Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വോട്ട് ശതമാനവിലയിരുത്തലില്‍ കാര്യമില്ല, സര്‍ക്കാരിനെതിരെ ജനവികാരമില്ല; മോദി തന്നെ വരും: പ്രശാന്ത് കിഷോര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2024, 12:50 am IST
in India

ന്യൂദല്‍ഹി: മൂന്നാമതും നരേന്ദ്ര മോദി സര്‍ക്കാര്‍ വരുമോയെന്ന് സംശയമുണ്ടെന്ന മാധ്യമ വാര്‍ത്തകളും അവലോകനങ്ങളും തള്ളി പ്രമുഖ രാഷ്‌ട്രീയ നിരീക്ഷകന്‍ പ്രശാന്ത് കിഷോര്‍. മോദി സര്‍ക്കാരിനെതിരെ രാജ്യമെങ്ങും രോഷമൊന്നുമില്ല, ഒരു എതിരാളിക്കുവേണ്ടിയുള്ള മുറവിളിയും ഇല്ല. 2019ല്‍ കിട്ടിയതോ അതിനേക്കാള്‍ കൂടുതലോ തന്നെ ഇക്കുറിയും ലഭിക്കും.എന്‍ഡി ടിവിക്കു മോജോ സ്‌റ്റോറിക്കും നല്‍കിയ അഭിമുഖങ്ങളില്‍ അദ്ദേഹം പറഞ്ഞു. ഒരു മാറ്റമുണ്ടാവില്ല. അഞ്ചു ഘട്ട തെരഞ്ഞെടുപ്പിനു ശേഷവും മുന്‍തൂക്കം ബിജെപിക്ക് തന്നെയാണ്.

തെക്കും കിഴക്കുമാണ് ഇന്‍ഡി മുന്നണിക്ക് നേട്ടമുണ്ടാകുമെന്ന് പറയപ്പെടുന്നത്. വടക്കും പടിഞ്ഞാറും ബിജെപിക്ക് കാര്യമായ നഷ്ടമൊന്നും ഉണ്ടാവില്ല. കഴിഞ്ഞ ആറേഴു മാസത്തെ പ്രവര്‍ത്തനം വിലയിരുത്തിയാല്‍ ഒരു കാര്യം മനസിലാകും കിഴക്കു തെക്കും ഇപ്പോഴുള്ളതിനേക്കാള്‍ കുറഞ്ഞത് 15 സീറ്റുകളെങ്കിലും ലഭിക്കുകയും ചെയ്യും. വോട്ടു ശതമാനവും കൂടും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വടക്കും പടിഞ്ഞാറുമുള്ള 90 ശതമാനം സീറ്റുകളും ബിജെപി നേടിയിരുന്നു. ഇതില്‍ കാര്യമായ കുറവൊന്നും സംഭവിക്കില്ല. വിപണിയില്‍ അങ്ങനെ സംഭവിക്കുന്നു, ഇങ്ങനെ സംഭവിക്കുന്നു എന്നു പറഞ്ഞ് വിലയിരുത്തുന്നതില്‍ കാര്യമില്ല. 272 എന്ന കടമ്പ മോദി സ്വസ്ഥമായി തന്നെ മറികടക്കും.
മോദിക്ക് വലിയ വെല്ലുവിളിയില്ല. വോട്ടിങ് ശതമാനത്തെയും ഫലത്തെയും തമ്മില്‍ ബന്ധിപ്പിക്കാന്‍ നമ്മുടെ മുന്‍പില്‍ യാതൊരു തെളിവുമില്ല. ഇതു സംബന്ധിച്ച് പല പല വ്യാഖ്യാനങ്ങള്‍ വരുന്നുണ്ട്. മാത്രമല്ല വോട്ടിങ് ശതമാനം കുറഞ്ഞുവെന്നു പറയുമ്പോഴും വളരെ വലിയ കുറവൊന്നും വന്നിട്ടുമില്ല. തരംഗമില്ല എന്നു പറയുന്നതിലും കാര്യമില്ല. സ്റ്റുഡിയോയില്‍ ഇരുന്ന് തരംഗമില്ല എന്ന് പലരും പറയുന്നു.

മോദി തന്നെ മൂന്നാമതും അധികാരത്തില്‍ വരുമെന്ന് ജനുവരിയില്‍ ഞാന്‍ പറഞ്ഞു. മെയിലും അതു തന്നെ പറയുന്നു. മോദി സെഞ്ചറിയടിക്കും മുന്‍പ് ക്യാച്ചെടുത്ത് പു
റത്താക്കാന്‍ പറ്റുമായിരുന്നു. പക്ഷെ പ്രതിപക്ഷത്തിന്റെ മോശം ബോളിങ്ങ്, തീരെ മോശം ഫീല്‍ഡിങ്ങ്. രാജ്യ സുരക്ഷ, ഭാരതത്തിന്റെ പ്രതിഛായ എന്നിവയാണ് മോദിയുടെ നേട്ടം. ഡിസംബര്‍ മുതല്‍ ഒക്‌ടോബര്‍ വരെ കോണ്‍ഗ്രസ് ഒന്നും ചെയ്തില്ല. കോണ്‍ഗ്രസ് വലിയതെറ്റുകളാണ് വരുത്തിയത്. പ്രതിപക്ഷം ഇരയുടെ കാര്‍ഡാണ് കളിക്കുന്നത്.

ജൂണ്‍ നാലിനു ശേഷം മോദി പ്രധാനമന്ത്രിയാവില്ലെന്ന് രാഹുല്‍ പറയുന്നു. കേജ്‌രിവാള്‍ പറയുന്നു. അഖിലേഷ് യാദവ് പറയുന്നു.?

= കഴിഞ്ഞ തെരഞ്ഞെടുപ്പിലും ഇവര്‍ ഇതു തന്നെയാണ് പറഞ്ഞത്. യുദ്ധം ജയിക്കാന്‍ അങ്ങനെ ചില കള്ളങ്ങള്‍ ഒക്കെ പറയും.

? മോദി തന്നെ വരുമോ
= എനിക്കതില്‍ യാതൊരു സംശയവുമില്ല.
എന്റെ പഴയ ചങ്ങാതിയായിരുന്നു യോഗേന്ദ്ര യാദവ്. അദ്ദേഹം പറയുന്നത് മോദിക്ക് 268 സീറ്റു കിട്ടുമെന്നാണ്. സര്‍ക്കാരുണ്ടാക്കാന്‍ 272 സീറ്റ് മതിയല്ലോ. എന്‍ഡിഎയ്‌ക്ക് 400 സീറ്റ് ലഭിക്കുമെന്ന് മോദി പാര്‍ലമെന്റില്‍ പറഞ്ഞാലും സര്‍ക്കാരുണ്ടാക്കാന്‍ 275 മതിയെന്ന് എല്ലാവരും മറക്കുന്നു. 400 സീറ്റില്‍ കുറഞ്ഞാല്‍ മോദി തോറ്റു എന്നു പറയാന്‍ സാധിക്കില്ലല്ലോ.. മോദി പ്രധാനമന്ത്രിയാകാതിരിക്കില്ലല്ലോ.. 400 എന്നു പറഞ്ഞ് ബിജെപി ഒരു ആഖ്യാനം മുന്നോട്ടുവച്ച് അജണ്ട സെറ്റു ചെയ്തു. മറ്റുള്ളവര്‍ അതിന്റെ പിന്നാലെ പോയി. അവര്‍ 400 ലഭിക്കില്ലെന്നു പറഞ്ഞ് നടക്കുന്നു. എനിക്കിത് കേള്‍ക്കുമ്പോള്‍ ചരിയാണ് വരുന്നത്. ഏറ്റവും പ്രാഥമികമായ കണക്കു വച്ചാല്‍ പോലും അവര്‍ക്ക് 272 സീറ്റില്‍ കൂടുതല്‍ ലഭിക്കും. പത്തു സീറ്റു കുറച്ചു, 20 സീറ്റു കുറച്ചു എന്നു പറയുന്നതില്‍ എന്തു കാര്യം?

രാഹുല്‍ അമേഠി ഉപേക്ഷിച്ചത് തെറ്റായി. താന്‍ തോറ്റ സമയത്തും മോദി ഗുജറാത്ത് ഉപേക്ഷിച്ചില്ല. രാഹുല്‍ വാരാണസിയില്‍ മോദിക്കെതിരെ മത്സരിക്കേണ്ടിയിരുന്നു. പ്രിയങ്ക അമേഠിയില്‍ 18 ദിവസം പ്രചാരണത്തിനിറങ്ങി. സോണിയ ഒരു ദിവസവും. പക്ഷെ ആരും വാരാണസിയില്‍ പോയില്ല. എന്തുകൊണ്ട്? രാഹുല്‍ ഗാന്ധി രാഷ്‌ട്രീയത്തില്‍ നിന്ന് രണ്ടു വര്‍ഷത്തെ ഇടവേള എടുക്കേണ്ട സമയമായി. കോണ്‍ഗ്രസ് ശൈലി മാറ്റിയില്ലെങ്കില്‍ രക്ഷപ്പെടില്ല.

400 സീറ്റ് എന്ന പ്രചാരണം പ്രതിപക്ഷത്തെ ദുര്‍ബലപ്പെടുത്താന്‍

400 സീറ്റു നേടുമെന്ന പ്രചാരണം ബിജെപിയുടെ സമര്‍ഥമായ നീക്കമായിരുന്നു. പ്രതിപക്ഷത്തെ ദുര്‍ബലപ്പെടുത്താനുള്ള നീക്കം. അതോടെ 272 എന്ന ഗോള്‍ പോസ്റ്റ് 370 എന്നായി. അത് ബിജെപിക്ക് വളരെ ഗുണം ചെയ്തു.

Tags: vote percentage assessmentNDACentral GovernmentNarendra ModiLoksabha Election 2024Modiyude Guaranteepublic sentiment
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അത്ഭുതമായി, ആഹ്ലാദമായി, ആഘോഷമായി തൃശൂരിൽ മോദിയുടെ കൂറ്റൻ റോഡ് ഷോ

Kerala

മഞ്ചേശ്വരത്ത് പത്രിക പിന്‍വലിച്ചത് മതസംഘടനകളെ കൊണ്ട് യു ഡി എഫ് സമ്മര്‍ദ്ദം ചെലുത്തിയതിനാല്‍: കെ എം അഷ്റഫ്

News

വികസനത്തിന്റെ ഗ്യാരണ്ടി, എ ടീം ബിജെപി സഖ്യം, അഴിമതിക്കാരെ അകത്താക്കും,കർഷക കേരളത്തെ രക്ഷിക്കും; ഇത്തവണ കേരള മനസ്സ് മാറി: നരേന്ദ്ര മോദി

Kerala

 കേരളം 2 രാഷ്‌ട്രീയകക്ഷികളുടെ വഞ്ചനയില്‍പെട്ട് കിടക്കുന്നു, വികസിത കേരളം മോദിയുടെ ഗ്യാരന്റി ഇടതുവലതു മുന്നണികളുടെ അഴിമതി പുറത്തു കൊണ്ടു വരും

Kerala

നരേന്ദ്രനെത്തുന്നു, ഇന്നുച്ചയ്‌ക്ക് 1.30ന് പാലക്കാട് കോട്ട മൈതാനത്ത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്ത്രീസുരക്ഷ പറഞ്ഞ് മോദിയെ വിമര്‍ശിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി അശ്വന്ത് കോക്ക് വക; ആ രണ്ട് വാക്കില്‍ നിലംപൊത്തി രാഹുല്‍

ജി സുധാകരന് വര്‍ഗീയവാദികളുടെ പിന്തുണയുണ്ട്, അതിനാല്‍ അമ്പലപ്പുഴയില്‍ ജാഗ്രത വേണമെന്ന് എം വി ഗോവിന്ദന്‍

മോദിയുടെ വരവോടെ രമേഷ് പിഷാരടിയുടെ പാലക്കാടന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.