Thursday, May 15, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പേമാരി: ഒരു മരണം, സര്‍വത്ര വെള്ളക്കെട്ടും നാശവും

Janmabhumi Online by Janmabhumi Online
May 23, 2024, 01:29 am IST
in Kerala
കനത്ത മഴയില്‍ എറണാകുളം എംജി റോഡിലുണ്ടായ വെള്ളക്കെട്ട്‌

കനത്ത മഴയില്‍ എറണാകുളം എംജി റോഡിലുണ്ടായ വെള്ളക്കെട്ട്‌

FacebookTwitterWhatsAppTelegramLinkedinEmail

തൊടുപുഴ/തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയും ഇടിയും. കാസര്‍കോട്ട് മിന്നലേറ്റ് ഒരാള്‍ മരിച്ചു. സംസ്ഥാനത്തെ പല താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിലാണ്. മരങ്ങള്‍ കടപുഴകിയും ഒടിഞ്ഞുവീണും പലയിടങ്ങളിലും നാശനഷ്ടങ്ങളുണ്ടായി. അതിനിടെ അതിതീവ്ര മഴയ്‌ക്കും ശക്തമായ ചുഴലിക്കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രത്തിന്റെ പ്രവചനം. കാസര്‍കോട്ടെ മടിക്കൈയിലാണ്.

ഇന്നലെ വൈകിട്ട് കൃഷിയിടത്തില്‍വച്ചു മിന്നലേറ്റ് ബങ്കളം സ്വദേശി ബാലന്‍ (70) മരിച്ചത്. കോട്ടയം, എറണാകുളം ഉള്‍പ്പെടെ മിക്ക ജില്ലകളിലും ഇന്നലെ കനത്ത മഴയായിരുന്നു. ചിലയിടങ്ങളില്‍ ഉച്ചയ്‌ക്കു തുടങ്ങിയെങ്കില്‍ ചില സ്ഥലങ്ങളില്‍ വൈകിട്ടാണ് മഴ ആരംഭിച്ചത്. തുള്ളിക്കൊരു കുടം കണക്കേയായിരുന്നു മഴ.

തെക്കന്‍ കേരളത്തിലും എറണാകുളം അടക്കമുള്ള ജില്ലകളിലും മഴ ശക്തമായിരുന്നു. പലയിടത്തും രാവിലെ തുടങ്ങിയ മഴ ഇന്നലെ രാത്രിയിലും പെയ്തൊഴിഞ്ഞിട്ടില്ല. കോഴിക്കോട് ഉള്‍പ്പെടെ വടക്കന്‍ ജില്ലകളിലും മഴ ശക്തമാണ്. ഉച്ചയോടെയാണ് മധ്യകേരളത്തില്‍ മഴയെത്തിയത്. തീരമേഖലകളിലെല്ലാം വ്യാപകമായ മഴ കിട്ടി.

ഇന്നലെ ഉച്ചയോടെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. മേഘക്കൂട്ടം കരയിലെത്തി നാശം വിതയ്‌ക്കുകയായിരുന്നു. താഴ്ന്ന ഇടങ്ങളില്‍ വെള്ളക്കെട്ടു രൂപപ്പെട്ടത് ജനജീവിതം ദുസ്സഹമാക്കി. നിരവധിയിടങ്ങളില്‍ വെള്ളക്കെട്ടുമൂലം വാഹന ഗതാഗതവും തടസ്സപ്പെട്ടു.

ഇന്ന് എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട്, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട തീവ്രമഴയ്‌ക്കും അതിശക്തമായ മഴയ്‌ക്കും സാധ്യതയുണ്ട്. നാളെ മുതല്‍ മഴയുടെ ശക്തി കുറയുമെന്നാണ് കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദത്തിന്റെ പ്രവചനം.

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ചുഴലിക്കാറ്റാകാനുള്ള സാധ്യതയും പ്രവചിക്കുന്നു. വടക്കു കിഴക്കന്‍ ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദം 24നു രാവിലെ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യമേഖലയിലെത്തി തീവ്രമാകും. പിന്നീടും സമാന ദിശയില്‍ത്തന്നെ നീങ്ങി കൂടുതല്‍ ശക്തി പ്രാപിച്ച് 25ന് വൈകിട്ട് തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെത്തും. ഇതിനു ശേഷമാകും ചുഴലിക്കാറ്റാകാനുള്ള സാധ്യത. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

മോശം കാലാവസ്ഥയും ശക്തമായ കാറ്റും മൂലം 25 വരെ കേരള തീരത്തു നിന്നു മത്സ്യബന്ധനത്തിനു പോകുന്നതിനു വിലക്കുണ്ട്. ന്യൂനമര്‍ദം കൂടിയെത്തിയതിനാല്‍ വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെയുള്ള കേരള തീരത്ത് 3.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരയടിക്കാന്‍ സാധ്യതയുണ്ട്. കേന്ദ്ര സമുദ്ര ഗവേഷണ കേന്ദ്രം തീരത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മഴയ്‌ക്കൊപ്പം കടല്‍ക്ഷോഭവുമെത്തുന്നതിനാല്‍ തീരത്തെ ഇത് സാരമായി ബാധിക്കും. ഉയര്‍ന്ന തിരമാല മൂലം വലിയ നാശത്തിനും ഇടയുണ്ട്. 31ന് കാലവര്‍ഷം കേരളത്തിലെത്തുമെന്നാണ് പ്രവചനം.

ഒരു മണിക്കൂറില്‍ 10 സെ.മീ. മഴ; ആലപ്പുഴയില്‍ മേഘ വിസ്ഫോടനം

തൊടുപുഴ: ആലപ്പുഴ തൈക്കാട്ടുശ്ശേരിയില്‍ ഇന്നലെ രാവിലെ ഒരു മണിക്കൂറിനിടെ പെയ്തത് 10 സെ.മീ. മഴ. രാവിലെ പത്തരയോടെയാണ് മഴ ആരംഭിച്ചത്. 11 മണിയോടെ ശക്തമായി.
പന്ത്രണ്ട് ആയപ്പോള്‍ ശക്തി കുറഞ്ഞെങ്കിലും ഇടവിട്ട് തുടര്‍ന്നു. ഈ ഒരു മണിക്കൂറിലാണ് 10 സെ.മീറ്ററോളം മഴ കിട്ടിയത്. ഒരു മണിക്കൂറില്‍ ഒരു പ്രദേശത്ത് 10 സെ.മീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുന്നതാണ് മേഘ വിസ്ഫോടനം.

സംസ്ഥാനത്തു തന്നെ അപൂര്‍വമായാണ് ഇത്തരം മഴ. രണ്ടു മണിക്കൂറില്‍ അഞ്ചു മുതല്‍ 10 സെ.മീ. വരെ ലഭിക്കുന്നതാണ് മിനി മേഘ വിസ്ഫോടനം. അടുത്ത കാലത്തായി ഇത്തരം മഴ കേരളത്തില്‍ പതിവാണ്. ഇതാണ് പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനു കാരണം.

ഇന്നലെ കോട്ടയം, എറണാകുളം, കോഴിക്കോട് അടക്കം വിവിധ ജില്ലകളില്‍ മിനി മേഘ വിസ്ഫോടനമുണ്ടായതായാണ് റിപ്പോര്‍ട്ട്. ഇതാണ് വലിയ തോതിലുള്ള വെള്ളക്കെട്ടിനു കാരണം.

 

Tags: keralafloodheavy rainWaterloggingdestruction
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോടഞ്ചേരിയില്‍ അപ്രതീക്ഷിത മലവെള്ളപ്പാച്ചില്‍,കുടുങ്ങിയത് 150 ലേറെ വിനോദ സഞ്ചാരികള്‍

Kerala

സംസ്ഥാനത്ത് കാലവർഷം, ഇന്ന് പരക്കെ മഴ: മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട്

India

പ്രത്യേക പാർലമെന്റ് സമ്മേളനം രാഹുൽ ഗാന്ധി ആവശ്യപ്പെട്ടത് എന്തിനെന്ന് മനസ്സിലാവുന്നില്ല : രാജീവ്‌ ചന്ദ്രശേഖർ

Kerala

കേരളത്തില്‍ മുസ്ലിം ജിഹാദ് പ്രവര്‍ത്തനങ്ങള്‍ ശക്തം: മിലിന്ദ് പരാണ്ഡേ

India

പാകിസ്ഥാനെ പിന്തുണച്ച് , ഓപ്പറേഷൻ സിന്ദൂരിനെതിരെ പോസ്റ്റ് : മലയാളി ആക്ടിവിസ്റ്റ് റെജാസ് സിദീഖിനെ പൊക്കി നാഗ്പൂർ പൊലീസ്

പുതിയ വാര്‍ത്തകള്‍

താരങ്ങളെ താല്‍ക്കാലികമായി മാറ്റാം ഐപിഎല്‍ മാനദണ്ഡങ്ങളിലെ തിരുത്തലുകള്‍ ബിസിസിഐ പ്രഖ്യാപിച്ചു

കിരീടം ചൂടാന്‍ ബാഴ്‌സ

മലപ്പുറം കാളികാവിൽ റബ്ബർ ടാപ്പിങ്ങിന് പോയ ആളെ കടുവ കടിച്ചു കൊന്നു; സ്ഥലത്ത് പ്രതിഷേധവുമായി നാട്ടുകാർ

കര്‍മപ്രേരണയും ജീവന്റെ മുക്താവസ്ഥയും

ആശമാരുടെ സമരത്തെക്കുറിച്ച് പഠിക്കാൻ സമിതി; വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഹരിത വി കുമാർ ചെയര്‍പേഴ്‌സണ്‍, കാലാവധി മൂന്നുമാസം

ആസിഫ് ഷെയ്ഖ് അടക്കമുള്ള മൂന്നു ലഷ്കര്‍ ഭീകരരെ വധിച്ച് ഇന്ത്യൻ സൈന്യം; ആസിഫ് പഹൽഗാം ഭീകരാക്രമണത്തിന് സഹായം നൽകിയ ഭീകരൻ

ഭാരതത്തിലേക്ക് ചാവേറുകളെ അയക്കുമെന്ന് ബംഗ്ലാദേശ് മതനേതാവ്

ബന്ധുക്കള്‍ കൊല്ലപ്പെട്ടതിന് നഷ്ടപരിഹാരം; മസൂദ് അസറിന് പാകിസ്ഥാന്‍ 14 കോടി നല്കും

പാകിസ്ഥാന് വീണ്ടും പിന്തുണയുമായി തുര്‍ക്കി

‘അടിയന്തര ശസ്ത്രക്രിയക്ക് അല്ലല്ലോ പോയത്, സൗന്ദര്യം വർദ്ധിപ്പിക്കാനല്ലേ’; കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയ പിഴവിൽ രോഗിയെ അപമാനിച്ച് കെബി ഗണേഷ് കുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies