമായി കൂടുതല്‍ ആടയാഭരണങ്ങളോ മുഖത്തെഴുത്ത് അലങ്കാരങ്ങളോ ഇല്ല പൊട്ടന്‍തെയ്യത്തിന്.

അരയിലും തലയിലും കുരുത്തോല കൊണ്ടുള്ള തോരണവും പാളയില്‍ (കവുങ്ങിന്റെ ഇല) പ്രത്യേക രീതിയില്‍ തയ്യാറാക്കിയ മുഖാവരണവും ശരീരമാസകലം അരിമാവ് കൊണ്ടുള്ള വരകളും കാല്‍ചിലങ്കയും കിങ്ങിണി കത്തിയും വടിയുമാണ് പൊട്ടന്‍തെയ്യത്തിന്റെ വേഷം.

ഈ തെയ്യം കെട്ടുന്ന കോലധാരി കഠിനവ്രതചര്യകള്‍ ചിട്ടയോടെ പാലിക്കേണ്ടതുണ്ട്. മേലേരിയില്‍ ഏറെനേരം കിടന്നും ഇരുന്നും കഴിയുന്നതിനാലാണ് ഈ കഠിനവ്രതചര്യകള്‍.

പൊതുവെ മലയന്‍, പുലയന്‍, പാണന്‍ സമുദായക്കാരുടെ അനുഷ്ഠാന കലയാണ് പൊട്ടന്‍ തെയ്യം. തോറ്റംപാട്ടിലൂടെ ആണ് കോലാധാരിയിലേക്ക് ദൈവത്തെ ആവാഹിച്ചെടുക്കുന്നത്. ഈ ചടങ്ങ് രാത്രിയിലാണ് ആരംഭിക്കുക. നേരം വെളുക്കും മുമ്പേ തെയ്യത്തിനു വീണു കിടക്കാനുള്ള മേലേരി തയ്യാറാവണം. പുളി, ചെമ്പകം തുടങ്ങിയ മരങ്ങള്‍ ഉയരത്തില്‍ കൂട്ടിയിട്ട് കത്തിച്ചുണ്ടാക്കുന്ന തീക്കനല്‍ ആണ് മേലേരി. പൊട്ടന്‍ തെയ്യം കത്തുന്ന തീയിലും കനലിലും മാറിമാറി ഇരിക്കുകയും കിടക്കുകയുമൊക്കെ ചെയ്യും. തീയില്‍ ശരീരത്തില്‍ ചാര്‍ത്തിയ കുരുത്തോലകള്‍ മുഴുവന്‍ കത്തിക്കരിയുമ്പോഴും കുളിരണ് എന്നു മൊഴിഞ്ഞു സ്വയം പൊട്ടിച്ചിരിക്കുന്ന പൊട്ടന്‍ തെയ്യം വിശ്വാസികള്‍ക്ക് അനുഗ്രഹവും നല്‍കും.

അമ്പലങ്ങളിലും കാവുകളിലും പൊട്ടന്‍ തെയ്യം കെട്ടിയാടുന്നത് കുറവാണ്. വടക്കേ മലബാറിലെ ഹൈന്ദവ തറവാടുകളില്‍ കുടിയിരുത്തപ്പെട്ട രീതിയിലാണ് കൂടുതലും കണ്ടുവരുന്നത്. പൊട്ടന്‍ കുടിയിരുത്തപ്പെട്ട വീടിന്റെ അകം പള്ളിയറ എന്നാണ് അറിയപ്പെടുന്നത്.

പൊട്ടന്‍ തെയ്യം കേവലം ഒരു കലാ സൃഷ്ടിയോ അനുഷ്ഠാനമോ മാത്രമല്ല, നൂറ്റാണ്ടുകള്‍ക്കപ്പുറം കേരളത്തില്‍ നിലനിന്ന ജാതീയ ഉച്ചനീചത്വത്തിനെതിരായ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ പ്രതീകം കൂടിയാണ്.

പരമശിവന്‍ ചണ്ഡാല വേഷധാരിയായി ശ്രീശങ്കരാചാര്യരെ ജാതിവ്യവസ്ഥയുടെ അസംബന്ധം ബോധ്യപ്പെടുത്തിയ സംഭവത്തിന്റെ അനുസ്മരണത്തില്‍ നിന്നാണത്രേ ഉത്തര കേരളത്തില്‍ പൊട്ടന്‍ തെയ്യം കെട്ടിത്തുടങ്ങുന്നത്.

കണ്ണൂര്‍ ജില്ലയിലെ പുളിങ്ങോം എന്ന സ്ഥലത്താണത്രെ ചണ്ഡാലനും ശങ്കരാചാര്യരും ‘തീണ്ടലും തൊടീലും’ സംബന്ധിച്ച വാഗ്വാദത്തില്‍ ഏര്‍പ്പെട്ടത്. ചോരയുടെ നിറം ചുകപ്പ്, അത് പുലയനായാലും പറയനായാലും ബ്രാഹ്മണനായാലും ഒന്നെന്ന് കാണിച്ചു കൊടുത്തവന്‍ ശിവനെന്നു തിരിച്ചറിഞ്ഞ ശങ്കരാചാര്യര്‍ ചണ്ഡാലനു മുന്നില്‍ മാപ്പപേക്ഷിച്ചു എന്നാണ് ഐതിഹ്യം.

നീങ്കളെക്കൊത്ത്യാലും ചോരല്ലേ ചൊവ്വരെ?
നാങ്കളെക്കൊത്ത്യാലും ചോരല്ലേ ചൊവ്വരെ?
പിന്നെന്തെ ചൊവ്വര്‍ കുലം പിശക്ന്ന്?
തീണ്ടിക്കൊണ്ടല്ലേ കുലം പിശക്ന്ന്?
നാങ്ങളെ കുപ്പയില്‍ നട്ടൊരു – വാഴപ്പഴമല്ലേ
നീങ്കളെ തേവന് പൂജ?

ഇത്യാദി ചണ്ഡാലന്റെ പ്രപഞ്ച സത്യമാകുന്ന ചോദ്യങ്ങള്‍ക്കു മുന്നില്‍ ഉത്തരമില്ലാതെ ജ്ഞാനിയായ ശങ്കരാചാര്യര്‍ വിഷണ്ണനായിടത്താണ് വര്‍ണ്യവ്യവസ്ഥിതിയുടെ വേര് അറുക്കപ്പെട്ടതെന്നാണ് ഈ തെയ്യം നമ്മെ പഠിപ്പിക്കുന്നത്.
അഗ്‌നികുണ്ഠത്തില്‍ വീണുരുണ്ടിട്ടും സ്ഫുടംചെയ്ത പോലെ ഒരു പോറലും ഏല്‍ക്കാതെ കുതിക്കുന്ന പൊട്ടന്‍ തെയ്യം നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്തുറ്റ പ്രതീകം കൂടിയാണ്.

 

Tags: kannurTheyyamPottan TheyyamCulture FestivalMalabar Festival
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

Kerala

കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി; കെ സുധാകരൻ എം.പി സ്ഥാനം രാജിവെച്ച് കണ്ണൂരില്‍ സ്വതന്ത്രനാകുമെന്ന് സൂചന, 12 മണിക്ക് നിര്‍ണ്ണായക പ്രഖ്യാപനം

Kerala

ടി.കെ. ഗോവിന്ദന്റെ തുറന്ന് പറച്ചിലില്‍ ഞെട്ടിത്തരിച്ച് സിപിഎം നേതൃത്വവും അണികളും, കൂടുതല്‍ പേര്‍ പാര്‍ട്ടി വിടുമെന്ന് ആശങ്ക

Kerala

ഇന്നലെ പാർട്ടി വിട്ട ടി.കെ ഗോവിന്ദനെ ഇന്ന് സിപിഎം പുറത്താക്കി; ഗോവിന്ദന് അധികാരത്തോട് വലിയ ഭ്രമമെന്ന് പാർട്ടി

Kerala

കണ്ണൂരില്‍ പോരാട്ടം കനക്കും; സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ പ്രശ്‌നങ്ങള്‍ ഇടത്-വലത് മുന്നണികള്‍ക്ക് വിനയാകും, ത്രികോണ പോരൊരുക്കാന്‍ എന്‍ഡിഎ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.