Friday, May 16, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പാക്കധീന കശ്മീരിന്റെ സ്വാതന്ത്ര്യദാഹം

Janmabhumi Online by Janmabhumi Online
May 14, 2024, 02:48 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

സൈനിക നടപടിയുടെ ആവശ്യമില്ലാതെതന്നെ പാക്കധീന കശ്മീര്‍ ഭാരതത്തിന്റെ ഭാഗമാകുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഒരു വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞപ്പോള്‍ പലരും നെറ്റിചുളിക്കുകയുണ്ടായി. പാക്കധീന കശ്മീരിനെ ആക്രമിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തയ്യാറെടുക്കുകയാണെന്നും, ഇതിന്റെ സൂചനയാണ് രാജ്‌നാഥ്‌സിംഗിന്റെ പ്രഖ്യാപനമെന്നും ചിലര്‍ വ്യാഖ്യാനിച്ചു. ഇങ്ങനെ സംഭവിക്കാന്‍ പാടില്ലെന്നും, പാക്കധീന കശ്മീര്‍ ആക്രമിച്ചാല്‍ പാക്കിസ്ഥാന്‍ ഭാരതത്തിനുമേല്‍ അണുബോംബിടുമെന്നുമൊക്കെ ചിലര്‍ ആത്മരോഷം കൊണ്ടു. എന്നാല്‍ രാജ്‌നാഥ് സിംഗ് പറഞ്ഞതെന്തെന്ന് പൂര്‍ണമായി കേള്‍ക്കാതെയും മനസ്സിലാക്കാതെയുമായിരുന്നു ഈ ആശങ്കപ്പെടല്‍. അതിര്‍ത്തിക്കപ്പുറത്തും ഇപ്പുറത്തും എന്തൊക്കെയാണ് നടക്കുന്നതെന്ന് പാക്കധീന കശ്മീരിലുള്ളവര്‍ക്ക് അറിയാമെന്നും, സ്വാഭാവികമായും ഭാരതത്തോട് ചേരാനാണ് അവര്‍ ആഗ്രഹിക്കുന്നതെന്നുമാണ് രാജ്‌നാഥ് സിംഗ് പറഞ്ഞത്. കശ്മീരിനെ ഭാരതവുമായി വേര്‍തിരിക്കുകയും, പാക്കിസ്ഥാന്റെ കൈനിലമെന്നോണം ആ സംസ്ഥാനത്തെ നിലനിര്‍ത്തുകയും ചെയ്യുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 നരേന്ദ്ര മോദി സര്‍ക്കാര്‍ റദ്ദാക്കിയതോടെ വലിയ മാറ്റമാണ് അവിടെ സംഭവിച്ചത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയാല്‍ ആകാശം ഇടിഞ്ഞുവീഴുമെന്നും മറ്റും ആക്രോശിച്ചവര്‍ക്ക് ഉത്തരം മുട്ടുകയും ചെയ്തു. ഇതിനുശേഷം വികസനത്തിന്റെ ഒരു വേലിയേറ്റംതന്നെയാണ് കശ്മീരില്‍ സംഭവിച്ചത്. ഭീകരപ്രവര്‍ത്തനത്തിന് അന്ത്യമായതോടെ സമാധാനത്തോടെയും സംതൃപ്തിയോടെയും ജീവിക്കാന്‍ കശ്മീരിലെ ജനങ്ങള്‍ക്ക് ഇന്ന് കഴിയുന്നുണ്ട്.

പാക്കധീന കശ്മീര്‍ ഭാരതത്തോട് ചേരാന്‍ സൈനിക നടപടി ആവശ്യമില്ലെന്നു പറയുന്നത് എന്തുകൊണ്ടാണെന്ന് ഇപ്പോള്‍ കൂടുതല്‍ കൂടുതല്‍ വ്യക്തമായി വരികയാണ്. പാക്കധീന കശ്മീരിലെ ജനങ്ങള്‍ ഒന്നര വര്‍ഷത്തിലേറെയായി അവിടുത്തെ ഭരണസംവിധാനത്തോടും പാക് ഭരണകൂടത്തോടും പോരാടുകയാണ്. കടുത്ത ഭക്ഷ്യക്ഷാമവും നിത്യോപയോഗ സാധനങ്ങളുടെ വന്‍ വിലക്കയറ്റവും വൈദ്യുതിക്ഷാമവും, ഇതെല്ലാം ചേര്‍ന്ന സാമ്പത്തിക പ്രതിസന്ധി ജനങ്ങളെ ശ്വാസംമുട്ടിക്കുകയാണ്. ഭക്ഷ്യക്ഷാമം രൂക്ഷമായതോടെ ജനങ്ങള്‍ തെരുവിലിറങ്ങുകയും, വലിയ പ്രതിഷേധം സം ഘടിപ്പിക്കുകയും ചെയ്തു. സബ്‌സിഡി നിരക്കില്‍ ഗോതമ്പുപൊടിയും മറ്റും നല്‍കാമെന്ന് പാക്കധീന കശ്മീരിലെ ഭരണാധികാരികള്‍ ഉറപ്പുനല്‍കിയെങ്കിലും അതൊന്നും പാലിക്കപ്പെട്ടില്ല. ഇപ്പോള്‍ വീണ്ടും ജനങ്ങള്‍ തെരുവിലിറങ്ങിയിരിക്കുകയാണ്. പാക്കധീന കശ്മീരിന്റെ തലസ്ഥാനമായ മൊറാദാബാദിലും മറ്റിടങ്ങളിലും ജനങ്ങള്‍ പ്രക്ഷോഭത്തിന്റെ പാതയിലാണ്. പോലീസ് നടത്തിയ വെടിവെപ്പില്‍ രണ്ട് പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടത് പ്രതിഷേധം ആളിക്കത്തിച്ചിരിക്കുകയാണ്. തങ്ങളുടെ ദുരിതജീവിതം അവസാനിപ്പിക്കാന്‍ പാക്കധീന കശ്മീരിനെ ഭാരതവുമായി ലയിപ്പിക്കണമെന്ന ആവശ്യമാണ് പ്രക്ഷോഭകര്‍ ഉന്നയിക്കുന്നത്. ഭാരത പതാകയേന്തിയാണ് ചിലര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. പാക്കിസ്ഥാനില്‍നിന്ന് സ്വാതന്ത്ര്യം വേണമെന്ന പോസ്റ്ററുകളും ചുവരെഴുത്തുകളും വ്യാപകമാണ്. പെട്ടെന്ന് കെട്ടടങ്ങുന്ന പ്രതിഷേധമല്ല ഇതെന്ന് വ്യക്തം. രണ്ടും കല്‍പ്പിച്ചുള്ള പോരാട്ടമാണ് സ്വാതന്ത്ര്യദാഹികളായ ജനങ്ങള്‍ നടത്തുന്നത്.

പാക്കധീന കശ്മീര്‍ ഭാരതത്തിന്റെ അവിഭാജ്യ ഘടകമാണെന്നും, സ്വാതന്ത്ര്യത്തിനുശേഷം അവിടെനിന്നുള്ള പാക്കിസ്ഥാന്റെ പിന്മാറ്റം ഉറപ്പുവരുത്താതിരുന്ന സര്‍ക്കാരുകളാണ് അവിടുത്തെ ജനങ്ങളുടെ കഷ്ടസ്ഥിതികള്‍ക്ക് ഉത്തരവാദികളെന്നും വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ അടുത്തിടെ പറയുകയുണ്ടായി. പാക്കധീന കശ്മീര്‍ ഭാരതത്തിന്റെ ഭാഗമാണെന്ന് പാര്‍ലമെന്റില്‍ പ്രമേയം പാസാക്കിയിട്ടുള്ളതാണ്. ഭാരതം ഭരിച്ചിരുന്നവരുടെ നിരുത്തരവാദിത്വമാണ് ആ പ്രദേശത്തെ മറ്റുള്ളവരുടെ കൈകളിലെത്തിച്ചത്. തങ്ങളുടെ ജനങ്ങള്‍ പൊരുതുകയാണെന്നും, അവരെ പാക് പോലീസ് തല്ലിച്ചതയ്‌ക്കുകയും വെടിവച്ചു കൊല്ലുകയുമാണെന്നും, ഈ സാഹചര്യത്തില്‍ ഭാരതം മാറിനില്‍ക്കരുതെന്നുമുള്ള പാക്കധീന കശ്മീരിലെ പൊതുപ്രവര്‍ത്തകന്‍ അഹമ്മദ് അയൂബ് മിര്‍സയുടെ വാക്കുകള്‍ ലോകം ശ്രദ്ധിക്കുകയാണ്. ജില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍ മേഖലയ്‌ക്കും പാക്കിസ്ഥാനില്‍നിന്ന് സ്വാതന്ത്ര്യം വേണമെന്നും, ഇതിനായി ഭാരതം പ്രവര്‍ത്തിച്ചേ മതിയാവൂ എന്നുമാണ് മിര്‍സ പറയുന്നത്. പാക്കധീന കശ്മീരിനെ അവഗണിച്ച ഭാരതത്തിലെ മുന്‍സര്‍ക്കാരുകളുടെ പാത മോദി സര്‍ക്കാര്‍ പിന്തുടരരുതെന്ന് മിര്‍സ പറയുന്നതില്‍ സ്ഥിതിഗതികള്‍ വന്ന മാറ്റം പ്രകടമാണ്. പാക്കധീന കശ്മീരിലെ ജനങ്ങളുടെ വിലാപം കേട്ടില്ലെന്ന് നടിക്കാന്‍ ഭാരതത്തിന് കഴിയില്ല. കാരണം ജമ്മുകശ്മീര്‍ പോലെതന്നെ ഈ പ്രദേശവും ഭാരതത്തിന്റെ അവിഭാജ്യ ഘടകമാണ്. ആസാദി എന്ന മുദ്രാവാക്യവുമായാണ് ജനങ്ങള്‍ പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നത്. പാക്കിസ്ഥാനില്‍നിന്നുള്ള മോചനമാണിത്. ഇപ്പോഴത്തെ നിലയ്‌ക്ക് ഇതിന് അധികകാലം വേണ്ടിവരുമെന്ന് തോന്നുന്നില്ല.

Tags: pakistanPakistan-occupied Kashmirindependence
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒത്തില്ല! മോദിയെ അനുകരിച്ച് സൈനിക സന്ദർശനത്തിനെത്തി ഷെഹ്ബാസ് ഷെരീഫ് ; മോദിയെ വിട്ടുപിടി, അത് ഐറ്റം വേറെയാണെന്ന് കമന്റ്

World

പാകിസ്ഥാന് സ്വബോധം തിരിച്ചു കിട്ടിയോ ? ഇന്ത്യയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ചർച്ചകൾ ഇനിയും ആവശ്യമാണെന്ന് വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ

India

പാകിസ്ഥാനെ നശിപ്പിക്കും ; പ്രധാനമന്ത്രി നരേന്ദ്ര മോദി ഒറ്റയ്‌ക്കല്ല , ഒപ്പം 6 കോടി ബലൂച് ദേശസ്നേഹികളുടെ പിന്തുണയുണ്ട് ; ബലൂച് നേതാവ് മിർ യാർ ബലൂച്

India

തുർക്കിയിൽ ഓഫീസ് തുറക്കാൻ കോൺഗ്രസിന് പണം എവിടെ നിന്ന് ? സഹായിച്ചത് ആര് : ചോദ്യങ്ങൾ ഉയരുന്നു

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെബാസ് ഷരീഫ് (വലത്ത്)
India

സമാധാന ചർച്ചക്ക് സന്നദ്ധത അറിയിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി: കശ്മീർ വിഷയത്തിലും വിട്ടുവീഴ്ചയെന്നു ഷഹബാസ് ഷെരീഫ്

പുതിയ വാര്‍ത്തകള്‍

യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ സി ഐ എസ് എഫ് ഉദ്യോഗസ്ഥര്‍ റിമാന്‍ഡില്‍

തപാല്‍ വോട്ട് പൊട്ടിച്ച് തിരുത്തിയെന്ന വെളിപ്പെടുത്തല്‍ :ജി സുധാകരനെതിരെ പൊലീസ് കേസെടുത്തു

ശാരീരിക വ്യായാമങ്ങൾ അമിതമായാൽ ദോഷമോ? വിദഗ്ധര്‍ പറയുന്നത് …

വെളളിയാഴ്ച വ്രതം എടുക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

‘ഡീയസ് ഈറേ’: പ്രണവ് മോഹൻലാൽ – രാഹുൽ സദാശിവൻ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

റാം പോത്തിനേനി- ഉപേന്ദ്ര- മഹേഷ് ബാബു പി- മൈത്രി മൂവി മേക്കേഴ്സ് ചിത്രം ‘ആന്ധ്ര കിംഗ് താലൂക്ക’ ടൈറ്റിൽ ഗ്ലിമ്പ്സ് പുറത്ത്

എസ് എഫ് ഐ പ്രകടനത്തിനിടെ കോണ്‍ഗ്രസ് കൊടിമരമെന്ന് തെറ്റിദ്ധരിച്ച് പിഴുതത് മറ്റൊരു കൊടിമരം

ബോധ് ഗയയിൽ ബുദ്ധ സന്യാസിയായി താമസിച്ചിരുന്ന ബംഗ്ലാദേശി പൗരനെ പോലീസ് അറസ്റ്റ് ചെയ്തു

സ്മാർട്ട് സിറ്റിയുടെ ഭാഗമായുള്ള തിരുവനന്തപുരത്തെ 12 റോഡുകൾ തങ്ങളുടേതെന്ന് പിണറായി സർക്കാർ ; അല്പത്തരമെന്ന് രാജീവ് ചന്ദ്രശേഖർ

വന്യജീവി ആക്രമണം : സഖാക്കൾ ആക്രോശ പൊറോട്ടു നാടകം അവസാനിപ്പിക്കണം ; എൻ. ഹരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies